Widgets Magazine
03
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നേതാക്കളെല്ലാം എതിരായി കഴിഞ്ഞു... ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം, മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ, കേസ് മറ്റൊരു തീയതിയിലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യതയേറെ, കൂടുതൽ കടുത്ത നടപടിയിലേക്ക് കോണ്‍ഗ്രസ്


നാവികസേനാ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള നാവികാഭ്യാസ പ്രകടനങ്ങൾ ഇന്നു ശംഖുംമുഖത്ത് ...രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാവും


വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം ബന്ധം അവസാനിപ്പിച്ചു; മുറിയിൽ വച്ച് ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേൽപ്പിച്ചു: ശാരീരികവും മാനസികവുമായി ക്രൂരപീഡനം നേരിട്ടു: ഹോംസ്റ്റേയിലേക്ക് കൊണ്ടുപോയതും പത്തനംതിട്ടയിൽ രാഹുലുമായി ഏറ്റവും അടുപ്പമുള്ള വ്യക്തി...


രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി; താൻ നിരാഹര സമരതിലെന്ന് രാഹുൽ സൂപ്രണ്ടിന് എഴുതി നൽകി: രാഹുൽ ജയിലിൽ കഴിയുന്നത് വെള്ളം മാത്രം കുടിച്ച്...


ഒരിക്കലും കരുതാത്ത ജയില്‍ വാസം... അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ ജയിലില്‍, ശബരിമല സ്വര്‍ണക്കൊളള കേസില്‍ വീണ്ടും തന്ത്രിമാരുടെ മൊഴികളിലേക്ക് നീളും മുമ്പേ കുടുംബത്തില്‍ നിന്നും മറ്റൊരു കേസില്‍ അറസ്റ്റ്

എനിക്കു ശേഷം പ്രളയം, ഞാനില്ലെങ്കില്‍ നിങ്ങളും വേണ്ട... സതീശനെ പൂട്ടാൻ രമേശനിറങ്ങുന്നു! സമവാക്യങ്ങൾ വെകിളിയാകുമ്പോൾ...

23 MAY 2021 04:11 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിന്റെ വികസന നട്ടെല്ലായ കിഫ്‌ബിയെ തകർക്കാനുള്ള ഏത് നീക്കത്തെയും ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും; കേരളത്തിന്റെ വികസനത്തിന് തുരങ്കം വെക്കാൻ ശ്രമിച്ചപ്പോഴൊക്കെ അതിനെ നിയമപരമായും രാഷ്ട്രീയമായും നേരിട്ട് പരാജയപ്പെടുത്തിയെന്ന് മന്ത്രി വി. ശിവൻകുട്ടി

മസാല ബോണ്ട; പ്രതിപക്ഷം ശക്തമായ അഴിമതി ആരോപണം ഉന്നയിച്ചിരുന്നതാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

സിപിഎം കള്ളന്‍മാര്‍ക്ക് കാവല്‍ നില്‍ക്കുകയാണ്; മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രിക്ക് ഇഡി അയച്ച കാരണം കാണിക്കല്‍ നോട്ടീസ് ; വിമർശിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സി.പി.എം - ബി.ജെ പി അന്തർധാര മറയ്ക്കുന്നതിന് ഇത്തരം കണ്ണിൽ പൊടിയിടൽ നടപടികൾ കേന്ദ്ര സർക്കാരിൻ്റെ ഭാഗത്തു നിന്ന് ഉണ്ടാവാറുണ്ട്; മസാല ബോണ്ട് വിഷയത്തിൽ ഇ.ഡി നോട്ടീസ്; വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

ബ്രഹ്മോസ് കാട്ടാക്കട; കാട്ടാക്കടയെ അന്താരാഷ്ട്ര നിലവാരമുള്ള നഗരമാക്കും; പ്രഖ്യാപനവുമായി ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്

പാര്‍ട്ടിയും അകത്തും പാര്‍ട്ടിക്കു പുറത്തും പ്രതിയോഗികളെ നേരിടാനുള്ള വെല്ലുവിളിയാണ് പ്രതിപക്ഷ നേതാവ് വി. ഡി. സതീശനു മുന്നിലുള്ളത്.
21 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 12 പേര്‍ രമേശ് ചെന്നിത്തലയെ വാഴിക്കാന്‍ കാത്തിരുന്നപ്പോഴാണ് കേരളത്തില്‍ നിന്നുള്ള 13 എംപിമാരും കോണ്‍ഗ്രസ് ഹൈക്കമന്‍ഡും വി. ഡി. സതീശന്‍ മതിയെന്ന നിലപാടിലെത്തിയത്. 15 അംഗങ്ങളുള്ള മുസ്ലീം ലീഗില്‍ എട്ടുപേരും ചെന്നിത്തല വിരുദ്ധരായതിനാല്‍ ലീഗിന്റെ പിന്‍തുണയും വി. ഡി. സതീശന് ലഭിച്ചു. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ഒന്നുമല്ലാത്ത നിലപാടില്‍ ഉരുണ്ടു കളിക്കുകയും ചെയ്തു.

