Widgets Magazine
10
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ആ വാർത്ത ഏവരേയും ഞെട്ടിച്ചു.... ഭാസുരാംഗന്റെ വാക്കുകളോർത്ത് നാട്ടുകാർ- ജയന്തിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ ജീവിച്ചിരിക്കില്ല ഭാര്യയെ ജീവനു തുല്യം സ്നേഹിച്ച ഭാസുരാംഗൻ ഈ കൃത്യം ചെയ്തെന്ന് ആർക്കും വിശ്വസിക്കാനാകുന്നില്ല


ചികിത്സയിലുള്ള ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്യാൻ കാരണം സാമ്പത്തിക ബുദ്ധിമുട്ടുകളെന്ന് സൂചന....


മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഡൽഹി സന്ദർശനത്തിൽ നിർണായകമായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ഇന്ന് ...


പട്ടം എസ്‍യുടി ആശുപത്രിയിൽ ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്നതിന് ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു... പൊലീസ് അന്വേഷണം ആരംഭിച്ചു.


ശബരിമല സ്വര്‍ണപ്പാളി വിവാദം... പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ തിരുവിതാംകൂര്‍ ദേവസ്വം ആസ്ഥാനത്ത്... വിജിലന്‍സ് എസ് പിയുമായി കൂടിക്കാഴ്ച നടത്തി

മകന്റെ കൂടെ അച്ഛനും ഇറങ്ങുന്നു, എ കെ ആന്റണിയെ തളളി നേതൃത്വം, അഭിപ്രായസ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവരിൽനിന്ന് കടുത്ത ആക്രമണമാണ് ഉണ്ടായത്..പ്രശ്‌നങ്ങൾ ആളിക്കത്തിക്കാൻ ആളുണ്ട്...പരിഹരിക്കാൻ ആളില്ല എന്ന സ്ഥിതി കോൺഗ്രസിൽ തുടരുകയാണ്..നിർണായക നീക്കം ഉടൻ..

27 JANUARY 2023 02:18 PM IST
മലയാളി വാര്‍ത്ത

More Stories...

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം എൽ എമാർ രു കുറ്റവും ചെയ്തിട്ടില്ല; സി.പി.എമ്മുകാരെ പോലെ സഭാ നടപടികള്‍ തടസപ്പെടുത്തുന്ന ഒരു അക്രമമവും കാട്ടിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ചീഫ് മാര്‍ഷലിനെ ആരും ആക്രമിച്ചിട്ടില്ല; സഭയിലെ എല്ലാ കാര്യങ്ങളും സഭാ ടിവി സംപ്രേഷണം ചെയ്യുന്നില്ല; മര്‍ദ്ദനം നടന്നാല്‍ കാണില്ലെ? പൊട്ടിത്തെറിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

എക്സിക്യൂട്ടിവിന്റെ നിരുത്തരവാദപരവും നിഷേധാത്മകവുമായ നിലപാട്; നിയമസഭാ സാമാജികർ സഭയിൽ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമില്ല; പ്രതിഷേധിച്ച് രമേശ് ചെന്നിത്തല

യഥാര്‍ഥ പ്രതികളെ പിടികൂടണമെങ്കില്‍ സത്യസന്ധമായ അന്വേഷണം നടക്കണം; ദേവസ്വം മന്ത്രി സ്ഥാനമൊഴിയണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

പുനലൂർ അരിപ്പ ഭൂസമരം അവസാനിപ്പിക്കാൻ സർക്കാർ മുന്നോട്ടു വച്ച വ്യവസ്ഥകൾ സമരസംഘടനകൾ അംഗീകരിച്ചു; അരിപ്പ ഭൂസമരത്തിന് പരിഹാരമായെന്ന് മന്ത്രി കെ രാജൻ

