Widgets Magazine
18
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂട്യൂബർമാരും നിരീക്ഷണത്തിൽ! കവടിയാർ കൊട്ടാരത്തിലെ ലോക്കർ തകർത്ത് കവർന്നത് കോടികൾ; നടുക്കത്തിൽ രാജകുടുംബം...


കുടുംബത്തിനുള്ളിലും പൊട്ടിത്തെറികൾ.. മറിയ ഉമ്മന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍..മാറിക്കൊടുക്കാന്‍ തയ്യാറാണെന്നാണ് ചാണ്ടി ഉമ്മന്റെ നിലപാട്..


രാഹുൽ മാങ്കൂട്ടത്തിലും സൈബർ സഖാക്കളും നേർക്കുനേർ; രാഷ്ട്രീയ തർക്കം വ്യക്തിഹത്യയിലേക്ക്...


പശ്ചിമേഷ്യ കത്തിയെരിയുമ്പോഴും ലോകരാജ്യങ്ങളെ വിറപ്പിക്കുന്ന ട്രംപിന് അടിപതറുന്നോ..? ഇറാന്‍റെ ഭീഷണി നേരിടാൻ സഖ്യ രാജ്യങ്ങൾ യുഎസിനൊപ്പം ചേരാത്തതിൽ ട്രംപിന് അമർഷം..


ഇന്ത്യയിൽ മൺസൂൺ കുറഞ്ഞേക്കും: പസഫിക്കിൽ എൽ നിനോ പ്രതിഭാസം ശക്തിപ്പെടുന്നു; കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

ചിലവ് 2 കോടി, കൃഷി പഠിക്കാൻ പെട്ടിയും തൂക്കി കൃഷിമന്ത്രി പി പ്രസാദ് ഇസ്രായേലിലേക്ക്, അകത്തു കേറി പോടാ കലിപ്പിൽ മുഖ്യൻ...യാത്ര രണ്ട് മാസം കഴിഞ്ഞ് മതി...

30 JANUARY 2023 06:33 PM IST
മലയാളി വാര്‍ത്ത

More Stories...

എൽ.ഡി.എഫ് എന്ന മുങ്ങുന്ന കപ്പലിൽ നാണംകെട്ട് അള്ളിപ്പിടിച്ചിരുന്ന് അപമൃത്യു വരിക്കണമോയെന്ന് ഗാഢമായി ചിന്തിക്കണം; കോൺഗ്രസ് വിട്ടവരെ തിരിച്ചു വിളിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

ദുര്‍ഭരണത്തിന് അന്ത്യം കുറിച്ച് കേരളത്തിലെ ജനങ്ങള്‍ പുതുയുഗ പിറവിയ്ക്ക് തുടക്കമിടും; നൂറിലധികം സീറ്റുകളുമായി കേരളത്തില്‍ ടീം യു.ഡി.എഫ് അധികാരത്തിലേക്ക് തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ശബരിമല സ്ത്രീപ്രവേശന വിഷയം; അടിയന്തരമായി സുപ്രീം കോടതിയിൽ നൽകിയ ഈ റിട്ടൺ സബ്മിഷൻ പിൻവലിക്കണം; മുൻ ഉമ്മൻചാണ്ടി സർക്കാർ നൽകിയ സത്യവാങ്മൂലം പൂർണ്ണമായും അംഗീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഈ തെരെഞ്ഞെടുപ്പില്‍ ആത്മവിശ്വാസത്തിന്റെയോ അമിത ആത്മവിശ്വാസത്തിന്റെയോ പ്രശ്‌നമില്ല; തെരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ്പൂര്‍ണ്ണ സജ്ജമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

കൃഷ്ണപിള്ള സ്മാരകം തകർത്തതിന് പിന്നിൽ ആരാണ്? പോരാട്ടം പൊളിറ്റിക്കൽ ക്രിമിനലുകൾക്ക് എതിരെയാണെങ്കിൽ ജി സുധാകരൻ അത് വെളിപ്പെടുത്തണമെന്ന് സന്ദീപ് വാചസ്പതി

