Widgets Magazine
18
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂട്യൂബർമാരും നിരീക്ഷണത്തിൽ! കവടിയാർ കൊട്ടാരത്തിലെ ലോക്കർ തകർത്ത് കവർന്നത് കോടികൾ; നടുക്കത്തിൽ രാജകുടുംബം...


കുടുംബത്തിനുള്ളിലും പൊട്ടിത്തെറികൾ.. മറിയ ഉമ്മന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍..മാറിക്കൊടുക്കാന്‍ തയ്യാറാണെന്നാണ് ചാണ്ടി ഉമ്മന്റെ നിലപാട്..


രാഹുൽ മാങ്കൂട്ടത്തിലും സൈബർ സഖാക്കളും നേർക്കുനേർ; രാഷ്ട്രീയ തർക്കം വ്യക്തിഹത്യയിലേക്ക്...


പശ്ചിമേഷ്യ കത്തിയെരിയുമ്പോഴും ലോകരാജ്യങ്ങളെ വിറപ്പിക്കുന്ന ട്രംപിന് അടിപതറുന്നോ..? ഇറാന്‍റെ ഭീഷണി നേരിടാൻ സഖ്യ രാജ്യങ്ങൾ യുഎസിനൊപ്പം ചേരാത്തതിൽ ട്രംപിന് അമർഷം..


ഇന്ത്യയിൽ മൺസൂൺ കുറഞ്ഞേക്കും: പസഫിക്കിൽ എൽ നിനോ പ്രതിഭാസം ശക്തിപ്പെടുന്നു; കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

ഗണേഷ്‌കുമാറിന്റെ ലക്ഷ്യം റിയാസിന്റെ ഇമേജ് തകർക്കൽ...ഇടതു മുന്നണി യോഗത്തിൽ ഇക്കാര്യം സിപിഎം അറിയിക്കും...താക്കീതും നൽകും.. വീണ്ടും വിമർശനം തുടർന്നാൽ ഗണേശിനെ മുന്നണിയിൽ നിന്നും പുറത്താക്കും...

29 JANUARY 2023 03:40 PM IST
മലയാളി വാര്‍ത്ത

More Stories...

എൽ.ഡി.എഫ് എന്ന മുങ്ങുന്ന കപ്പലിൽ നാണംകെട്ട് അള്ളിപ്പിടിച്ചിരുന്ന് അപമൃത്യു വരിക്കണമോയെന്ന് ഗാഢമായി ചിന്തിക്കണം; കോൺഗ്രസ് വിട്ടവരെ തിരിച്ചു വിളിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

ദുര്‍ഭരണത്തിന് അന്ത്യം കുറിച്ച് കേരളത്തിലെ ജനങ്ങള്‍ പുതുയുഗ പിറവിയ്ക്ക് തുടക്കമിടും; നൂറിലധികം സീറ്റുകളുമായി കേരളത്തില്‍ ടീം യു.ഡി.എഫ് അധികാരത്തിലേക്ക് തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ശബരിമല സ്ത്രീപ്രവേശന വിഷയം; അടിയന്തരമായി സുപ്രീം കോടതിയിൽ നൽകിയ ഈ റിട്ടൺ സബ്മിഷൻ പിൻവലിക്കണം; മുൻ ഉമ്മൻചാണ്ടി സർക്കാർ നൽകിയ സത്യവാങ്മൂലം പൂർണ്ണമായും അംഗീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഈ തെരെഞ്ഞെടുപ്പില്‍ ആത്മവിശ്വാസത്തിന്റെയോ അമിത ആത്മവിശ്വാസത്തിന്റെയോ പ്രശ്‌നമില്ല; തെരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ്പൂര്‍ണ്ണ സജ്ജമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

കൃഷ്ണപിള്ള സ്മാരകം തകർത്തതിന് പിന്നിൽ ആരാണ്? പോരാട്ടം പൊളിറ്റിക്കൽ ക്രിമിനലുകൾക്ക് എതിരെയാണെങ്കിൽ ജി സുധാകരൻ അത് വെളിപ്പെടുത്തണമെന്ന് സന്ദീപ് വാചസ്പതി

