Widgets Magazine
09
Oct / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട്ടം എസ്‍യുടി ആശുപത്രിയിൽ ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്നതിന് ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു... പൊലീസ് അന്വേഷണം ആരംഭിച്ചു.


ശബരിമല സ്വര്‍ണപ്പാളി വിവാദം... പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ തിരുവിതാംകൂര്‍ ദേവസ്വം ആസ്ഥാനത്ത്... വിജിലന്‍സ് എസ് പിയുമായി കൂടിക്കാഴ്ച നടത്തി


മലയോര, ഇടനാട് മേഖലയിൽ ഉച്ചക്ക് ശേഷവും രാത്രിയും ഇടിമിന്നൽ മഴക്ക് സാധ്യത; കിഴക്കൻ കാറ്റ് സജീവമായി തുലാവർഷം ആരംഭിക്കാനുള്ള സൂചന...


നേപ്പാളിലെ ജീവിക്കുന്ന ദേവത ആര്യതാര ശാക്യയെ ലോകം ആരാധിക്കുമ്പോൾ, അവൾക്ക് കരയാനും ചിരിക്കാനും അവകാശമില്ല: ദൈവികതയുടെ പേരിൽ അടച്ചുപൂട്ടിയ ബാല്യം; അതികഠിന ദേവിതിരഞ്ഞെടുപ്പ്...


‘എന്റെ മകന്‍ വന്നിട്ടുണ്ട്’... രാഹുലിനെ ചേര്‍ത്തുപിടിച്ച് തലോടുന്ന വയോധികയുടെ വീഡിയോയിൽ വിറളിപിടിച്ച് അക്കൂട്ടർ: വിമർശിച്ച് സീമ ജി നായർ...

ലാലേട്ടാ സക്കീര്‍ അലിഹുസൈന്‍ വെറുക്കപ്പെട്ടവനല്ല അര്‍ദ്ധരാത്രിയില്‍ സൂര്യനുദിച്ചു പിണറായി പൊട്ടന്‍ കളിക്കുന്നു.

21 DECEMBER 2022 12:16 PM IST
മലയാളി വാര്‍ത്ത

More Stories...

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം എൽ എമാർ രു കുറ്റവും ചെയ്തിട്ടില്ല; സി.പി.എമ്മുകാരെ പോലെ സഭാ നടപടികള്‍ തടസപ്പെടുത്തുന്ന ഒരു അക്രമമവും കാട്ടിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ചീഫ് മാര്‍ഷലിനെ ആരും ആക്രമിച്ചിട്ടില്ല; സഭയിലെ എല്ലാ കാര്യങ്ങളും സഭാ ടിവി സംപ്രേഷണം ചെയ്യുന്നില്ല; മര്‍ദ്ദനം നടന്നാല്‍ കാണില്ലെ? പൊട്ടിത്തെറിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

എക്സിക്യൂട്ടിവിന്റെ നിരുത്തരവാദപരവും നിഷേധാത്മകവുമായ നിലപാട്; നിയമസഭാ സാമാജികർ സഭയിൽ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമില്ല; പ്രതിഷേധിച്ച് രമേശ് ചെന്നിത്തല

യഥാര്‍ഥ പ്രതികളെ പിടികൂടണമെങ്കില്‍ സത്യസന്ധമായ അന്വേഷണം നടക്കണം; ദേവസ്വം മന്ത്രി സ്ഥാനമൊഴിയണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

പുനലൂർ അരിപ്പ ഭൂസമരം അവസാനിപ്പിക്കാൻ സർക്കാർ മുന്നോട്ടു വച്ച വ്യവസ്ഥകൾ സമരസംഘടനകൾ അംഗീകരിച്ചു; അരിപ്പ ഭൂസമരത്തിന് പരിഹാരമായെന്ന് മന്ത്രി കെ രാജൻ