ഇവിടെ എല്ലാം കൂടിയതിന്റെ കുഴപ്പമാണ്, ആവശ്യത്തിന് സ്ഥലം , എല്ലാത്തിനും അനുസരിച്ച് ഒത്തിണങ്ങിയ പ്രകൃതിയും കാലാവസ്ഥയും, സൗകര്യങ്ങളും എല്ലാം ഉണ്ടായിട്ടും , നമ്മുടെ മന്ത്രിമാർക്കും സർക്കാരിനും ഇവിടുത്തെ കാര്യങ്ങൾ മെച്ചപ്പെടുത്താൻ വിദേശ രാജ്യങ്ങളിൽ കോടികൾ മുടക്കി യാത്ര പോയി , അവിടുത്തെ കാര്യങ്ങൾ എങ്ങനെയാണെന്ന് പഠിക്കാൻ മാത്രേ നേരുള്ളൂ, എന്നാൽ പഠിച്ചു വന്നിട്ട് എന്തേലും ഉപകാരം ഉണ്ടോ അതും ഇല്ല, പ്രാവർത്തികമാക്കുകയും ഇല്ല, വെറുതെ ജനങ്ങളുടെ നികുതി പണം പോയിന്നു സാരം, ഏതായാലും ഇങ്ങനെ ഓരോ യാത്രയുടെ പേരിൽ കോടികൾ മുടക്കി വിദേശത്തേക്ക് പറക്കുന്നതിൽ നമ്മുടെ മുഖ്യനും ഒട്ടും മോശമല്ല,. പക്ഷെ ഇത്തവണ ഇതുപോലെ യാത്ര പോകാൻ പെട്ടിയും റെഡി ആക്കി ഒരുങ്ങിയതായിരുന്നു നമ്മുടെ കൃഷി മന്ത്രി ആയിട്ടുള്ള പി പ്രസാദ്, അതും ഇസ്രയേലിക്ക് , പക്ഷെ പുറത്തേക്കിറങ്ങായില് മുട്ട് കാൽ തല്ലിയൊടിക്കുമെന്ന് മുഖ്യനും , 2 മാസം കഴിഞ്ഞിട്ട് മതി നമ്മുക് വിദേശത്തേക്ക് പോകുന്ന കാര്യം ആലോചിക്കുന്നത് എന്ന് മുഖ്യനും , മുഖ്യൻ പറഞ്ഞാൽ പിന്നെ അതിന് അപ്പീലില്ലല്ലോ , പെട്ടിയും തൂക്കി ഇറങ്ങിയ നമ്മുടെ പി പ്രസാദ് , വീട്ടിൽ തന്നെ കേറിയിരുന്നു, സംഭവം എന്താണ് വച്ചാൽ ആധുനിക കൃഷി രീതികള്‍ പഠിക്കാന്‍ കൃഷി മന്ത്രിയെ കൂടാതെ ഉദ്യോഗസ്ഥരും കര്‍ഷകരും ആയിരുന്നു ഇസ്രായേലിലേക്ക് പോകാനിരുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിക്കിടെ രണ്ട് കോടി ചെലവാക്കിയുള്ള യാത്ര വിവാദമായിരുന്നു.

 


ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി അനുമതി നിഷേധിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഇസ്രായേലിലെ കാര്‍ഷിക പഠന കേന്ദ്രങ്ങള്‍, കൃഷിഫാമുകള്‍ എന്നിവിടങ്ങളിലെ കൃഷി രീതികള്‍ കണ്ട് മനസിലാക്കാനായിരുന്നു യാത്ര.ഇസ്രായേലില്‍ ഒരാഴ്ചയില്‍ അധികം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശന പരിപാടി ആയിരുന്നു ആസൂത്രണം ചെയ്തിരുന്നത്. ഫെബ്രുവരി 12 മുതല്‍ 19 വരെ നീണ്ട് നില്‍ക്കുന്നതായിരുന്നു ഇസ്രായേല്‍ പര്യടനം. മന്ത്രിയേയും ഉദ്യോഗസ്ഥരേയും കൂടാതെ തെരഞ്ഞൈടുത്ത 20 കര്‍ഷകരും സംഘത്തിലുണ്ടായിരുന്നു.ഇതോടൊപ്പം കാര്‍ഷിക മേഖലയിലെ മികച്ച റിപ്പോര്‍ട്ടിംഗിനുള്ള പുരസ്‌കാരം ലഭിച്ച രണ്ട് മാധ്യമപ്രവര്‍ത്തകരേയും സംഘത്തില്‍ ഉള്‍പ്പെടുത്തും എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ആന്ധ്രപ്രദേശിലെ കൃഷിയുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ പഠിക്കാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ആന്ധ്ര സന്ദര്‍ശിച്ചിരുന്നു.ഇസ്രായേലില്‍ കാര്‍ഷിക മേഖലയിലെ അതിനൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ കൃഷിചെലവ് കുറയ്ക്കുകയും ഉയര്‍ന്ന ഉത്പാദനക്ഷമത കൈവരിക്കുകയും ചെയ്യുന്ന പദ്ധതികളുണ്ട്. കൂടാതെ ഇസ്രായേലിലെ വാട്ടര്‍ മാനേജ്‌മെന്റ്, റീസൈക്ലിങ് ടെക്‌നിക്കുകള്‍, മൈക്രോ ഇറിഗേഷന്‍ സിസ്റ്റം, കാലാവസ്ഥ അനുരൂപ കൃഷി മാതൃകകള്‍, ഹൈടെക് കൃഷി രീതികള്‍, പോളി ഹൗസ് എന്നീ സാങ്കേതികവിദ്യകളും ലോകപ്രശസ്തമാണ്.
ഇതെല്ലാം കണ്ട് മനസിലാക്കുന്നതിനും കേരളത്തിലെ സാഹചര്യത്തിന് അനുസരിച്ച് പരീക്ഷിക്കാനുമായിരുന്നു യാത്ര ആസൂത്രണം ചെയ്തത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ മുഖ്യമന്ത്രിയുടെ വിദേശ യാത്ര തന്നെ വലിയ വിവാദം വരുത്തി വെച്ച സാഹചര്യത്തില്‍ ആണ് പുതിയ തീരുമാനം എന്നാണ് അറിയുന്നത്. മാത്രമല്ല സംസ്ഥാന ബജറ്റിന് മുന്‍പ് യു ഡി എഫ് ധവള പത്രം പുറത്തിറക്കി സംസ്ഥാനം കടക്കെണിയില്‍ ആണ് എന്ന് ആരോപിക്കുകയും ചെയ്തിരുന്നു.ഇസ്രായേൽ യാത്രയിൽ കൃഷിമന്ത്രിയുടെ സംഘത്തിനൊപ്പം ചേരാൻ കൃഷി ഡയറക്ടറേറ്റിലെ ചില ഉന്നത ഉദ്യോഗസ്ഥർ ചരടുവലിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. സാധാരണയായി വകുപ്പുസെക്രട്ടറിമാരുടെ നേതൃത്വത്തിലാണ് മന്ത്രിമാരുടെ ഇത്തരം വിദേശയാത്രകൾ നടക്കാറുള്ളത്.എന്നാൽ കൃഷിവകുപ്പിലെ മൂന്ന് അഡീഷണൽ ഡയറക്ടർമാരെക്കൂടി സംഘത്തിൽ ഉൾപ്പെടുത്തിയതാണ് വിവാദമായത്. പാർട്ടി അനുഭാവമുള്ളവർ മാത്രമാണ് സംഘത്തിലുള്ളതെന്ന് ആരോപണമുയർന്നിരുന്നു. ഇതുസംബന്ധിച്ച ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വന്നപ്പോഴാണ് യാത്രയെക്കുറിച്ച് രണ്ടുമാസം കഴിഞ്ഞ് തീരുമാനിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി നിർദേശിച്ചത്.ഇതിപ്പോൾ എന്താണ് ഈ ഒരു യാത്രയ്ക്കുള്ള കാരണമെന്ന് തിരക്കിയിട്ടുണ്ടോ ? എന്തുകൊണ്ടാണ് കാർഷിക രീതികൾ പഠിക്കാൻ ഇസ്രായേൽ തെരഞ്ഞെടുത്തതെന്ന് കൗതുകകരമാണ്. കേരളത്തിന്റെ പകുതി മാത്രമാണ് ഇസ്രായേലിന്റെ ഭൂവിസ്തൃതി.

