പിണറായിയുടെ മാധ്യമങ്ങളെ കൂട്ടുപിടിച്ചുള്ള കള്ളക്കളിക്കെതിരെയും, പിണറായി ഭക്തരായ മാധ്യമ പ്രവർത്തകർക്കെതിരെയും മറുപടിയുമായി കെ എം ഷാജഹാൻ രംഗത്ത്
സാധാരണ ഗതിയിൽ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാധ്യമങ്ങൾ എന്താണ് ചെയ്യാറുള്ളത്? നമ്മൾ ഇതുവരെ കണ്ട് ശീലിച്ചതെന്താണ്? എന്നുള്ള ചോദ്യങ്ങളോടുകൂടിയാണ് കെ എം ഷാജഹാൻ തനിക്ക് പറയുവാനുള്ളത് ആരംഭിക്കുന്നത്. ഇതിൽ നിന്ന് തന്നെ മനസിലാക്കാം അദ്ദേഹത്തിന് ഈ വിഷയത്തോടുള്ള എതിർപ്പ് അല്ലെങ്കിൽ ഗൗരവം എത്രമാത്രമാണ് എന്നുള്ളത്.
തിരഞ്ഞെടുപ്പിന് രണ്ടു മൂന്ന് മാസം മുൻപ് തന്നെ ദൃശ്യമാധ്യമങ്ങളാവട്ടെ അച്ചടി മാധ്യമങ്ങളാവട്ടെ അവർ അധികാരത്തിലിരിക്കുന്ന സർക്കാരിനെതിരെ തിരിയും. ആ സർക്കാർ ആരുതന്നെയായാലും അവർക്കെതിരെ ആരോപണ ശരങ്ങളുമായി അവർ രംഗത്തെത്തും.
അഴിമതി ആരോപണങ്ങൾ അല്ലാത്ത തരത്തിലെ ആരോപണങ്ങൾ എല്ലാം അവർ പുറത്തുകൊണ്ടു വന്ന്, ആ അധികാരത്തിലിരിക്കുന്ന സർക്കാരിനെതിരെ വലിയൊരു ജനവികാരം മാധ്യമങ്ങൾ സൃഷ്ടിക്കും. ഇത് തന്നല്ലേ ഒരു മൂന്നുനാലു തിരഞ്ഞെടുപ്പായി നമ്മൾ കണ്ടുകൊണ്ടിരിക്കുന്നതും. വലിയൊരു സുനാമി തന്നെ അവർ അഴിച്ചുവിട്ടില്ലേ, ഇതൊക്കെ നമ്മൾ കണ്ടതുമാണ്.
എന്നാൽ, ഒരുപക്ഷേ പതിറ്റാണ്ടുകളിലാദ്യമായി പിണറായി വിജയൻറെ തുടർ ഭരണമാണ് മാധ്യമങ്ങളുടെ ചർച്ച. അതിൽത്തന്നെ വലിയൊരു മാറ്റം വന്നതായി കാണാം. കാരണം, നിരന്തരം സർക്കാരിനെ എതിർത്തുകൊണ്ടിരുന്ന മാധ്യമങ്ങളും, കുറെ പത്ര മാധ്യമങ്ങളും പ്രതേകിച്ച് ദൃശ്യമാധ്യമങ്ങളും പൊടുന്നനെ പിണറായി തുടർ ഭരണം ഉണ്ടാകുമെന്ന് പറയുന്നു.
ഇതിൽനിന്ന് നമ്മൾ മനസിലാക്കേണ്ടത്, ഈ തുടർഭരണ ചർച്ച , മാധ്യമങ്ങളെ സ്വാധീനിക്കൽ, അവർക്കനുകൂലമായ വാർത്ത കൊടുക്കൽ ഇതൊക്കെ ആരൊക്കെയോ എവിടെയിരുന്നോ ഒറ്റപ്പെട്ട രീതിയിൽ ചെയ്യുന്നതാണ് എന്ന് നമ്മൾ തെറ്റുധരിക്കല്ല്. ഇതൊക്കെ സംഘടിതമായി സിപിഎം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഒരു അജണ്ടയുടെ ഭാഗമാണെന്ന് പറയാനാണ് ഇവിടെ ശ്രമിക്കുന്നതെന്ന് കെ എം ഷാജഹാൻ പറയുകയുണ്ടായി.
സിപിഎം കാരായ വിജയപ്രസാദ്, ശശികുമാർ, വെങ്കിടേശ് രാമകൃഷ്ണൻ, ജോൺ ബ്രിട്ടാസ് ഇവരാണ് സർക്കാരിനനുകൂലമായി വരുന്ന വർത്തകളുടെയെല്ലാം പിന്നിലെ ബുദ്ധികേന്ദ്രത്തിലെ ഒന്നാം നിര എന്ന് പറയുന്നത്. ഇവർ പടച്ചുവിടുന്നത് കേരളത്തിലെ ദൃശ്യമാധ്യമങ്ങളിലൂടെ നടപ്പിലാക്കുന്നത് ദൃശ്യമാധ്യമങ്ങളിൽ ജോലി ചെയ്യുന്ന മുൻ എസ്എഫ്ഐയുടെ ഒരു സംഘമാണ്.
