Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വന്‍ ഭക്തജനതിരക്ക്.... ദിവസ വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡുമായി ഗുരുവായൂര്‍ ക്ഷേത്രം.... വഴിപാട് ഇനത്തില്‍ ഒറ്റ ദിവസത്തെ വരുമാനമായി നേടിയത് 83 ലക്ഷത്തോളം


കണ്ണീര്‍ക്കാഴ്ചയായി... കൊട്ടാരക്കരയില്‍ കനാല്‍ കുളത്തില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...

ചിലവ് 2 കോടി, കൃഷി പഠിക്കാൻ പെട്ടിയും തൂക്കി കൃഷിമന്ത്രി പി പ്രസാദ് ഇസ്രായേലിലേക്ക്, അകത്തു കേറി പോടാ കലിപ്പിൽ മുഖ്യൻ...യാത്ര രണ്ട് മാസം കഴിഞ്ഞ് മതി...

30 JANUARY 2023 06:33 PM IST
മലയാളി വാര്‍ത്ത

More Stories...

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ; ഇതോടെ ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ വളര്‍ത്തിയെന്ന മോദിയുടെ അവകാശവാദം പൊളിഞ്ഞു

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ

ബോംബ് നിര്‍മാണം സിപിഎമ്മിന്റെ അംഗീകൃത കുടില്‍ വ്യാവസായവും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സഖാക്കള്‍ പോഷകസംഘടനാ നേതാക്കളും ആണോ? കണ്ണൂര്‍ ജില്ലയിലെ പല സംഭവങ്ങളും അതാണ് സൂചിപ്പിക്കുന്നത്!!!

ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥോ? പ്രധാനമന്ത്രിപദത്തില്‍ കണ്ണുനട്ടിരിക്കുന്ന അമിത് ഷായെ വെട്ടിനിരത്തി നരേന്ദ്ര മോദി യോഗി ആദിത്യനാഥിനെ പ്രധാനമന്ത്രി പദവിയിലെത്തിലക്കും?

അതൃപ്തിയോടെ ഇറങ്ങിപ്പോയ കെ സുധാകരന്‍ ഹൈക്കമാന്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കി; അടുത്ത ദിവസം തന്നെ ഇന്ദിരാഭവനിലെത്തി അധ്യക്ഷസ്ഥാനം ഏറ്റെടുത്തു; ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരും മുന്നേ കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷമാകുന്നു

ഇവിടെ എല്ലാം കൂടിയതിന്റെ കുഴപ്പമാണ്, ആവശ്യത്തിന് സ്ഥലം , എല്ലാത്തിനും അനുസരിച്ച് ഒത്തിണങ്ങിയ പ്രകൃതിയും കാലാവസ്ഥയും, സൗകര്യങ്ങളും എല്ലാം ഉണ്ടായിട്ടും , നമ്മുടെ മന്ത്രിമാർക്കും സർക്കാരിനും ഇവിടുത്തെ കാര്യങ്ങൾ മെച്ചപ്പെടുത്താൻ വിദേശ രാജ്യങ്ങളിൽ കോടികൾ മുടക്കി യാത്ര പോയി , അവിടുത്തെ കാര്യങ്ങൾ എങ്ങനെയാണെന്ന് പഠിക്കാൻ മാത്രേ നേരുള്ളൂ, എന്നാൽ പഠിച്ചു വന്നിട്ട് എന്തേലും ഉപകാരം ഉണ്ടോ അതും ഇല്ല, പ്രാവർത്തികമാക്കുകയും ഇല്ല, വെറുതെ ജനങ്ങളുടെ നികുതി പണം പോയിന്നു സാരം, ഏതായാലും ഇങ്ങനെ ഓരോ യാത്രയുടെ പേരിൽ കോടികൾ മുടക്കി വിദേശത്തേക്ക് പറക്കുന്നതിൽ നമ്മുടെ മുഖ്യനും ഒട്ടും മോശമല്ല,. പക്ഷെ ഇത്തവണ ഇതുപോലെ യാത്ര പോകാൻ പെട്ടിയും റെഡി ആക്കി ഒരുങ്ങിയതായിരുന്നു നമ്മുടെ കൃഷി മന്ത്രി ആയിട്ടുള്ള പി പ്രസാദ്, അതും ഇസ്രയേലിക്ക് , പക്ഷെ പുറത്തേക്കിറങ്ങായില് മുട്ട് കാൽ തല്ലിയൊടിക്കുമെന്ന് മുഖ്യനും , 2 മാസം കഴിഞ്ഞിട്ട് മതി നമ്മുക് വിദേശത്തേക്ക് പോകുന്ന കാര്യം ആലോചിക്കുന്നത് എന്ന് മുഖ്യനും , മുഖ്യൻ പറഞ്ഞാൽ പിന്നെ അതിന് അപ്പീലില്ലല്ലോ , പെട്ടിയും തൂക്കി ഇറങ്ങിയ നമ്മുടെ പി പ്രസാദ് , വീട്ടിൽ തന്നെ കേറിയിരുന്നു, സംഭവം എന്താണ് വച്ചാൽ ആധുനിക കൃഷി രീതികള്‍ പഠിക്കാന്‍ കൃഷി മന്ത്രിയെ കൂടാതെ ഉദ്യോഗസ്ഥരും കര്‍ഷകരും ആയിരുന്നു ഇസ്രായേലിലേക്ക് പോകാനിരുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിക്കിടെ രണ്ട് കോടി ചെലവാക്കിയുള്ള യാത്ര വിവാദമായിരുന്നു.

