സി.പി.എമ്മിൽ നിന്നുയർന്ന ആരോപണം ഗൗരവമുള്ളതാണ്; കേന്ദ്ര ഏജൻസികളിൽ വിശ്വാസമില്ല; അതുകൊണ്ട് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസി ഇത് അന്വേഷിക്കണം; രണ്ടും കൽപ്പിച്ച് യുഡിഎഫ് ആ നീക്കത്തിലേക്ക്
ഇ പിക്കെതിരായ റിസോർട്ട് വിവാദത്തിൽ അന്വേഷണം വേണ്ടെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. എന്നാൽ യുഡിഎഫ് രണ്ടും കൽപ്പിച്ച് തന്നെ നിൽക്കുന്നു എന്ന് തന്നെ നമുക്ക് പറയേണ്ടിവരും. കാരണം കേന്ദ്ര ഏജൻസിയുടെ അന്വേഷണം എന്ന നിലപാടാണ് യുഡിഎഫ് സ്വീകരിച്ചിരിക്കുന്നത്. ഈ ആരോപണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് യു.ഡി.എഫ് പറഞ്ഞിരിക്കുന്നത്. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ.
സി.പി.എമ്മിൽ നിന്നുയർന്ന ആരോപണം ഗൗരവമുള്ളതാണെന്ന് പറഞ്ഞിരിക്കുകയാണ്. കേന്ദ്ര ഏജൻസികളിൽ വിശ്വാസമില്ല. അതുകൊണ്ടാണ് ഹൈക്കോടതിയുടെ മേൽനോട്ടം ആവശ്യപ്പെടുന്നത്. കേരളത്തിൽ സി.പി.എം നേതാക്കളുൾപ്പെട്ട കേസുകളിൽ അനുകൂലനിലപാടാണ് കേന്ദ്ര ഏജൻസികൾ സ്വീകരിക്കുന്നത്. ജയരാജനെതിരെ അന്വേഷണം വേണ്ടെന്ന സി.പി.എം തീരുമാനം ശരിയല്ലെന്നും പറഞ്ഞിരിക്കുകയാണ്. വ്യവസായ മന്ത്രിയായിരുന്ന കാലത്ത് ഇ.പി. ജയരാജൻ ചെയ്ത പ്രവർത്തികളെയും അദ്ദേഹം വിമർശിക്കുകയുണ്ടായി.
കള്ളപ്പണം വെളുപ്പിക്കൽ, സ്വജനപക്ഷപാതം, അധികാര ദുർവിനിയോഗം, പരിസ്ഥിതിക്ക് ദോഷകരമായ നിർമ്മാണത്തിന് കൂട്ടുനിൽക്കൽ എന്നീ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാണ്. ഈ കാര്യങ്ങളെ കുറിച്ച് പൊതു അന്വേഷണം ആവശ്യപ്പെട്ട് ജനുവരി നാലിന് വൈകിട്ട് മുഴുവൻ പഞ്ചായത്തുകളിലും പന്തം കൊളുത്തി പ്രകടനം നടത്തും. പന്തം കൊളുത്തി പ്രകടനവും ജനുവരി 10ന് സെക്രട്ടേറിയറ്റിന് മുമ്പിൽ ധർണയും നടത്തുവാനിരിക്കുകയാണ് എന്നതാണ് ശ്രദ്ദേയമായ കാര്യം .
ജനുവരി 5നും 15 നുമിടയിൽ ബഫർസോൺ വിഷയത്തിൽ സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുവാനിരിക്കുവകയാണ്.ഡീൻ കുര്യാക്കോസ് എം.പി 13 മുതൽ 23 വരെ ഇടുക്കി ജില്ലയിൽ കാൽനടയാത്ര നടത്തുവാനിരിക്കുകയാണ്. റബറിന് 200 രൂപ അടിസ്ഥാന വില നിശ്ചിക്കണമെന്നതുൾപ്പെടെ കാർഷിക മേഖലയിലെ പ്രശ്നങ്ങൾ ഉന്നയിച്ച് ജനുവരിയിൽ കോട്ടയത്ത് സമര പ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം.
രാഷ്ട്രീയ വിവാദങ്ങൾചർച്ചയായില്ല എന്നതാണ് ഈ കമ്മിറ്റിയിൽ ഉണ്ടായ പ്രധാന കാര്യം.അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ആ ഉന്നയിച്ച പ്രശ്നങ്ങൾ യു.ഡി.എഫ് യോഗത്തിൽ ചർച്ച ചെയ്തില്ല.
https://www.facebook.com/Malayalivartha