മുങ്ങി കൊണ്ടിരിക്കുന്ന കപ്പലിൽ , ഒരാളെങ്കിലും രക്ഷപെടട്ടെ എന്ന് കരുതിയാൽ , അതിനും സമ്മതിക്കാതെ വലിച്ചു തെഴെ ഇടാൻ നോക്കുന്ന ഒരു പാരമ്പര്യം പേറുന്നവരാണ് നമ്മുടെ കോൺഗ്രസ്, പുതു തലമുറകൾക്കൊന്നും അവസരം നൽകാതെ , അല്ലെങ്കിൽ പുതിയ ആശയങ്ങൾക്കും അവസരം നൽകാതെ എല്ലാവരെയും വലിച്ചു പിന്നിലോട്ട് ഇടുന്ന നിലപാടാണ് ഇവർ എപ്പോഴും സ്വീകരിക്കാറുള്ളത്, എ മുതൽ ഇസഡ് വരെ ഗ്രൂപ്പും , അതിന്റെ ഉള്ളിൽ കുത്തിത്തിരിപ്പും രാഷ്ട്രീയവുമൊക്കെയായി മുന്പോട് പോവുകയാണ് ഇക്കൂട്ടർ, ഇനിയിപ്പോൾ ഒരാൾ രാജ്യം മൊത്തം കോൺഗ്രസിനെ രക്ഷിക്കാനായിട്ട് കാല്നട യാത്ര നടത്തിയിട്ടുണ്ട് , അതാണ് ഇനി അവസാനത്തെ പിടി വള്ളി, അതോണ്ടെങ്കിലും രക്ഷപെടാൻ സാധിക്കുമോ എന്നുള്ളത് കാണണം, അങ്ങനെ ഇരിക്കുമ്പോൾ കോൺഗ്രസിന്റെ ഒരു പ്രതേകത എന്താന്ന് വച്ചാൽ അവർക്ക് പ്രേശ്നങ്ങൾ ഉണ്ടാകാൻ പുറത്തു നിന്നും ആരും തേടി വരണം എന്നൊന്നുമില്ല , അവരുടെ ഉള്ളിൽ തന്നെയുള്ളവർ ധാരാളം, ഇപ്പോൾ ബിബിസി ഡോക്യുമെന്ററി പ്രദര്ശനവുമായിട്ട് ഇങ്ങനെ പ്രേശ്നങ്ങൾ ആളി കത്തി കൊണ്ട് ഇരിക്കുന്നതിനിടയിൽ സ്വന്തം അഭിപ്രായം രക്ഷപ്പെടുത്തിയ അനിൽ ആന്റണിയോട് നിലപട് കടുപ്പിച്ചിരിക്കുകയുമാണ് നേതൃത്വം ,നമ്മുക്കറിയാം, കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എ കെ ആന്റണിയുടെ മകനുമായ അനിൽ കെ ആന്റണി കോൺഗ്രസ് പദവികൾ വിട്ടത് കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചാണ്. ട്വിറ്ററിലൂടെയാണ് അനിൽ രാജിക്കാര്യം അറിയിച്ചത്.