തന്നെ മുഖ്യമന്ത്രിയാക്കാത്തതിലുള്ള രോഷമാണോ ഗണേഷ് കുമാർ എം എൽ എ ഇങ്ങനെ കരഞ്ഞു കൊണ്ട് തീർക്കുന്നത് , എല്ലാം പറഞ്ഞു കഴിഞ്ഞിട്ട് എനിക്ക് വിഷമൊന്നുമില്ല എന്ന ചിരിച്ച മുഖത്തോടു കൂടി പറയുന്നുണ്ടെകിലും , ഉള്ളിൽ നല്ല വിഷമം ഉണ്ടെന്ന് കണ്ടാൽ തന്നെ മനസിലാകും, പോവട്ടെ സാരമില്ല, പക്ഷെ ഗണേഷ് കുമാർ എം എൽ എ കുറച്ചു കാലങ്ങളായി ഇങ്ങനെ ഇടത് പക്ഷ സർക്കാരിന് നേരെ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചു കൊണ്ട് ഇരിക്കുന്നത്, മുഖത്ത് നോക്കി തന്നെ തന്റെ നിലപട് വിളിച്ചു പറയുന്നുണ്ട്, ആരൊക്കെ എതിർത്താലും പറയാൻ ഉള്ളത് തൻ എവിടേം പറയും എന്ന് തന്നെയാണ് ഗണേഷിന്റെ വാദം, ഇടതുമുന്നണിയെ പരസ്യമായി വിമർശിച്ച് കേരള കോൺഗ്രസ് (ബി) നേതാവ് കെ.ബി. ഗണേശ്‌കുമാർ എംഎ‍ൽഎ. ചർച്ചകളിൽ നിറയുന്നതിൽ സിപിഎമ്മിന് കടുത്ത അതൃപ്തി ഉണ്ടെന്നുള്ളത് ഒരു കാര്യമാണ്, അടുത്ത ഇടതു മുന്നണി യോഗത്തിൽ ഇക്കാര്യം സിപിഎം അറിയിക്കും. താക്കീതും നൽകും. വീണ്ടും വിമർശനം തുടർന്നാൽ ഗണേശിനെ മുന്നണിയിൽ നിന്നും പുറത്താക്കും. ഗണേശിന്റെ പ്രസ്താവനകളെ എല്ലാം സിപിഎം കർശന നിരീക്ഷണത്തിലാക്കും. ദിവസങ്ങൾക്കുമുമ്പ് ഇടത് എംഎ‍ൽഎ.മാരുടെ യോഗത്തിൽ അദ്ദേഹം വിമർശനമുന്നയിച്ചിരുന്നു. പാർട്ടി സംസ്ഥാനകമ്മിറ്റി യോഗത്തിനുശേഷം പത്രസമ്മേളനത്തിലാണ് ഗണേശ് വീണ്ടും ഇടതുമുന്നണിക്കെതിരേ തിരിഞ്ഞത്. ഇതോടെ ഗണേശിന്റെ നിലപാട് പരസ്യമാകുകയും ചെയ്തു.

പാർട്ടിയിലെ നേതാക്കന്മാരെയും ജനങ്ങളെയും വഞ്ചിച്ച് പ്രവർത്തിക്കില്ല. സ്ഥാനമാനങ്ങൾക്കുവേണ്ടി പറയാനുള്ളത് പറയാതിരിക്കുകയുമില്ല. മുന്നണിയിൽ കൂടിയാലോചനകളോ വികസനമേഖലയിൽ ഉൾപ്പെടെ ആരോഗ്യകരമായ ചർച്ചകളോ ഇല്ല. അജൻഡയ്ക്കുപുറത്തുള്ള കാര്യങ്ങളിലും ചർച്ചയുണ്ടാകണമെന്നും ഗണേശ് പറഞ്ഞു. എന്നാൽ, സർക്കാരിന്റെ പ്രവർത്തനങ്ങൾ മെച്ചമാണെന്നുപറയാൻ അദ്ദേഹം മടിച്ചില്ല. റബ്ബർക്കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലംതലത്തിൽ പ്രതിഷേധപരിപാടികളാരംഭിക്കാൻ സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു. നേരത്തേയും എൽഡിഎഫുമായി ഗണേശ് കുമാറിന് പ്രശ്‌നങ്ങളുണ്ടായിരുന്നു. വിമർശനം തുടർന്നാൽ പിണറായിയുടെ രണ്ടാം സർക്കാർ രണ്ടരക്കൊല്ലം പൂർത്തിയാകുമ്പോൾ മന്ത്രിസ്ഥാനം നൽകില്ലെന്ന് ഗണേശിനെ സിപിഎം അറിയിക്കും. ഗണേശിനെതിരെ സഹോദരി നൽകിയ സ്വത്ത് തർക്ക കേസ് കോടതിക്ക് മുമ്പിലുണ്ട്. ഗണേശിനെ മന്ത്രിയാക്കരുതെന്ന് സഹോദരി നേരിട്ട് മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു.സർക്കാരിനും കിഫ്ബിക്കുമെതിരേ കഴിഞ്ഞദിവസം നിയമസഭാകക്ഷിയോഗത്തിൽ ഉന്നയിച്ച വിമർശനങ്ങൾ ഇന്നലെ പരസ്യമായി തുറന്നടിച്ചതോടെ ഗണേശ്‌കുമാറും ഇടതുമുന്നണിയുമായുള്ള ബന്ധം കൂടുതൽ ഉലയുന്നുവെന്നതാണ് യാഥാർത്ഥ്യം. മന്ത്രി പി.എ. മുഹമ്മദ് റിയാസ് കൈകാര്യം ചെയ്യുന്ന മരാമത്തുവകുപ്പിനെ രൂക്ഷമായി വിമർശിച്ച ഗണേശ്, മന്ത്രി കെ. രാധാകൃഷ്ണൻ കൈകാര്യം ചെയ്യുന്ന

