Widgets Magazine
19
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്കയോടെ മിഡില്‍ ഈസ്റ്റ്... ഇറാൻ അതിർത്തിയിൽ അമേരിക്കയുടെ വൻ സൈനിക വിന്യാസം, യുദ്ധവിമാനങ്ങളും കപ്പലുകളും സജ്ജം, സമ്പൂർണ യുദ്ധത്തിന് സർവ്വം സജ്ജമാക്കി ട്രംപ്; വൻ യുദ്ധത്തിന് നീക്കമെന്ന് റിപ്പോർട്ടുകൾ


പത്മനാഭന്റെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന ... ഗുരുവായൂർ പത്മനാഭൻ ഓർമ്മയായിട്ട് ഇന്ന് ആറു വർഷം


ടി20 ലോകകപ്പ്... നെതർലൻഡ്സിനെതിരെ ഇന്ത്യയ്ക്ക് 17 റൺസ് വിജയം


ന്യൂനമർദ്ദം മൂലമുള്ള ഒറ്റപ്പെട്ട മഴ സംസ്ഥാനത്തെ തെക്കൻ ജില്ലകൾക്ക് നേരിയ ആശ്വാസമാകും... വടക്കൻ ജില്ലകളിൽ ചൂട് അതിശക്തമായി തുടരും...


സംസ്ഥാനത്ത് ഇന്ന് മുതൽ റമദാൻ വ്രതാരംഭം... വ്രതാനുഷ്ഠാനങ്ങളുടേയും പ്രാര്‍ത്ഥനകളുടേയും നിറവിൽ വിശ്വാസികൾ... മസ്ജിദുകളിൽ പ്രത്യേക പ്രാർഥനകളും വിവിധയിടങ്ങളിൽ ഇഫ്താർ വിരുന്നുകളും നടക്കും

എനിക്കു ശേഷം പ്രളയം, ഞാനില്ലെങ്കില്‍ നിങ്ങളും വേണ്ട... സതീശനെ പൂട്ടാൻ രമേശനിറങ്ങുന്നു! സമവാക്യങ്ങൾ വെകിളിയാകുമ്പോൾ...

23 MAY 2021 04:11 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമലയിലെ ആചാരങ്ങള്‍ ധ്വംസിക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു ; ആചാരസംരക്ഷണത്തിനായി സമരം ചെയ്ത ഭക്തര്‍ക്കെതിരെ എടുത്ത ആയിരക്കണക്കിന് കള്ളകേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബിജെപി

സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ചെലവാക്കിയ 20 കോടി രൂപ സിപിഎം തിരിച്ചടച്ച് കേരളത്തിലെ ജനങ്ങളോട് മുഖ്യമന്ത്രി മാപ്പ് പറയണം; നവകേരള സര്‍വെ റദ്ദാക്കിയ ഹൈക്കോടതി നടപടി സർക്കാരിന് കിട്ടിയ കനത്ത പ്രഹരമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

പരാജയപ്പെട്ടാലും സർക്കാരുണ്ടാകുമ്പോൾ പദവി ലഭിക്കുമെന്ന് കരുതരുത്; അർഹതയുണ്ടായിട്ടും മാറിനിൽക്കുന്നവരെ തത്തുല്യ പദവികളിലേക്ക് പരിഗണിക്കും; മൽസരിച്ച് പരാജയപ്പെട്ടാൽ മറ്റ് പദവികൾ ലഭിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ

ആചാരങ്ങള്‍ക്കനുസരിച്ചും ശബരിമലയുടെ പ്രത്യേകത അനുസരിച്ചും വിശ്വാസങ്ങള്‍ അനുസരിച്ചും യുവതികളെ കയറ്റാന്‍ പാടില്ല; കോണ്‍ഗ്രസിനൂം യുഡിഎഫിനും ഒരു നിലപാടേയുള്ളുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

ശബരിമല യുവതി പ്രവേശനത്തെ സർക്കാർ ഇപ്പോഴും അനുകൂലിക്കുന്നുണ്ടോ? സുപ്രീംകോടതിയിൽ യുവതീ പ്രവേശനത്തിന് അനുകൂലമായി സർക്കാർ നൽകിയ സത്യവാങ്മൂലം മാറ്റി പുതിയ സത്യവാങ്മൂലം നൽകാൻ സർക്കാർ തയാറുണ്ടോ? മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

