യോഗം കഴിഞ്ഞപ്പോൾ ഇ പിജയരാജൻ എല്ലാവർക്കും ഹാപ്പി ന്യൂ ഇയർ പറഞ്ഞ് മടങ്ങി; കണ്ണൂരിലെ ആയുര്‍വേദ ചികിത്സ കേന്ദ്രവുമായി ബന്ധപ്പെട്ട് പി ജയരാജന്‍ ഉന്നയിച്ച സാമ്പത്തിക ആരോപണത്തില്‍ തത്കാലം പാര്‍ട്ടി അന്വേഷണമില്ല
ഏറെ ആകാംക്ഷയോടെ രാഷ്ട്രീയലോകം കാത്തിരുന്ന സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി യോഗം അവസാനിച്ചിരിക്കുകയാണ്. ഇ പി ജയരാജൻ അടക്കമുള്ളവർ കടന്നു വന്ന യോഗമായിരുന്നു പക്ഷേ പ്രതീക്ഷിച്ച തരത്തിലുള്ള ഒരു പ്രതികരണം ഒന്നും റിസോർട്ട് വിവാദവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയിട്ടില്ല എന്നതാണ് പുറത്ത് വരുന്ന വിവരം.
ആ യോഗം കഴിഞ്ഞ ശേഷം അദ്ദേഹം എല്ലാവർക്കും ഹാപ്പി ന്യൂ ഇയർ പറഞ്ഞിട്ട് പോകുകയാണ് ചെയ്തത് വേറെ ഒന്നും അദ്ദേഹം പ്രതികരിച്ചിട്ടില്ല എന്തായാലും അതിന്റെ ദൃശ്യങ്ങൾ കാണാം;
അതേസമയം കണ്ണൂരിലെ ആയുര്‍വേദ ചികിത്സ കേന്ദ്രവുമായി ബന്ധപ്പെട്ട് ഇപി ജയരാജനെതിരെ പി ജയരാജന്‍ ഉന്നയിച്ച സാമ്പത്തിക ആരോപണത്തില്‍ തത്കാലം പാര്‍ട്ടി അന്വേഷണമില്ല എന്നതാണ് തീരുമാനം . ഇന്ന് ചേര്‍ന്ന നിര്‍ണായക സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ തന്‍റെ ഭാഗം ഇപി ജയരാജന്‍ വിശദീകരിച്ചെന്ന സൂചന കിട്ടുകയാണ് .
ആരോപണം ഉന്നയിച്ച പി ജയരാജന്‍ പാര്‍ട്ടിക്ക് ആരോപണം എഴുതി നല്‍കിയോ എന്ന കാര്യത്തിലും വ്യക്തതടയില്ല . രണ്ട് മാസത്തെ ഇടവേളക്ക് ശേഷമാണ് ഇ പി ജയരാജന്‍ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനെത്തിയത്. യോഗത്തിനു ശേഷം പുറത്തിറങ്ങിയപ്പോഴും വിവാദത്തെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യറായില്ല.
https://www.facebook.com/Malayalivartha