നിലവില്‍ കേരളത്തിലെ കോണ്‍ഗ്രസിനുള്ളില്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലെ പ്രബലരായ എ ഗൂപ്പും രമേശ് ചെന്നിത്തലയ്‌ക്കൊപ്പമുള്ള ഒരു വിഭാഗം ഐ ഗ്രൂപ്പും ഒരു ചേരിയായി മാറി സതീശനെ പൂട്ടാനുള്ള ഭാവി സാധ്യത തുലോം ചെറുതല്ല. വിട്ടുവീഴ്ചയോടെ ഒറ്റക്കെട്ടായി നിലകൊണ്ട് പാര്‍ട്ടിയ്ക്കും മുന്നണിക്കും പുനര്‍ജന്‍മം കൊടുക്കുകയെന്ന വലിയ ദൗത്യമാണ് വി. ഡി. സതീശനുള്ളത്.

നിയമസഭയില്‍ രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ തുടങ്ങിയ നേതാക്കള്‍ പിന്നിലിരിക്കുകയും വി. ഡി. സതീശന്‍ പ്രതിപക്ഷനേതാവായി അരങ്ങു തകര്‍ക്കുകയും ചെയ്യുന്ന സാഹചര്യം സംജാതമായിരിക്കുന്നു. പിന്‍നിരയില്‍ നിന്ന് സതീശന് എത്രത്തോളം പിന്‍തുണ കിട്ടുമെന്നതാണ് പ്രസക്തമായ കാര്യം.

നിലവിലെ സാഹചര്യത്തില്‍ കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ ഒഴിവാക്കി കെ. സുധാകരനെ കെപിസിസി അധ്യക്ഷപദവിയിലെത്തിക്കുകയും എം. എം. ഹസ്സനെ ഒഴിവാക്കി പി. ടി. തോമസിനെ യുഡിഎഫ് കണ്‍വീനറാക്കി മാറ്റുകയും ചെയ്യാതെ കേരളത്തില്‍ യുഡിഎഫ് സംവിധാനം പച്ചപിടിക്കില്ല. ഇങ്ങനെയൊരു ടീം കളത്തിലിറങ്ങിയാല്‍ തങ്ങള്‍ കേരളരാഷ്ട്രീയത്തില്‍ ഒതുങ്ങിപ്പോകുമെന്ന വലിയ ആശങ്ക ഉമ്മന്‍ ചാണ്ടിയ്ക്കും രമേശ് ചെന്നിത്തലയ്ക്കുമുണ്ട്.

എനിക്കു ശേഷം പ്രളയം, ഞാനില്ലെങ്കില്‍ നിങ്ങളും വേണ്ട എന്ന നെറികെട്ട സമീപനം ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഒഴിവാക്കുകയും പുതിയ ടീം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തന സജ്ജമാവുകയും ചെയ്യുന്നില്ലെങ്കില്‍ യുഡിഎഫ് കേരളത്തില്‍ രക്ഷപ്പെടില്ല.

പാര്‍ട്ടിയും മുന്നണിയും നാമാവശേഷമായിട്ടില്ലെന്ന ആത്മവിശ്വാസം അണികള്‍ക്ക് നല്‍കി, താഴേത്തട്ടില്‍ യുഡിഎഫിന് ശക്തിപ്പെടുകയും ജാതിമത വ്യത്യാസമില്ലാതെ മതേതരപാര്‍ട്ടിയായി കോണ്‍ഗ്രസിന് അടിത്തറിയുണ്ടാക്കുകയും ചെയ്യാനുള്ള കഠിനാധ്വാനമാണ് അനിവാര്യമാണ്. വന്‍പതനത്തിന്റെ അടിത്തറയില്‍ നിന്നു തന്നെയാണ് സതീശന് തുടക്കം കുറിക്കാന്‍.