പാർട്ടി പദവികളെല്ലാം ഒഴിയുന്നതായും ട്വീറ്റിൽ പറഞ്ഞു. ബിബിസിയുടെ മോദി ഡോക്യുമെന്ററി വിവാദത്തിൽ ബിജെപി വാദം ഏറ്റെടുത്ത് അനിൽ ട്വീറ്റ് ചെയ്തിരുന്നു. പിന്നാലെ ഇതിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ഈ സാഹചര്യത്തിലായിരുന്നു രാജി. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂരിനെ അനിൽ ആന്റണി പിന്തുണച്ചിരുന്നു. മല്ലികാർജ്ജുന ഖാർഗെയെ സ്ഥാനാർത്ഥിയാക്കിയതും നാമനിർദ്ദേശത്തിൽ ഒപ്പിട്ടതും ആന്റണിയായിരുന്നു. അതുകൊണ്ട് തന്നെ ആന്റണിയുടെ മകന്റെ ആ നീക്കവും അമ്പരപ്പായിരുന്നു. ഏതായാലും ബിബിസി ഡോക്യുമെന്റി വിവാദത്തോടെ അനിൽ ആന്റണി കൂടുതൽ പ്രതിസന്ധിയുണ്ടാക്കി. രാജിവച്ച അനിൽ ആന്റണിയുടെ അടുത്ത നീക്കം എവരും സസൂക്ഷ്മം വിലയിരുത്തുന്നുണ്ട്. അതിനിടെ ഇനി ആന്റണിയും കോൺഗ്രസിൽ സജീവമാകില്ലെന്ന സൂചനയുണ്ട്. മകൻ പാർട്ടിയെ തള്ളി പറഞ്ഞത് മുതിർന്ന കോൺഗ്രസ് നേതാവിനേയും ഞെട്ടിച്ചിട്ടുണ്ട്.അഭിപ്രായസ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവരിൽനിന്ന് കടുത്ത ആക്രമണമാണ് ഉണ്ടായത്. ഒരു ട്വീറ്റിന്റെ പേരിൽ പലരും വിളിച്ച് എതിർപ്പ് പറഞ്ഞു. കോൺഗ്രസിന് ഇക്കാര്യത്തിൽ ഇരട്ടത്താപ്പാണ്. ഇത്രയും അസഹിഷ്ണുതയുടെ ആവശ്യമില്ല. വെറുപ്പിനിടയിൽ തുടരാനാകില്ലെന്നും അനിൽ ട്വീറ്റിൽ പറഞ്ഞു. അനിൽ ആന്റണിയുടെ അഭിപ്രായപ്രകടനം അമ്പരപ്പാണ് സംസ്ഥാന കോൺഗ്രസിൽ സൃഷ്ടിച്ചിരിക്കുന്നത്. രാജി കേരള നേതാക്കൾക്ക് ആശ്വാസമായി. എ.കെ. ആന്റണിയുടെ മകനെതിരെ

അവർക്കു കൂടുതൽ സ്വരം കടുപ്പിക്കേണ്ടി വന്നില്ല. അപ്പോഴും ഉമ്മൻ ചാണ്ടിയുടെ മകനുമായി തന്റെ മകനെ മുതിർന്ന നേതാവ് ജയറാം രമേശ് താരതമ്യം ചെയ്തതിൽ ആന്റണി നിരാശനാണ്. അഴിമതിയും പേരുദോഷവും ഉണ്ടാക്കാതെ രാഷ്ട്രീയ പ്രവർത്തനം നടത്തിയ തനിക്കെതിരെ ജയറാം രമേശ് നടത്തിയ അഭിപ്രായ പ്രകടനം അതിരുവിട്ടതാണെന്ന് ആന്റണി പറയുന്നു. അതുകൊണ്ട് തന്നെ കരുതലുകൾ കൂട്ടിയാകും ആന്റണിയുടെ പ്രതികരണം.ഒരുകാലത്തും ആന്റണിയുടെ മകനെ കേരളത്തിലെ നേതാക്കൾ അംഗീകരിച്ചിരുന്നില്ല. വ്യക്തിപരമായുള്ള ഇഷ്ടം രാഷ്ട്രീയരംഗത്ത് അനിലിനോട് കേരള നേതാക്കൾ പുലർത്തിയിരുന്നില്ല. കേന്ദ്രനേതൃത്വവും അദ്ദേഹത്തെ വിശ്വാസത്തിലെടുത്തില്ല. അതുകൊണ്ടുതന്നെ അനിലിന്റെ അഭിപ്രായ പ്രകടനത്തോടു കോൺഗ്രസ് സൈബർ ഇടങ്ങളിൽ നിന്നു തീരെ മാർദവമില്ലാത്ത പ്രതികരണങ്ങളുണ്ടായി. നിലപാടു വ്യത്യാസത്തിന്റെ പേരിലല്ല, ചീത്തവിളിയുടെ പേരിലാണു പദവി ഒഴിഞ്ഞതെന്നാണ് അനിൽ പ്രതികരിച്ചതും. മുമ്പ് കോൺഗ്രസിലെ സൈബർ പോരാളികൾ തന്നെ അനിൽ ആന്റണിയെ പരസ്യമായി വിമർശിച്ചിട്ടുണ്ട്. തിരക്കിട്ട രാജിയുടെ കാര്യത്തിൽ എ.കെ.ആന്റണിയുടെ വഴി തന്നെ മകനും സ്വീകരിച്ചു.ലോക്‌സഭാ തിരഞ്ഞെടുപ്പല്ലാതെ മറ്റൊന്നിനെക്കുറിച്ചും ഇനി ചിന്തിക്കരുതെന്നു ചൂണ്ടിക്കാട്ടി കെപിസിസി നിർവാഹകസമിതിയിൽ അനാവശ്യ വിവാദങ്ങൾ വിലക്കിയത് ആന്റണി തന്നെയാണ്.