ഇവിടെ കാലവർഷവും തുലാവർഷവും വേനൽമഴയുമായി വർഷത്തിൽ ആറുമാസത്തോളം മഴ തകർത്തുപെയ്യുമ്പോൾ ഇസ്രായേലിൽ മഴ അപൂർവമാണ്. 44 നദികളെന്ന് മേനി പറയുന്നവരാണ് നമ്മൾ. എന്നാൽ, ഇസ്രായേലിലാകട്ടെ സജീവമായി ഒഴുകുന്നത് നാലോ അഞ്ചോ നദികൾ മാത്രം. ഭൂ​ഗർഭജലമടക്കം ജലസ്രോതസ്സുകളാകട്ടെ വളരെ ശുഷ്കവും. ഇസ്രായേലിന്റെ മൊത്തം ഭൂമിയുടെ പകുതിയിലധികവും മരുഭൂമിയാണ്. 20% ഭൂമി മാത്രമാണ് സ്വാഭാവികമായി കൃഷിയോഗ്യമായത്. രാജ്യത്തിന്റെ മൂന്നിൽ രണ്ട് ഭാ​ഗവും ​ഗുണനിലവാരം കുറഞ്ഞതും കൃഷിക്ക് തീരെ അനുയോജ്യമല്ലാത്തതുമായ മണ്ണാണ്. എന്നിട്ടും ഇസ്രായേൽ ഭക്ഷ്യവസ്തുക്കൾ കയറ്റുമതി ചെയ്ത് വരുമാനമുണ്ടാക്കുന്നു. 2.4 ശതമാനമാണ് ജിഡിപിയിൽ കാർഷിക രം​ഗത്തിന്റെ സംഭാവന. 2021ൽ അമേരിക്കയിലേക്ക് മാത്രം 700 മില്ല്യൺ ഡോളറിന്റെ കാർഷികോൽപ്പന്നങ്ങൾ കയറ്റുമതി ചെയ്തു. ഭക്ഷ്യലഭ്യതയിൽ സ്വയംപര്യാപ്തമാകണമെന്ന ഇസ്രായേൽ അധികൃതരുടെ ഉറച്ച തീരുമാനമാണ് പ്രതിബദ്ധങ്ങളെയെല്ലാം അതിജീവിച്ച് ഇസ്രായേലിനെ കൃഷി രാഷ്ട്രമാക്കി മാറ്റിയത്. രൂപീകരണ സമയത്തെ പ്രതിസന്ധിയും അതിർത്തി പങ്കിടുന്ന മിക്ക രാജ്യങ്ങളുടെ നിസഹകരണവും ഇസ്രായേലിൽ കൃഷി അനിവാര്യമാക്കി. ഇപ്പോൾ കൃഷിരീതിയിലും ജലസേചനത്തിനും ലോകത്തിന് തന്നെ മാതൃകയാണ് ഇസ്രായേൽ. യൂറോപ്യൻ രാജ്യങ്ങളടക്കം ഇക്കാര്യത്തിൽ ഇസ്രായേലിനെയാണ് അനുകരിക്കുന്നത്. കടൽവെള്ളവെള്ളവും മലിനജലവും ശുദ്ധീകരിച്ചാണ് പ്രധാനമായി കൃഷിക്ക് ജലസേചനം നടത്തുന്നത്.
ഏഴുശതമാനമാണ് ഇസ്രായേലിൽ കാട്. മരുഭൂമിസമാനമാണ് മൂന്നിലൊന്ന് ഭൂമിയും. പലയിടത്തും ഒരുകിലോമീറ്റർ കുഴിച്ചാലും വെള്ളം കിട്ടില്ല. ഇവിടെയാണ് ഇവർ മണ്ണിൽ പൊന്ന് വിളയിക്കുന്നത്. ഭക്ഷ്യവിളകളാണ് ഇസ്രായേലിന്റെ പ്രത്യേകത. ​ഗുണനിലവാരം കൂടിയ ​ഗോതമ്പും പച്ചക്കറിയും പഴങ്ങളും പൂക്കളും ധാരാളമായി വിളയുന്നു. കൃഷിയിൽ ശാസ്ത്രീയമായാണ് സർക്കാർ ഇടപെടൽ. ഏതൊക്കെ ഭൂമിയിൽ എന്തൊക്കെ വിളകൾ കൃഷി ചെയ്യണമെന്ന് സർക്കാർ തീരുമാനിക്കും. ഓരേ വിളകളുടെ അമിതമായ ഉൽപാദനം തടഞ്ഞ് വിലയിടിവ് ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 90 ക്യുബിക് മീറ്റർ മാത്രമാണ് ഇസ്രായേലിൽ ഓരോ വ്യക്തിക്കും ലഭ്യമാകുന്ന ജലത്തിന്റെ അളവ്. ബ്രിട്ടന്റേത് 2200 ക്യുബിക് മീറ്ററും അമേരിക്കയുടേത് 8700 ക്യുബിക് മീറ്ററുമാണെന്നോർക്കുക. ​ഗാർഹിക-വാണിജ്യ ആവശ്യങ്ങൾക്കുള്ള ജലത്തിന്റെ 60-80 ശതമാനവും കടൽവെള്ളം ശുദ്ധീകരിച്ചാണ് ഉപയോ​ഗിക്കുന്നത്. കുടിവെള്ളത്തിന്റെ 40 ശതമാനവും കടൽജലം ശുദ്ധീകരിച്ച് ഉപയോ​ഗിക്കുന്നു. മൂന്ന് ശതമാനം മാത്രമാണ് ജലനഷ്ടം. വികസിത രാജ്യങ്ങളിൽ 15ശതമാനവും വികസ്വര രാജ്യങ്ങളിൽ 35 ശതമാനവുമാണ് ജലനഷ്ടം. ഒരുതുള്ളി വെള്ളം പോലും കളയില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ​ഗാർഹിക-വാണിജ്യ ആവശ്യം കഴിഞ്ഞ വെള്ളം ശുദ്ധീകരിച്ച് കൃഷിക്ക് ഉപയോ​ഗിക്കും. ഇതിനായി വൻ ശുദ്ധീകരണ പ്ലാന്റുകളും വിതരണ പൈപ്പ് ശൃംഖലകളും എങ്ങും കാണാം.

