കേരളത്തിലെ ബി ജെ പി ഹിന്ദുക്കളെ സംരക്ഷിക്കുന്നില്ല; ബി ജെ പി ഹിന്ദുക്കളെ സംരക്ഷിച്ചിരുന്നെങ്കിൽ ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പ്രതിഷേധിച്ചവർക്കെതിരെ എടുത്ത കേസുകൾ പിൻവലിപ്പിക്കുമായിരുന്നു; പൊട്ടിത്തെറിച്ച് ജി സുകുമാരൻ നായർ
കേരളത്തിലെ ബിജെപിക്കെതിരെ അതിരൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ജി സുകുമാരൻ നായർ. കടുത്ത വിമർശനങ്ങളാണ് അദ്ദേഹം പങ്കു വച്ചിരിക്കുന്നത്. കേരളത്തിലെ ബി ജെ പി ഹിന്ദുക്കളെ സംരക്ഷിക്കുന്നില്ല എന്നാണ് ജി സുകുമാരൻ നായർ പറഞ്ഞിരിക്കുന്നത്. ബി ജെ പി ഹിന്ദുക്കളെ സംരക്ഷിച്ചിരുന്നെങ്കിൽ ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പ്രതിഷേധിച്ചവർക്കെതിരെ എടുത്ത കേസുകൾ പിൻവലിപ്പിക്കുമായിരുന്നുവെന്നും ജി സുകുമാരൻ നായർ ചൂണ്ടിക്കാണിച്ചു.
പ്രധാനമന്ത്രിയുടെ ഒരു ഫോൺകാൾ മതിയത്രെ കേസുകൾ അവസാനിക്കാൻ . എന്നിട്ടും അങ്ങനെ ചെയ്യുന്നില്ല എന്നാണ് ജി സുകുമാരൻ നായരുടെ വിമർശനം. ശബരിമല യുവതി പ്രവേശമായി ബന്ധപ്പെട്ടുള്ള എല്ലാ സംഭവവികാസങ്ങളും നമുക്കറിയാം. ആ സംഭവവുമായി തുലനം ചെയ്താണ് ബിജെപിയെ അദ്ദേഹം വിലയിരുത്തിയിരിക്കുന്നത്.
അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ജി സുകുമാരൻ നായർ വിമർശിക്കുകയുണ്ടായി. പിണറായി വിജയൻ ഗവൺമെന്‍റില്‍ ഒരു നന്മയും തനിക്ക് കാണാനാവുന്നില്ല എന്നാണ് സർക്കാരിനെ വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്. മന്നം ജയന്തി നെഗോഷ്യബിൾ ഇൻസ്ട്രുമെന്റസ് ആക്ട് പ്രകാരമുള്ള അവധിയാക്കണമെന്ന ആവശ്യം സർക്കാർ ഇതുവരെ പരിഗണിച്ചില്ല എന്നും അദ്ദേഹം വിമർശിച്ചു.
കേരളത്തിലെ ബി ജെ പി ഹിന്ദുക്കളെ സംരക്ഷിക്കുന്നില്ല എന്നൊരു വിമർശനവും ജി സുകുമാരൻ നായർ ഉന്നയിച്ചു . ഇത്തരത്തിൽ ഒരു സംരക്ഷണം ഉണ്ടായിരുന്നെങ്കിൽ ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പ്രതിഷേധിച്ചവർക്കെതിരെ എടുത്ത കേസുകൾ പിൻവലിപ്പിക്കുമായിരുന്നുവെന്നും ജി സുകുമാരൻ നായർ ചൂണ്ടിക്കാണിച്ചു . പ്രധാനമന്ത്രിയുടെ ഒരു ഫോൺകാൾ മതിയത്രെ കേസുകൾ അവസാനിക്കാൻ.കോൺഗ്രസ് പാർട്ടിയെക്കൊണ്ട് ആർക്കുമിപ്പോൾ വലിയ ഉപകരമൊന്നുമില്ല. ആ പാർട്ടിക്കൊരു സംസ്കാരവും മര്യാദയുമുണ്ടെന്നും സുകുമാരന്‍ നായര്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha