Widgets Magazine
18
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂട്യൂബർമാരും നിരീക്ഷണത്തിൽ! കവടിയാർ കൊട്ടാരത്തിലെ ലോക്കർ തകർത്ത് കവർന്നത് കോടികൾ; നടുക്കത്തിൽ രാജകുടുംബം...


കുടുംബത്തിനുള്ളിലും പൊട്ടിത്തെറികൾ.. മറിയ ഉമ്മന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍..മാറിക്കൊടുക്കാന്‍ തയ്യാറാണെന്നാണ് ചാണ്ടി ഉമ്മന്റെ നിലപാട്..


രാഹുൽ മാങ്കൂട്ടത്തിലും സൈബർ സഖാക്കളും നേർക്കുനേർ; രാഷ്ട്രീയ തർക്കം വ്യക്തിഹത്യയിലേക്ക്...


പശ്ചിമേഷ്യ കത്തിയെരിയുമ്പോഴും ലോകരാജ്യങ്ങളെ വിറപ്പിക്കുന്ന ട്രംപിന് അടിപതറുന്നോ..? ഇറാന്‍റെ ഭീഷണി നേരിടാൻ സഖ്യ രാജ്യങ്ങൾ യുഎസിനൊപ്പം ചേരാത്തതിൽ ട്രംപിന് അമർഷം..


ഇന്ത്യയിൽ മൺസൂൺ കുറഞ്ഞേക്കും: പസഫിക്കിൽ എൽ നിനോ പ്രതിഭാസം ശക്തിപ്പെടുന്നു; കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

വി.ജോയിക്കായി മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ പിണറായി വിജയനുമായി സംസാരിച്ചിരുന്നതായുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്ം. സംസ്ഥാന സമിതി അംഗം എന്ന നിലയില്‍ ജോയിയെ കൂടെ നിറുത്തേണ്ടതാണെന്ന ബോധ്യം പിണറായിക്കും ഉണ്ടായതുകൊണ്ടാണ് സമവായമെന്ന നിലയില്‍ ജോയിയെ നിശ്ചയിച്ചത്. ഉച്ചയ്ക്ക് ക്ലിഫി ഹൗസിലെ ഊണ് നേരത്തെ അമ്മാവന്റെയും മരുമോന്‍ മന്ത്രിയുടെയും ചര്‍ച്ചകളാണ് സിപിഎംലും ഭരണത്തിലും പുതിയ തീരുമാനങ്ങള്‍ ഉണ്ടാകുന്നതിന് പിന്നിലെന്ന് പാര്‍ട്ടിക്കാരുടെ അടക്കം പറച്ചിലും പുറത്തായിട്ടുണ്ട്.

05 JANUARY 2023 02:41 PM IST
മലയാളി വാര്‍ത്ത

More Stories...

എൽ.ഡി.എഫ് എന്ന മുങ്ങുന്ന കപ്പലിൽ നാണംകെട്ട് അള്ളിപ്പിടിച്ചിരുന്ന് അപമൃത്യു വരിക്കണമോയെന്ന് ഗാഢമായി ചിന്തിക്കണം; കോൺഗ്രസ് വിട്ടവരെ തിരിച്ചു വിളിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

ദുര്‍ഭരണത്തിന് അന്ത്യം കുറിച്ച് കേരളത്തിലെ ജനങ്ങള്‍ പുതുയുഗ പിറവിയ്ക്ക് തുടക്കമിടും; നൂറിലധികം സീറ്റുകളുമായി കേരളത്തില്‍ ടീം യു.ഡി.എഫ് അധികാരത്തിലേക്ക് തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ശബരിമല സ്ത്രീപ്രവേശന വിഷയം; അടിയന്തരമായി സുപ്രീം കോടതിയിൽ നൽകിയ ഈ റിട്ടൺ സബ്മിഷൻ പിൻവലിക്കണം; മുൻ ഉമ്മൻചാണ്ടി സർക്കാർ നൽകിയ സത്യവാങ്മൂലം പൂർണ്ണമായും അംഗീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഈ തെരെഞ്ഞെടുപ്പില്‍ ആത്മവിശ്വാസത്തിന്റെയോ അമിത ആത്മവിശ്വാസത്തിന്റെയോ പ്രശ്‌നമില്ല; തെരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ്പൂര്‍ണ്ണ സജ്ജമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

