Widgets Magazine
18
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂട്യൂബർമാരും നിരീക്ഷണത്തിൽ! കവടിയാർ കൊട്ടാരത്തിലെ ലോക്കർ തകർത്ത് കവർന്നത് കോടികൾ; നടുക്കത്തിൽ രാജകുടുംബം...


കുടുംബത്തിനുള്ളിലും പൊട്ടിത്തെറികൾ.. മറിയ ഉമ്മന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍..മാറിക്കൊടുക്കാന്‍ തയ്യാറാണെന്നാണ് ചാണ്ടി ഉമ്മന്റെ നിലപാട്..


രാഹുൽ മാങ്കൂട്ടത്തിലും സൈബർ സഖാക്കളും നേർക്കുനേർ; രാഷ്ട്രീയ തർക്കം വ്യക്തിഹത്യയിലേക്ക്...


പശ്ചിമേഷ്യ കത്തിയെരിയുമ്പോഴും ലോകരാജ്യങ്ങളെ വിറപ്പിക്കുന്ന ട്രംപിന് അടിപതറുന്നോ..? ഇറാന്‍റെ ഭീഷണി നേരിടാൻ സഖ്യ രാജ്യങ്ങൾ യുഎസിനൊപ്പം ചേരാത്തതിൽ ട്രംപിന് അമർഷം..


ഇന്ത്യയിൽ മൺസൂൺ കുറഞ്ഞേക്കും: പസഫിക്കിൽ എൽ നിനോ പ്രതിഭാസം ശക്തിപ്പെടുന്നു; കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

തല്ലി തകർക്കുമ്പോൾ വിചാരിച്ചില്ല കൂടും കുടുക്കയും നഷ്ടപ്പെടുമെന്ന് , ഇനിയിപ്പോൾ ആശ്വസിക്കാം, തെരുവിൽ ഇറങ്ങേണ്ടി വരില്ല, ദത്തെടുക്കാൻ ഒരു കൂട്ടർ റെഡി, സന്തോഷത്തിൽ പി എഫ് ഐ നേതാക്കൾ

27 JANUARY 2023 01:53 PM IST
മലയാളി വാര്‍ത്ത

More Stories...

എൽ.ഡി.എഫ് എന്ന മുങ്ങുന്ന കപ്പലിൽ നാണംകെട്ട് അള്ളിപ്പിടിച്ചിരുന്ന് അപമൃത്യു വരിക്കണമോയെന്ന് ഗാഢമായി ചിന്തിക്കണം; കോൺഗ്രസ് വിട്ടവരെ തിരിച്ചു വിളിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

ദുര്‍ഭരണത്തിന് അന്ത്യം കുറിച്ച് കേരളത്തിലെ ജനങ്ങള്‍ പുതുയുഗ പിറവിയ്ക്ക് തുടക്കമിടും; നൂറിലധികം സീറ്റുകളുമായി കേരളത്തില്‍ ടീം യു.ഡി.എഫ് അധികാരത്തിലേക്ക് തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ശബരിമല സ്ത്രീപ്രവേശന വിഷയം; അടിയന്തരമായി സുപ്രീം കോടതിയിൽ നൽകിയ ഈ റിട്ടൺ സബ്മിഷൻ പിൻവലിക്കണം; മുൻ ഉമ്മൻചാണ്ടി സർക്കാർ നൽകിയ സത്യവാങ്മൂലം പൂർണ്ണമായും അംഗീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഈ തെരെഞ്ഞെടുപ്പില്‍ ആത്മവിശ്വാസത്തിന്റെയോ അമിത ആത്മവിശ്വാസത്തിന്റെയോ പ്രശ്‌നമില്ല; തെരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ്പൂര്‍ണ്ണ സജ്ജമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

കൃഷ്ണപിള്ള സ്മാരകം തകർത്തതിന് പിന്നിൽ ആരാണ്? പോരാട്ടം പൊളിറ്റിക്കൽ ക്രിമിനലുകൾക്ക് എതിരെയാണെങ്കിൽ ജി സുധാകരൻ അത് വെളിപ്പെടുത്തണമെന്ന് സന്ദീപ് വാചസ്പതി

