കൊല്ലത്ത് ചെങ്കോട്ട തകർന്നു വീഴുമോ..! മനോരമ ന്യൂസ്–വിഎംആര്‍ അഭിപ്രായ സര്‍വേ ഫലം പുറത്ത്.... കൊല്ലത്ത് യുഡിഎഫിന് 4 സീറ്റ്, എൽഡിഎഫ് 7 സീറ്റിൽ...
ഇക്കുറി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തില്‍ കനത്ത പോരാട്ടം നടക്കുമെന്ന് മനോരമ ന്യൂസ്–വിഎംആര്‍ അഭിപ്രായ സര്‍വേ. കഴിഞ്ഞ തവണ ഒരു സീറ്റ് പോലും ലഭിക്കാത്ത യുഡിഎഫ് ഇത്തവണ നില മെച്ചപ്പെടുത്തുമെന്നാണ് സർവേ ഫലങ്ങൾ നൽകുന്ന മുന്നറിയിപ്പ്.
എല്‍ഡിഎഫിന് നേരിയ ലീഡാണ് സർവ്വേയിൽ പ്രവചിക്കുന്നത്. എൽഡിഎഫിന് – 7 സീറ്റും, യുഡിഎഫ് – 4, എൻഡിഎ – 0 എന്നാണ് ജില്ലയിൽ മുന്നണികളുടെ ജയസാധ്യതയായി അഭിപ്രായ സര്‍വേ പ്രവചിക്കുന്നത്. ഇതിൽ ശ്രദ്ധേയമായ മുന്നേറ്റമാണ് യുഡിഎഫ് കാഴ്ചവയ്ക്കും എന്ന് പ്രതീക്ഷിക്കുന്നത്.
കരുനാഗപ്പള്ളിയില്‍ ഇടത് മുന്നേറ്റം തുടരുമെന്നു സര്‍വേ ഫലങ്ങൾ സൂചിപ്പിക്കുന്നുണ്ട്. സിറ്റിങ് എംഎല്‍എ കൂടിയായ ഇടതു സ്ഥാനാര്‍ഥി നല്ല ഭൂരിപക്ഷത്തിൽ വിജയിക്കാനാണ് സാധ്യതയുള്ളത്.
എന്നാൽ, ചവറ എല്‍ഡിഎഫില്‍ നിന്നു യുഡിഎഫ് പിടിക്കുമെന്നാണു ഇപ്പോൾ തെളിഞ്ഞു വരുന്ന ചിത്രം. യുഡിഎഫ് സ്ഥാനാര്‍ഥിക്കു മികച്ച ലീഡിലാണു മുന്നേറ്റം പ്രവചിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു ബേബി ജോണിന് സാമാന്യം നല്ല ലീഡിലാണ് മുന്നേറ്റം പ്രവചിക്കുന്നത്.
കുന്നത്തൂർ മണ്ഡലം എല്‍ഡിഎഫിനു നഷ്ടമാകുമെന്നാണു സര്‍വേ സൂചിപ്പിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി നല്ല ലീഡില്‍ മുന്നിലെത്തും. കൊട്ടാരക്കര എല്‍ഡിഎഫ് വീണ്ടും നിലനിര്‍ത്തും. പത്തനാപുരം മണ്ഡലത്തിൽ യുഡിഎഫ് അട്ടിമറി വിജയം നേടാൻ സാധ്യത ഏറെയാണ്.
പുനലൂരിൽ കനത്ത പോരാട്ടമാണ് നടക്കുന്നതെന്നും എൽഡിഎഫിന് നേരിയ മേൽക്കൈയുണ്ടെന്നും സർവേ പ്രവചിക്കുന്നു. പത്തനാപുരത്തെ സിറ്റിങ് എംഎല്‍എയുടെ പ്രകടനം എങ്ങനെ വിലയിരുത്തുന്നു? എന്ന് ചോദ്യത്തോട് ഏറ്റവും മികച്ചതാണെന്ന് 14 ശതമാനം പേരും പ്രതികരിച്ചത്.
മികച്ചതെന്ന് 32.25 ശതമാനം പേരും വിലയിരുത്തിയത്. ശരാശരി എന്നാണ് 19.89 ശതമാനം പേരുടെ വിലയിരുത്തല്‍. മോശം എന്ന് പറഞ്ഞത് 31 ശതമാനം പേരാണ്. വളരെ മോശമെന്ന് അഭിപ്രായപ്പെട്ടവര്‍ 3.22 ശതമാനം.
ചടയമംഗലത്ത് എൽഡിഎഫിനാണ് ജയം പ്രവചിക്കുന്നത്. കുണ്ടറയിൽ യുഡിഎഫ് അട്ടിമറി ജയം നേടാൻ സാധ്യത പറയുന്നുണ്ട്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കൊല്ലം മണ്ഡലത്തിൽ എൽഡിഎഫിന് നേരിയ മുൻതൂക്കമുണ്ട്. ചാത്തന്നൂരിൽ എൽഡിഎഫിനാണ് സാധ്യത പ്രവചിക്കുന്നത്.
അഴിമതി തടയുന്നതില്‍ ആരാണ് മെച്ചം എന്ന ചോദ്യത്തിൽ, കരുനാഗപ്പള്ളിയില്‍ ലഭിച്ച മറുപടി ഇത്തരത്തിലായിരുന്നു. 39 ശതമാനം പേരും എൽഡിഎഫിനെ പിന്തുണക്കുമ്പോൾ യുഡിഎഫിനെ പിന്തുണച്ചത് 28 ശതമാനം പേരാണ്. അതേസമയം, 33 ശതമാനത്തോളം പേർ എന്‍ഡിഎയെയാണ് പിന്തുണച്ചത്.
പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം എങ്ങനെ എന്ന ചോദ്യത്തോട് കുന്നത്തൂരിലെ ജനങ്ങള്‍ ഏറ്റവും മികച്ചതെന്ന് 11 ശതമാനം പേര്‍ പ്രതികരിച്ചു, മികച്ചതെന്ന് 22 ശതമാനം പേരും, 38 ശതമാനം പേര്‍ ശരാശരി എന്നും വിലയിരുത്തിയിരുന്നു. അതേസമയം മോശം പ്രകടനമെന്നാണ് 21 ശതമാനം പേരുടെ അഭിപ്രായം. വളരെ മോശമെന്ന് 8 ശതമാനം പേരും വിലയിരുത്തിയിരുന്നു.
യുഡിഎഫിന്‍റെ സ്ഥാനാര്‍ഥി ആരെന്നറിയുന്നതിന് മുന്‍പാണ് സര്‍വേ ഫലങ്ങൾ വന്നിരിക്കുന്നത്. ശബരിമല തിരഞ്ഞെടുപ്പ് വിഷയമാണോ? എന്ന ചോദ്യത്തോട് കൊല്ലത്തെ 63 ശതമാനം പേരും തിരഞ്ഞെടുപ്പ് വിഷയമാണ് എന്ന് രേഖപ്പെടുത്തി.
22 ശതമാനം പേര്‍ ശബരിമല തിരഞ്ഞെടുപ്പ് വിഷയമല്ല എന്ന് കരുതുന്നത്. 15 ശതമാനം പേര്‍ വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയിരുന്നില്ല. ഇരവിപുരത്ത് കടുത്ത പോരാട്ടം നടക്കുമെന്നാണ് സർവ്വേ സൂചിപ്പിക്കുന്നത്. ചാത്തന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജയിക്കുമെന്നാണ് സര്‍വേ പറയുന്നത്. യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സര്‍വേ സൂചിപ്പിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha