ശബരിമല വിഷയം എന്നും ചർച്ച ചെയ്യപ്പെടും ; ജനങ്ങൾ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികൾക്ക് ജനങ്ങളോട് ഒരു കടപ്പാടും ഉണ്ടായിരിക്കും; എന്നാൽ കെ മുരളീധരൻ അതെല്ലാം തെറ്റിച്ച് അഞ്ചുവർഷം ജനങ്ങൾക്ക് വേണ്ടി സകലതും ചെയ്യുമെന്ന് കവലകൾ തോറും പ്രസംഗിച്ചിട്ട് അവസാനം വടകരയിലേക്ക് പോയി; ആഞ്ഞടിച്ച് കുമ്മനം രാജശേഖരൻ
തെരഞ്ഞെടുപ്പ് വിശേഷങ്ങളുമായി നേമം മണ്ഡലത്തിൽ സ്ഥാനാർഥി കുമ്മനം രാജശേഖരൻ നേമത്ത് വളരെയധികം ആലോചിച്ച് ആയിരുന്നു ഇരുമുന്നണികളും സ്ഥാനാർഥികളെ നിർത്തിയത് ഇടതുപക്ഷം ശക്തനായ പോരാളി ഇറക്കുമതി പറഞ്ഞിരുന്നു. കോൺഗ്രസ്സും അതുപോലെ സ്ഥാനാർഥി നിർണയത്തിൽ ഇത്തിരി പകച്ചിരുന്നു.
രണ്ടുപേരും പറയുന്നത് നേമത്ത് ബിജെപിയെ തോൽപ്പിക്കും എന്നാണ്. സാധാരണ തിരഞ്ഞെടുപ്പിൽ വിജയിക്കും എന്ന് പറയേണ്ട അതിനുപകരം നേമത്ത് ബിജെപിയെ തോൽപ്പിക്കും എന്നാണ് ഇടതുപക്ഷവും കോൺഗ്രസും പറയുന്നത്. മറ്റുള്ളവരുടെ കണ്ണീര് കാണാൻ ആഗ്രഹിക്കുന്നവരാണ് അത്തരത്തിൽ പറയുന്നത്.
അവർ തോൽക്കുകയോ തോൽപ്പിക്കുകയോ ചെയ്യട്ടെ പക്ഷേ നേമത്തെ ബിജെപി തന്നെ ജയിക്കും എന്ന് ഉറപ്പിച്ചു പറയുകയാണ് കുമ്മനം രാജശേഖരൻ. നാട്ടിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും എന്ന് പ്രതിബദ്ധതയോടെ കൂടെ തന്നെ നിയമം മണ്ഡലത്തിൽ വിജയിക്കും എന്ന ഉറച്ച വിശ്വാസം കുമ്മനം രാജശേഖരൻ പ്രകടിപ്പിച്ചു.
കേരളത്തിൽ എൽഡിഎഫ് യുഡിഎഫ് മാറിമാറി ഭരിക്കുന്നത് അവർ തമ്മിലുള്ള ഒരു അഡ്ജസ്റ്റ് മെന്റ് ആണ് അഞ്ചുവർഷം ഞങ്ങൾ ഭരിച്ചു അഞ്ചുവർഷം നിങ്ങൾ ഭരിക്കും എന്നതാണ് അവരുടെ രീതി. അഞ്ചുവർഷത്തേക്ക് ജനങ്ങൾ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികൾക്ക് ജനങ്ങളോട് ഒരു കടപ്പാടും ഉണ്ടായിരിക്കും.
