തല്ലി തകർക്കുമ്പോൾ വിചാരിച്ചില്ല കൂടും കുടുക്കയും നഷ്ടപ്പെടുമെന്ന് , ഇനിയിപ്പോൾ ആശ്വസിക്കാം, തെരുവിൽ ഇറങ്ങേണ്ടി വരില്ല, ദത്തെടുക്കാൻ ഒരു കൂട്ടർ റെഡി, സന്തോഷത്തിൽ പി എഫ് ഐ നേതാക്കൾ

കഷ്ട്ടപെട്ടുണ്ടാക്കിയെ വീടും , പറമ്പും എല്ലാം ഒടുവിൽ സർക്കാർ കൊണ്ട് പോയപ്പോൾ കുടുംബത്തോടെ തെരുവിലിറങ്ങേണ്ട അവസ്ഥയായിരുന്നു നമ്മുടെ പി എഫ് ഐ നേതാക്കൾക്ക് , എന്നാൽ ഇനിയിപ്പോൾ അതിന്റെ ആവശ്യമൊന്നുമില്ല , ഏതായാലും ചോരത്തിളപ്പുകൊണ്ട് ഒരു ഹര്ത്താല് നടത്തി, അതൊക്കെ നടത്തിക്കോട്ടെ , ആരും വേണ്ടാന്നു പറഞ്ഞില്ല കാരണം പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ടല്ലോ, പക്ഷെ ആവേശം കൂടി നമ്മുടെ നേതാക്കൾ അടിച്ചു തകർത്തത് ഏകദേശം 5 കോടിയുടെ മുതലാണ്, അതും നഷ്ട്ടം കൂടുതൽ നമ്മുടെ സർക്കാരിനും , അത് ഇച്ചിരി കടന്ന കയായി പോയി. അടിച്ചു തകർക്കുമ്പോൾ വിചാരിച്ചില്ല , നാളെ എനിക്ക് കുടുംബത്തോടെ തെരുവിലിറങ്ങേണ്ടി വരുമെന്ന്, പിന്നെ അത് കേസായി, അത്രയും പണംനേതാക്കന്മാരുടെ കൈയിൽ നിന്ന് തന്നെ ഈടാക്കാൻ കോടതി നിർദ്ദേശിച്ചു, പക്ഷെ കൊടുക്കാൻ അര ഗതിക്ക് പര ഗതി ഇല്ലെന്നു ആയപ്പോൾ , സ്വത്തുക്കൾ എല്ലാം കണ്ടു കെട്ടാൻ കോടതി നിർദ്ദേശിച്ചു, ആദ്യമൊക്കെ മടിച്ചു നിന്ന് നമ്മുടെ സർക്കാർ, പക്ഷെ കോടതിനു നല്ല ആട്ടു കിട്ടിയപ്പോൾ മതിയായി, പിന്നെ എന്ത് ബഹളമായിരുന്നു, പി എഫ് ഐ നേതാക്കൾ അല്ലാത്തവരെയും നമ്മുടെ സർക്കാർ കണ്ണ് കാണാതെ അടിച്ചിറക്കി, അങ്ങനെ ഇരിക്കുമ്പോൾ ഇതാ ഇപ്പോൾ അങ്ങനെ വഴിയിൽ അനാഥരായ നമ്മുടെ പി എഫ് ഐ ക്കാരെ ദത്തെടുക്കാൻ തയാറായി രംഗത്ത് വന്നിരിക്കുകയാണ് എസ്ഡിപിഐ,
പിന്നെ ഇവർ രണ്ടും തമ്മിൽ ഉള്ള അന്തർ ധാരയുടെ കഥകളൊക്കെ നാട്ടിൽ മുഴുവൻ പാട്ടാണല്ലോ, അത് കൊണ്ട് പിന്നെ കുഴപ്പമില്ല, പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) നേതാക്കള്‍ക്ക് പിന്തുണയുമായി എസ്ഡിപിഐ. ജപ്തി നടപടികളുടെ പേരില്‍ ആരും വഴിയാധാരമാകില്ലെന്ന് എസ്‍ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ.ഫൈസി പറഞ്ഞു. കൊച്ചിയില്‍ നടന്ന എസ്ഡിപിഐയുടെ സമരപ്രഖ്യാപന സമ്മേളനത്തിലായിരുന്നു പിന്തുണ പ്രഖ്യാപിച്ചത്.‘‘ജപ്തിയൊക്കെ കണ്ട് സന്തോഷിക്കുന്ന ആളുകളോട് പറയാനുള്ളത്, എസ്ഡിപിഐയുടെ പ്രവർത്തകർ ജീവിച്ചിരിക്കുന്ന കാലത്തോളം ജപ്തിയുടെ പേരിൽ ഒരാളും വഴിയാധാരമാകില്ല’’– അദ്ദേഹം പറഞ്ഞു. പോപ്പുലർ ഫ്രണ്ടിന്റെ (പിഎഫ്ഐ) മിന്നൽ ഹർത്താലിലെ നാശനഷ്ടങ്ങൾക്കു പകരമായി നേതാക്കളുടെ വസ്തുവകകൾ ജപ്തി ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.