പാര്‍ട്ടിയും അകത്തും പാര്‍ട്ടിക്കു പുറത്തും പ്രതിയോഗികളെ നേരിടാനുള്ള വെല്ലുവിളിയാണ് പ്രതിപക്ഷ നേതാവ് വി. ഡി. സതീശനു മുന്നിലുള്ളത്.
21 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 12 പേര്‍ രമേശ് ചെന്നിത്തലയെ വാഴിക്കാന്‍ കാത്തിരുന്നപ്പോഴാണ് കേരളത്തില്‍ നിന്നുള്ള 13 എംപിമാരും കോണ്‍ഗ്രസ് ഹൈക്കമന്‍ഡും വി. ഡി. സതീശന്‍ മതിയെന്ന നിലപാടിലെത്തിയത്. 15 അംഗങ്ങളുള്ള മുസ്ലീം ലീഗില്‍ എട്ടുപേരും ചെന്നിത്തല വിരുദ്ധരായതിനാല്‍ ലീഗിന്റെ പിന്‍തുണയും വി. ഡി. സതീശന് ലഭിച്ചു. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ഒന്നുമല്ലാത്ത നിലപാടില്‍ ഉരുണ്ടു കളിക്കുകയും ചെയ്തു.

നിലവില്‍ കേരളത്തിലെ കോണ്‍ഗ്രസിനുള്ളില്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലെ പ്രബലരായ എ ഗൂപ്പും രമേശ് ചെന്നിത്തലയ്‌ക്കൊപ്പമുള്ള ഒരു വിഭാഗം ഐ ഗ്രൂപ്പും ഒരു ചേരിയായി മാറി സതീശനെ പൂട്ടാനുള്ള ഭാവി സാധ്യത തുലോം ചെറുതല്ല. വിട്ടുവീഴ്ചയോടെ ഒറ്റക്കെട്ടായി നിലകൊണ്ട് പാര്‍ട്ടിയ്ക്കും മുന്നണിക്കും പുനര്‍ജന്‍മം കൊടുക്കുകയെന്ന വലിയ ദൗത്യമാണ് വി. ഡി. സതീശനുള്ളത്.

നിയമസഭയില്‍ രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ തുടങ്ങിയ നേതാക്കള്‍ പിന്നിലിരിക്കുകയും വി. ഡി. സതീശന്‍ പ്രതിപക്ഷനേതാവായി അരങ്ങു തകര്‍ക്കുകയും ചെയ്യുന്ന സാഹചര്യം സംജാതമായിരിക്കുന്നു. പിന്‍നിരയില്‍ നിന്ന് സതീശന് എത്രത്തോളം പിന്‍തുണ കിട്ടുമെന്നതാണ് പ്രസക്തമായ കാര്യം.

നിലവിലെ സാഹചര്യത്തില്‍ കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ ഒഴിവാക്കി കെ. സുധാകരനെ കെപിസിസി അധ്യക്ഷപദവിയിലെത്തിക്കുകയും എം. എം. ഹസ്സനെ ഒഴിവാക്കി പി. ടി. തോമസിനെ യുഡിഎഫ് കണ്‍വീനറാക്കി മാറ്റുകയും ചെയ്യാതെ കേരളത്തില്‍ യുഡിഎഫ് സംവിധാനം പച്ചപിടിക്കില്ല. ഇങ്ങനെയൊരു ടീം കളത്തിലിറങ്ങിയാല്‍ തങ്ങള്‍ കേരളരാഷ്ട്രീയത്തില്‍ ഒതുങ്ങിപ്പോകുമെന്ന വലിയ ആശങ്ക ഉമ്മന്‍ ചാണ്ടിയ്ക്കും രമേശ് ചെന്നിത്തലയ്ക്കുമുണ്ട്.

എനിക്കു ശേഷം പ്രളയം, ഞാനില്ലെങ്കില്‍ നിങ്ങളും വേണ്ട എന്ന നെറികെട്ട സമീപനം ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഒഴിവാക്കുകയും പുതിയ ടീം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തന സജ്ജമാവുകയും ചെയ്യുന്നില്ലെങ്കില്‍ യുഡിഎഫ് കേരളത്തില്‍ രക്ഷപ്പെടില്ല.

പാര്‍ട്ടിയും മുന്നണിയും നാമാവശേഷമായിട്ടില്ലെന്ന ആത്മവിശ്വാസം അണികള്‍ക്ക് നല്‍കി, താഴേത്തട്ടില്‍ യുഡിഎഫിന് ശക്തിപ്പെടുകയും ജാതിമത വ്യത്യാസമില്ലാതെ മതേതരപാര്‍ട്ടിയായി കോണ്‍ഗ്രസിന് അടിത്തറിയുണ്ടാക്കുകയും ചെയ്യാനുള്ള കഠിനാധ്വാനമാണ് അനിവാര്യമാണ്. വന്‍പതനത്തിന്റെ അടിത്തറയില്‍ നിന്നു തന്നെയാണ് സതീശന് തുടക്കം കുറിക്കാന്‍.