എന്നാൽ കെ മുരളീധരൻ അതെല്ലാം തെറ്റിച്ച് അഞ്ചുവർഷം ജനങ്ങൾക്ക് വേണ്ടി സകലതും ചെയ്യുമെന്ന് കവലകൾ തോറും പ്രസംഗിച്ചിട്ട് അവസാനം വടകരയിലേക്ക് പോയ കാഴ്ചയാണ് കാണുവാൻ സാധിച്ചത്. ഇപ്പോൾ വീണ്ടും വടകര ഉപേക്ഷിച്ച് അദ്ദേഹം നേമത്ത് എത്തിയിരിക്കുകയാണ്. ജനങ്ങളെ ഇത്തരത്തിൽ ഉപേക്ഷിക്കുന്ന ഒരു വ്യക്തിക്ക് എങ്ങനെ ജയിക്കാൻ സാധിക്കും ജനങ്ങളെ ഉപേക്ഷിക്കുകയില്ല അവരെ ചേർത്ത് നിർത്തുകയാണ് വേണ്ടതെന്നും കുമ്മനം രാജശേഖരൻ കെ മുരളീധരനെ കുറിച്ചു പറഞ്ഞു.
അഞ്ചുവർഷം സംസാരിക്കാൻ ജനങ്ങൾ തിരഞ്ഞെടുത്തു എങ്കിൽ അഞ്ചുവർഷവും അവർക്ക് വേണ്ടി പ്രവർത്തിക്കണം അതാണ് ഒരു ജനകീയനായ വ്യക്തി ചെയ്യേണ്ടത് എംഎൽഎ എന്ന് പറയുന്നത് ഒരു പോസ്റ്റ് അല്ല മറിച്ച് അവരെ ചുമതലയാണ് എന്നാണ് കുമ്മനം രാജശേഖരൻ വ്യക്തമാക്കുന്നത്. ഒരു ജനാധിപത്യത്തിൽ ജനങ്ങൾ വിശ്വാസത്തോടെ ഒരാളെ തങ്ങളെ പഠിക്കാൻ അയച്ചു കഴിഞ്ഞാൽ അവരോട് പ്രതിബദ്ധതയും കടപ്പാടും ഉണ്ടായിരിക്കണം മറിച്ച് അവരെ ഇട്ടിട്ട് പോവുകയല്ല വേണ്ടത് എന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശബരിമല വിഷയത്തിൽ അദ്ദേഹം തന്നെ നിലപാട് അറിയിച്ചു സർക്കാർ വിശ്വാസം ഉണ്ട് എന്ന് പറയുന്നു എന്തിനുള്ള വിശ്വാസമാണ് വ്യക്തമായി പറയണമെന്നും അദ്ദേഹം പ്രതികരിച്ചു.ഈശ്വരനാമത്തിൽ പോലും പ്രതിജ്ഞ പറയാത്തവരാണ് സിപിഎമ്മുകാർ അവർ എന്തെല്ലാമാണ് വിശ്വാസം ഉള്ളതെന്ന് തെളിയിക്കണം. പണ്ട് ശബരിമല ക്ഷേത്രത്തിൽ പോകാൻ മാലയിട്ട ഒരു സഖാവ് വന്നാൽ ആ സഖാവിനെ പഠിക്ക് പുറത്താക്കിയവരാണ് ഇടതുപക്ഷം.
ഈശ്വര നാമത്തിൽ പ്രതിജ്ഞ ചെയ്ത 2 എംഎൽഎമാരോട് പ്രമേയം ചോദിച്ച് പാർട്ടിയാണ് അവർ. അവർ വിശ്വാസത്തെ കാക്കുന്നു എന്ന് പറയുന്നു എന്ത് വിശ്വാസമാണ് അവർ കാക്കുന്നത് എന്ന് വ്യക്തമാക്കണം. അത് വിശ്വാസമാണോ പാർട്ടി വിശ്വാസം ആണോ അതോ ആചാരങ്ങൾ ഉള്ള വിശ്വാസം ആണോ എന്താണ് അവർ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നത് വ്യക്തമാക്കണമെന്നും പറഞ്ഞു.
