ആകർഷക ഓഫറുകളുമായി എൻഡിഎ പ്രകടന പത്രിക... ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് പ്രതിവര്‍ഷം ആറ് പാചക വാതക സിലണ്ടറുകള്‍ സൗജന്യമായി നല്‍കും... കുടുംബത്തിലെ ഒരാൾക്ക് ജോലിയും നൽകും....
എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് പുറത്തിറക്കി. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ തിരുവനന്തപുരത്ത് വച്ചാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്. കേരളത്തിൽ താമര വിരിയിക്കാൻ രണ്ടും കല്പിച്ച് പോരാടുകയാണ് ബിജെപി നേതാക്കൾ. അമിത് ഷായുടെ കേരള സന്ദർശനം ഇത്തവണ അതിനായുള്ള അടിത്തറ പാകാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്.
ശബരിമല, ലൗ ജിഹാദ് എന്നിവയില്‍ നിയമനിര്‍മാണമാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്‌ദാനങ്ങൾ. ക്ഷേത്രങ്ങളുടെ നടത്തിപ്പ് ദേവസ്വം ബോർഡുകളിൽ നിന്നും മാറ്റി വിശ്വാസികൾക്ക് നൽകുമെന്നതാണ് ഒരു വാഗ്‌ദാനം. ദേവസ്വം ബോര്‍ഡ് രാഷ്ട്രീയ മുക്തമാക്കുമെന്നതും ക്ഷേത്രഭരണം വിശ്വാസികളെ ഏല്‍പ്പിക്കുന്നതും പ്രകടന പത്രികയില്‍ പരാമര്‍ശിക്കപ്പെട്ടേക്കും എന്ന് നേരത്തേ സൂചന ലഭിച്ചിട്ടുള്ളതാണ്. അധികാരത്തിൽ വന്നാൽ ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് പറയവേ നേരത്തേ ബിജെപിയുടെ തൃശൂർ സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപി ഇക്കാര്യം പരാമർശിച്ചിരുന്നു.
ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയായി ശബരിമല മാറുമ്പോൾ, മുന്നണികൾ വിശ്വാസ സംരക്ഷണത്തിന് ഊന്നൽ നൽകിയുള്ള വാഗ്ദാനങ്ങളാണ് പുറത്തു വിടുന്നത്. തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചയായി ശബരിമല മാറി കഴിഞ്ഞു. ബിജെപിക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ആഭ്യന്തരമന്ത്രി അമിത് ഷായുമുള്ളത്. കേരളത്തില്‍ ഇത്തവണ ബിജെപി കൂടുതല്‍ സീറ്റുകള്‍ നേടി നിയമസഭയിലെ സാന്നിധ്യം കൂട്ടുമെന്നുള്ള തികഞ്ഞ പ്രതീക്ഷയിലാണ് അമിത് ഷാ.
രണ്ട് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികൾക്ക് മത്സരിക്കാൻ കഴിയാത്തത് പാര്‍ട്ടിയെ ചെറുതായി ബാധിക്കുമെന്നും അമിത് ഷാ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശബരിമല ആചാര സംരക്ഷണത്തിനായി നിയമം കൊണ്ടുവരുമെന്ന വാഗ്ദാനം ബി.ജെ.പി പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തി വിഷയത്തെ സജീവമാക്കി വോട്ട് വിഹിതത്തിലെ വര്‍ധനയും അഞ്ച് മണ്ഡലങ്ങളിലെ വിജയവും അമിത്ഷാ ലക്ഷ്യം വയ്ക്കുന്നുണ്ട്.
ക്ഷേത്രങ്ങളുടെ നടത്തിപ്പ് ദേവസ്വം ബോര്‍ഡുകളില്‍ നിന്നും മാറ്റി വിശ്വാസികള്‍ക്ക് നല്‍കുമെന്നതാകും മറ്റൊരു വാഗ്ദാനം. ഹൈസ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ ലാപ്ടോപ് വിതരണം ചെയ്യും. ലൗ ജിഹാദ് തടയാന്‍ യുപി മോഡല്‍ നിയമവും പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു കുടുംബത്തിൽ ഒരാള്‍ക്ക് ജോലി എന്നതാണ് ബിജെപി പ്രകടന പത്രികയിലെ മറ്റൊരു പ്രധാനപ്പെട്ട വാഗ്ദാനം.
കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങള്‍ വീണ്ടെടുക്കുന്നതിന് മുന്‍ഗണന നല്‍കും. ആയുഷ്മാന്‍ ഭാരത് പദ്ധതി വ്യാപകമാക്കി സൗജന്യ ചികിത്സ ഉറപ്പാക്കും. കടമെടുക്കാതെയുള്ള വികസനത്തിനായി സമഗ്ര വികസന അതോറിറ്റി രൂപീകരിക്കും.
നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിലൂടെ യുവാക്കള്‍ക്ക് തൊഴില്‍ തുടങ്ങിയവയാണ് മറ്റ് പ്രധാന വാഗ്ദാനങ്ങള്‍. ശബരിമലയില്‍ പന്തളം കൊട്ടാരം, ക്ഷേത്രം തന്ത്രി, ഗുരുസ്വാമിമാര്‍, ഹിന്ദു സംഘടനകള്‍ തുടങ്ങിയവരുള്‍പ്പെട്ട ഭരണസമിതിക്ക് രൂപം നല്‍കും. എല്ലാവര്‍ക്കും വീട്, വൈദ്യുതി, കുടിവെള്ളം എന്നിവ ഉറപ്പു വരുത്തും. ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് പ്രതിവര്‍ഷം ആറ് പാചക വാതക സിലണ്ടറുകള്‍ സൗജന്യമായി നല്‍കും.
കേരളത്തില്‍ ഇത്തവണ ബിജെപി കൂടുതല്‍ സീറ്റുകള്‍ നേടി നിയമസഭയിലെ സാന്നിധ്യം കൂട്ടുമെന്ന ആത്മവിശ്വാസത്തിലാണ് അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കൾ.
പൗരത്വനിയമ ഭേദഗതി നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ നയത്തിന്റെ ഭാവിയെന്തെന്ന് തെരഞ്ഞെടുപ്പിന് ശേഷം കാണാം എന്നും അമിത് ഷാ പറയുന്നത് ന്യൂനപക്ഷങ്ങളില്‍ പ്രത്യേകിച്ചും ക്രിസത്യന്‍ സഭാ വിഭാഗങ്ങളുടെ വോട്ടുകൂടി ലക്ഷ്യമിട്ടാകാം എന്നു വിലയിരുത്തപ്പെടുന്നുണ്ട്.
https://www.facebook.com/Malayalivartha