 

ഇപ്പോൾ മകൻ വിവാദത്തിന്റെ കേന്ദ്രബിന്ദുവായി, കോൺഗ്രസിൽ നിന്നു തന്നെ അകലുകയാണ് ആന്റണി. തന്റെ നിലപാട് മകനും പിന്തുടരണമെന്ന് ആന്റണി ശാഠ്യം പിടിച്ചിട്ടില്ല. കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജുൻ ഖർഗെയെ അവതരിപ്പിക്കുന്നതിനു ഡൽഹിയിൽ കാർമികത്വം വഹിച്ച ആന്റണി പിന്നീട് കണ്ടത് ശശി തരൂരിനെ പിന്തുണച്ച് മകൻ രംഗത്തെത്തിയതാണ്. പുതിയ തലമുറയുടെ താൽപര്യങ്ങളിൽ ഇടപെടാൻ താനാരാണെന്ന നിസ്സഹായതയാണ് അടുപ്പമുള്ളവരോട് അന്ന് അദ്ദേഹം പങ്കുവച്ചത്. അതുതന്നെയാണ് ഇപ്പോഴും നിലപാട്.കോൺഗ്രസുകാർ അനിലിനെ വിലമതിച്ചിരുന്നത് എ.കെ.ആന്റണിയുടെ മകൻ എന്ന നിലയിൽ തന്നെയാണ്. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറായി മുല്ലപ്പള്ളി രാമചന്ദ്രൻ അനിലിനെ നിയോഗിച്ചതിനു പിന്നിലും ആ പരിഗണനയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് സമൂഹ മാധ്യമപ്രചാരണത്തിന് സാധ്യമായതെല്ലാം ചെയ്‌തെന്ന് അനിൽ അവകാശപ്പെട്ടെങ്കിലും കോൺഗ്രസിന്റെ തന്നെ മറ്റൊരു സൈബർ ടീം കടന്നാക്രമിച്ചു. പ്രഫഷനൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ കൂടിയായ ശശി തരൂരിനോടുള്ള സൗഹൃദത്തിലൂടെയാണ് അനിൽ കോൺഗ്രസിൽ സജീവമായി തുടർന്നത്. ബിബിസി ഡോക്യുമെന്ററി വിഷയത്തിൽ അനിലിന്റെ അഭിപ്രായത്തെ പൂർണമായും തരൂർ തള്ളി.പ്രശ്‌നങ്ങൾ ആളിക്കത്തിക്കാൻ ആളുണ്ട്, പരിഹരിക്കാൻ ആളില്ല എന്ന സ്ഥിതി കോൺഗ്രസിൽ തുടരുകയാണ്.

