കേരളത്തിലെ ബി ജെ പി നേതൃത്വം മാറുമെന്ന പ്രചാരണം തെറ്റ്; കെ സുരേന്ദ്രൻ ശക്തനായ പൊരുതുന്ന നേതാവാണ്; അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തന്നെ തെരഞ്ഞെടുപ്പിനെ നേരിടും; തുറന്നടിച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവഡേക്കർ
ഇനി വരാൻ പോകുന്ന തിരഞ്ഞെടുപ്പിന് മുൻപ് അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുരേന്ദ്രനെ ഒഴിവാക്കുമോയെന്ന ഊഹാപോഹങ്ങൾ ശക്തമായിരുന്നു. ഇപ്പോൾ ഇതാ അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്നും മാറ്റില്ലെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവഡേക്കർ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻശക്തനായ പൊരുതുന്ന നേതാവാണെന്ന് പ്രകാശ് ജാവഡേക്കർ പറഞ്ഞു . നേതൃത്വം മാറുമെന്നത് സിപിഎമ്മും യുഡിഎഫും നടത്തുന്ന വ്യാജപ്രചാരണമാണ്.
കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ തന്നെയാണ് തെരഞ്ഞെടുപ്പിനെ നേരിടുക ജാവദേക്കർ പറഞ്ഞു. സുരേന്ദ്രനെ മാറ്റുമെന്ന പ്രാചരണം അടിസ്ഥാന രഹിതമാണ് എന്നദ്ദേഹം വ്യക്തമാക്കി. കെ സുരേന്ദ്രൻ തുടരുമെന്ന കാര്യത്തിൽ ഉറപ്പ് നൽകിയിരിക്കുകയാണ് അദ്ദേഹം. കേരളത്തിലെ ബി ജെ പി നേതൃത്വം മാറുമെന്ന പ്രചാരണത്തെയും തള്ളിയിരിക്കുകയാണ് . തെറ്റായ പ്രചാരണമാണ് ഇതെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത് . കെ സുരേന്ദ്രൻ അടക്കം സംസ്ഥാനത്തെ ഒരു നേതാവിനെയും മാറ്റില്ല എന്നും അദേഹം തറപ്പിച്ച് പറഞ്ഞു .
ബൂത്ത് മുതൽ മുഴുവൻ കമ്മിറ്റികളും ശക്തമാക്കുകയും ചെയ്യും . യുവനേതാവായിരുന്ന കെ സുരേന്ദ്രനെ പ്രസിഡന്റാക്കി. എന്നിട്ടും കേരളത്തിൽ ബിജെപിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ലെന്ന് പാർട്ടിയിൽ തന്നെ വിമർശനം ശക്തമായിരുന്നു.ബിജെപി മികച്ച പ്രകടനം കാഴ്ചവച്ചു. 2019 തെരഞ്ഞെടുപ്പിലും 2021ൽ നടന്ന തെരഞ്ഞെടുപ്പിലും ബിജെപി ദയനീയമായി പരാജയപ്പെടുന്ന സാഹചര്യമുണ്ടായി. കൈയിലുണ്ടായിരുന്ന നേമം സീറ്റ് നിലനിർത്താൻ സാധിച്ചില്ല. കെ സുരേന്ദ്രൻ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിച്ചു . പക്ഷേ രണ്ടിടത്തും പരാജയപ്പെട്ടു.ഈയൊരു സാഹചര്യത്തിലാണ് ഇത്തരത്തിലൊരു പ്രചാരണം നടന്നത്.
അതേസമയം കെ സുരേന്ദ്രനെ മാറ്റി നിർത്തിയാൽ ആരാകും അധ്യക്ഷ സ്ഥാനത്തേക്ക് എത്തുകയെന്ന ചോദ്യം ഉയർന്നിരുന്നു . നടനും മുൻ എംപിമായുമായ സുരേഷ് ഗോപിയുടെ പേരാണ് ചർച്ചയായത്. സംസ്ഥാനത്ത് ജനപ്രീതിയുള്ള ഏക ബി ജെ പി നേതാവ് സുരേഷ് ഗോപിയാണെന്നാണ് നേരത്തേ ബി ജെ പി സർവ്വേയിലെ കണ്ടെത്തൽ. പാർട്ടിയിലെ ചരിത്രം തന്നെ തിരുത്തി സുരേഷ് ഗോപിയെ കോർ കമ്മിറ്റിയിലേക്ക് ഉൾപ്പെടുത്തിയത് അദ്ദേഹത്തിന്റെ ഈ ജനപ്രീതി മുതലെടുക്കുകയെന്ന ഉദ്ദേശത്തോടെയാണ്. സുരേഷ് ഗോപിയെ അധ്യക്ഷനാക്കി അദ്ദേഹത്തെ തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിപ്പിച്ചാൽ വലിയ അട്ടിമറി കൊയ്യാനാകുമെന്ന വികാരം ദേശീയ നേതൃത്വത്തിനുണ്ട് എന്നൊരു വിവരം ശക്തമായിരുന്നു .
എന്നാൽ പാർട്ടിയുടെ അധ്യക്ഷ പദം ഏറ്റെടുക്കാൻ ഇല്ലെന്നതാണ് തുടക്കം മുതൽ ഉള്ള സുരേഷ് ഗോപിയുടെ നിലപാട്. കേന്ദ്ര നേതൃത്വം ഇടപെട്ട് സുരേഷ് ഗോപിയെ മെരുക്കിയാൽ ബിജെപിയുടെ കേരളത്തിലെ തലവര തന്നെ മാറുമെന്നാണ് ഒരു കൂട്ടം നേതാക്കൾ പറയുന്നത്. പാർട്ടിക്കുള്ളിലെ തർക്കങ്ങളും പാർട്ടിയിലെ അധികാര വടംവലിയും ബി ജെ പി ദേശീയ നേതൃത്വത്തിനിടയിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ കേന്ദ്രപദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ പ്രവർത്തകർ ഓടി നടക്കുമ്പോൾ കേരളത്തിൽ രണ്ടു കൂട്ടർ തമ്മിലുള്ള തർക്കങ്ങൾ ഇതിന് തട സം തീർക്കുന്നുവെന്ന് നേതൃത്വത്തിന് ആശങ്കയുണ്ട്.
https://www.facebook.com/Malayalivartha