കഷ്ട്ടപെട്ടുണ്ടാക്കിയെ വീടും , പറമ്പും എല്ലാം ഒടുവിൽ സർക്കാർ കൊണ്ട് പോയപ്പോൾ കുടുംബത്തോടെ തെരുവിലിറങ്ങേണ്ട അവസ്ഥയായിരുന്നു നമ്മുടെ പി എഫ് ഐ നേതാക്കൾക്ക് , എന്നാൽ ഇനിയിപ്പോൾ അതിന്റെ ആവശ്യമൊന്നുമില്ല , ഏതായാലും ചോരത്തിളപ്പുകൊണ്ട് ഒരു ഹര്ത്താല് നടത്തി, അതൊക്കെ നടത്തിക്കോട്ടെ , ആരും വേണ്ടാന്നു പറഞ്ഞില്ല കാരണം പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ടല്ലോ, പക്ഷെ ആവേശം കൂടി നമ്മുടെ നേതാക്കൾ അടിച്ചു തകർത്തത് ഏകദേശം 5 കോടിയുടെ മുതലാണ്, അതും നഷ്ട്ടം കൂടുതൽ നമ്മുടെ സർക്കാരിനും , അത് ഇച്ചിരി കടന്ന കയായി പോയി. അടിച്ചു തകർക്കുമ്പോൾ വിചാരിച്ചില്ല , നാളെ എനിക്ക് കുടുംബത്തോടെ തെരുവിലിറങ്ങേണ്ടി വരുമെന്ന്, പിന്നെ അത് കേസായി, അത്രയും പണംനേതാക്കന്മാരുടെ കൈയിൽ നിന്ന് തന്നെ ഈടാക്കാൻ കോടതി നിർദ്ദേശിച്ചു, പക്ഷെ കൊടുക്കാൻ അര ഗതിക്ക് പര ഗതി ഇല്ലെന്നു ആയപ്പോൾ , സ്വത്തുക്കൾ എല്ലാം കണ്ടു കെട്ടാൻ കോടതി നിർദ്ദേശിച്ചു, ആദ്യമൊക്കെ മടിച്ചു നിന്ന് നമ്മുടെ സർക്കാർ, പക്ഷെ കോടതിനു നല്ല ആട്ടു കിട്ടിയപ്പോൾ മതിയായി, പിന്നെ എന്ത് ബഹളമായിരുന്നു, പി എഫ് ഐ നേതാക്കൾ അല്ലാത്തവരെയും നമ്മുടെ സർക്കാർ കണ്ണ് കാണാതെ അടിച്ചിറക്കി, അങ്ങനെ ഇരിക്കുമ്പോൾ ഇതാ ഇപ്പോൾ അങ്ങനെ വഴിയിൽ അനാഥരായ നമ്മുടെ പി എഫ് ഐ ക്കാരെ ദത്തെടുക്കാൻ തയാറായി രംഗത്ത് വന്നിരിക്കുകയാണ് എസ്ഡിപിഐ,

