മുഖ്യമന്ത്രിയുടെ നുണ പൊളിഞ്ഞു; എല്ലാ ഇടപാടുകളെല്ലാം മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് ; ആഞ്ഞടിച്ച് രമേശ് ചെന്നിത്തല
ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.മുഖ്യമന്ത്രിയുടെ നുണ പൊളിഞ്ഞെന്നും ഇടപാടുകളെല്ലാം മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സര്‍ക്കാറും ഇ.എം.സി.സിയും തമ്മിലെ ധരണാപത്രം മുഖ്യമന്ത്രിയുടെ ഓഫീസും അറിഞ്ഞതായുള്ള വാട്സ്‌ആപ് ചാറ്റുകള്‍ പുറത്തുവന്നിരുന്നു. ഈ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ്.മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു ആഴക്കല്‍ മത്സ്യ ബന്ധന അഴിമതി എന്ന് വ്യക്തമായിരിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു .
അദ്ദേഹത്തിന്റെ വകുപ്പാണ് കാരാറുകളെല്ലാം ഒപ്പിട്ടത്. തീരദേശത്തെ വില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇതുപോലെ കള്ളം പറയുന്ന മുഖ്യമന്ത്രി ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇല്ലാത്ത കാര്യം ഉണ്ട് എന്ന് പറഞ്ഞ് പ്രചരിപ്പിക്കുകയാണെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു .
സര്‍ക്കാര്‍ നന്മകള്‍ ചെയ്തപ്പോള്‍ ഒന്നും പറയാനില്ലാത്ത പ്രതിപക്ഷം ഈ അവസാനത്തെ ഒരു മാസം കണ്ടുപിടിച്ച കെട്ടുകഥയാണിത്. മാധ്യമങ്ങള്‍ അത് ഊതിപ്പെരുപ്പിച്ച് നടക്കുകയാണ്. അത് നാടിനോട് ചെയ്യുന്ന ദ്രോഹമാണ് എന്നും പറഞ്ഞു .
ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനിക്ക് അനുമതിയൊന്നും നല്‍കിയിട്ടില്ല. അനുമതി നല്‍കാന്‍ അധികാരമില്ലെന്നും മന്ത്രി പറഞ്ഞു.മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാനും ഫിഷറീസ് വകുപ്പിനെതിരേയും പ്രചരിപ്പിക്കുന്ന ഇല്ലാക്കഥകള്‍ ജനം വിശ്വസിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു .
തീരദേശത്ത് എല്‍ഡിഎഫിന് എക്കാലത്തെക്കാളും ജനപിന്തുണ കൂടിയതാണ് ഞങ്ങളുടെ അനുഭവം. എല്‍ഡിഎഫ് സര്‍ക്കാര്‍ തങ്ങളുടെയാകെ ജീവിതത്തോടാണ് ചേര്‍ന്ന് നില്‍ക്കുന്നത് എന്ന ബോധ്യം അവര്‍ക്കുണ്ട്. അത് തെറ്റിദ്ധരിപ്പിക്കാനാണ് യുഡിഎഫ് ശ്രമം.
https://www.facebook.com/Malayalivartha