 


ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി അനുമതി നിഷേധിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഇസ്രായേലിലെ കാര്‍ഷിക പഠന കേന്ദ്രങ്ങള്‍, കൃഷിഫാമുകള്‍ എന്നിവിടങ്ങളിലെ കൃഷി രീതികള്‍ കണ്ട് മനസിലാക്കാനായിരുന്നു യാത്ര.ഇസ്രായേലില്‍ ഒരാഴ്ചയില്‍ അധികം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശന പരിപാടി ആയിരുന്നു ആസൂത്രണം ചെയ്തിരുന്നത്. ഫെബ്രുവരി 12 മുതല്‍ 19 വരെ നീണ്ട് നില്‍ക്കുന്നതായിരുന്നു ഇസ്രായേല്‍ പര്യടനം. മന്ത്രിയേയും ഉദ്യോഗസ്ഥരേയും കൂടാതെ തെരഞ്ഞൈടുത്ത 20 കര്‍ഷകരും സംഘത്തിലുണ്ടായിരുന്നു.ഇതോടൊപ്പം കാര്‍ഷിക മേഖലയിലെ മികച്ച റിപ്പോര്‍ട്ടിംഗിനുള്ള പുരസ്‌കാരം ലഭിച്ച രണ്ട് മാധ്യമപ്രവര്‍ത്തകരേയും സംഘത്തില്‍ ഉള്‍പ്പെടുത്തും എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ആന്ധ്രപ്രദേശിലെ കൃഷിയുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ പഠിക്കാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ആന്ധ്ര സന്ദര്‍ശിച്ചിരുന്നു.ഇസ്രായേലില്‍ കാര്‍ഷിക മേഖലയിലെ അതിനൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ കൃഷിചെലവ് കുറയ്ക്കുകയും ഉയര്‍ന്ന ഉത്പാദനക്ഷമത കൈവരിക്കുകയും ചെയ്യുന്ന പദ്ധതികളുണ്ട്. കൂടാതെ ഇസ്രായേലിലെ വാട്ടര്‍ മാനേജ്‌മെന്റ്, റീസൈക്ലിങ് ടെക്‌നിക്കുകള്‍, മൈക്രോ ഇറിഗേഷന്‍ സിസ്റ്റം, കാലാവസ്ഥ അനുരൂപ കൃഷി മാതൃകകള്‍, ഹൈടെക് കൃഷി രീതികള്‍, പോളി ഹൗസ് എന്നീ സാങ്കേതികവിദ്യകളും ലോകപ്രശസ്തമാണ്.
ഇതെല്ലാം കണ്ട് മനസിലാക്കുന്നതിനും കേരളത്തിലെ സാഹചര്യത്തിന് അനുസരിച്ച് പരീക്ഷിക്കാനുമായിരുന്നു യാത്ര ആസൂത്രണം ചെയ്തത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ മുഖ്യമന്ത്രിയുടെ വിദേശ യാത്ര തന്നെ വലിയ വിവാദം വരുത്തി വെച്ച സാഹചര്യത്തില്‍ ആണ് പുതിയ തീരുമാനം എന്നാണ് അറിയുന്നത്. മാത്രമല്ല സംസ്ഥാന ബജറ്റിന് മുന്‍പ് യു ഡി എഫ് ധവള പത്രം പുറത്തിറക്കി സംസ്ഥാനം കടക്കെണിയില്‍ ആണ് എന്ന് ആരോപിക്കുകയും ചെയ്തിരുന്നു.ഇസ്രായേൽ യാത്രയിൽ കൃഷിമന്ത്രിയുടെ സംഘത്തിനൊപ്പം ചേരാൻ കൃഷി ഡയറക്ടറേറ്റിലെ ചില ഉന്നത ഉദ്യോഗസ്ഥർ ചരടുവലിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. സാധാരണയായി വകുപ്പുസെക്രട്ടറിമാരുടെ നേതൃത്വത്തിലാണ് മന്ത്രിമാരുടെ ഇത്തരം വിദേശയാത്രകൾ നടക്കാറുള്ളത്.എന്നാൽ കൃഷിവകുപ്പിലെ മൂന്ന് അഡീഷണൽ ഡയറക്ടർമാരെക്കൂടി സംഘത്തിൽ ഉൾപ്പെടുത്തിയതാണ് വിവാദമായത്. പാർട്ടി അനുഭാവമുള്ളവർ മാത്രമാണ് സംഘത്തിലുള്ളതെന്ന് ആരോപണമുയർന്നിരുന്നു. ഇതുസംബന്ധിച്ച ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വന്നപ്പോഴാണ് യാത്രയെക്കുറിച്ച് രണ്ടുമാസം കഴിഞ്ഞ് തീരുമാനിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി നിർദേശിച്ചത്.ഇതിപ്പോൾ എന്താണ് ഈ ഒരു യാത്രയ്ക്കുള്ള കാരണമെന്ന് തിരക്കിയിട്ടുണ്ടോ ? എന്തുകൊണ്ടാണ് കാർഷിക രീതികൾ പഠിക്കാൻ ഇസ്രായേൽ തെരഞ്ഞെടുത്തതെന്ന് കൗതുകകരമാണ്. കേരളത്തിന്റെ പകുതി മാത്രമാണ് ഇസ്രായേലിന്റെ ഭൂവിസ്തൃതി.