പിന്നെ ഇവർ രണ്ടും തമ്മിൽ ഉള്ള അന്തർ ധാരയുടെ കഥകളൊക്കെ നാട്ടിൽ മുഴുവൻ പാട്ടാണല്ലോ, അത് കൊണ്ട് പിന്നെ കുഴപ്പമില്ല, പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) നേതാക്കള്‍ക്ക് പിന്തുണയുമായി എസ്ഡിപിഐ. ജപ്തി നടപടികളുടെ പേരില്‍ ആരും വഴിയാധാരമാകില്ലെന്ന് എസ്‍ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ.ഫൈസി പറഞ്ഞു. കൊച്ചിയില്‍ നടന്ന എസ്ഡിപിഐയുടെ സമരപ്രഖ്യാപന സമ്മേളനത്തിലായിരുന്നു പിന്തുണ പ്രഖ്യാപിച്ചത്.‘‘ജപ്തിയൊക്കെ കണ്ട് സന്തോഷിക്കുന്ന ആളുകളോട് പറയാനുള്ളത്, എസ്ഡിപിഐയുടെ പ്രവർത്തകർ ജീവിച്ചിരിക്കുന്ന കാലത്തോളം ജപ്തിയുടെ പേരിൽ ഒരാളും വഴിയാധാരമാകില്ല’’– അദ്ദേഹം പറഞ്ഞു. പോപ്പുലർ ഫ്രണ്ടിന്റെ (പിഎഫ്ഐ) മിന്നൽ ഹർത്താലിലെ നാശനഷ്ടങ്ങൾക്കു പകരമായി നേതാക്കളുടെ വസ്തുവകകൾ ജപ്തി ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.ഇനി ഇപ്പോൾ വഴിയാധാരമാവില്ല , അവരുടെ തണലിൽ എങ്കിൽ അങ്ങനെ ജീവിക്കാം, കഴിഞ്ഞ ദിവസം പോപുലർഫ്രണ്ട് ഹർത്താലിന്റെ ഭാഗമായി പൊതുമുതൽ നശിപ്പിച്ച കേസിൽ പിടിച്ചെടുത്ത വസ്തുവകകളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം നൽകിറ്റിയിട്ടുണ്ടായിരുന്നു . നടപടി നേരിട്ട വ്യക്തികൾക്ക് പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധം വ്യക്തമാക്കിയുള്ള വിശദമായ സത്യവാങ്മൂലം സർക്കാർ സമർപ്പിക്കണം. അതിനിടെ തന്റെ വസ്തുവകകൾ അന്യായമായി ജപ്തി ചെയ്തുവെന്ന് കാണിച്ച് മലപ്പുറം സ്വദേശി ടി.പി.യൂസഫ് ഹൈക്കോടതിയെ സമീപിച്ചത് ,

 


