തന്‍റെ ക്യാബിനറ്റിൽ അംഗമായിരുന്ന ഒരാളെ കുറിച്ച് സ്വന്തം പാർട്ടിയിൽ നിന്ന് ആരോപണമുയർന്നു; മുഖ്യമന്ത്രി ഈ വിഷയത്തിൽ മൗനം തുടരുകയാണ്; പ്രതിപക്ഷം അഴിമതിക്ക് കൂട്ട് നിൽക്കുകയാണ്; ഇടതുപക്ഷവും പോപ്പുലർ ഫ്രണ്ടും ഇരട്ടപെറ്റ സഹോദരങ്ങളെ പോലെയാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്; വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍
ഇ പി ജയരാജനെതിരായ ആരോപണം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് കൈ മാറുമെന്ന തരത്തിൽ ബിജെപി നീക്കങ്ങൾ നടത്തിയിരുന്നു. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ നിർണായകമായ പ്രതികരണം നടത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഇ പി ജയരാജനെതിരായ ആരോപണത്തില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് പരാതി ഇല്ലാതെ തന്നെ അന്വേഷണം നടത്താൻ കഴിയുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. തന്‍റെ ക്യാബിനറ്റിൽ അംഗമായിരുന്ന ഒരാളെ കുറിച്ച് സ്വന്തം പാർട്ടിയിൽ നിന്ന് ആരോപണം ഉയർന്നു.
പക്ഷേ മുഖ്യമന്ത്രി ഈ വിഷയത്തിൽ മൗനം തുടരുകയാണ്. അത് തന്നെ അദ്ഭുതപ്പെടുത്തിയെന്നും വി. മുരളീധരന്‍ പറഞ്ഞു. എല്ലാ അഴിമതിയുടെയും കേന്ദ്രമായി സിപിഎം മാറിയിരിക്കുകയാണ്. ഈ അഴിമതിയിൽ പങ്കുള്ളതു കൊണ്ടാണോ മുഖ്യമന്ത്രി മൗനം പാലിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. പ്രതിപക്ഷം അഴിമതിക്ക് കൂട്ട് നിൽക്കുകയാണ് എന്നദ്ദേഹം വ്യക്തമാക്കി.
ഇടതുപക്ഷവും പോപ്പുലർ ഫ്രണ്ടും ഇരട്ടപെറ്റ സഹോദരങ്ങളെ പോലെയാണ് കേരളത്തിൽ പ്രവർത്തിക്കുന്നതെന്ന ആരോപണവും അദ്ദേഹം ശക്തമാക്കി. തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് നിർബാധം പ്രവർത്തിക്കാനാവുന്ന സ്ഥിതിയാണ് കേരളത്തിൽ ഉള്ളത്. ഇതിന് സർക്കാർ ഒത്താശയുണ്ട്. ഈ സാഹചര്യത്തിലാണ് വീണ്ടും റെയ്ഡ് നടന്നത്. തീവ്രവാദം വേരോടെ പിഴുതെറിയും വരെ കേരളത്തിൽ നടപടികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു .
https://www.facebook.com/Malayalivartha