അവരാണ് ഇതിന്റെ രണ്ടാം നിരയിൽ ഉൾപെടുന്നവർ. റ്റി എം ഹർഷൻ, സനീഷ് ഇളയിടത്ത്, അപർണാ കുറിപ്പ്, എസ് ലല്ലു, അഭിലാഷ് മോഹൻ, രാജീവ് ദേവരാജ്, സിദ്ധാർത്ഥൻ പരുത്തിക്കാടിന്റെ മകൾ സ്‌മൃതി പരുത്തിക്കാട്, ഷാനി പ്രഭാകർ, ശരത്ത്, എന്നിവരാണ് രണ്ടാം നിരയിലെ പ്രധാന കണ്ണികൾ ഇവർ വിവിധ ദൃശ്യമാധ്യമങ്ങളിൽ ജോലി ചെയ്യുന്നവരാണ് എന്നും കെ എം ഷാജഹാൻ വളരെ വ്യക്തമായി തന്നെ പറഞ്ഞു.
ആദ്യത്തെ നിരയിലെ ബുദ്ധിജീവികളും രണ്ടാമത്തെ നിരയിലുള്ളവരും ചേർന്നാണ് സിപിഎമ്മിന് അനുകൂലമായി, പിണറായി വിജയന് അനുകൂലമായി ഇപ്പൊ കളമൊരുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി ഞാൻ മുൻപ് സൂചിപ്പിച്ചിട്ടുള്ളത് പോലെ ശതകോടികണക്കിന് ഫണ്ട് ചാനലുകളിലേക്കും പത്രങ്ങളിലുമൊക്കെ ഇൻജെക്റ്റ് ചെയ്ത് ഇതിനുള്ള കളമൊരുക്കികൊണ്ടിരിക്കുന്നത്.
ഈ ബുദ്ധിജീവികൾക്ക് പിണറായിന്റെ പോലീസ് എട്ട് മാവോയിസ്റ്റുകളെ കൊന്നതിനെ പറ്റി ഒന്നും പറയാനില്ല, 10-12 കസ്റ്റഡി മരണം ഇവിടെ നടന്നതിനെ പറ്റി ഒന്നും പറയാനില്ല, 10-30 രാഷ്ട്രരെയാ കൊലപാതകം നടന്നതിനെ കുറിച്ച് ഒന്നും പറയാനില്ല.
അലനും താഹയെന്നും പറയുന്ന രണ്ട് സിപിഎം പ്രവർത്തകരെ യുഐപിഎ ചുമത്തി ജയിലിൽ ഇട്ടതിനെ കുറിച്ച ഒന്നും പറയാനില്ല, കിറ്റ് കൊടുത്ത് ആളുകളെ സ്വാധീനിക്കാൻ നോക്കുന്നതിനെ കുറിച്ച് ഒന്നും പറയാനില്ല, അപ്പൊ ഇതിനെ കുറിച്ചൊന്നും പറയാനില്ലാത്തവർക്ക് എങ്ങനെയെങ്കിലും പിണറായി വിജയനെ അധികാരത്തിൽ കൊണ്ടുവരാൻ നോക്കുന്നവരാണെന്നും, ആ ലക്ഷ്യം മാത്രം മുൻനിർത്തി പ്രവർത്തിക്കുന്നവരാണെന്നും ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ കെ എം ഷാജഹാൻ പ്രതികരിച്ചു.
എന്നാൽ, ഇതേ നിങ്ങൾ തന്നെയാണ് മാധ്യമങ്ങളെ സ്വാധീനിച്ചു കൊണ്ട് മോദി തന്റെ മുഖം മിനുക്കാൻ ശ്രമിച്ചു എന്ന് ശശികുമാറും വെങ്കിടേഷും അന്ന് ആവർത്തിച്ച് പറഞ്ഞതും. നിങ്ങൾ ഇതൊന്നു ഓർത്തുനോക്കണം. പക്ഷേ, ഒരു കാര്യം ഇവരോർക്കണം കേരളീയർ ഇങ്ങനെയുള്ള ആളുകളല്ല, അവർക്കിതൊക്കെ ബോധ്യമാകുന്നുണ്ട് നിങ്ങളുടെ ഈ കള്ളക്കളികളൊന്നും കേരളീയരുടെ മുന്നിൽ ഒന്നുമാവുകയില്ലയെന്നും കെ എം ഷാജഹാൻ തുറന്നടിച്ചു തന്നെ പറയുകയുണ്ടായി.
https://www.facebook.com/Malayalivartha