ഇനി ഇപ്പോൾ വഴിയാധാരമാവില്ല , അവരുടെ തണലിൽ എങ്കിൽ അങ്ങനെ ജീവിക്കാം, കഴിഞ്ഞ ദിവസം പോപുലർഫ്രണ്ട് ഹർത്താലിന്റെ ഭാഗമായി പൊതുമുതൽ നശിപ്പിച്ച കേസിൽ പിടിച്ചെടുത്ത വസ്തുവകകളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം നൽകിറ്റിയിട്ടുണ്ടായിരുന്നു . നടപടി നേരിട്ട വ്യക്തികൾക്ക് പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധം വ്യക്തമാക്കിയുള്ള വിശദമായ സത്യവാങ്മൂലം സർക്കാർ സമർപ്പിക്കണം. അതിനിടെ തന്റെ വസ്തുവകകൾ അന്യായമായി ജപ്തി ചെയ്തുവെന്ന് കാണിച്ച് മലപ്പുറം സ്വദേശി ടി.പി.യൂസഫ് ഹൈക്കോടതിയെ സമീപിച്ചത് ,
പോപുലർഫ്രണ്ട് ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ ഇന്നലെയാണ് റെവന്യുറിക്കവറി നടപടികളുടെ വിശദാംശങ്ങൾ സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചത്. ജില്ലാ അടിസ്ഥാനത്തിൽ നൽകിയ വിവരങ്ങളിൽ 248 പേരുടെ സ്വത്ത് വകകൾ കണ്ടെത്തിയെന്നും ചേർത്തിരുന്നു. എന്നാൽ പിടിച്ചെടുത്ത വസ്തുവകകളുടെ വിശദമായ വിവരം സമർപ്പിക്കാനാണ് ഹൈക്കോടതി നിർദേശം. ആളുമാറി ജപ്തി നടത്തിയെന്ന വ്യാപക പരാതി നിലനിൽക്കുന്നതിനാൽ നടപടി നേരിട്ട വ്യക്തികൾക്ക് പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധം വ്യക്തമാക്കിയുള വിശദമായ സത്യവാങ്മൂലം സർക്കാർ സമർപ്പിക്കണമെന്നും ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.റെവന്യു റിക്കവറി നടപടിക്കിടെ തന്റെ വസ്തുവകകൾ അന്യായമായി ജപ്തി ചെയ്തുവെന്ന് കാണിച്ച് മലപ്പുറം സ്വദേശി ടി.പി.യൂസുഫ് ഹൈക്കോടതിയെ സമീപിച്ചു. പി.എഫ്.ഐ കേസിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ. പോപ്പുലർ ഫ്രണ്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും പി.എഫ്.ഐ ആശയങ്ങളെ എതിർക്കുന്ന ആളാണ് താനെന്നും യൂസഫ് നൽകിയ അപേക്ഷയിലുണ്ട്. പി.എഫ്.ഐ ഹർത്താലുമായി ബന്ധപ്പെട്ട ഹരജികളിൽ ഇനി ഫെബ്രുവരി രണ്ടിനാണ് വാദം കേൾക്കുക അന്ന്, യൂസുഫിന്റെ അപേക്ഷയും കോടതി പരിഗണിച്ചേക്കും, കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു പി എഫ് ഐ നിരോധിച്ചത് , സംഘ പരിവാറിന്റെ വിശാല അജണ്ടയുടെ ഭാഗമായുള്ള നടപടിയായി വേണം കാണാൻ.