കേരള രാഷ്ട്രീയത്തില്‍ വി.എസ് അച്യുതാനന്ദന്‍ കത്തി ജ്വലിച്ചു നിന്ന കാലത്ത് സിപിഎം നെ ബാധിച്ച എല്ലാ ദുര്‍ഭൂതങ്ങള്‍ക്കെതിരെയും അദ്ദേഹം സന്ധിയില്ലാ സമരം നടത്തി. ഒരു പക്ഷേ നാളെ ചരിത്രം രേഖപ്പെടുത്താം വി.എസിന് മുന്‍പുള്ള പാര്‍ട്ടിയും വി.എസിന് ശേഷമുള്ള പാര്‍ട്ടിയുമെന്ന്. കുത്തകകളെയും സ്വകാര്യ മുതലാളിമാരെയും കോടീശ്വരന്‍മാരെയും പാര്‍ട്ടി ബന്ധുക്കളാക്കി മാറ്റി തൊഴിലാളികളെയും സാധാരണക്കാരെയും ചൂഷണം ചെയ്യുന്ന വ്യവസ്ഥിതിയിലേയ്ക്ക് സിപിഎം നടന്നു നീങ്ങിയത് .

ആ അവസരത്തിലാണ് പത്ത് ലക്ഷം മാത്രം ചിലവുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് വിവാദ വ്യവസായ ഫാരിസ് അബുബക്കറില്‍ നിന്ന് സിപിഎം അറുപത് ലക്ഷം രൂപ വാങ്ങിയത്. സംഭവം വിവാദമായതോടെ വി.എസ്.അനുകൂലികളാണ് വിവരം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്കിയതെന്ന വാദം ഉന്നയിച്ചാണ് പിണറായി പക്ഷം വിഷയത്തെ ന്യായീകരിച്ചത്. സാന്റിയാഗോ മാര്‍ട്ടി എന്ന ലോട്ടറി രാജാവില്‍ നിന്നും ഒരു കോടി രൂപ സംഭാവന സ്വീകരിച്ച വിവദം കൊടുമ്പിരിക്കൊണ്ട് നില്‍ക്കവേയാണ് ഫാരിസ് വിവാദവും ഉയര്‍ന്നത്. സാന്റിയാഗോ മാര്‍ട്ടിന്റെ ഒരു കോടി തിരികെ കൊടുത്ത് ഇ.പി.ജയരാജന്‍ മാനം കാത്തതും സിപിഎം ചരിത്രത്തില്‍ കളങ്കിതമായ ഏടുകളാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍  വ്യവസായി ഫാരിസ് അബൂബക്കറിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയെന്നുള്ള വാര്‍ത്തയെ ഞെട്ടലോടെയാണ് സിപിഎം പ്രവര്‍ത്തകര്‍  കണ്ടത്. മറ്റുള്ളവര്‍ക്ക് അതൊരു സാധാരണ വാര്‍ത്തയാണെങ്കിലും സിപിഎം പ്രവര്‍ത്തകര്‍ക്ക് അങ്ങനെയല്ല. ഒരുകാലത്ത് സിപിഎമ്മിനെ പ്രതിസന്ധിയില്‍ നിര്‍ത്തിയ വിവാദ വ്യവസായിയുമായുള്ള മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്റെ പരസ്യമായ വാക് പോരും സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയിരുന്നു.

വിഎസിന്റെ `വെറുക്കപ്പെട്ടവന്‍´ എന്ന വിശേഷണത്തിന് ഫാരിസ് മറുപടി പറഞ്ഞത്, സിപിഎം നിയന്ത്രണത്തിലുള്ള പാര്‍ട്ടിചാനലില്‍ കയറിയിരുന്ന് വിഎസിനെതിരെ ശബ്ദിച്ചുകൊണ്ടായിരുന്നു. അതിനുള്ള അവസരം ചെയ്തുകൊടുത്ത ജോണ്‍ബ്രിട്ടാസ് കൈരളി ചാനലില്‍ നിന്നും പുറത്തായെങ്കിലും `ഔദ്യോഗികപക്ഷ´ത്തിന്റെ  പിന്തുണയോടെ തിരിച്ചെത്തുന്നതും കേരളം കണ്ടു. വിഎസ്- പണറായി എന്നീ രണ്ട് അച്ചുതണ്ടുകള്‍ സംസ്ഥാനത്തെ സിപിഎം രാഷ്ടീയത്തില്‍ ശക്തി പ്രാപിക്കുന്ന കാഴ്ചകള്‍ക്കാണ് അന്ന് കേരളം സാക്ഷ്യം വഹിച്ചത്.