അതിനു ശക്തിപകരാന്‍ സുധാകരനെയും പിടി തോമസിനെയും പോലെ വാക്കും നാക്കുമുള്ള ധീരന്‍മാരായ നേതാക്കള്‍ ഒപ്പം വേണം. ബിജെപിയിലേക്കും എല്‍ഡിഎഫിലേക്കും ചോര്‍ന്നു പോയ യുഡിഎഫുകാരെ മുന്നണിയില്‍ തിരികെയെത്തിക്കുകയെന്ന ദൗത്യം സാധിക്കാതെ യുഡിഎഫ് കേരളത്തില്‍ ശക്തിപ്പെടുകയില്ല. 1967ല്‍ ഒമ്പത് കോണ്‍ഗ്രസ് അംഗങ്ങളുമായാണ് കരുണാകരന്‍ പ്രതിപക്ഷത്തിരുന്നത്.

അവിടെനിന്നാണ് കോണ്‍ഗ്രസിന്റെ പിന്നീടുള്ള വളര്‍ച്ചയും കെ. കരുണാകരനെന്ന തന്ത്രശാലിയായ ഭരണാധികാരിയും ഉണ്ടായത്. സമാനതകളുള്ള, രാഷ്ട്രീയ ചരിത്രത്തിന്റെ ആവര്‍ത്തനമാണിപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇന്ന് 21 കോണ്‍ഗ്രസ് അംഗങ്ങളുമായി പ്രതിപക്ഷനേതൃസ്ഥാനമെന്ന വെല്ലുവിളി ഏറ്റെടുക്കുന്നത് വി.ഡി. സതീശനാണ്.

നിലയും വിലയും കെട്ട ഗ്രൂപ്പുകളി തുടരുകയും അകത്തും പുറത്തും പാരയുമായി ഗ്രൂപ്പുകള്‍ നിലകൊള്ളുകയും ചെയ്താല്‍ സതീശന്‍ രാജിവെച്ചൊഴിയുന്ന നിവൃത്തി കേട് പാര്‍ട്ടിയിലുണ്ടായേക്കാം. അതുണ്ടായാല്‍ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും കാത്തിരിക്കുന്നത് വന്‍ദുരന്തമായിരിക്കും.

1967ല്‍ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷി സര്‍ക്കാര്‍ അധികാരത്തിലെത്തി. മാളയില്‍നിന്ന് ജയിച്ചുവന്ന കരുണാകരനടക്കം ഒമ്പതുപേര്‍ മാത്രമായിരുന്നു കോണ്‍ഗ്രസ് പ്രതിനിധികള്‍. എറണാകുളത്തുനിന്നു ജയിച്ച അലക്‌സാണ്ടര്‍ പറമ്പിത്തറയെ നിയമസഭാകക്ഷി നേതാവായി നിശ്ചയിക്കാനായിരുന്നു തീരുമാനം.

തകര്‍ന്നുപോയ പാര്‍ട്ടിയില്‍നിന്ന്,  ഇ.എം.എസിനെപ്പോലൊരു കരുത്തുറ്റ
കമ്യൂണിസ്റ്റ് നേതാവ് നയിക്കുന്ന ടീമിനോട് പൊരുതാനാവില്ലെന്ന ആശങ്കയില്‍ പ്രതിപക്ഷനേതൃസ്ഥാനം പറമ്പിത്തറ ഏറ്റെടുത്തില്ല. പകരം, കെ കരുണാകരന്‍ എന്ന തന്ത്രശാലി ഭാരിച്ച ആ മഹാദൗത്യം ഏറ്റെടുക്കുകയായിരുന്നു.

1969ല്‍ സപ്തകക്ഷി സര്‍ക്കാരിനെ പിളര്‍ത്തി ഭരണമാറ്റമുണ്ടാക്കിയ നായകനായി മാറി കരുണാകരന്‍. 1970ലെ പൊതുതിരഞ്ഞെടുപ്പില്‍ എ.കെ. ആന്റണി, ഉമ്മന്‍ചാണ്ടി, എന്‍. രാമകൃഷ്ണന്‍, എ.സി. ഷണ്‍മുഖദാസ് തുടങ്ങിയവരെ വിജയിപ്പെടുക്കാന്‍ കരുണാകരന് കഴിഞ്ഞു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വലംകൈയായി ഉയര്‍ന്ന കരുണാകരന്‍ പില്‍ക്കാലത്ത് ദേശീയ കോണ്‍ഗ്രസിലെ രണ്ടാമനും കിംഗ് മേക്കറുമായി ഉയര്‍ന്നു.

