കളിയെ പ്രോൽസാഹിപ്പിക്കേണ്ടവർ നടത്തിയ അനാവശ്യ പരാമർശങ്ങൾ കാരണമായിട്ടുണ്ട്; കായിക രംഗത്തെ പരമാവധി പ്രോൽസാഹിപ്പിക്കുവാൻ ബാധ്യതപ്പെട്ടവർ കായിക പ്രേമികളുടെ അവകാശത്തെ തടയാൻ ശ്രമിക്കരുത്; തുറന്നടിച്ച് പന്ന്യൻ രവീന്ദ്രൻ

കായിക മന്ത്രി അബ്ദുറഹ്മാൻ അഹങ്കാരത്തിന് കിട്ടിയ തിരിച്ചടിയാണ് ഇന്നലത്തെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ഒഴിഞ്ഞ് കിടന്ന കാഴ്ച എന്നാണ് സോഷ്യൽ മീഡിയ പൊതുവേ വിലയിരുത്തുന്നത്. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കളി കാണുന്നതിന് ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചിരുന്നു. ഈ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു വിവാദമായ പരാമർശം മന്ത്രി അബ്ദുറഹ്മാൻ നടത്തിയത് . ''നികുതി കുറയ്ക്കാനാകില്ലെന്നും പട്ടിണികിടക്കുന്നവര്‍ കളി കാണേണ്ടതില്ലെന്നുമായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
കഴിഞ്ഞ ദിവസം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കളികാണാനുള്ള കാണികളുടെ എണ്ണം വളരെ കുറവായിരുന്നു ഇത് വളരെ വലിയ വിവാദത്തിലേക്ക് കടക്കുകയാണ് ഇപ്പോൾ ഈ വിഷയത്തിൽ സ്വന്തം പാളയത്തിൽ നിന്ന് തന്നെ വിമർശനം ഏൽക്കേണ്ടി വന്ന ഗതികേടാണ് കായിക മന്ത്രി അബ്ദുറഹ്മാന് .അബ്ദുറഹ്മാനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് പന്ന്യൻ രവീന്ദ്രൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ വിമർശനം അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ; കാര്യവട്ടം സ്റ്റേഡിയത്തിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിനം കാണാൻ കഴിഞ്ഞവർ മഹാഭാഗ്യവാന്മാരാണെന്ന് പറയാം.
വീരാട് കോലിയും ശുഭ്മൻഗില്ലും നിറഞ്ഞാടിയതും എതിരാളികളെ എറിഞ്ഞൊതുക്കീക്കൊണ്ട് സിറാജ് നടത്തിയ ഉജ്വല പ്രകടനവും വിജയത്തിന്റെ വഴി എളുപ്പമാക്കി. കളിയിലെ ഓരോ ഓവറും പ്രത്യേകതകൾനിറഞ്ഞതും ആവേശം കൊള്ളിക്കുന്നതുമായിരുന്നു. നിർഭാഗ്യത്തിന് ഒഴിഞ്ഞ ഗ്യാലറിയാണ് കളിക്കാരെ സ്വീകരിച്ചത്. ഇത് പരിതാപകരമാണ്. പ്രധാനപ്പെട്ട മൽസരങൾ നേരിൽകാണാൻ
ആഗ്രഹിക്കുന്നവർക്ക് ഇത് തിരിച്ചടിയാകും.
കളിയെ പ്രോൽസാഹിപ്പിക്കേണ്ടവർ നടത്തിയ അനാവശ്യ പരാമർശങ്ങൾ ഈ ദുസ്തിതിക്ക് കാരണമായിട്ടുണ്ട്. കായിക രംഗത്തെ പരമാവധി പ്രോൽസാഹിപ്പിക്കുവാൻ ബാധ്യതപ്പെട്ടവർ കായിക പ്രേമികളുടെ അവകാശത്തെ തടയാൻ ശ്രമിക്കരുത്. വിവാദങ്ങൾക്ക് പകരം വിവേകത്തിന്റെ വഴി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. "പട്ടിണി കിടക്കുന്നവർ കളികാണേണ്ട"" "എന്ന പരാമർശം . വരുത്തിവെച്ച വിന ഇന്നലെ നേരിൽകണ്ടു. നാൽപതിനായിരത്തോളം ടിക്കറ്റ് വിറ്റ സ്ഥലത്ത് ആറായിരമായി ചുരുങിയതിൽ വന്ന നഷ്ടം കെ സി എ ക്ക് മാത്രമല്ല സർക്കാറിന് കൂടിയാണെന്ന് പരാമർശക്കാർ ഇനിയെങ്കിലൂം മനസ്സിലാക്കണം. ഇന്റർ നാഷനൽ മൽസരങ്ങൾ നഷ്ടപ്പെട്ടാൽ നഷ്ടം ക്രിക്കറ്റ് ആരാധകർക്കും സംസ്ഥാന സർക്കാരിനുമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.
https://www.facebook.com/Malayalivartha