കൃഷ്ണപിള്ള സ്മാരകം തകർത്തതിന് പിന്നിൽ ആരാണ്? പോരാട്ടം പൊളിറ്റിക്കൽ ക്രിമിനലുകൾക്ക് എതിരെയാണെങ്കിൽ ജി സുധാകരൻ അത് വെളിപ്പെടുത്തണമെന്ന് സന്ദീപ് വാചസ്പതി

വിവാദങ്ങള്‍ പാര്‍ട്ടിയുടെ നിലനില്പിനെ തന്നെ ബാധിക്കുന്നുവെന്ന് മനസിലാക്കിയ സിപിഎം നേതൃത്വത്തിന് ഒടുവില്‍ തിരുവന്തപുരത്ത് പുതിയ ജില്ല സെക്രട്ടറിയെ കണ്ടെത്തേണ്ടി വന്നു. മാസങ്ങളായി ജില്ല സെക്രട്ടറിയെ മാറ്റി നിയമിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ആനാവൂരിനെ വെച്ചു കൊണ്ട് തലസ്ഥാന നഗരം ഭരിക്കാമെന്ന് പിണറായി വിജയനും സംഘവും കണക്ക് കൂട്ടിയിരുന്നു. അതിന്റൈ പകരം വീട്ടലായി കത്ത് വിവാദവും മാഫിയ ഇടപാടുകളും പുറത്തു വന്നു കൊണ്ടിരുന്നു. ഇനിയും ആനാവൂരിനെ മാറ്റിയില്ലെങ്കില്‍ പൊതുജനമധ്യത്ത് പാര്‍ട്ടിയ്ക്ക് നാണം കെടാന്‍ മറ്റൊന്നുമുണ്ടാകില്ലെന്ന് ബോധം വൈകിയെങ്കിലും സംസ്ഥാന നേതൃത്വത്തിന് വന്നതാണ് വി. ജോയി എംഎല്‍എയ്ക്ക് സെക്രട്ടറി സ്ഥാനത്തേയ്ക്കുള്ള വഴി തുറന്നത്.

സിപിഎ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി ജോയിയെ നിശ്ചയിക്കാന്‍ ഇന്ന ചോര്‍ന്ന ജില്ല കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്.. നിലവില്‍ വര്‍ക്കല എംഎല്‍എയാണ് ജോയി. സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ആനാവൂര്‍ നാഗപ്പന്‍ നിയോഗിക്കപ്പെടുകയും ചെയ്തതോടെയാണ് പുതിയ ജില്ലാ സെക്രട്ടറിയെ നിയമിക്കുന്നത്. വി ജോയിക്ക് വേണ്ടി കടകംപള്ളിയു എം വിജയകുമാറും ഒരുമിച്ചു ആവശ്യപ്പെടുകയായിരുന്നു.

സി.ജയന്‍ബാബുവിന് വേണ്ടി മന്ത്രി വി.ശിവന്‍കുട്ടിയും, കെ എസ് സുനില്‍ കുമാറിന് വേണ്ടി ആനാവൂര്‍ നാഗപ്പനും രംഗത്തെത്തിയെങ്കിലും ജില്ലയില്‍ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് വി.ജോയിയുടെ പേര് സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്,.. പല മുതിര്‍ന്ന നേതാക്കളുടേയും പേരുകള്‍ സെക്രട്ടറി സ്ഥാനത്തേക്ക് വന്നതോടെ സമവായം എന്ന നിലയിലാണ് വി.ജോയിക്ക് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വഴി തുറന്നത്. നിര്‍ണായക യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തിരുന്നു.