പോപുലർഫ്രണ്ട് ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ ഇന്നലെയാണ് റെവന്യുറിക്കവറി നടപടികളുടെ വിശദാംശങ്ങൾ സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചത്. ജില്ലാ അടിസ്ഥാനത്തിൽ നൽകിയ വിവരങ്ങളിൽ 248 പേരുടെ സ്വത്ത് വകകൾ കണ്ടെത്തിയെന്നും ചേർത്തിരുന്നു. എന്നാൽ പിടിച്ചെടുത്ത വസ്തുവകകളുടെ വിശദമായ വിവരം സമർപ്പിക്കാനാണ് ഹൈക്കോടതി നിർദേശം. ആളുമാറി ജപ്തി നടത്തിയെന്ന വ്യാപക പരാതി നിലനിൽക്കുന്നതിനാൽ നടപടി നേരിട്ട വ്യക്തികൾക്ക് പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധം വ്യക്തമാക്കിയുള വിശദമായ സത്യവാങ്മൂലം സർക്കാർ സമർപ്പിക്കണമെന്നും ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.റെവന്യു റിക്കവറി നടപടിക്കിടെ തന്റെ വസ്തുവകകൾ അന്യായമായി ജപ്തി ചെയ്തുവെന്ന് കാണിച്ച് മലപ്പുറം സ്വദേശി ടി.പി.യൂസുഫ് ഹൈക്കോടതിയെ സമീപിച്ചു. പി.എഫ്.ഐ കേസിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ. പോപ്പുലർ ഫ്രണ്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും പി.എഫ്.ഐ ആശയങ്ങളെ എതിർക്കുന്ന ആളാണ് താനെന്നും യൂസഫ് നൽകിയ അപേക്ഷയിലുണ്ട്. പി.എഫ്.ഐ ഹർത്താലുമായി ബന്ധപ്പെട്ട ഹരജികളിൽ ഇനി ഫെബ്രുവരി രണ്ടിനാണ് വാദം കേൾക്കുക അന്ന്, യൂസുഫിന്റെ അപേക്ഷയും കോടതി പരിഗണിച്ചേക്കും, കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു പി എഫ് ഐ നിരോധിച്ചത് , സംഘ പരിവാറിന്റെ വിശാല അജണ്ടയുടെ ഭാഗമായുള്ള നടപടിയായി വേണം കാണാൻ.
നിരോധന ഉത്തരവിലെ കുറ്റപത്രത്തിൽ സർക്കാർ പിഎഫ്ഐക്കെതിരെ നിരത്തിയിരിക്കുന്നത് അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളാണ്. അവ വാസ്തവമാണെങ്കിൽ നിരോധനത്തിന് നിയമ സാധുത ലഭ്യമാവും. പക്ഷെ, എൻ ഐ എയും ഇഡിയും കഴിഞ്ഞ കുറെ നാളുകളായി പിന്തുടരുന്ന രീതിവച്ചു വിലയിരുത്തിയാൽ ഈ കുറ്റങ്ങൾക്ക് പലതിനും കേവലമായ രാഷ്ട്രീയ ആരോപണങ്ങളുടെ സ്വഭാവം മാത്രമാണുള്ളത്.വർഷങ്ങളായി വിചാരണ കാത്ത് കിടക്കുന്ന അബ്ദുൽ നാസർ മഅദനിയും തൊഴിൽ ചെയ്യാൻ പോകും വഴി പൊടുന്നനെ യു എ പി എ തടവുകാരനായി മാറിയ സിദ്ധിഖ് കാപ്പനും ഭീമാ കൊറേഗാവ് കേസിലെ രാഷ്ട്രീയ തടവുകാരുമൊക്കെ എൻ ഐ എയുടെ കടലാസ്സിൽ അതീവ ഗുരുതരമായ കുറ്റം നേരിടുന്നവരാണ്. ഇവർക്കെതിരെയുള്ള നിയമനടപടികളുടെ ഒച്ചിഴയും വേഗവും കോടതികളിൽ നിന്ന് അന്വേഷണ ഏജൻസികൾക്ക് നേരിടേണ്ടി വരുന്ന അസുഖകരമായ ചോദ്യങ്ങളുമെല്ലാം പാതിവെന്ത കുറ്റപത്രങ്ങളുമായി തങ്ങളുടെ രാഷ്ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്താൻ ഇറങ്ങിയിരിക്കുന്ന അന്വേഷകരെ തുറന്നുകാട്ടാനാണ് കൂടുതൽ സഹായിച്ചിട്ടുള്ളത്‍. പി എഫ് ഐ അടുത്തിടെ നടത്തിയ രാഷ്ട്രീയ കൊലപാതകങ്ങളാണ് നിരോധനത്തിനുള്ള മറ്റൊരു കാരണമായി പറഞ്ഞിരിക്കുന്നത്. അതാണ് മാനദണ്ഡമെങ്കിൽ കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ചരിത്രം പരിശോധിച്ചാൽ വിശുദ്ധമെന്നു പ്രഖ്യാപിക്കാൻ ഏതു മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനമാവും ബാക്കിയുണ്ടാവുക?

 

ഇനി പിഎഫ്ഐക്ക് മുന്നിലുള്ള വഴി നിയമപരമായും ഭരണഘടനപരമായും ലഭ്യമായ പരിഹാരം തേടുകയെന്നതാണ്. നിരോധനത്തെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യാൻ കഴിയും. എന്നാൽ ഇന്നലെവരെ തങ്ങളുടെ പ്രവർത്തനരീതി ഭരണഘടനാ സ്ഥാപനങ്ങളെ അവഹേളിക്കുകയും ജനാധിപത്യ മര്യാദകളെ അവഗണിക്കുകയും ചെയ്യുന്ന തരത്തിലായിരുന്നു എന്നത് അതെ സ്ഥാപനങ്ങളിൽ നിന്ന് തന്നെ പരിഹാരം തേടാനുള്ള അവരുടെ ശ്രമത്തെ പരിഹാസ്യമാക്കുന്ന ഘടകമാണ്. ഹാദിയ കേസിൽ ഹൈക്കോടതി മാർച്ച് നടത്തുകയും, ടിജെ ജോസഫിന്റെ കൈ വെട്ടുകയും കഴിഞ്ഞയാഴ്ചത്തെ കേരള ഹർത്താലിൽ വ്യാപക അക്രമം അഴിച്ചുവിടുകയും ഒക്കെ ചെയ്ത സംഘടന ഇതിലൊന്നും ഇതുവരെ ഒരു ഖേദവും പൊതുസമൂഹത്തിനു മുന്നിൽ പ്രകടിപ്പിച്ചിട്ടില്ല. പൊതുസമൂഹത്തിൽ ഇടപഴകി പ്രവർത്തിക്കുമ്പോഴും സമൂഹം വിശ്വസിക്കുന്ന ജനാധിപത്യ മൂല്യങ്ങളെ അംഗീകരിക്കാൻ തീരെ തയാറാകാത്ത പോപുലർ ഫ്രണ്ടിന് നിയമപോരാട്ടത്തിൽ പൊതു സമൂഹത്തിന്റെ പിന്തുണ ലഭിക്കാനും സാധ്യത കുറവാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയ്‌ക്കെതിരെ തീവ്രവാദ ഗൂഢാലോചന കേസില്‍ 7 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (5 hours ago)