നിരോധന ഉത്തരവിലെ കുറ്റപത്രത്തിൽ സർക്കാർ പിഎഫ്ഐക്കെതിരെ നിരത്തിയിരിക്കുന്നത് അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളാണ്. അവ വാസ്തവമാണെങ്കിൽ നിരോധനത്തിന് നിയമ സാധുത ലഭ്യമാവും. പക്ഷെ, എൻ ഐ എയും ഇഡിയും കഴിഞ്ഞ കുറെ നാളുകളായി പിന്തുടരുന്ന രീതിവച്ചു വിലയിരുത്തിയാൽ ഈ കുറ്റങ്ങൾക്ക് പലതിനും കേവലമായ രാഷ്ട്രീയ ആരോപണങ്ങളുടെ സ്വഭാവം മാത്രമാണുള്ളത്.വർഷങ്ങളായി വിചാരണ കാത്ത് കിടക്കുന്ന അബ്ദുൽ നാസർ മഅദനിയും തൊഴിൽ ചെയ്യാൻ പോകും വഴി പൊടുന്നനെ യു എ പി എ തടവുകാരനായി മാറിയ സിദ്ധിഖ് കാപ്പനും ഭീമാ കൊറേഗാവ് കേസിലെ രാഷ്ട്രീയ തടവുകാരുമൊക്കെ എൻ ഐ എയുടെ കടലാസ്സിൽ അതീവ ഗുരുതരമായ കുറ്റം നേരിടുന്നവരാണ്. ഇവർക്കെതിരെയുള്ള നിയമനടപടികളുടെ ഒച്ചിഴയും വേഗവും കോടതികളിൽ നിന്ന് അന്വേഷണ ഏജൻസികൾക്ക് നേരിടേണ്ടി വരുന്ന അസുഖകരമായ ചോദ്യങ്ങളുമെല്ലാം പാതിവെന്ത കുറ്റപത്രങ്ങളുമായി തങ്ങളുടെ രാഷ്ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്താൻ ഇറങ്ങിയിരിക്കുന്ന അന്വേഷകരെ തുറന്നുകാട്ടാനാണ് കൂടുതൽ സഹായിച്ചിട്ടുള്ളത്‍. പി എഫ് ഐ അടുത്തിടെ നടത്തിയ രാഷ്ട്രീയ കൊലപാതകങ്ങളാണ് നിരോധനത്തിനുള്ള മറ്റൊരു കാരണമായി പറഞ്ഞിരിക്കുന്നത്. അതാണ് മാനദണ്ഡമെങ്കിൽ കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ചരിത്രം പരിശോധിച്ചാൽ വിശുദ്ധമെന്നു പ്രഖ്യാപിക്കാൻ ഏതു മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനമാവും ബാക്കിയുണ്ടാവുക?
ഇനി പിഎഫ്ഐക്ക് മുന്നിലുള്ള വഴി നിയമപരമായും ഭരണഘടനപരമായും ലഭ്യമായ പരിഹാരം തേടുകയെന്നതാണ്. നിരോധനത്തെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യാൻ കഴിയും. എന്നാൽ ഇന്നലെവരെ തങ്ങളുടെ പ്രവർത്തനരീതി ഭരണഘടനാ സ്ഥാപനങ്ങളെ അവഹേളിക്കുകയും ജനാധിപത്യ മര്യാദകളെ അവഗണിക്കുകയും ചെയ്യുന്ന തരത്തിലായിരുന്നു എന്നത് അതെ സ്ഥാപനങ്ങളിൽ നിന്ന് തന്നെ പരിഹാരം തേടാനുള്ള അവരുടെ ശ്രമത്തെ പരിഹാസ്യമാക്കുന്ന ഘടകമാണ്. ഹാദിയ കേസിൽ ഹൈക്കോടതി മാർച്ച് നടത്തുകയും, ടിജെ ജോസഫിന്റെ കൈ വെട്ടുകയും കഴിഞ്ഞയാഴ്ചത്തെ കേരള ഹർത്താലിൽ വ്യാപക അക്രമം അഴിച്ചുവിടുകയും ഒക്കെ ചെയ്ത സംഘടന ഇതിലൊന്നും ഇതുവരെ ഒരു ഖേദവും പൊതുസമൂഹത്തിനു മുന്നിൽ പ്രകടിപ്പിച്ചിട്ടില്ല. പൊതുസമൂഹത്തിൽ ഇടപഴകി പ്രവർത്തിക്കുമ്പോഴും സമൂഹം വിശ്വസിക്കുന്ന ജനാധിപത്യ മൂല്യങ്ങളെ അംഗീകരിക്കാൻ തീരെ തയാറാകാത്ത പോപുലർ ഫ്രണ്ടിന് നിയമപോരാട്ടത്തിൽ പൊതു സമൂഹത്തിന്റെ പിന്തുണ ലഭിക്കാനും സാധ്യത കുറവാണ്.
https://www.facebook.com/Malayalivartha