വി.ജോയിക്കായി മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ പിണറായി വിജയനുമായി സംസാരിച്ചിരുന്നതായുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്ം. സംസ്ഥാന സമിതി അംഗം എന്ന നിലയില്‍ ജോയിയെ കൂടെ നിറുത്തേണ്ടതാണെന്ന ബോധ്യം പിണറായിക്കും ഉണ്ടായതുകൊണ്ടാണ് സമവായമെന്ന നിലയില്‍ ജോയിയെ നിശ്ചയിച്ചത്. ഉച്ചയ്ക്ക് ക്ലിഫി ഹൗസിലെ ഊണ് നേരത്തെ അമ്മാവന്റെയും മരുമോന്‍ മന്ത്രിയുടെയും ചര്‍ച്ചകളാണ് സിപിഎംലും ഭരണത്തിലും പുതിയ തീരുമാനങ്ങള്‍ ഉണ്ടാകുന്നതിന് പിന്നിലെന്ന് പാര്‍ട്ടിക്കാരുടെ അടക്കം പറച്ചിലും പുറത്തായിട്ടുണ്ട്.


ആനാവൂര്‍ നാഗപ്പന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായതിന് പിന്നാലെ ജില്ലയില്‍ പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ നീറിപ്പുകയുകയായിരുന്നു. ജില്ലാ സെക്രട്ടറി പദവിയില്‍ നിന്നും ആനാവൂര്‍ ഒഴിഞ്ഞാലെ ഈ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയുള്ളുവെന്ന നിലപാടിലായിരുന്നു സംസ്ഥാന നേതൃത്വം. ജില്ലാ സെക്രട്ടറിയേറ്റും ഇന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റിയും ചേര്‍ന്നാണ് തീരുമാനം കൈക്കൊണ്ടത്. കടകംപള്ളി സുരേന്ദ്രനും എം.വിജയകുമാറും വി. ജോയ് എം.എല്‍ എ ജില്ലാ സെക്രട്ടറിയാവണമെന്നാണ് വാദിച്ചത്. ഒഴിയാന്‍ സന്നദ്ധനായി നില്‍ക്കുന്ന ആനാവൂര്‍ കെ.എസ് സുനില്‍കുമാറിന്റെ പേരാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇത് മുഖവിലക്കെടുക്കാന്‍ പാര്‍ട്ടി തയ്യാറായില്ല.

അടുത്തിടെ ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ പലയിടത്തും അതൃപ്തി ശക്തമായിരുന്നു. ജില്ലയിലെ പാര്‍ട്ടി കണ്ണ് കെട്ടിയ കുതിരയെ പോലെ പായുകയാണെന്നും നേതൃത്വം ശരിയായ ദിശയിലല്ല മുന്നോട്ടു പോകുന്നതെന്നും സംസ്ഥാന കമ്മിറ്റിയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ തന്നെ ആഞ്ഞടിച്ചപ്പോള്‍  ആനാവൂര്‍ പോലും ഞെട്ടിപ്പായി. േ

നരത്തെയുണ്ടായിരുന്ന ധാരണ അനുസരിച്ച് ഇ കെ നായനാര്‍ പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ ഉദ്ഘാടനം കഴിഞ്ഞാല്‍ ജില്ലാ ചുമതലയില്‍ നിന്നും ആനാവൂര്‍ നാഗപ്പന്‍ ഒഴിയുമെന്നാണ് പറഞ്ഞിരുന്നത്. പാലിയേറ്റീവ് കെയ്റിന്റെ നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിച്ച ആളെന്ന നിലയില്‍ ആനാവൂര്‍ തന്നെ ഈ ഉദ്യമത്തിന്റെ ഉദ്ഘാടന നടത്തിപ്പ് ചുമതലയുടെ ചുക്കാനും പിടിക്കട്ടെ എന്നാണ് അന്ന് പാര്‍ട്ടി പറഞ്ഞത്. എന്നാല്‍ പിന്നീട് പുതിയ സെക്രട്ടറിയെ തീരുമാനിക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചെങ്കിലും അത് വൈകുകയായിരുന്നു.