അതിനു ശക്തിപകരാന്‍ സുധാകരനെയും പിടി തോമസിനെയും പോലെ വാക്കും നാക്കുമുള്ള ധീരന്‍മാരായ നേതാക്കള്‍ ഒപ്പം വേണം. ബിജെപിയിലേക്കും എല്‍ഡിഎഫിലേക്കും ചോര്‍ന്നു പോയ യുഡിഎഫുകാരെ മുന്നണിയില്‍ തിരികെയെത്തിക്കുകയെന്ന ദൗത്യം സാധിക്കാതെ യുഡിഎഫ് കേരളത്തില്‍ ശക്തിപ്പെടുകയില്ല. 1967ല്‍ ഒമ്പത് കോണ്‍ഗ്രസ് അംഗങ്ങളുമായാണ് കരുണാകരന്‍ പ്രതിപക്ഷത്തിരുന്നത്.

അവിടെനിന്നാണ് കോണ്‍ഗ്രസിന്റെ പിന്നീടുള്ള വളര്‍ച്ചയും കെ. കരുണാകരനെന്ന തന്ത്രശാലിയായ ഭരണാധികാരിയും ഉണ്ടായത്. സമാനതകളുള്ള, രാഷ്ട്രീയ ചരിത്രത്തിന്റെ ആവര്‍ത്തനമാണിപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇന്ന് 21 കോണ്‍ഗ്രസ് അംഗങ്ങളുമായി പ്രതിപക്ഷനേതൃസ്ഥാനമെന്ന വെല്ലുവിളി ഏറ്റെടുക്കുന്നത് വി.ഡി. സതീശനാണ്.

നിലയും വിലയും കെട്ട ഗ്രൂപ്പുകളി തുടരുകയും അകത്തും പുറത്തും പാരയുമായി ഗ്രൂപ്പുകള്‍ നിലകൊള്ളുകയും ചെയ്താല്‍ സതീശന്‍ രാജിവെച്ചൊഴിയുന്ന നിവൃത്തി കേട് പാര്‍ട്ടിയിലുണ്ടായേക്കാം. അതുണ്ടായാല്‍ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും കാത്തിരിക്കുന്നത് വന്‍ദുരന്തമായിരിക്കും.

1967ല്‍ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷി സര്‍ക്കാര്‍ അധികാരത്തിലെത്തി. മാളയില്‍നിന്ന് ജയിച്ചുവന്ന കരുണാകരനടക്കം ഒമ്പതുപേര്‍ മാത്രമായിരുന്നു കോണ്‍ഗ്രസ് പ്രതിനിധികള്‍. എറണാകുളത്തുനിന്നു ജയിച്ച അലക്‌സാണ്ടര്‍ പറമ്പിത്തറയെ നിയമസഭാകക്ഷി നേതാവായി നിശ്ചയിക്കാനായിരുന്നു തീരുമാനം.

തകര്‍ന്നുപോയ പാര്‍ട്ടിയില്‍നിന്ന്,  ഇ.എം.എസിനെപ്പോലൊരു കരുത്തുറ്റ
കമ്യൂണിസ്റ്റ് നേതാവ് നയിക്കുന്ന ടീമിനോട് പൊരുതാനാവില്ലെന്ന ആശങ്കയില്‍ പ്രതിപക്ഷനേതൃസ്ഥാനം പറമ്പിത്തറ ഏറ്റെടുത്തില്ല. പകരം, കെ കരുണാകരന്‍ എന്ന തന്ത്രശാലി ഭാരിച്ച ആ മഹാദൗത്യം ഏറ്റെടുക്കുകയായിരുന്നു.

1969ല്‍ സപ്തകക്ഷി സര്‍ക്കാരിനെ പിളര്‍ത്തി ഭരണമാറ്റമുണ്ടാക്കിയ നായകനായി മാറി കരുണാകരന്‍. 1970ലെ പൊതുതിരഞ്ഞെടുപ്പില്‍ എ.കെ. ആന്റണി, ഉമ്മന്‍ചാണ്ടി, എന്‍. രാമകൃഷ്ണന്‍, എ.സി. ഷണ്‍മുഖദാസ് തുടങ്ങിയവരെ വിജയിപ്പെടുക്കാന്‍ കരുണാകരന് കഴിഞ്ഞു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വലംകൈയായി ഉയര്‍ന്ന കരുണാകരന്‍ പില്‍ക്കാലത്ത് ദേശീയ കോണ്‍ഗ്രസിലെ രണ്ടാമനും കിംഗ് മേക്കറുമായി ഉയര്‍ന്നു.

