2024 ജനുവരി ഒന്നിന് അയോധ്യയിലെ രാമക്ഷേത്രം തുറക്കും; രാജ്യത്തെ ഞെട്ടിച്ച് അമിത് ഷായുടെ പ്രഖ്യാപനം
അടുത്തവർഷം തന്നെ അത് സംഭവിച്ചിരിക്കും. രാജ്യത്തെ ഞെട്ടിച്ച അമിത് ഷായുടെ ആ പ്രഖ്യാപനം . അയോധ്യയിലെ രാമക്ഷേത്രം അടുത്ത വർഷം തുറക്കുമെന്ന് അമിത് ഷാ പറഞ്ഞു . 2024 ജനുവരി ഒന്നിന് രാമക്ഷേത്രം തുറക്കുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനം . ക്ഷേത്രം യാഥാര്‍ത്ഥ്യമാക്കുന്നത് പ്രധാനമന്ത്രിയാണ്. കോണ്‍ഗ്രസ് നിര്‍മ്മാണം തടയാനാണ് ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
ത്രിപുരയിലെ രഥയാത്രയില്‍ പങ്കെടുക്കുന്നതിനിടയിലാണ് അമിത് ഷാ ഇക്കാര്യങ്ങൾ പറഞ്ഞത് . വരുന്ന ലോക്സഭ തെരഞ്ഞെടുപ്പ് മുന്നോടിയായി രാമക്ഷേത്രം പൂര്‍ത്തിയാക്കുക എന്ന തീരുമാനത്തിലാണ് ഉള്ളത്. തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണവിഷയവും രാമക്ഷേത്രമാണ് .
2024 ലെ തെരഞ്ഞെടുപ്പിൽ അധികാരം നിലനിർത്താനുള്ള ബിജെപിയുടെ തുറുപ്പ് ചീട്ടാണ് അയോധ്യയിലെ രാമക്ഷേത്രം എന്നാണ് കരുതപ്പെടുന്നത് .അയോധ്യയിൽ ഉയരുന്നത് 171 അടി ഉയരമുള്ള വിശാലമായ രാമക്ഷേത്രമാണ് .അയോധ്യയ്ക്ക് ലോക തീർത്ഥാടക ഭൂപടത്തിൽ പ്രമുഖസ്ഥാനം രാമക്ഷേത്രം വരുമ്പോൾ കൈവരിക്കാനാകും . അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രധാന ദിവസങ്ങളിൽ അഞ്ച് ലക്ഷം വരെ ഭക്തരെ ഉൾക്കൊള്ളാനാകും.
2019-ൽ താൻ ബിജെപി അധ്യക്ഷനായിരുന്ന കാലത്ത് അന്നത്തെ കോൺഗ്രസ് പ്രസിഡന്റായിരുന്ന രാഹുൽ ഗാന്ധി രാമക്ഷേത്ര നിർമാണത്തിന്റെ തീയതികൾ തേടാറുണ്ടായിരുന്നുവെന്നും ഷാ വ്യക്തമാക്കി.2024 ജനുവരി ഒന്നിന് അയോധ്യയിൽ ആകാശത്തോളം ഉയരത്തിൽ രാമക്ഷേത്രം സജ്ജമായി നിൽക്കും എന്നാണ് അദ്ദേഹം രാജ്യത്തോട് പറഞ്ഞിരിക്കുന്നത് . ചടങ്ങിനെത്താൻ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് റാലിയിൽ പങ്കെടുത്ത അണികളോട് അദ്ദേഹം പറഞ്ഞു .
https://www.facebook.com/Malayalivartha