 

പട്ടികജാതി/വർഗവകുപ്പിനെ പ്രശംസിച്ചു.സർക്കാരിന്റെ വികസനരേഖ മുന്നണിയിൽ ചർച്ചചെയ്തില്ലെന്നും പങ്കെടുക്കുന്നവരുടെ തിരക്കുമൂലമാകാമെന്നും ഗണേശ് പരിഹസിച്ചു.സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി ജനങ്ങളെ അറിയിക്കാൻ ധവളപത്രം പുറപ്പെടുവിക്കണം. സാമ്പത്തികപ്രതിസന്ധി വികസനത്തെ സാരമായി ബാധിച്ചു. ജില്ലാ/ബ്ലോക്ക് പഞ്ചായത്തുകൾക്കു പ്രവർത്തിക്കാൻ മതിയായ ഫണ്ടില്ല. റോഡ് പണികൾ തീർത്തും കുറവാണ്. അതേക്കുറിച്ചു പരാതിപ്പെടുന്നതിൽ രാഷ്ട്രീയമില്ല. താഴേത്തട്ടിൽ കൂടുതൽ വികസനമാണ് ആഗ്രഹിക്കുന്നത്. റോഡുകളുടെ അറ്റകുറ്റപ്പണി നടക്കുന്നില്ല. പട്ടികജാതി/വർഗവകുപ്പിന്റെ പ്രവർത്തനം പ്രശംസനീയമാണ്. ഏതെങ്കിലും സ്ഥാനം ലഭിക്കുമെന്നു കരുതി അഭിപ്രായം പറയാതിരിക്കുന്നയാളല്ല താൻ. ഒന്നും ലഭിച്ചില്ലെങ്കിലും പൊതുജനവികാരം തുറന്നുപറയും.റോഡുകളുടെ അറ്റകുറ്റപ്പണി തീരാത്തതിനാൽ എംഎ‍ൽഎമാർക്കു മണ്ഡലങ്ങളിൽ പോകാനാവാത്ത സാഹചര്യമാണ്. ഇക്കാര്യങ്ങൾ തുറന്നുപറയാൻ മടിയില്ല. പത്തനാപുരത്തെ ജനം വോട്ട് ചെയ്യുന്നതുകൊണ്ടാണു താൻ നിയമസഭയിലെത്തുന്നത്. പത്തനാപുരത്ത് ഇടതുമുന്നണിക്കും യു.ഡി.എഫിനും വേണ്ടി മത്സരിച്ചിട്ടുണ്ട്. മന്ത്രിസ്ഥാനമോ മറ്റ് പദവികളോ ലഭിക്കുമെന്നു കരുതി ഒപ്പമുള്ളവരെയോ ജനങ്ങളെയോ വഞ്ചിക്കില്ല. ഒരു സ്ഥാനവും വേണ്ട. ഇടതുമുന്നണിയിൽ വികസനരേഖ സംബന്ധിച്ചുപോലും ചർച്ചകൾ നടന്നില്ല. അഭിപ്രായം ചോദിക്കുക മാത്രമാണു ചെയ്തതെന്നും