വിവിധ പരിപാടികള്‍ക്കായി കോഴിക്കോട് എത്തിയ മുഖ്യമന്ത്രി എട്ട് മണിയോടെ കൊയിലാണ്ടിക്ക് അടുത്തുള്ള ഫാരിസ് അബൂബക്കറിന്റെ വീട്ടില്‍ എത്തുകയായിരുന്നു. കഴിഞ്ഞ ആഴ്ച ഫാരിസ് അബൂബക്കറിന്റെ പിതാവ് മരണപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പിണറായിയുടെ സന്ദര്‍ശനമെന്നാണ് വിവരം. ദീപിക ദിനപ്പത്രം മുന്‍ ഡയറക്ടറായിരുന്ന ഫാരിസ് അബൂബക്കറിനെ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വെറുക്കപ്പെട്ടവര്‍ എന്ന് വിളിച്ച സംഭവം വിവാദങ്ങള്‍ ഉയര്‍ത്തിനയതിനു പിന്നാലെ പിണറായി വിജയന് ഫാരിസ് അബൂബക്കറുമായി ബന്ധമുണ്ടെന്ന ആരോപണവും ആ സമയത്ത് ഉയര്‍ന്നിരുന്നു.

ദീപിക പത്രത്തിന്റെ മുന്‍ ഉടമസ്ഥന്‍ കൂടിയായ ഫാരിസ് അബൂബക്കര്‍ നഷ്ടത്തിലായ ദിപികയെ ഏറ്റെടുത്ത് കരകയറ്റിയ വ്യക്തിയാണ്. ഫാരിസ് പത്രം ഏറ്റെടുത്തതിനെ തുടര്‍ന്ന് ദീപികയിലെ ഇരുന്നുറോളം പത്രപ്രവര്‍ത്തകര്‍ സ്വയം വിരമിക്കല്‍ പദ്ധതിയുടെ മറവില്‍ നിര്‍ബന്ധിതമായി പുറത്താക്കിയിരുന്നു. ഇത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു.സക്കീര്‍ അലി ഹുസൈന്‍ എന്നാണ് രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത് 2001ല്‍ പുറത്തിറങ്ങിയ പ്രജ എന്ന ചലച്ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ച കഥാപാത്രത്തിന്റെ പേര്. അധോലോകം അടക്കി ഭരിച്ച്, അതേസമയം കേരളത്തില്‍ സാധുജന സംരക്ഷണവും ചാരിറ്റിയുമായി നടക്കുന്ന ഒരു `ബിഗ് ഫിഷ്´. ഈ കഥാപാത്രം രഞ്ജിപ്പണിക്കര്‍ എഴുതിയത് വിവാദ വ്യവസായി ഫാരിസ് അബൂബക്കറിനെ മനസ്സില്‍കണ്ടാണെന്ന് സിനിമാ ലോകത്ത് ഒരു സംസാരമുണ്ട്.  

രഞ്ജി പണിക്കരും ഫാരിസും തമ്മില്‍ മികച്ച ബന്ധമായിരുന്നു. 2007ല്‍ സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ചാനലില്‍ ഫാരിസിന്റെ ജോണ്‍ ബ്രിട്ടാസുമായുള്ള വിവാദ അഭിമുഖം സംപ്രഷണം ചെയ്തതിനു പിന്നാലെ ഫരിസിന്റെ നേതൃത്വത്തില്‍ കൊച്ചി കേന്ദ്രമാക്കി `മെട്രോ വാര്‍ത്ത´ ആരംഭിക്കുകയും അതിന്റെ ചീഫ് എഡിറ്ററായി രഞ്ജി പണിക്കര്‍ ചുമതലയേല്‍ക്കുകയും ചെയ്തിരുന്നു. അത്രത്തോളം വലിയ ബന്ധമായിരുന്നു ഇരുവരും തമ്മിലെന്നു വ്യക്തം. വിഎസുും ഫാരിസുമായുള്ള പോര് തുടര്‍ന്നുവന്ന സാഹചര്യതതില്‍, ഈ വിവാദ അഭിമുഖം പ്രസിദ്ധീകരിച്ച് തൊട്ടടുത്ത വര്‍ഷം രഞ്ജിപ്പണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത രൗദ്രം പുറത്തിറങ്ങി.