ഇവിടെ കാലവർഷവും തുലാവർഷവും വേനൽമഴയുമായി വർഷത്തിൽ ആറുമാസത്തോളം മഴ തകർത്തുപെയ്യുമ്പോൾ ഇസ്രായേലിൽ മഴ അപൂർവമാണ്. 44 നദികളെന്ന് മേനി പറയുന്നവരാണ് നമ്മൾ. എന്നാൽ, ഇസ്രായേലിലാകട്ടെ സജീവമായി ഒഴുകുന്നത് നാലോ അഞ്ചോ നദികൾ മാത്രം. ഭൂ​ഗർഭജലമടക്കം ജലസ്രോതസ്സുകളാകട്ടെ വളരെ ശുഷ്കവും. ഇസ്രായേലിന്റെ മൊത്തം ഭൂമിയുടെ പകുതിയിലധികവും മരുഭൂമിയാണ്. 20% ഭൂമി മാത്രമാണ് സ്വാഭാവികമായി കൃഷിയോഗ്യമായത്. രാജ്യത്തിന്റെ മൂന്നിൽ രണ്ട് ഭാ​ഗവും ​ഗുണനിലവാരം കുറഞ്ഞതും കൃഷിക്ക് തീരെ അനുയോജ്യമല്ലാത്തതുമായ മണ്ണാണ്. എന്നിട്ടും ഇസ്രായേൽ ഭക്ഷ്യവസ്തുക്കൾ കയറ്റുമതി ചെയ്ത് വരുമാനമുണ്ടാക്കുന്നു. 2.4 ശതമാനമാണ് ജിഡിപിയിൽ കാർഷിക രം​ഗത്തിന്റെ സംഭാവന. 2021ൽ അമേരിക്കയിലേക്ക് മാത്രം 700 മില്ല്യൺ ഡോളറിന്റെ കാർഷികോൽപ്പന്നങ്ങൾ കയറ്റുമതി ചെയ്തു. ഭക്ഷ്യലഭ്യതയിൽ സ്വയംപര്യാപ്തമാകണമെന്ന ഇസ്രായേൽ അധികൃതരുടെ ഉറച്ച തീരുമാനമാണ് പ്രതിബദ്ധങ്ങളെയെല്ലാം അതിജീവിച്ച് ഇസ്രായേലിനെ കൃഷി രാഷ്ട്രമാക്കി മാറ്റിയത്. രൂപീകരണ സമയത്തെ പ്രതിസന്ധിയും അതിർത്തി പങ്കിടുന്ന മിക്ക രാജ്യങ്ങളുടെ നിസഹകരണവും ഇസ്രായേലിൽ കൃഷി അനിവാര്യമാക്കി. ഇപ്പോൾ കൃഷിരീതിയിലും ജലസേചനത്തിനും ലോകത്തിന് തന്നെ മാതൃകയാണ് ഇസ്രായേൽ. യൂറോപ്യൻ രാജ്യങ്ങളടക്കം ഇക്കാര്യത്തിൽ ഇസ്രായേലിനെയാണ് അനുകരിക്കുന്നത്. കടൽവെള്ളവെള്ളവും മലിനജലവും ശുദ്ധീകരിച്ചാണ് പ്രധാനമായി കൃഷിക്ക് ജലസേചനം നടത്തുന്നത്.