ഗണേശ് പറഞ്ഞു.നേരത്തെ, മന്ത്രിമാരുടേയും വകുപ്പുകളുടേയും പ്രവർത്തനങ്ങൾ പോരായെന്ന് ഇടത് മുന്നണി നിയമസഭാ കക്ഷിയോഗത്തിൽ തുറന്നടിച്ച് കെ.ബി. ഗണേശ് കുമാർ എംഎൽഎ ചർച്ചകൾക്ക് പുതിയ മാനം നൽകിയിരുന്നു. പല വകുപ്പുകളിലും പ്രഖ്യാപനങ്ങളല്ലാതെ ഒന്നും നടക്കുന്നില്ല. എംഎൽഎമാർക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് യോഗത്തിൽ കെ.ബി. ഗണേശ് കുമാർ കുറ്റപ്പെടുത്തി. എംഎൽഎമാർക്കായി പ്രഖ്യാപിച്ച 15 കോടിയുടേയും 20 കോടിയുടേയും പദ്ധതിയിൽ പ്രഖ്യാപനമല്ലാതെ ഭരണാനുമതി പോലും ആയിട്ടില്ല. ഒന്നും നടക്കാത്ത സ്ഥിതിയാണ് നാട്ടിലുള്ളത്. റോഡ് നിർമ്മാണമാണെങ്കിൽ ഇഴഞ്ഞുനീങ്ങുന്നു എന്ന് ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനേയും ഗണേശ് കുമാർ വിമര്ശിച്ചിട്ടുണ്ടായിരുന്നു, എംഎൽഎമാർക്ക് അനുവദിച്ച പദ്ധതികളുടെ ഭരണാനുമതി പോലും നൽകുന്നില്ല. അടുത്ത ബജറ്റിലെങ്കിലും പരിഹാരം വേണമെന്നും ഭരണ പക്ഷ എംഎൽഎ രൂക്ഷ വിമർശനം ഉയർത്തി. ഗണേശ് കുമാറിന്റെ വിമർശനത്തിനെ എതിർത്ത് സിപിഎം എംഎൽഎമാർ രംഗത്തെത്തി. വിമർശനം നീണ്ട് ജലവിഭവ വകുപ്പിലേക്ക് എത്തിയപ്പോൾ സിപിഎമ്മിന്റെ പാർലമെന്ററി പാർട്ടി സെക്രട്ടറിയായ ടി.പി. രാമകൃഷ്ണൻ ഇടപെട്ടു. എന്നാൽ ഇവിടെ അല്ലാതെ മറ്റെവിടാണ് താൻ ഇക്കാര്യങ്ങൾ പറയേണ്ടത്, ഇത് പറയാൻ മറ്റേതാണ് വേദി എന്നായിരുന്നു ഗണേശ് കുമാറിന്റെ പ്രതികരണം. ഗണേശ് കുമാറിനെ പിന്തുണച്ച് കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജനും രംഗത്തെത്തി.
ചില സിപിഐ എംഎൽഎമാർ ഗണേശ് കുമാറിന്റെ പ്രസ്താവനയെ കൈയടിച്ചാണ് സ്വീകരിച്ചത്. പിന്നീട് ചേർന്ന സിപിഎം എംഎൽഎമാരുടെ യോഗത്തിലും ഗണേശിന്റെ പ്രസ്താവനയെ അനുകൂലിച്ച് ചിലർ രംഗത്തെത്തിയതായും സൂചനയുണ്ട്.എന്നാൽ മുന്നണിയിൽ അഭിപ്രായസ്വാതന്ത്ര്യമില്ലെന്നാണ് മുന്മന്ത്രികൂടിയായ ഗണേശ് പറയുന്നത്. സ്ഥാപകനും പിതാവുമായ അന്തരിച്ച ആർ ബാലകൃഷ്ണപിള്ളയുടെ കാലത്ത് കഴിഞ്ഞ 15 വർഷക്കാലമായി ഇടതുമുന്നണിയിലാണ് കേരളകോൺ.ബി. എന്നാൽ മുന്നണിയിൽ കഴിഞ്ഞ കുറച്ചുകാലമായി അസ്വാതന്ത്ര്യം അനുഭവിച്ചുവരികയാണ് കേരളകോൺഗ്രസ്. ഇനിയും ഇത് അനുവദിച്ചുകൊടുക്കാൻ കഴിയില്ലെന്ന സൂചനയാണ് ഗേണേഷിന്റെ തുറന്നുപറച്ചിലിലുള്ളത്. മുന്നണിയിലല്ലെങ്കിൽ പിന്നെ എവിടെയാണ് താൻ കാര്യങ്ങൾ പറയുന്നതെന്നും പറയാൻ അനുവദിക്കില്ലെന്നുമാണ് ഗണേശിന്റെ പരിദേവനം. എന്നാൽ സിപിഎം നേതൃത്വം ഇത് കണ്ടമട്ട് നടിക്കുന്നില്ല.മുന്നണി യോഗത്തിൽ ഇക്കാര്യം ഗണേശ് തുറന്നടിച്ചപ്പോൾ സിപിഎം നേതാക്കൾ മിണ്ടിയില്ലെന്നാണ് അറിയുന്നത്. നടൻദിലീപിനെതിരായ കേസിലും ഗണേശ് നിരാശയിലാണ്. മുഖ്യമന്ത്രി പിണറായി വിജയന് ഗണേശിനോട് താൽപര്യമില്ലെന്നും റിപ്പോർട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയ്‌ക്കെതിരെ തീവ്രവാദ ഗൂഢാലോചന കേസില്‍ 7 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (6 hours ago)