ധര്‍മ്മടത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍  (5 hours ago)

യുദ്ധം അവസാനിക്കുന്നു മൊജ്തബയുടെ ഖബറിന് ആണിയടിച്ച് ചെങ്കീരികൾ... മിസൈൽ കോട്ട ഖേഷം പിളർത്തി  (5 hours ago)

അൽ നഹ്യാന്റെ പ്രഖ്യാപനം..! പ്രവാസികൾ കരുതിയിരിക്കൂ; ദേ പ്രവചനം എത്തി..! AIR INDIA സർവീസ് തുടങ്ങി  (5 hours ago)

ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് യുവതികളുടെ സ്വര്‍ണാഭരണവുമായി മുങ്ങുന്ന യുവാവ് അറസ്റ്റില്‍  (5 hours ago)

സാറേ ആ തള്ളയെ പുറത്തിറക്കല്ലേ സാറേ...! സ്‌റ്റേഷന് മുന്നിൽ നിലവിളിച്ച് ശാന്തയുടെ മകൻ...! കാലത്തിയെ കൊണ്ടുവരല്ലേ..!ആൺമക്കൾ സൂക്ഷിക്കുക..!  (8 hours ago)

സിനിമാവേദിയില്‍ ജാതി പറഞ്ഞ് സ്വയം പരിചയപ്പെടുത്തി പാര്‍ഥിപന്‍  (8 hours ago)

മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു  (8 hours ago)

മണ്ണുത്തിയില്‍ പൊലീസിനുനേരെ ഗുണ്ടാ ആക്രമണം  (8 hours ago)

മാദ്ധ്യമങ്ങള്‍ എല്ലാ ദിവസവും രാവിലെ ഓരോരുത്തരുടെ പേരിടും 'എന്റെ അനന്തരവന്റെ പേര് കൂടിയേ പറയാന്‍ ബാക്കിയുള്ളു'; മറിയ ഉമ്മന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍  (9 hours ago)

ഏപ്രില്‍ 23ന് പ്രാദേശിക അവധി  (9 hours ago)

ഹരിദാസിൻ്റെ ഡാൻസാഫിൽ പുതിയ രൂപത്തിലും, ഭാവത്തിലും ഷൈൻ ടോം ചാക്കോ!!!!  (10 hours ago)

പ്രവാസികൾ കരുതിയിരിക്കൂ യുദ്ധത്തിന് പിന്നാലെ മറ്റൊന്ന് കൂടി..വൈകാതെ അന്തരീക്ഷം മാറിമറിയും!! യുഎഇ നിവാസികൾ അറിയാൻ  (10 hours ago)

വെറിപിടിച്ച് ഇറാഖിൽ തീതുപ്പി ഇറാൻ..വിക്ടോറിയ ബേസ് തകർത്തു ഇസ്രായേലിലേക്കും ഡ്രോണ്‍ വര്‍ഷം വ്യോമപാത അടച്ച് യുഎഇ  (10 hours ago)

പി ജയരാജൻ ശ്യാമളെ എടുത്ത് തോട്ടിൽ കളഞ്ഞു..! അച്ചികൾക്ക് ഒരു സീറ്റ് തീപ്പന്തമായി..!കണ്ണൂരിൽ കലാപം  (10 hours ago)

Malayali Vartha Recommends