സ്വപ്‌ന സുരേഷ് ശക്തമായി പൊട്ടിച്ചിരിക്കുകയാണ് . കാരണം കേരളത്തില്‍ ഇടതുപക്ഷം കൊണ്ടു വരുന്ന എല്ലാ വിഷയങ്ങളും ഇങ്ങനെ നിലം തൊടാതെ പോകുന്നതിന്റെ അര്‍ത്ഥം സ്വപ്‌നയ്ക്ക് ശരിക്കും അറിയാം
സ്വപ്‌ന സുരേഷ് ശക്തമായി പൊട്ടിച്ചിരിക്കുകയാണ് . കാരണം കേരളത്തില്‍ ഇടതുപക്ഷം കൊണ്ടു വരുന്ന എല്ലാ വിഷയങ്ങളും ഇങ്ങനെ നിലം തൊടാതെ പോകുന്നതിന്റെ അര്‍ത്ഥം സ്വപ്‌നയ്ക്ക് ശരിക്കും അറിയാം. സരിത നായരെ പല കേസുകളിലും സര്‍ക്കാരിന്റെ കണ്ണികളുമായി ബന്ധിപ്പിച്ചത് സ്വപ്‌നയായിരുന്നു. സ്വപ്‌നക്കെതിരെ രാജ്യദ്രേഹകുറ്റം വരെ വന്നിട്ടും പീഡനം ബലാല്‍സംഗ ആരോപണങ്ങളൊന്നും ആര്‍ക്കെതിരെയും ഉന്നയിച്ചിട്ടില്ല. എന്നാല്‍ സ്വപ്‌ന ഇടതുപകഷത്തിന്റെ കൈകളിലാണ് ചെന്നു പെട്ടതെങ്കില്‍ സ്ഥിതി മറിച്ചാകുമായിരുന്നു. സരിതയുടെ ഗതിയും വരുമായിരുന്നെന്ന് നന്നായറിയാം. കോണ്‍ഗ്രസിലെ നേതാക്കളാരും സ്വപ്‌നയോട് പീഡന പരാതി ഉന്നയിക്കാന്‍ ആവശ്യപ്പെട്ടിട്ടുമില്ല.
സരിത ജയിലില്‍ കിടന്നപ്പോള്‍ ജയിലില്‍ കയറി പരാതി എഴുതി വാങ്ങി. കുടുക്കേണ്ടവരുടെ ലിസ്റ്റും നല്കിയിട്ടും ഒരാളെ പോലും സോളാര്‍ കേസില്‍ പ്രതി ചേര്‍ത്ത് കോടതി വരാന്തയില്‍ പോലും എത്തിക്കാന്‍ കഴിഞ്ഞില്ലെന്നത് ദയനീയമായി പോയെന്നു പറയാം.
പരാതിക്കാരിയെ കയ്യിലെടുത്ത് ഇടതു പക്ഷം നടത്തിയ ഹീനമായ രാഷ്ട്രീയ കൊയ്യത്തായിരുന്നു സോളാര്‍ കേസെന്ന് തെളിഞ്ഞിരിക്കുന്നു.
കേരളത്തിലെ മുഖ്യമന്ത്രി പദം വഹിച്ച മൂന്ന വ്യക്തികള്‍ നേരിട്ട് ബന്ധപ്പെട്ട കേസായിരുന്നു സോളാര്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പ്രതി.
വി.എസ്. ആരോപണത്തിന്റെ പേരില്‍ മാനനഷ്ടം കൊടുക്കേണ്ടി വന്നപ്പോള്‍ മുഖ്യസൂത്രധാരനായ പിണറായി ആകട്ടെ ഒറ്റകേസിലും തുമ്പു പോലും കണ്ടെത്താതെ നാണക്കേടിലുമായി. വലിച്ചിറക്കി അപമാനിച്ച സിപിഎം നേതാക്കള്‍ക്ക് ലജ്ജയുണ്ടോയെന്നാണ് പരാതിക്കാരിയുടെ ചോദ്യമെന്നും അറിയുന്നു.
