പിണറായി വിജയൻ ഗവൺമെന്‍റില്‍ ഒരു നന്മയും തനിക്ക് കാണാനാവുന്നില്ല; മന്നം ജയന്തി നെഗോഷ്യബിൾ ഇൻസ്ട്രുമെന്റസ് ആക്ട് പ്രകാരമുള്ള അവധിയാക്കണമെന്ന ആവശ്യം സർക്കാർ ഇതുവരെ പരിഗണിച്ചില്ല; കോൺഗ്രസ് പാർട്ടിയെക്കൊണ്ട് ആർക്കുമിപ്പോൾ വലിയ ഉപകരമൊന്നുമില്ല; ആഞ്ഞടിച്ച് ജി സുകുമാരൻ നായർ
പിണറായി വിജയൻ ഗവൺമെന്‍റില്‍ ഒരു നന്മയും തനിക്ക് കാണാനാവുന്നില്ല എന്ന വിമർശനവുമായി ജി സുകുമാരൻ നായർ. മന്നം ജയന്തി നെഗോഷ്യബിൾ ഇൻസ്ട്രുമെന്റസ് ആക്ട് പ്രകാരമുള്ള അവധിയാക്കണമെന്ന ആവശ്യം സർക്കാർ ഇതുവരെ പരിഗണിച്ചില്ല എന്നും അദ്ദേഹം വിമർശിച്ചു.
കോൺഗ്രസ് പാർട്ടിയെക്കൊണ്ട് ആർക്കുമിപ്പോൾ വലിയ ഉപകരമൊന്നുമില്ല. ആ പാർട്ടിക്കൊരു സംസ്കാരവും മര്യാദയുമുണ്ടെന്നും സുകുമാരന്‍ നായര്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. കോണ്‍ഗ്രസിനെ അദ്ദേഹം നഖശിഖാന്തം വിമർശിക്കുകയുണ്ടായി. കേരളത്തിൽ പ്രതിപക്ഷം ഉണ്ടോയെന്ന വലിയൊരു ചോദ്യം അദ്ദേഹം ഉന്നയിച്ചു. . കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ വീഴ്ചക്ക് കാരണംരമേശ് ചെന്നിത്തലയെ ഉയർത്തി കാണിച്ചതായിരുന്നു എന്നും അദ്ദേഹം വിമർശിച്ചു.
താക്കോൽ സ്ഥാനത്തെത്തിയ രമേശ് ചെന്നിത്തല പിറ്റേന്നു തന്നെ സമുദായത്തെ തള്ളിപ്പറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു . അത്ര വലിയ തോൽവി ഉമ്മൻ ചാണ്ടി ആയിരുന്നെങ്കിൽ ഉണ്ടാകില്ലായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ തനിക്ക് ഇഷ്ടമല്ല. കാരണം അദ്ദേഹം സമുദായത്തെ തള്ളിപ്പറഞ്ഞ വ്യക്തിയാണ്.
തെരഞ്ഞെടുപ്പിന് മുൻപ് രണ്ട് തവണ സതീശൻ ഫോണിൽ വിളിച്ചിരുന്നുവെന്നും സുകുമാരൻ നായർ ചൂണ്ടി കാണിച്ചു.എന്തായാലും സർക്കാരിനെയും പ്രതിപക്ഷത്തെയും അദ്ദേഹം വിമർശിച്ചിരിക്കുകയാണ്. മാത്രമല്ല ശശി തരൂർ പ്രധാനമന്ത്രിയാകാൻ യോഗ്യൻ എന്ന് അദ്ദേഹം വീണ്ടും പറഞ്ഞിരിക്കുകയാണ്.
https://www.facebook.com/Malayalivartha