ഏഴുശതമാനമാണ് ഇസ്രായേലിൽ കാട്. മരുഭൂമിസമാനമാണ് മൂന്നിലൊന്ന് ഭൂമിയും. പലയിടത്തും ഒരുകിലോമീറ്റർ കുഴിച്ചാലും വെള്ളം കിട്ടില്ല. ഇവിടെയാണ് ഇവർ മണ്ണിൽ പൊന്ന് വിളയിക്കുന്നത്. ഭക്ഷ്യവിളകളാണ് ഇസ്രായേലിന്റെ പ്രത്യേകത. ​ഗുണനിലവാരം കൂടിയ ​ഗോതമ്പും പച്ചക്കറിയും പഴങ്ങളും പൂക്കളും ധാരാളമായി വിളയുന്നു. കൃഷിയിൽ ശാസ്ത്രീയമായാണ് സർക്കാർ ഇടപെടൽ. ഏതൊക്കെ ഭൂമിയിൽ എന്തൊക്കെ വിളകൾ കൃഷി ചെയ്യണമെന്ന് സർക്കാർ തീരുമാനിക്കും. ഓരേ വിളകളുടെ അമിതമായ ഉൽപാദനം തടഞ്ഞ് വിലയിടിവ് ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 90 ക്യുബിക് മീറ്റർ മാത്രമാണ് ഇസ്രായേലിൽ ഓരോ വ്യക്തിക്കും ലഭ്യമാകുന്ന ജലത്തിന്റെ അളവ്. ബ്രിട്ടന്റേത് 2200 ക്യുബിക് മീറ്ററും അമേരിക്കയുടേത് 8700 ക്യുബിക് മീറ്ററുമാണെന്നോർക്കുക. ​ഗാർഹിക-വാണിജ്യ ആവശ്യങ്ങൾക്കുള്ള ജലത്തിന്റെ 60-80 ശതമാനവും കടൽവെള്ളം ശുദ്ധീകരിച്ചാണ് ഉപയോ​ഗിക്കുന്നത്. കുടിവെള്ളത്തിന്റെ 40 ശതമാനവും കടൽജലം ശുദ്ധീകരിച്ച് ഉപയോ​ഗിക്കുന്നു. മൂന്ന് ശതമാനം മാത്രമാണ് ജലനഷ്ടം. വികസിത രാജ്യങ്ങളിൽ 15ശതമാനവും വികസ്വര രാജ്യങ്ങളിൽ 35 ശതമാനവുമാണ് ജലനഷ്ടം. ഒരുതുള്ളി വെള്ളം പോലും കളയില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ​ഗാർഹിക-വാണിജ്യ ആവശ്യം കഴിഞ്ഞ വെള്ളം ശുദ്ധീകരിച്ച് കൃഷിക്ക് ഉപയോ​ഗിക്കും. ഇതിനായി വൻ ശുദ്ധീകരണ പ്ലാന്റുകളും വിതരണ പൈപ്പ് ശൃംഖലകളും എങ്ങും കാണാം.