ഉമ്മന്‍ചാണ്ടി തന്നെ ബലാല്‍സംഗം ചെയ്‌തെന്ന് പരാതിക്കാരി പറഞ്ഞപ്പോള്‍ അതിനെ ഏറ്റുപിടിച്ച് കേരളക്കരയാകെ സമരത്തിന്റെ തീപടര്‍ത്തിയ ഇടതുപക്ഷത്തിന് ഇത് നാണക്കേടിന്റെ കാലമാണ്. എല്‍ഡിഎഫ് പ്രതിപക്ഷത്തായിരിക്കെ വലിയ രാഷ്ട്രീയ ആയുധമായി ഉയര്‍ത്തിക്കൊണ്ടുവരികയും ഭരണകാലത്ത് സര്‍വശക്തിയും ഉപയോഗിച്ച് അന്വേഷിക്കുകയും ചെയ്ത സോളര്‍ കേസിലെ പീഡന ആരോപണമാണ് സിബിഐ റിപ്പോര്‍ട്ടോടെ നനഞ്ഞ പടക്കമായി മാറുന്നത്.
സോളാര്‍ കേസ് കത്തി നിന്ന 2013 ലാണ് വി.എസ് ഉമ്മന്‍ചാണ്ടിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു കമ്പനിയുണ്ടാക്കി സോളാര്‍ വിവാദ നായികയുമായി ചേര്‍ന്ന് തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം. ഉമ്മന്‍ചാണ്ടി നല്കിയ മാനനഷ്ടക്കേസില്‍ നഷ്ടപരിഹാരമായി പത്ത് ലക്ഷത്തി പതിനായിരം രൂപയും അതിന്റെ ആറ് ശതമാനം പലിശയും നല്കണമെന്ന് കോടതി വിധിച്ചിരുന്നു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ രണ്ടുവര്‍ഷം പിന്നിടുമ്പോള്‍ എല്‍ഡിഎഫിനു വീണു കിട്ടിയ രാഷ്ട്രീയ ആയുധമായിരുന്നു സോളര്‍ കേസ്. പ്രതിയുടെ വെളിപ്പെടുത്തലുകളിലൂടെ കേസ് ഓരോ ദിവസവും സജീവമായി. മുഖ്യമന്ത്രിക്കും മന്ത്രിമാരും പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളും യുഡിഎഫ് നേതാക്കളുമെല്ലാം ആരോപണ വിധേയരായി. ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നായിരുന്നു ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാല്‍ സര്‍ക്കാര്‍ പരാതിക്കാരിയില്‍ നിന്ന് വെളളപേപ്പറിലൊരു പരാതി എഴുതി വാങ്ങി കേസ് സി ബി ഐയ്ക്ക് വിടുകയായിരുന്നു.
ഉമ്മന്‍ചാണ്ടി , അടൂര്‍ പ്രകാശ്, എ.പി .അനില്‍കുമാര്‍, അബ്ദുള്ളക്കുട്ടി, ഹൈബി ഈഡന്‍, കെ.സി..വേണുഗോപാല്‍, ജോസ്.കെ.മാണി, തുടങ്ങി ഒരു ഡസനോളം നേതാക്കള്‍ക്കെതിരെയാണ് സര്‍്ക്കാര്‍ കേസെടുത്തത്. എന്നാല്‍ മുസ്ലീംലീഗിലെ പല നേതാക്കളുടെ പേരുകളും പറഞ്ഞെങ്കിലും അതൊഴിവാക്കി. പരാതിക്കാരിയുമായി ഏറെ വിവാദമുണ്ടായ കെ.ബി.ഗണേഷ് കുമാറിനെ എല്‍ഡിഎഫിലെത്തിയ ഘട്ടത്തിലും തുടര്‍ന്ന് ജോസ് കെ മാണിയുടെ പേരും ഒഴിവാക്കി. ഏറ്റവുമൊടുവില്‍ പി.സി.ജോര്‍ജ്ജിനെ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അതും നടന്നില്ല.
https://www.facebook.com/Malayalivartha