മമ്മൂട്ടി നായകനായ സിനിമയില്‍ രാഷ്ട്രീയ നേതാവും മകനുമടങ്ങുന്ന കഥാപാത്രങ്ങളായിരുന്നു വില്ലന്‍ പക്ഷത്തുണ്ടായിരുന്നത്. ഈ രാഷ്ട്രീയ നേതാവ്- മകന്‍ കഥാപാത്രങ്ങള്‍ക്ക് കേരള രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന സിപിഎം നേതാവിന്റെയും മകന്റെയും ഛായയുണ്ടായിരുന്നു എന്നുള്ളതും ഏവര്‍ക്കും മനസ്സിലായ വസ്തുതയുമായിരുന്നു. ദിപിക ദിനപത്രം കത്തോലിക്ക സഭയ്ക്ക് തിരിച്ചു നല്‍കിയതിനു പിന്നാലെയാണ് ഫാരിസ് മെട്രോ വാര്‍ത്ത ആരംഭിച്ചത്. ആദ്യം ടാബ്ലോയിഡ് രൂപത്തിലാണ് മെട്രോ വാര്‍ത്ത തുടങ്ങിയത്. പിന്നീട് എല്ലാ പേജുകളും കളറില്‍ അച്ചടിക്കുന്ന സമ്പൂര്‍ണ ദിനപത്രമായി മാറി. എല്ലാ പേജും കളറില്‍ അച്ചടിക്കുന്ന മലയാളത്തിലെ ആദ്യത്തെ പത്രം കൂടിയായിരുന്നു മെട്രോ വാര്‍ത്ത. തിരുവനന്തപുരം, എറണാകുളം, കൊല്ലം, കോഴിക്കോട്, തൃശൂര്‍, മലപ്പുറം എന്നിവിടങ്ങളിലാണ് മെട്രോ വാര്‍ത്തക്ക് എഡിഷനുകളുണ്ടായിരുന്നത്.

ഫാരിസ് അബൂബക്കര്‍ തുടങ്ങിവെച്ച മലയാള ദിനപത്രം 2013ലാണ് ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പായ കാര്‍ണിവലിന് വിറ്റത്. നേരത്തെ ഫാരിസ് അബൂബക്കര്‍ ചെയര്‍മാനും രഞ്ജി പണിക്കര്‍ ഡയറക്ടറുമായിരുന്നു. പ്രശസ്ത സിനിമാ സംവിധായകനും സൂപ്പര്‍ ഹിറ്റുകളുടെ തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍ തന്നെയായിരുന്നു പത്രത്തിന്റെ എഡിറ്ററും. രണ്ട് സ്ഥാനങ്ങളും അദ്ദേഹം ഫാരിസ് പത്രം കാര്‍ണിവലിന് കൈമാറിയതോടെ ഒഴ'യുകയും ചെയ്തു. പ്രഥമ നായനാര്‍ സ്വര്‍ണക്കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിനു വേണ്ടി ഫാരിസ് അറുപതു ലക്ഷം രൂപ വെളിപ്പെടുത്താതെ നല്‍കിയ സംഭവവും ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇതോടെയാണ് വിഎസും ഫാരിസും തമ്മിലുള്ള പോര് മൂദ്ധന്യാവസ്ഥയിലെത്തുന്നത്. 2007 മാര്‍ച്ച് എട്ട്, ഏപ്രില്‍ 3, മെയ് 14 തീയതികളിലാണ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനുള്ള പണം മൂന്നു ഡ്രാഫ്റ്റുകളായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ കണ്ണൂര്‍ ശാഖയിലുളള ടൂര്‍ണമെന്റെ് സംഘാടക സമിതിയുടെ അക്കൗണ്ടിലേയ്ക്ക് എത്തിയത്.

