നമ്മുടെ നാട്ടിൽ കൊല്ലും കൊലയും ഇല്ലാത്ത ഒരു സാഹചര്യം ഉണ്ടാകണം എന്ന് ആഗ്രഹിക്കാത്ത ആരെങ്കിലും ഉണ്ടാകുമോ നമ്മുടെ നാട്ടിൽ അനീതി ഉണ്ടാകരുതെന്ന് ആഗ്രഹിക്കാത്ത ആരെങ്കിലുമുണ്ടാകുമോ ? എക്സിറ്റ് പോൾ ഫലങ്ങൾ പോലും മാറി വന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്; സർവ്വേ ഫലങ്ങളെ ഒരു പ്രചരണായുധമാക്കി ഉപയോഗിക്കാം എന്നല്ലാതെ അതുകൊണ്ട് മറ്റൊരു ഉപയോഗവുമില്ല; തുറന്നടിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ
ജനകീയനായ ഒരു നേതാവിനെ കണിശക്കാരനായ ഒരു വ്യക്തി ആക്കാൻ സാധിക്കുമോ ഈ ചോദ്യത്തിന് ഉത്തരം നൽകുകയാണ് കോട്ടയത്തെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ.ഒരു പൊതുപ്രവർത്തകൻ അത്യാവശ്യമായി വേണ്ടത് ജനങ്ങളുമായി ഇടപെടുകയും അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി മുന്നോട്ടു പോവുകയും ചെയ്യുക എന്നതാണ്.
പക്ഷേ ഒരു അഡ്മിനിസ്ട്രേറ്റർ ആകുമ്പോൾ ചില കാര്യങ്ങളിൽ കർക്കശമായ തീരുമാനങ്ങൾ എടുക്കേണ്ടിവരും.നമ്മൾ എടുക്കുന്ന ജനവിരുദ്ധ നടപടികൾ അല്ല മറിച്ച് ജനങ്ങൾ ആഗ്രഹിക്കുന്ന നടപടികളാണ് സ്വീകരിക്കേണ്ടത്.നമ്മുടെ നാട്ടിൽ കൊല്ലും കൊലയും ഇല്ലാത്ത ഒരു സാഹചര്യം ഉണ്ടാകണം എന്ന് ആഗ്രഹിക്കാത്ത ആരെങ്കിലും ഉണ്ടാകുമോ നമ്മുടെ നാട്ടിൽ അനീതി ഉണ്ടാകരുതെന്ന് ആഗ്രഹിക്കാത്ത ആരെങ്കിലുമുണ്ടാകുമോ ?
അങ്ങനെ സംഭവിക്കുമ്പോൾ തീർച്ചയായിട്ടും ഒരു പൊതുപ്രവർത്തകൻ ചെയ്യേണ്ടത് അധികാരം കയ്യിലുള്ളപ്പോൾ നീതിപൂർവം ഉള്ള ഇടപെടൽ നടത്തുക എന്നതാണ് എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ജനങ്ങൾ ആഗ്രഹിക്കുന്ന നല്ല സമീപനം ഉള്ള ഒരു വ്യക്തിയാണ് അതുകൊണ്ട് തന്നെ അത്തരത്തിൽ മുന്നോട്ടു പോകാനാണ് താൻ ആഗ്രഹിക്കുന്നത്.
പൂരക്കടവ് ഡെവലപ്മെന്റ് കോറിഡോർ പദ്ധതി വന്ന സമയത്ത് 72 ജനങ്ങൾ അവരുടെ സ്ഥലം വികസനത്തിനുവേണ്ടി എഴുതി നൽകി എന്നും അദ്ദേഹം എടുത്തുപറഞ്ഞു. പ്രസ്ഥാനത്തിനുവേണ്ടി തനിക്കൊപ്പം കൂടെ നിൽക്കുന്ന ജനങ്ങളാണ് അവിടെയുള്ളത് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം.73 ആൾക്കാർ അവരുടെ സ്ഥലം റോഡ് വികസനത്തിന് നൽകുന്നതിനു മുന്നേ കലക്ടറുമായി ഇടപെട്ടു സംസാരിച്ചു.