ശബരിമലയിൽ അവർ ചെയ്ത കുറ്റത്തിന് ഇതുവരെയും മുഖ്യമന്ത്രി മാപ്പ് പറഞ്ഞിട്ടില്ല പകരം കടകംപള്ളിയിൽ മാപ്പ് പറയുകയാണ് ചെയ്തത്. അങ്ങനെ ചെയ്താൽ പോരാ എന്നും ശബരിമലക്ക് ഗുണകരമായ ഒന്നുംതന്നെ ഈ പാർട്ടി ചെയ്തില്ല എന്നും കുമ്മനം രാജശേഖരൻ തറപ്പിച്ചു പറഞ്ഞു. ശബരിമല വിഷയം എപ്പോഴും ചർച്ചാവിഷയം ആകേണ്ട എന്ന കാണാം രാജേന്ദ്രന്റെ പ്രതികരണത്തിനും കുമ്മനം രാജശേഖരൻ മറുപടി നൽകി .
ശബരിമല വിഷയം എപ്പോഴും ചർച്ച ആവശ്യമാണെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. 1950 ഇൽ തീവെപ്പ് ഉണ്ടായതു മുതൽ ശബരിമല എപ്പോഴും ചർച്ചാവിഷയമാണ്. ശബരിമല വിഷയത്തെ സംബന്ധിച്ച് ചർച്ച പോലും തയ്യാറാകാത്ത സാഹചര്യമുണ്ടായിരുന്നു.വീറോടെ വാശിയോടെ യും നിന്ന് മുഖ്യമന്ത്രി ഇതുവരെയും പ്രതികരിച്ചിട്ടില്ല. ശബരിമലയിൽ എല്ലാവർക്കും കയറാം ആ കാര്യത്തിൽ ലിംഗസമത്വം അതൊക്കെ പൊക്കി പിടിക്കുകയാണ്.
ഇതേ അവരാണ് വയലാർ പുന്നപ്ര സ്മാരക മണ്ഡപത്തിൽ കയറരുത് എന്ന് പറഞ്ഞിരിക്കുന്നത്. മാത്രമല്ല വയലാർ പുന്നപ്ര സമരത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ചെലവിൽ പെൻഷൻ നൽകുന്നുവെന്ന ആരോപണവും അദ്ദേഹം അഴിച്ചുവിട്ടു .ശബരിമലയ്ക്ക് ഗുണകരമായ ഒന്നുംതന്നെ കേരള സർക്കാർ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു. ശബരിമല വിഷയത്തിൽ തള്ളിക്കളയാനാവില്ല എന്നും അത് ചർച്ചാവിഷയമാണ് .
അടുത്തൊരു പ്ലീനം നടക്കുകയാണെങ്കിൽ അവർ സ്വാമിയേ ശരണമയ്യപ്പാ എന്ന് വിളിക്കേണ്ടി വരും എന്നും പറഞ്ഞു.കമ്മ്യൂണിസ്റ്റ് നേതാക്കന്മാർ ഉത്തരംമുട്ടി വീർപ്പുമുട്ടി നിൽക്കുകയാണെന്ന് കുമ്മനം രാജശേഖരൻ ആരോപിച്ചു .ശബരിമല വിഷയത്തിൽ മതപരമായ സാമൂഹ്യപരമായും സാമ്പത്തികപരമായും മൂന്നു തലങ്ങൾ ഉണ്ടെന്നു.
അദ്ദേഹം എടുത്തു കാണിച്ചു 300 കോടി രൂപയാണ് ശബരിമലയിൽനിന്നും കിട്ടിക്കൊണ്ടിരുന്നത് അതുവരെ തടസ്സപ്പെട്ടു എന്ന് അദ്ദേഹം പറഞ്ഞു.ദേവസ്വം ബോർഡിനും ഇതിലൂടെ നഷ്ടമുണ്ടായെന്നും അതിന് കാരണം സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.ശബരിമല പ്രശ്നത്തെ യുമായി കോൺഗ്രസിന് ബന്ധമില്ലെന്നും ഇത്രയും വലിയ പ്രശ്നങ്ങൾ ഉണ്ടായിട്ടും കോൺഗ്രസ് എവിടെയായിരുന്നു എന്നും അദ്ദേഹം ചോദിച്ചു.
https://www.facebook.com/Malayalivartha