ഇതിനെത്തുടര്‍ന്ന് വിഎസ് നടത്തിയ വെറുക്കപ്പെട്ടവന്‍ പരാമര്‍ശം മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. പാര്‍ട്ടി ചാനലായ കൈരളിയില്‍ ഫാരിസുമായുള്ള അഭിമുഖം രണ്ടു ദിവസങ്ങളിലായി സംപ്രേഷണം ചെയ്തു. അഭിമുഖത്തില്‍ വിഎസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഫാരിസ് ഉന്നയിച്ചത്. പാര്‍ട്ടിയുടെ ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണയോടെ, അതായത അന്നത്തെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ അഭിമുഖം നടന്നതെന്ന ആരോപണം അന്നുയര്‍ന്നിരുന്നു. ഈ അഭിമുഖത്തിനുശേഷം ഫാരിസ് പി ടി ഉഷയുടെ സ്‌കൂള്‍ ഓഫ് അത്ലറ്റിക്‌സിന് ഒന്നരക്കോടിരൂപ സംഭാവന നല്കിയിരുന്നു എന്ന വാര്‍ത്തയും പുറത്തു വന്നിരുന്നു.

എന്നാല്‍ വിഎസ് ഫാരിസുമായുള്ള പോര് അവസാനിപ്പിച്ചില്ല. 2008 സെപ്റ്റംബര്‍ മൂന്നിന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഫാരിസ് വെറുക്കപ്പെട്ടവനാണെന്ന അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നതായി മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ആവര്‍ത്തിച്ചിരുന്നു. വിഎസിന്റെ എതിര്‍പ്പ് ഉയര്‍ന്നുനിന്നുരുന്നെങ്കിലും അതിനെ തെല്ലും വകവയ്ക്കാത്ത രീതിയിലായിരുന്നു പിണറായി ഫാരിസുമായുള്ള ബന്ധം പുലര്‍ത്തി വന്നിരുന്നത്. ഇതുവരെ പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിക്കാതെ കൊണ്ടുനടന്ന ബന്ധം കഴിഞ്ഞ ദിവസത്തെ സന്ദര്‍ശനത്തോടെ പരസ്യമായിക്കഴിഞ്ഞുവെന്നു തന്നെ കരുതാം.

പിണറായിയുടെ ഫാരിസ് അബൂബക്കറിന്റെ വീട് സന്ദര്‍ശനം വെറുമൊരു സൗഹൃദ സന്ദര്‍ശനത്തിനപ്പുറം പാര്‍ട്ടി വിലയിരുത്തുന്ന മുല്യങ്ങളുടെ ചോര്‍ച്ച കൂടിയാണ്. വ്യവസായിയുമായി യാതൊരു ബന്ധവുമില്ലെന്ന് അന്ന് പിണറായി പാര്‍ട്ടി കേന്ദ്രങ്ങളോട് വെളിപ്പെടുത്തിയിരുന്നതാണ് ഇപ്പോള്‍ ശരിയായിരുന്നില്ലെന്ന് തെളിയിച്ചിരിക്കുന്നത്. സിപിഎം ല്‍ വി.എസ് പക്ഷം പൂര്‍ണ്ണമായി അസ്തമിച്ച സ്ഥിതിയ്ക്ക്എല്ലാം പിണറായിസത്തിന് വഴി മാറിയിരിക്കുകയാണ്. എങ്കിലും സന്ദര്‍ശനം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാകുമെന്ന കാര്യത്തില്‍ സംശയമില്ല. പൊതുജനത്തെ എന്തെങ്കിലും പറഞ്ഞ് ബോധ്യപ്പെടുത്താന്‍ തയ്യാറുകയാണ് പതിവ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാതൃകയായി വീണ്ടും: ചുമ ചികിത്സ ടെക്‌നിക്കല്‍ ഗൈഡ് ലൈന്‍ പുറത്തിറക്കി; കുട്ടികളിലെ ചുമയുടെ ചികിത്സയും ചുമ മരുന്നുകളുടെ ശരിയായ ഉപയോഗവും  (1 hour ago)