കരുണാകരനെക്കാളും വെല്ലുവിളി നേരിടുന്ന ഘട്ടത്തിലാണ് വി.ഡി. സതീശന്‍ പ്രതിപക്ഷനേതൃസ്ഥാനത്തേക്ക് വരുന്നത്. നൂറു സീറ്റോളം അംഗബലവും സിപിഎം സിപിഐ എന്നീ ചേരികളുടെ കരുത്തും നേരിട്ടുവേണം സതീശന് പ്രതിപക്ഷത്തിരുന്ന് ഭരണകക്ഷിയെ വിറപ്പിക്കാന്‍.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും തിരിച്ചുവരവിന്റെ സൂചന നല്‍കാനാകുന്നില്ലെങ്കില്‍ സതീശന്‍ പരാജയമാണെന്ന് എതിര്‍ ചേരികള്‍ കൊട്ടിഘോഷിക്കും. ദേശീയതലത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് നേരിടുന്ന ശൈഥില്യവും പ്രശ്‌നമാണ്.

മുന്‍പ് കെ കരുണാകരനു കരുത്തു പകരാന്‍ കേന്ദ്രത്തില്‍ ഇന്ദിരാഗാന്ധിയെന്ന നേതാവും രാജ്യം ഭരിക്കുന്ന കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനവുമുണ്ടായിരുന്നു. ഇന്ന് അതിദുര്‍ബലമായ കേന്ദ്രവും ഹൈക്കമാന്‍ഡുമാണ് കോണ്‍ഗ്രസിനുള്ളത്.

ബലമുള്ള നേതാക്കളും ശക്തമായ ദേശിയ അടിത്തറയുമില്ലാതെ കേരളത്തില്‍ യുഡിഎഫിനെ തിരികെ എത്തിക്കാനുള്ള ഭഗീരഥ പ്രയത്മാണ് വിഡി സതീശനില്‍ നിക്ഷിപ്തമായിരിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തദ്ദേശ തെരഞ്ഞെടുപ്പ്.... രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു  (2 minutes ago)

ചക്കുളത്തുകാവ് പൊങ്കാല നാളെ...  (13 minutes ago)

ഡോളറിന്റെ ഡിമാന്‍ഡ് കൂടിയതും വിപണിയില്‍നിന്ന് വിദേശ  (32 minutes ago)

പവന് 520 രൂപയുടെ വർദ്ധനവ്  (58 minutes ago)

നാട്ടിലെ കോടീശ്വരൻ ബെൻസ് നടരാജൻ..!നവജിത്ത് അച്ഛനെ വെട്ടിയത് 47 തവണ എല്ലാം കണ്ട് സമനിലതെറ്റി ഭാര്യ..!അക്രമാസക്തനാകുമെന്നു കരുതി മുറിയില്‍ കയറ്റി പുറത്തുനിന്ന് പൂട്ടിയ ശേഷ സഹോദരി മടങ്ങി പിന്നാലെ കേട്ടത്  (1 hour ago)

പൊട്ടിവീണ ലെെനിൽ പിടിച്ച നിലയിലായിരുന്നു മൃതദേഹം....  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കി.. പ്രഖ്യാപനം ഉടൻ പൊട്ടിക്കരഞ്ഞ് അടൂരിൽ അമ്മ രാഹുലിന് അറ്റാക്ക്...!  (1 hour ago)

'രാഹുൽ ചോദിച്ചാൽ ഞാൻ കൊടുക്കും' കട്ടായം പറഞ്ഞ് നടി SIT വളഞ്ഞു..! രാഹുൽ തിരുവനന്തപുരത്ത് എത്തി  (1 hour ago)

രണ്ടു ബസുകളുടെയും മുൻഭാഗം തകര്‍ന്നു... ബസ് ഡ്രൈവര്‍ സീറ്റിനിടയിൽ കുടുങ്ങി  (1 hour ago)

ദക്ഷിണാഫിക്കയ്‌ക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ്  (1 hour ago)

ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം‌‌  (2 hours ago)

തിരുവനന്തപുരം നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം  (2 hours ago)

പിണറായിയുടെ തേമ്പിയ ഭരിഷ്ടം ചുമക്കാൻ 1.10കോടി..! അമ്പോ.. സ്വർണം ഫിറ്റ് ചെയ്ത സാധനം...!  (2 hours ago)

നേതാക്കളെല്ലാം എതിരായി കഴിഞ്ഞു... ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം, മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ, കേസ് മറ്റൊരു തീയതിയിലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യതയേറെ, കൂടുതൽ കടുത്ത  (2 hours ago)

തുലാവർഷ മഴ സംസ്ഥാനത്ത് പലയിടങ്ങളിലും സജീവമായി തുടങ്ങി.  (2 hours ago)

Malayali Vartha Recommends