കരുണാകരനെക്കാളും വെല്ലുവിളി നേരിടുന്ന ഘട്ടത്തിലാണ് വി.ഡി. സതീശന്‍ പ്രതിപക്ഷനേതൃസ്ഥാനത്തേക്ക് വരുന്നത്. നൂറു സീറ്റോളം അംഗബലവും സിപിഎം സിപിഐ എന്നീ ചേരികളുടെ കരുത്തും നേരിട്ടുവേണം സതീശന് പ്രതിപക്ഷത്തിരുന്ന് ഭരണകക്ഷിയെ വിറപ്പിക്കാന്‍.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും തിരിച്ചുവരവിന്റെ സൂചന നല്‍കാനാകുന്നില്ലെങ്കില്‍ സതീശന്‍ പരാജയമാണെന്ന് എതിര്‍ ചേരികള്‍ കൊട്ടിഘോഷിക്കും. ദേശീയതലത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് നേരിടുന്ന ശൈഥില്യവും പ്രശ്‌നമാണ്.

മുന്‍പ് കെ കരുണാകരനു കരുത്തു പകരാന്‍ കേന്ദ്രത്തില്‍ ഇന്ദിരാഗാന്ധിയെന്ന നേതാവും രാജ്യം ഭരിക്കുന്ന കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനവുമുണ്ടായിരുന്നു. ഇന്ന് അതിദുര്‍ബലമായ കേന്ദ്രവും ഹൈക്കമാന്‍ഡുമാണ് കോണ്‍ഗ്രസിനുള്ളത്.

ബലമുള്ള നേതാക്കളും ശക്തമായ ദേശിയ അടിത്തറയുമില്ലാതെ കേരളത്തില്‍ യുഡിഎഫിനെ തിരികെ എത്തിക്കാനുള്ള ഭഗീരഥ പ്രയത്മാണ് വിഡി സതീശനില്‍ നിക്ഷിപ്തമായിരിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യ തറാവീഹ് നമസ്കാരം ഭക്തിസാന്ദ്രമായി...  (51 seconds ago)

ഇന്ത്യയുടെ 'മാനവ്' പദ്ധതിയെക്കുറിച്ച് വിവരിച്ച് പ്രധാനമന്ത്രി ...  (3 minutes ago)

മൊബൈൽ കമ്പനികൾക്ക് നിർദേശം നൽകി കോടതി....  (27 minutes ago)

കണവ തോരനും മീന്‍ മുട്ടയും പാരയും കഴിച്ചു പിന്നാലെ ജനം പിടഞ്ഞ് മരിക്കുന്നു..!പാളയം മാർക്കറ്റിലും കാളകൂട വിഷം..?  (1 hour ago)

കണവ തോരനും മീന്‍ മുട്ടയും കപ്പയും പൊറോട്ടയും കഴിച്ചപാടേ നാവുകുഴഞ്ഞ് ശരീരം തളര്‍ന്നു;പക്ഷെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ട്വിസ്റ്റ്  (1 hour ago)

യുവാവ് വീടിനുള്ളിൽ മരിച്ച നിലയിൽ...  (1 hour ago)

ഇറാന്റെ 'ഷാഹീദ്-139' ചീറ്റി US യുദ്ധവിമാനം പിളർന്നു..! ടെഹ്റാൻ നിന്ന് കത്തി, സാറ്റലൈറ്റ് ദൃശ്യങ്ങൾ കണ്ട് പൊട്ടിച്ചിരിച്ച് ട്രംപ്  (1 hour ago)

ഒരു പെട്ടിക്കട നടത്തുന്ന ആള്‍ പോലും ഇതിനേക്കാള്‍ മെച്ചമായ രീതിയില്‍ കണക്കുകള്‍ സൂക്ഷിക്കുമെന്ന് കോടതി ...  (1 hour ago)

കോളേജ് ബസും സ്വകാര്യം ബസ്സും തമ്മിൽ കൂട്ടിയിടിച്ചു... ഒമ്പത് പേർക്ക് പരുക്ക്  (2 hours ago)

കർണാടക ആർ.ടി.സി, ബെംഗളൂരു മെട്രപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ തുടങ്ങിയവയിലെ ഗതാഗത ജീവനക്കാർ പണിമുടക്കും...  (2 hours ago)

“കേരള സ്റ്റോറി” എന്ന അപഹാസ്യമായ വ്യാജ പ്രതീതി നിർമ്മിതിയെ ഏറ്റെടുത്ത് പ്രചരിപ്പിച്ചത് സംഘപരിവാർ കേന്ദ്രങ്ങളാണ്; പരസ്പര സമ്മതത്തോടെ നടക്കുന്ന വിവാഹങ്ങളെപ്പോലും വർഗീയതയുടെയും നിർബന്ധിത മതപരിവർത്തനത്തിന  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്.... പവന് 1680 രൂപയുടെ വർദ്ധനവ്  (2 hours ago)

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഓട്ടോഡ്രൈവർ മരിച്ചു...  (2 hours ago)

വിവാഹം കഴിഞ്ഞിട്ട് വെറും രണ്ടാഴ്ച മാത്രം...  (2 hours ago)

  ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും...  (3 hours ago)

Malayali Vartha Recommends