അനിലിന്റെ ഭാവി നീക്കത്തെപ്പറ്റി അഭ്യൂഹങ്ങൾ പ്രചരിച്ചു തുടങ്ങി. തനിക്കെതിരായ പ്രചാരണങ്ങൾക്കു പിന്നിൽ ചില കോൺഗ്രസുകാർ തന്നെയാണെന്നും ഉചിതമായ സാഹചര്യത്തിൽ അതു വെളിപ്പെടുത്തുമെന്നും അനിൽ പ്രഖ്യാപിച്ചത് വിവാദങ്ങൾ തുടരുമെന്ന സൂചന നൽകുന്നു. ബിജെപി അനിൽ ആന്റണിയെ സ്വാഗതം ചെയ്യുകയാണ്. ഇതിനോട് അനിൽ പ്രതികരിച്ചിട്ടില്ല.പക്ഷെ അപ്പോഴും ബിജെപി പാളയത്തിലേക്ക് ചാടുമോ എന്നുള്ള ചർച്ചകളും അഭ്യുങ്ങളും എല്ലാം പുറത്തു വരുന്നുണ്ട്, ഏതായാലും കോൺഗ്രസിന് ഇതൊരു ക്ഷീണമാണ്, അതിലെന്ന് കാണിക്കാൻ കുട്ടിയെ ശ്രേമിക്കുണ്ടനെകിലും , അച്ഛന്റെ രാഷ്ട്രീയ പാരമ്പര്യത്തെ കത്ത് സൂക്ഷിക്കാൻ മകനെ കൊണ്ട് സാധിച്ചില്ലല്ലോ എന്നുള്ള കുറ്റപ്പെടുത്തലുകളും സഹിക്കാൻ വയ്യാതെ എ കെ ആന്റണി എന്ത് തീരുമാനം എടുക്കുമെന്നുള്ളതും നിർണായകമാണ്,,

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പേശിയില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് ഗുമന്‍ അമൃത്സറിലെ ആശുപത്രിയില്‍ ചെറിയ ശസ്ത്രക്രിയയ്ക്ക്...  (24 minutes ago)

നഴ്സുമാർ നോക്കി നിൽക്കെ സ്റ്റെയർ കെയ്‌സിൽ നിന്ന് ചാടി ഭാസുരൻ; മുറിയിലെത്തിയപ്പോൾ കണ്ടത്  (27 minutes ago)

ജനവാസ മേഖലയിൽ വീട്ടുമുറ്റത്തെ കിണറ്റിൽ പുലി..  (35 minutes ago)

സമൂഹത്തിൽ കീർത്തി നേടാനും യോഗം കാണുന്നു.....  (44 minutes ago)

സുരക്ഷാ കാബിനറ്റ് അടിയന്തരമായി നിർത്തി..! നെതന്യാഹുവിന് മോദിയുടെ ഫോൺ.. ഹമാസിന്റെ മട്ട് മാറി തുടങ്ങി...!  (1 hour ago)

40 വർഷത്തോളമായി പ്രവാസിയായ മലപ്പുറം സ്വദേശി നാട്ടിലേക്ക് പോകുന്നതിന് ...  (1 hour ago)

ശാരീരികാസ്വസ്ഥതയെ തുടർന്ന് ശറഫിയയിലെ സ്വകാര്യ ക്ലിനിക്കിലെത്തിച്ചെങ്കിലും....  (1 hour ago)

വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം  (1 hour ago)

ഭാര്യയെ ജീവനു തുല്യം സ്നേഹിച്ച ഭാസുരാംഗൻ ഈ കൃത്യം ചെയ്തെന്ന് ആർക്കും വിശ്വസിക്കാനാകുന്നില്ല....  (2 hours ago)

തുടക്കം തകര്‍ച്ചയോടെയെങ്കിലും ക്യാപ്റ്റന്‍ സജന സജീവിന്റെയും എസ് ആശയുടെയും ഉജ്ജ്വല ഇന്നിങ്‌സുകൾ കേരളത്തിന് വിജയമൊരുക്കി  (2 hours ago)

അന്തിമ റിപ്പോർട്ട് ദേവസ്വം വിജിലൻസ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും  (2 hours ago)

പുലര്‍ച്ചെ നാലു മണിയോടെ റൗണ്ട്‌സിന് എത്തിയ നഴ്‌സുമാർ കണ്ടത്....  (3 hours ago)

ഒക്ടോബർ 16 വ്യാഴാഴ്ച മുതൽ നവംബർ ഒൻപത് വരെ  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ഇന്ന് ...  (3 hours ago)

തളിപ്പറമ്പിലെ തീപിടിത്തം: കത്തിയമര്‍ന്നത് 60 കടകള്‍, ഉടന്‍ ആളുകളെ ഒഴിപ്പിച്ചതിനാല്‍ ഒഴിവായത് വന്‍ ദുരന്തം  (10 hours ago)

Malayali Vartha Recommends