93 ശതമാനം മലിന ജലവും ശുദ്ധീകരിച്ച് ഉപയോ​ഗിക്കുന്നു. 86 ശതമാനം സീവേജ് വാട്ടർ ശുദ്ധീകരിച്ച് കൃഷിക്കുപയോ​ഗിക്കുന്നു. 1986ൽ ഉപയോ​ഗിച്ച അതേ അളവ് വെള്ളം മാത്രമാണ് 2008ലും ഇസ്രായേൽ കൃഷിക്ക് ഉപയോ​ഗിച്ചത്. എന്നാൽ ഉൽപാദനത്തിൽ 40 ശതമാനം വർധനവുണ്ടായി. രാജ്യത്തെ മൊത്തം ജലത്തിന്റെ 52 ശതമാനവും ഉപയോ​ഗിക്കുന്നത് കൃഷിക്കായാണ്. രണ്ട് ലക്ഷം ഹെക്ടറാണ് ഇസ്രായേലിലെ കൃഷി ഭൂമി. അതിലേറെയും മരുഭൂമി. കാർഷിക രം​ഗത്ത് ഏറ്റവും നൂതനമായ ശാസ്ത്രീയ രീതികൾ അവംലബിക്കാനും പുതിയ രീതികൾ കണ്ടെത്താനും വലിയ പ്രാധാന്യമാണ് ഇസ്രായേൽ സർക്കാർ നൽകുന്നത്. ജലസേചനം, കീടനിയന്ത്രണം, വളപ്രയോ​ഗം തുടങ്ങിയവയിലെല്ലാം നൂറ് ശതമാനം ശാസ്ത്രീയ മാർ​ഗങ്ങൾ മാത്രം. സംഭരണത്തിനും വിതരണത്തിനും മികച്ച വില കർഷകർക്ക് ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനും സംവിധാനം. ഹൈഡ്രോപോണിക്‌സ്, ഡ്രോപ് ഇറി​ഗേഷൻ തുടങ്ങിയ പുത്തൻ സാങ്കേതിക വിദ്യകൾ അവലംബിച്ചാണ് കൃഷിയിൽ ഭൂരിഭാ​ഗവും. നൂതന സാങ്കേതിക വിദ്യകളുടെ ഉപയോഗം കാർഷിക മേഖലയെ മികച്ച വ്യവസായങ്ങളിലൊന്നാക്കി മാറ്റി. ഡ്രിപ്പ് ഇറിഗേഷൻ, വിത്തില്ലാത്ത പഴങ്ങൾ, ഹൈബ്രിഡ് ഉൽപന്നങ്ങൾ, അക്വാകൾച്ചർ, ഹൈഡ്രോപോണിക് ഹരിതഗൃഹങ്ങൾ, വിത്തുൽപാദനം, ഡയറി, കോഴി വളർത്തൽ, രാസവളങ്ങൾ, കീടനാശിനികൾ, പാലുൽപാദനം എന്നിവയെല്ലാം സാങ്കേതിക വിദ്യകയുടെ സഹായത്തോടെ വലിയ രീതിയിൽ വികസിപ്പിച്ചു.