ജില്ലയിലെ പാര്‍ട്ടിയെ നയിക്കേണ്ടത് യുവ നേതൃത്വമാവണമെന്ന അഭിപ്രായത്തിനായിരുന്നു മുന്‍തൂക്കം. കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തോടെ ജില്ലാ സെക്രട്ടറിയേറ്റിലും സംസ്ഥാന കമ്മിറ്റിയിലും എത്തിയ വി. ജോയ് എം എല്‍ എ യ്ക്ക് വേണ്ടിയായിരുന്നു അന്നും സമ്മര്‍ദ്ദം. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസു പോലും ജോയിയെ ജില്ലാ സെക്രട്ടറിയാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നുള്ള വിവരം മറുപക്ഷത്തിന് കനത്ത ആഘാതമായി. ആനത്തലവട്ടത്തിന്റെ അകമഴിഞ്ഞ പിന്തുണയും ജോയിയുടെ സാധ്യത ഇരട്ടിപ്പിച്ചു. ഇതെല്ലാം ജോയിക്ക് ഗുണകരമായി വരികയാണ് ഉണ്ടായത്.

എന്നാല്‍ എം.എല്‍ എ സ്ഥാനം വഹിക്കുന്നതിനാല്‍ ഇരട്ടപദവി വിഷയം ഉയര്‍ത്തി ജോയിയുടെ നീക്കങ്ങള്‍ക്ക് തടയിടാന്‍ ജില്ലയിലെ തന്നെ പ്രമുഖ നേതാവ് വാദം ഉന്നയിച്ച് രംഗത്ത് വന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ജോയി മതിയെന്ന ഒറ്റവാക്കില്‍ എല്ലാം അസ്തമിച്ചു. ജില്ലയിലെ ചില മുതിര്‍ന്ന നേതാക്കള്‍ക്കു മുന്‍ മേയര്‍ സി.ജയന്‍ ബാബുവിനെ ജില്ലാ സെക്രട്ടറിയാക്കാനായിരുന്നു താല്‍പര്യം. ജില്ലാ നേതൃ രംഗത്ത് തലമുറ മാറ്റത്തിന്റെ ആവശ്യം ഇപ്പോഴില്ലന്നും തഴക്കവും പഴക്കവുമാണ് പുതിയ ജില്ലാ സെക്രട്ടറിക്ക് ആവശ്യമെന്നും ഇവര്‍ വാദിച്ചത്.

എന്നാല്‍ ജില്ലയില്‍ എസ് എഫ് ഐ കുത്തഴിഞ്ഞതിന്റെ ഉത്തരവാദിത്വം ചുമതലക്കാരനായ ജയന്‍ ബാബുവിനായതിനാല്‍ അദ്ദേഹത്തിന്റെ സാധ്യതയ്ക്ക് മങ്ങലേറ്റു. സംസ്ഥാന ഭരണം നിയന്ത്രിക്കാന്‍ ചുമതലപ്പെട്ട 18 അംഗ സെക്രട്ടറിയേറ്റില്‍ അംഗമായിട്ടും ആനാവൂര്‍ നാഗപ്പനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റാത്തത് പാര്‍ട്ടി അണികള്‍ക്കിടയില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു.

കൂടാതെ ജില്ലയിലെ പാര്‍ട്ടി സംവിധാനങ്ങളിലെ പാളിച്ചകള്‍ വിവാദത്തിനും പരാതികള്‍ക്കും ഇടവെച്ചിരുന്നു. അതുകൊണ്ട് തന്നെ മാറ്റം അല്ലാതെ മറ്റൊരു കാര്യം പാര്‍ട്ടിക്ക് മുന്നിലില്ലായെന്നാണ് അറിയുന്നത്. അണികളെ ബോധ്യപ്പെടുത്താന്‍ സി പി എം പറഞ്ഞ ആദ്യ ന്യായം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞാലുടന്‍ തിരുവനന്തപുരത്തെ സി പി എമ്മില്‍ പുതിയ സെക്രട്ടറി ഉണ്ടാവുമെന്നാണ്.

പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞപ്പോള്‍ പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അമേരിക്കയില്‍ നിന്നും ചികിത്സ കഴിഞ്ഞ് എത്തിയ ശേഷം മാറ്റം ഉണ്ടാകുമെന്നാണ്. ഇരുവരും അമേരിക്കയില്‍ നിന്നും എത്തിയെങ്കിലും തിരുവനന്തപുരത്ത് സെക്രട്ടറിയായി ആനാവൂര്‍ തന്നെ തുടരട്ടെ എന്ന് നിശ്ചയിക്കുകയായിരുന്നു.

ഇതിനിടെ കോടിയേരിയുടെ അപ്രതീക്ഷിത വിയോഗം കഴിഞ്ഞും ചര്‍ച്ചകള്‍ സജീവമായി. ഇതിനിടെ ജില്ലാ സെക്രട്ടറി പദത്തില്‍ താല്പര്യമുള്ള ചില നേതാക്കള്‍ മാധ്യമങ്ങളില്‍ തുടര്‍ച്ചയായി വാര്‍ത്തകളും വരുത്തി. ഇത് സംസ്ഥാന നേതൃത്വത്തിന്റെ നീരസത്തിനും ഇടവെച്ചു. ആനാവൂര്‍ നാഗപ്പന് അപ്രതീക്ഷിതമായി ലഭിച്ച സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വം തലസ്ഥാനത്തെ ജില്ലാ സെക്രട്ടറി മോഹികളുടെ എണ്ണം കൂട്ടിയിരുന്നു.

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമാണ് വി ജോയി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം, അഴൂര്‍ പഞ്ചായത്ത് അംഗം, ചിറയന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, കേരള സര്‍വകലാശാല സെനറ്റംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. വര്‍ക്കലയില്‍ നിന്നും രണ്ടാം തവണയാണ് അദ്ദേഹം നിയമസഭയിലെത്തുന്നത്.

സിപഎം ജില്ല ഘടകത്തില്‍ ആനാവൂരും അദ്ദേഹത്തിന്റെ സില്‍ബന്ധികളും നടത്തിയിരുന്ന സമാന്തര സര്‍ക്കാര്‍, പാര്‍ട്ടി സംവിധാനങ്ങള്‍ എല്ലാം ഇതോടെ മാളത്തിലേറാനാണ് സാധ്യത. കാരണം മാഫിയ ബന്ധങ്ങളുടെ ആരോപണങ്ങളില്‍ തളരാതിരുന്നപ്പോളാണ് ,  ജോലിയുണ്ട് സഖാവേ ആളുണ്ടോയെന്ന കത്ത് പുറത്ത് വിട്ടത്. കെ.എസ്.സുനില്‍കുമാറിന് ജില്ല സെക്രട്ടറിയാകാനുള്ള സാധ്യത ഇല്ലാതാക്കുകയായിരുന്നു ഇതിന്റെ പിന്നിലെ ലക്ഷ്യം എന്നറിയുന്നു. ആനാവൂരിനെ പരമാവധി നാണം കെടുത്തി കസേരയില്‍ നിന്നിറക്കാനാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രമിച്ചത്.

കോര്‍പ്പറേഷന്‍ മേയര്‍ക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ നടത്തിയ സമരം അവസാനിപ്പിക്കാന്‍ ഒടുവില്‍ ആനാവൂര്‍ ബിജെപി, കോണ്‍ഗ്രസ്സ് നേതാക്കളുടെ കാല് പിടിക്കേണ്ടി വന്നതും കേരളം കണ്ടതാണ്. വിഴിഞ്ഞം സമരത്തെ ആളിക്കത്തിക്കാന്‍ ആനാവൂരും സംഘവും നടത്തിയ പൊറാട്ട് നാടകങ്ങള്‍ ഒടുവില്‍ സര്‍ക്കാരിന് വലിയ തലവേദനായണുണ്ടാക്കിയത്. അതു പോലെ ജില്ല കമ്മിറ്റി ഓഫീസ് മിനി സെക്രട്ടറിയേറ്റായി പ്രവര്‍ത്തിക്കുന്നതിനെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. താല്കാലിക സ്ഥിര നിയമനങ്ങളില്‍ വേണ്ടപ്പെട്ടവര്‍ക്ക് അല്ലെങ്കില്‍ പണം കൊടുക്കുന്നവരെ നിയമിക്കാന്‍ ശുപാര്‍ശ നല്കുന്ന വിഷയത്തിലാണ് ആനാവൂരിന് ഏറ്റ അടി കിട്ടിയത്. തലസ്ഥാനത്ത് സര്‍ക്കാരിന്റെ എല്ലാ കാര്യങ്ങളുടെയും അറിയപ്പെടുന്ന പിരിവുകാരനായ ആനാവൂരിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാതെ ഇത്രയും നാള്‍ സംരക്ഷിച്ചതിന് പിന്നിലെ ഗൂഡ ഉദ്ദേശം വ്യക്തമായിരിക്കുകയാണ്. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയ്‌ക്കെതിരെ തീവ്രവാദ ഗൂഢാലോചന കേസില്‍ 7 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (3 hours ago)