93 ശതമാനം മലിന ജലവും ശുദ്ധീകരിച്ച് ഉപയോ​ഗിക്കുന്നു. 86 ശതമാനം സീവേജ് വാട്ടർ ശുദ്ധീകരിച്ച് കൃഷിക്കുപയോ​ഗിക്കുന്നു. 1986ൽ ഉപയോ​ഗിച്ച അതേ അളവ് വെള്ളം മാത്രമാണ് 2008ലും ഇസ്രായേൽ കൃഷിക്ക് ഉപയോ​ഗിച്ചത്. എന്നാൽ ഉൽപാദനത്തിൽ 40 ശതമാനം വർധനവുണ്ടായി. രാജ്യത്തെ മൊത്തം ജലത്തിന്റെ 52 ശതമാനവും ഉപയോ​ഗിക്കുന്നത് കൃഷിക്കായാണ്. രണ്ട് ലക്ഷം ഹെക്ടറാണ് ഇസ്രായേലിലെ കൃഷി ഭൂമി. അതിലേറെയും മരുഭൂമി. കാർഷിക രം​ഗത്ത് ഏറ്റവും നൂതനമായ ശാസ്ത്രീയ രീതികൾ അവംലബിക്കാനും പുതിയ രീതികൾ കണ്ടെത്താനും വലിയ പ്രാധാന്യമാണ് ഇസ്രായേൽ സർക്കാർ നൽകുന്നത്. ജലസേചനം, കീടനിയന്ത്രണം, വളപ്രയോ​ഗം തുടങ്ങിയവയിലെല്ലാം നൂറ് ശതമാനം ശാസ്ത്രീയ മാർ​ഗങ്ങൾ മാത്രം. സംഭരണത്തിനും വിതരണത്തിനും മികച്ച വില കർഷകർക്ക് ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനും സംവിധാനം. ഹൈഡ്രോപോണിക്‌സ്, ഡ്രോപ് ഇറി​ഗേഷൻ തുടങ്ങിയ പുത്തൻ സാങ്കേതിക വിദ്യകൾ അവലംബിച്ചാണ് കൃഷിയിൽ ഭൂരിഭാ​ഗവും. നൂതന സാങ്കേതിക വിദ്യകളുടെ ഉപയോഗം കാർഷിക മേഖലയെ മികച്ച വ്യവസായങ്ങളിലൊന്നാക്കി മാറ്റി. ഡ്രിപ്പ് ഇറിഗേഷൻ, വിത്തില്ലാത്ത പഴങ്ങൾ, ഹൈബ്രിഡ് ഉൽപന്നങ്ങൾ, അക്വാകൾച്ചർ, ഹൈഡ്രോപോണിക് ഹരിതഗൃഹങ്ങൾ, വിത്തുൽപാദനം, ഡയറി, കോഴി വളർത്തൽ, രാസവളങ്ങൾ, കീടനാശിനികൾ, പാലുൽപാദനം എന്നിവയെല്ലാം സാങ്കേതിക വിദ്യകയുടെ സഹായത്തോടെ വലിയ രീതിയിൽ വികസിപ്പിച്ചു.