ഇസ്രായേലിലെ മൊത്തം 90 ലക്ഷമാണ് ഇസ്രായേലിലെ ജനസംഖ്യ. ഇതിൽ 1.7% മാത്രമേ കാർഷിക രം​ഗത്തുള്ളൂവെന്നതും ശ്രദ്ധേയം. ഇത്രയും കുറഞ്ഞ മനുഷ്യവിഭവം ഉപയോ​ഗിച്ചാണ് വലിയ രീതിയിൽ കാർഷികോൽപാദനം സാധ്യമാകുന്നത്. കാർഷിക മേഖലയിലെ സാങ്കേതികവത്കരണം കാരണം ​ഗ്രാമീണമേഖലയിലെ വളർച്ചയും എടുത്തുപറയേണ്ടതാണ്. പശുവളർത്തലും പാലുൽപാദനവും വലിയ രീതിയിൽ വികസിച്ചു. ഇസ്രായേലിലെ പശു പ്രതിവർഷം ശരാശരി 12,000 ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്നു. ഒരു മരുഭൂമിയിൽ മാത്രം 150,000 ടൺ പച്ചക്കറികൾ ഉൽപാദിപ്പിക്കുന്നു. ഓരോ സീസണിലും ഹെക്ടറിൽ മൂന്ന് ദശലക്ഷം റോസാപ്പൂക്കൾ വിളയിച്ച് കയറ്റുമതി ചെയ്യുന്നു. സാങ്കേതിക വിദ്യയുടെ ഉപയോ​ഗവും കൃത്യമായ വളപ്രയോ​ഗവുമാണ് വലിയ ഉൽപാദനത്തിന് കാരണം. ഉയർന്ന നിലവാരമുള്ള ചെടികളും വിത്തുകളും സൃഷ്ടിച്ചെടുക്കുകയും ചെയ്യുന്നു. ഇസ്രയേലി കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഹൈബ്രിഡ് വിത്തുകളാണ് മറ്റൊരു പ്രത്യേകത. ഇത് വിളകളെ കീടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. കോഴികൾ പെൺമുട്ടകൾ മാത്രം ഇടുന്ന സവിശേഷമായ ഇനത്തെ എൻആർഎസ് പൗൾട്രി ഫാമിൽ വികസിപ്പിച്ചെടുത്തത് കോഴികൃഷിയിൽ വലിയ നേട്ടമായി. ഈ സാങ്കേതികതയിലൂടെ 700 കോടി ആൺകോഴി കുഞ്ഞുങ്ങളെ കൊല്ലുന്നതിൽ നിന്ന് വിട്ടുനിൽക്കാനായി. മൃ​ഗസംരക്ഷണത്തിനും സാങ്കേതിക മാർ​ഗങ്ങൾ ഉപയോ​ഗിക്കുന്നു. 2021ൽ അമേരിക്കയുമായി മാത്രം 700 മില്ല്യൺ ഡോളറിന്റെ കാർഷിക കയറ്റുമതിയാണ് ഈ ചെറിയ രാജ്യത്തിനുണ്ടായത്.

ഇസ്രായേലിന്റെ ഭൂരിഭാഗം കൃഷിയും സഹകരണ രീതിയിലാണ്. കർഷക കൂട്ടായ്മയായ കിബ്ബട്ട്സ്, മോഷവിമിൻ എന്നിവരാണ് പ്രധാന സംഘം. ഉൽപ്പാദന ഉപാധികൾ സംഘങ്ങളുടെ ഉടമസ്ഥതയിലാണ്. കൃഷിയും വിപണനവുമെല്ലാം സഹകരണ മേഖലയിൽതന്നെ. ഉൽപന്നങ്ങളുടെ 76% ഇവരിൽനിന്നാണ്. 2.4 ശതമാനമാണ് ജിഡിപിയിൽ കാർഷിക രം​ഗത്തെ സംഭാവന.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തകര്‍ന്ന ഹെലികോപ്റ്ററിന് അരികില്‍ എത്താനായിട്ടില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍...ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട  (7 minutes ago)