ധര്‍മ്മടത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍  (3 hours ago)

യുദ്ധം അവസാനിക്കുന്നു മൊജ്തബയുടെ ഖബറിന് ആണിയടിച്ച് ചെങ്കീരികൾ... മിസൈൽ കോട്ട ഖേഷം പിളർത്തി  (4 hours ago)

അൽ നഹ്യാന്റെ പ്രഖ്യാപനം..! പ്രവാസികൾ കരുതിയിരിക്കൂ; ദേ പ്രവചനം എത്തി..! AIR INDIA സർവീസ് തുടങ്ങി  (4 hours ago)

ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് യുവതികളുടെ സ്വര്‍ണാഭരണവുമായി മുങ്ങുന്ന യുവാവ് അറസ്റ്റില്‍  (4 hours ago)

സാറേ ആ തള്ളയെ പുറത്തിറക്കല്ലേ സാറേ...! സ്‌റ്റേഷന് മുന്നിൽ നിലവിളിച്ച് ശാന്തയുടെ മകൻ...! കാലത്തിയെ കൊണ്ടുവരല്ലേ..!ആൺമക്കൾ സൂക്ഷിക്കുക..!  (6 hours ago)

സിനിമാവേദിയില്‍ ജാതി പറഞ്ഞ് സ്വയം പരിചയപ്പെടുത്തി പാര്‍ഥിപന്‍  (7 hours ago)

മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു  (7 hours ago)

മണ്ണുത്തിയില്‍ പൊലീസിനുനേരെ ഗുണ്ടാ ആക്രമണം  (7 hours ago)

മാദ്ധ്യമങ്ങള്‍ എല്ലാ ദിവസവും രാവിലെ ഓരോരുത്തരുടെ പേരിടും 'എന്റെ അനന്തരവന്റെ പേര് കൂടിയേ പറയാന്‍ ബാക്കിയുള്ളു'; മറിയ ഉമ്മന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍  (8 hours ago)

ഏപ്രില്‍ 23ന് പ്രാദേശിക അവധി  (8 hours ago)

ഹരിദാസിൻ്റെ ഡാൻസാഫിൽ പുതിയ രൂപത്തിലും, ഭാവത്തിലും ഷൈൻ ടോം ചാക്കോ!!!!  (8 hours ago)

പ്രവാസികൾ കരുതിയിരിക്കൂ യുദ്ധത്തിന് പിന്നാലെ മറ്റൊന്ന് കൂടി..വൈകാതെ അന്തരീക്ഷം മാറിമറിയും!! യുഎഇ നിവാസികൾ അറിയാൻ  (8 hours ago)

വെറിപിടിച്ച് ഇറാഖിൽ തീതുപ്പി ഇറാൻ..വിക്ടോറിയ ബേസ് തകർത്തു ഇസ്രായേലിലേക്കും ഡ്രോണ്‍ വര്‍ഷം വ്യോമപാത അടച്ച് യുഎഇ  (8 hours ago)

പി ജയരാജൻ ശ്യാമളെ എടുത്ത് തോട്ടിൽ കളഞ്ഞു..! അച്ചികൾക്ക് ഒരു സീറ്റ് തീപ്പന്തമായി..!കണ്ണൂരിൽ കലാപം  (8 hours ago)

Malayali Vartha Recommends