പിന്നെ താൻ തന്നെ പോയി സംസാരിച്ചു അങ്ങനെയൊക്കെയാണ് സമ്മതം വാങ്ങി ചെയ്തെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു ജനങ്ങൾ ഒരിക്കലും എതിരല്ല. ഞങ്ങൾ എന്നും വികസനത്തിന് കൂടെ നിൽക്കുന്നവരെ കൂടെകൂട്ടി മുന്നോട്ടുപോകുമെന്നും അത് ശരിയാണെന്ന് കാലം തെളിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
സാധാരണക്കാരനായി ജീവിച്ച വ്യക്തിയാണ് താൻ സാധാരണക്കാരുടെ പ്രശ്നങ്ങളും മനസ്സിലാക്കി പ്രവർത്തിക്കുന്ന ആളാണ് താനെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്റെ സഹപ്രവർത്തകൻ എല്ലാ രീതിയിലും സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങൾ നമ്മളെ വിശ്വസിച്ചേൽപിച്ച താരങ്ങൾ വിശ്വസ്തതയോടെ ചെയ്യണമെന്ന് കൺസപ്റ്റ് മുന്നോട്ടുപോവുകയാണ് താനെന്നും. അതനുസരിച്ച് പോയാൽ വികസനവും ജനങ്ങളുംജയിച്ചു വന്നാൽ ഇനിയും തനിക്ക് നിറവേറ്റാൻ ഒരുപാട് ഉത്തരവാദിത്വങ്ങൾ ഉണ്ടെന്നും ജനാധിപത്യത്തിൽ ഒരിക്കലും ഒരു പ്രദേശത്തെ പ്രതികാരം തീർക്കരുത് എന്ന് വിശ്വസിക്കുന്ന ആളാണ് താനെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു
മറ്റ് മണ്ഡലങ്ങൾ കിട്ടേണ്ടത് ഒന്നും താഴെ അടിച്ചു മാറ്റിയിട്ടില്ല എന്നും അങ്ങനെ ആരും തന്നോട് ചോദിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. തുടർ ഭരണം എന്ന് സർവേകളിൽ ഒന്നും താൻ വിശ്വസിക്കുന്നില്ലെന്നും സർവ്വേകൾ പോയിന്റ് ഓഫ് ടൈമിൽ മാത്രമുള്ളതാണെന്നും നമ്മളിപ്പോൾ സംസാരിക്കുന്ന സമയത്ത് നമുക്ക് ഉണ്ടാകുന്ന വികാരത്തിൽ നിന്ന് മാത്രം പ്രതികരിക്കുന്നത് ഫലമാണ് സർവ്വേയിൽ നിന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
എക്സിറ്റ് പോൾ ഫലങ്ങൾ പോലും മാറി വന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട് അതുകൊണ്ട് സർവ്വേ ഫലങ്ങളെ ഒരു പ്രചരണായുധം ആക്കി ഉപയോഗിക്കാം എന്നല്ലാതെ അതുകൊണ്ട് മറ്റൊരു ഉപയോഗവും ഉണ്ടാകില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു .
കോട്ടയം മണ്ഡലത്തിലെ ജനങ്ങൾ സമാധാനം ആഗ്രഹിക്കുകയാണ് നാട് സമാധാനമായി പോകാനോ ആഗ്രഹിക്കുന്നുവെന്നും ജീവനും സ്വത്തിനും വിലയില്ലാത്ത ഒരു സാഹചര്യത്തിലേക്ക് നമ്മൾ ഇപ്പോൾ വന്നിരിക്കുകയാണെന്ന് കവർച്ചയും കൊള്ളയും കൊലപാതകവും കോട്ടയം നിവാസികൾ ഇഷ്ടപ്പെടുന്നില്ല .
പോക്സോ കേസുകൾ ഒന്നും ശിക്ഷിക്കപ്പെടാതെ പോകുന്നു എന്നും അതിന്റെ കാരണം അത് വേണ്ട രീതിയിൽ കോടതിയിൽ അവതരിപ്പിക്കാത്ത ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കൊലയാളികൾ ഇപ്പോഴും ചുറ്റി നടക്കുകയാണെന്നും കേരളത്തിലെ അമ്മമാർ ഇപ്പോഴും ദുഃഖത്തോടെ ഇരിക്കുകയാണ് എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
https://www.facebook.com/Malayalivartha