ഒടുവിൽ കുറ്റസമ്മതം നടത്തിയല്ലേ..തെറ്റിയെഴുതുക മാത്രമല്ല, ഞാൻ അസ്സലായി കോപ്പിയടിച്ചാണ് ഡോക്ടറേറ്റ് എടുത്തത്...എന്നാലും എന്റെ ചിന്ത ചേച്ചി...

ഒടുവിൽ കുറ്റസമ്മതം നടത്തിയല്ലേ, എന്തൊക്കെ ഡൈലോഗടി ആയിരുന്നു, ഞൻ അങ്ങനെയാണ് ഇങ്ങനെയാണ് ഓടും ചാടും , അവസാനമിപ്പോൾ , എല്ലാം കൈയിൽ നിന്ന് പോയ അവസ്ഥയാണ്, ചിന്ത ജെറോമിനു എന്തായാലും കണ്ടകശനി ആണെന് തോന്നുന്നു. ആദ്യം ശബള പരിഷ്കരണത്തിന്റെ പേരിൽ ഒരുപാട് പുലിവാല് ഉണ്ടാക്കി വച്ചു,അതിനഗനെ കത്തി നിൽക്കുന്നതിനിടയിൽ അടുത്തൊരേണം, ഏതായാലും, ഒരു വാഴക്കുല കാരണം ആകെ പുലിവാല് പിടിച്ചു നടക്കുകയാണ് യുവജന കമീഷൻ അധ്യക്ഷ ചിന്ത ജെറോം , 'വാഴക്കുല' എന്ന കൃതിയുടെ രചയിതാവിനെ തെറ്റായി നല്‍കിയതിന് പിന്നാലെ പ്രബന്ധം കോപ്പിയടിച്ചതാണെന്നും ആരോപണം. 'ബോധി കോമണ്‍സ്' എന്ന പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് ലേഖനത്തില്‍ നിന്ന് കോപ്പിയടിച്ചതാണ് യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധമെന്നാണ് പുതിയ വെളിപ്പെടുത്തല്‍.2010 ഒക്ടോബര്‍ 17 നു 'ബോധി കോമണ്‍സ്' എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച 'ദ് മൈന്‍ഡ് സ്‌പേയ്‌സ് ഓഫ് മെയിന്‍ സ്ട്രീം മലയാളം സിനിമ' എന്ന ലേഖനത്തിലെ ആശയം ചിന്ത തന്റെ പ്രബന്ധത്തില്‍ അതേപടി പകര്‍ത്തിയതായാണ് പുതിയ കണ്ടെത്തല്‍. ബ്രഹ്‌മപ്രകാശ് എന്ന് പേരുള്ള ആള്‍ എഴുതിയ ലേഖനത്തില്‍ 'വാഴക്കുല'യുടെ രചയിതാവിന്റെ പേര് 'വൈലോപ്പിള്ളി' എന്ന് തെറ്റായാണ് ചേര്‍ത്തിരിക്കുന്നത്. ഇത് ചിന്ത അതേപടി തന്റെ പ്രബന്ധത്തിലും പകര്‍ത്തിയിട്ടുണ്ട്. പ്രിയദര്‍ശന്റെയും രഞ്ജിത്തിന്റെയും
സിനിമകളിലെ ജാതി, വര്‍ഗ, രാഷ്ട്രീയ തലങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണ് ബ്രഹ്‌മപ്രകാശിന്റെ ലേഖനത്തില്‍ പറയുന്നത്. ചിന്താ ജെറോമിന്റെ പ്രബന്ധവും ഇതിന് സമാനമാണ്. ഇതുസംബന്ധിച്ച് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിന്‍ കമ്മിറ്റി കേരള സര്‍വ്വകലാശാലയ്ക്ക് പരാതി നല്‍കും. സര്‍വ്വകലാശാല വിസിയെ നേരിട്ട് കണ്ട് പ്രബന്ധം കോപ്പിയടിച്ചതാണെന്നതിന്റെ തെളിവുകള്‍ നല്‍കുമെന്ന് ക്യാമ്പയിന്‍ കമ്മിറ്റി അറിയിച്ചിട്ടുണ്ട്. ഗവേഷണ പ്രബന്ധം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പരാതിയും സര്‍വകലാശാലയ്ക്കു മുന്നിലുണ്ട്. പ്രബന്ധത്തില്‍ സര്‍വകലാശാല സൂക്ഷ്മനിരീക്ഷണം നടത്തി മേല്‍നടപടി സ്വീകരിക്കണം. ഇല്ലെങ്കില്‍ ഞങ്ങള്‍ അടുത്ത നടപടിയിലേക്കു കടക്കുമെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്റെ ആവശ്യം.അതേസമയം ചിന്ത ജെറോം തന്റെ പ്രബന്ധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മറ്റു സിപിഎം നേതാക്കള്‍ക്കും. തന്നിലുള്ള വിശ്വാസത്തിനും പിന്തുണയ്ക്കുമാണ് മുഖ്യമന്ത്രിക്കു നന്ദി എന്നാണ് പ്രബന്ധത്തില്‍ പറഞ്ഞിരിക്കുന്നത്. തന്റെ 'മെന്റര്‍' എന്ന നിലയ്ക്ക് എം.എ.ബേബിക്ക് കടപ്പാട് രേഖപ്പെടുത്തിയിരിക്കുന്നു. എംവി. ഗോവിന്ദന്‍, കെ.എന്‍.ബാലഗോപാല്‍, എ.എന്‍. ഷംസീര്‍, ഇ.പി.ജയരാജന്‍, പി.കെ. ശ്രീമതി, എം.സ്വരാജ്, ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹ്‌റ എന്നിവര്‍ക്കും ഗവേഷണം പൂര്‍ത്തിയാക്കുന്നതിന് നല്‍കിയ പിന്തുണയ്ക്ക് ചിന്ത നന്ദി പറഞ്ഞിട്ടുണ്ട്. ഗവേഷണ പ്രബന്ധം സമര്‍പ്പിക്കുമ്പോള്‍ അതിനു സഹായിച്ച അക്കാദമികവൈജ്ഞാനിക
സമൂഹത്തിനും വ്യക്തികള്‍ക്കും കടപ്പാടു രേഖപ്പെടുത്താറുണ്ടെങ്കിലും ഇത്തരത്തില്‍ ആദ്യമായാണ്. 'നവ ലിബറല്‍ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമയിലെ പ്രത്യയ ശാസ്ത്ര അടിത്തറ' എന്ന വിഷയത്തിലാണ് ചിന്ത ജെറോം പ്രബന്ധം തയ്യാറാക്കിയത്. കേരള സര്‍വകലാശാല പ്രോ വൈസ് ചാന്‍സലറായിരുന്ന ഡോ. അജയകുമാറിന്റെ മേല്‍നോട്ടത്തിലാണ് ചിന്ത ഗവേഷണം നടത്തിയത്. 2021 ല്‍ സര്‍വകലാശാല ഇതിന് പിഎച്ച്ഡി നല്‍കുകയായിരുന്നു. എന്തായാലും ഇങ്ങനെ നേടിയ ഡോക്ടറേറ്റ് റദ്ധാക്കണം എന്ന് പറഞ്ഞു കൊണ്ട് നിരവധി ആളുകളാണ് രംഗത്ത് വരുന്നത്, ഇത്തരത്തിൽ, ഒരു ഡോക്ടറേറ്റ് നേടാനുള്ള പ്രബന്ധത്തിൽ ചെയ്തു വച്ചിട്ടുള്ള ഇത്തരം മണ്ടത്തരൽ ഒന്നും അംഗീകരിക്കാനില്ല, ചിന്തക്കെതിരെ ഇനി എന്ത് നടപടി അടുക്കും എന്നുള്ളതാണ് ഇനി അറിയാൻ ഉള്ളത് ,
https://www.facebook.com/Malayalivartha