പെരുമ്പാവൂര്‍ കൊലക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെ പ്രതി അമിറുള്‍ ഇസ്ലാം നല്‍കിയ അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്...  (14 minutes ago)

ആ കാഴ്ച ഹൃദയഭേദകമായി.... നീണ്ട 12 വര്‍ഷത്തെ കാത്തിരിപ്പ്.... ഒടുവില്‍ നാട്ടിലെത്തിയത് ചേതനയറ്റ്... ആ കാഴ്ച കണ്ടു നിന്നവരെയും കണ്ണീരിലാഴ്ത്തി.... ഭാര്യയെയും മകളെയും ആശ്വസിപ്പിക്കാനാവാതെ ഉറ്റവരും ബന്ധുക  (30 minutes ago)

വന്‍ ഭക്തജനതിരക്ക്.... ദിവസ വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡുമായി ഗുരുവായൂര്‍ ക്ഷേത്രം.... വഴിപാട് ഇനത്തില്‍ ഒറ്റ ദിവസത്തെ വരുമാനമായി നേടിയത് 83 ലക്ഷത്തോളം  (1 hour ago)

റെഡ് അലര്‍ട്ട്.... ഇടുക്കിയില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര മഴ... വെക്കേഷന്‍ ക്ലാസുകള്‍ക്ക് അവധി നല്‍കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം... മലയോരമേഖലകളില്‍ രാത്രി യാത്രയ്ക്ക് നിരോധനം  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി... കൊട്ടാരക്കരയില്‍ കനാല്‍ കുളത്തില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു  (2 hours ago)

മഴ ശക്തിപ്രാപിക്കുന്നു .... കാലവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടലിലെത്തിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.... കേരളത്തില്‍ അടുത്ത 7 ദിവസം ഇടിമിന്നലോടെയുള്ള ഇടത്തരം മഴക്ക് സാധ്യത  (2 hours ago)

പുത്തന്‍ പരിഷ്‌കരണങ്ങളുമായി കെഎസ്ആര്‍ടിസി... സര്‍വീസ് വൈകിയാല്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വഴി ടിക്കറ്റ് എടുത്ത യാത്രക്കാരന് മുഴുവന്‍ തുകയും തിരികെ നല്‍കും  (6 hours ago)

12 വര്‍ഷങ്ങള്‍ക്കിപ്പുറം മകളും ഭാര്യയും കാണുന്നത് ഷിജുവിന്റെ ചേതനയറ്റ ശരീരം  (6 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 2 വിമാന സര്‍വീസുകള്‍ റദ്ദാക്കി... തിങ്കളാഴ്ച രാത്രി 8.50നുള്ള കോഴിക്കോട് -ദമാം, രാത്രി 11.20നുള്ള കോഴിക്കോട് -ബെംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്  (6 hours ago)

സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ്  (6 hours ago)

ദേശീയപാതയില്‍ അപകടത്തില്‍പെട്ട എല്‍ പി ജി ടാങ്കര്‍ ലോറിയിലെ വാതകം മറ്റ് മൂന്ന് ടാങ്കറുകളിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുന്നു...  (7 hours ago)

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിവിധപോളിംഗ് ബൂത്തുകളില്‍ എട്ടുതവണ ബി.ജെ.പിക്ക് വേണ്ടി വോട്ടു ചെയ്യുന്ന യുവാവിന്റെ വീഡിയോ പുറത്ത്  (7 hours ago)

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്  (7 hours ago)

ആലപ്പുഴയില്‍ കഞ്ചാവ് മിഠായിയുമായി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളെ പിടികൂടി  (7 hours ago)

Malayali Vartha Recommends