സഭയില്‍ സഖാവിന്റെ ചെ#%&രം ഇറങ്ങിപ്പോടാ അവിടുന്ന്...!! ഇടത് MLAയെ സഭയിലിട്ട് തല്ലി രാഹുല്‍ മാങ്കൂട്ടത്തില്‍ ഇറങ്ങി  (1 hour ago)

10ാം ക്ലാസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ അഞ്ചുപേര്‍ പിടിയില്‍  (1 hour ago)

ക്ലിഫ് ഹൗസിന് മുന്നില്‍ ഇരട്ടച്ചങ്കനെ പറപ്പിച്ച് 5ാം ക്ലാസുകാരന്‍ !  (1 hour ago)

സഭയിലെ ചോദ്യങ്ങളോട് വ്യക്തമായ മറുപടി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ചെന്നിത്തല സ്പീക്കര്‍ക്ക് കത്ത് നല്‍കി  (1 hour ago)

ചികിത്സ വൈകിയതിനാല്‍ പ്ലാറ്റ്‌ഫോമില്‍ കിടന്ന് യുവാവ് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു  (2 hours ago)

പ്ലസ് ടു വിദ്യാര്‍ഥിയെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച പ്രതി പിടിയില്‍  (2 hours ago)

ഇത് "ലജ്ജാകരം" ; എന്തിനാണ് നിർമ്മാതാവ് അതിന് പണം നൽകുന്നത്?; രൂക്ഷ വിമർശനവുമായി നടൻ ആമിർ ഖാൻ!!  (2 hours ago)

തളിപ്പറമ്പില്‍ ബസ് സ്റ്റാന്റിന് സമീപത്തെ കെട്ടിടത്തില്‍ വന്‍ തീപിടിത്തം  (2 hours ago)

താമരശേരിയില്‍ ഡോക്ടറെ ആക്രമിച്ച സംഭവം:സനൂപ് ആശുപത്രിയില്‍ എത്തിയത് കുട്ടികളോടൊപ്പം; ഡോക്ടറെ ആക്രമിക്കാന്‍ ഉപയോഗിച്ച കൊടുവാള്‍ കൊണ്ടുവന്നത് കുട്ടികളുടെ സ്‌കൂള്‍ ബാഗില്‍  (2 hours ago)

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം എൽ എമാർ രു കുറ്റവും ചെയ്തിട്ടില്ല; സി.പി.എമ്മുകാരെ പോലെ സഭാ നടപടികള്‍ തടസപ്പെടുത്തുന്ന ഒരു അക്രമമവും കാട്ടിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (2 hours ago)

ഓപ്പറേഷന്‍ ഡി -ഹണ്ട്; സംസ്ഥാനവ്യാപകമായി സ്പെഷ്യല്‍ ഡ്രൈവ് ; 75 പേർ അറസ്റ്റിൽ  (2 hours ago)

ഭിന്നശേഷിക്കാരെയാണ് കേട്ടാല്‍ അറയ്ക്കുന്ന വാക്കുകളിലൂടെ പി.പി ചിത്തരഞ്ജന്‍ അപമാനിച്ചത്; ഇത്രയും വാച്ച് ആന്‍ഡ് വാര്‍ഡിനെ വിന്യസിച്ചാണ് സഭ നടത്തിക്കൊണ്ടു പോകാന്‍ സ്പീക്കര്‍ ശ്രമിച്ചത്; തുറന്നടിച്ച് പ്രത  (3 hours ago)

ചീഫ് മാര്‍ഷലിനെ ആരും ആക്രമിച്ചിട്ടില്ല; സഭയിലെ എല്ലാ കാര്യങ്ങളും സഭാ ടിവി സംപ്രേഷണം ചെയ്യുന്നില്ല; മര്‍ദ്ദനം നടന്നാല്‍ കാണില്ലെ? പൊട്ടിത്തെറിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ  (3 hours ago)

എക്സിക്യൂട്ടിവിന്റെ നിരുത്തരവാദപരവും നിഷേധാത്മകവുമായ നിലപാട്; നിയമസഭാ സാമാജികർ സഭയിൽ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമില്ല; പ്രതിഷേധിച്ച് രമേശ് ചെന്നിത്തല  (3 hours ago)

Malayali Vartha Recommends