ധര്‍മ്മടത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍  (6 hours ago)

യുദ്ധം അവസാനിക്കുന്നു മൊജ്തബയുടെ ഖബറിന് ആണിയടിച്ച് ചെങ്കീരികൾ... മിസൈൽ കോട്ട ഖേഷം പിളർത്തി  (7 hours ago)

അൽ നഹ്യാന്റെ പ്രഖ്യാപനം..! പ്രവാസികൾ കരുതിയിരിക്കൂ; ദേ പ്രവചനം എത്തി..! AIR INDIA സർവീസ് തുടങ്ങി  (7 hours ago)

ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് യുവതികളുടെ സ്വര്‍ണാഭരണവുമായി മുങ്ങുന്ന യുവാവ് അറസ്റ്റില്‍  (7 hours ago)

സാറേ ആ തള്ളയെ പുറത്തിറക്കല്ലേ സാറേ...! സ്‌റ്റേഷന് മുന്നിൽ നിലവിളിച്ച് ശാന്തയുടെ മകൻ...! കാലത്തിയെ കൊണ്ടുവരല്ലേ..!ആൺമക്കൾ സൂക്ഷിക്കുക..!  (9 hours ago)

സിനിമാവേദിയില്‍ ജാതി പറഞ്ഞ് സ്വയം പരിചയപ്പെടുത്തി പാര്‍ഥിപന്‍  (9 hours ago)

മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു  (10 hours ago)

മണ്ണുത്തിയില്‍ പൊലീസിനുനേരെ ഗുണ്ടാ ആക്രമണം  (10 hours ago)

മാദ്ധ്യമങ്ങള്‍ എല്ലാ ദിവസവും രാവിലെ ഓരോരുത്തരുടെ പേരിടും 'എന്റെ അനന്തരവന്റെ പേര് കൂടിയേ പറയാന്‍ ബാക്കിയുള്ളു'; മറിയ ഉമ്മന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍  (10 hours ago)

ഏപ്രില്‍ 23ന് പ്രാദേശിക അവധി  (10 hours ago)

ഹരിദാസിൻ്റെ ഡാൻസാഫിൽ പുതിയ രൂപത്തിലും, ഭാവത്തിലും ഷൈൻ ടോം ചാക്കോ!!!!  (11 hours ago)

പ്രവാസികൾ കരുതിയിരിക്കൂ യുദ്ധത്തിന് പിന്നാലെ മറ്റൊന്ന് കൂടി..വൈകാതെ അന്തരീക്ഷം മാറിമറിയും!! യുഎഇ നിവാസികൾ അറിയാൻ  (11 hours ago)

വെറിപിടിച്ച് ഇറാഖിൽ തീതുപ്പി ഇറാൻ..വിക്ടോറിയ ബേസ് തകർത്തു ഇസ്രായേലിലേക്കും ഡ്രോണ്‍ വര്‍ഷം വ്യോമപാത അടച്ച് യുഎഇ  (11 hours ago)

പി ജയരാജൻ ശ്യാമളെ എടുത്ത് തോട്ടിൽ കളഞ്ഞു..! അച്ചികൾക്ക് ഒരു സീറ്റ് തീപ്പന്തമായി..!കണ്ണൂരിൽ കലാപം  (11 hours ago)

Malayali Vartha Recommends