ഇസ്രായേലിലെ മൊത്തം 90 ലക്ഷമാണ് ഇസ്രായേലിലെ ജനസംഖ്യ. ഇതിൽ 1.7% മാത്രമേ കാർഷിക രം​ഗത്തുള്ളൂവെന്നതും ശ്രദ്ധേയം. ഇത്രയും കുറഞ്ഞ മനുഷ്യവിഭവം ഉപയോ​ഗിച്ചാണ് വലിയ രീതിയിൽ കാർഷികോൽപാദനം സാധ്യമാകുന്നത്. കാർഷിക മേഖലയിലെ സാങ്കേതികവത്കരണം കാരണം ​ഗ്രാമീണമേഖലയിലെ വളർച്ചയും എടുത്തുപറയേണ്ടതാണ്. പശുവളർത്തലും പാലുൽപാദനവും വലിയ രീതിയിൽ വികസിച്ചു. ഇസ്രായേലിലെ പശു പ്രതിവർഷം ശരാശരി 12,000 ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്നു. ഒരു മരുഭൂമിയിൽ മാത്രം 150,000 ടൺ പച്ചക്കറികൾ ഉൽപാദിപ്പിക്കുന്നു. ഓരോ സീസണിലും ഹെക്ടറിൽ മൂന്ന് ദശലക്ഷം റോസാപ്പൂക്കൾ വിളയിച്ച് കയറ്റുമതി ചെയ്യുന്നു. സാങ്കേതിക വിദ്യയുടെ ഉപയോ​ഗവും കൃത്യമായ വളപ്രയോ​ഗവുമാണ് വലിയ ഉൽപാദനത്തിന് കാരണം. ഉയർന്ന നിലവാരമുള്ള ചെടികളും വിത്തുകളും സൃഷ്ടിച്ചെടുക്കുകയും ചെയ്യുന്നു. ഇസ്രയേലി കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഹൈബ്രിഡ് വിത്തുകളാണ് മറ്റൊരു പ്രത്യേകത. ഇത് വിളകളെ കീടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. കോഴികൾ പെൺമുട്ടകൾ മാത്രം ഇടുന്ന സവിശേഷമായ ഇനത്തെ എൻആർഎസ് പൗൾട്രി ഫാമിൽ വികസിപ്പിച്ചെടുത്തത് കോഴികൃഷിയിൽ വലിയ നേട്ടമായി. ഈ സാങ്കേതികതയിലൂടെ 700 കോടി ആൺകോഴി കുഞ്ഞുങ്ങളെ കൊല്ലുന്നതിൽ നിന്ന് വിട്ടുനിൽക്കാനായി. മൃ​ഗസംരക്ഷണത്തിനും സാങ്കേതിക മാർ​ഗങ്ങൾ ഉപയോ​ഗിക്കുന്നു. 2021ൽ അമേരിക്കയുമായി മാത്രം 700 മില്ല്യൺ ഡോളറിന്റെ കാർഷിക കയറ്റുമതിയാണ് ഈ ചെറിയ രാജ്യത്തിനുണ്ടായത്.

ഇസ്രായേലിന്റെ ഭൂരിഭാഗം കൃഷിയും സഹകരണ രീതിയിലാണ്. കർഷക കൂട്ടായ്മയായ കിബ്ബട്ട്സ്, മോഷവിമിൻ എന്നിവരാണ് പ്രധാന സംഘം. ഉൽപ്പാദന ഉപാധികൾ സംഘങ്ങളുടെ ഉടമസ്ഥതയിലാണ്. കൃഷിയും വിപണനവുമെല്ലാം സഹകരണ മേഖലയിൽതന്നെ. ഉൽപന്നങ്ങളുടെ 76% ഇവരിൽനിന്നാണ്. 2.4 ശതമാനമാണ് ജിഡിപിയിൽ കാർഷിക രം​ഗത്തെ സംഭാവന.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയ്‌ക്കെതിരെ തീവ്രവാദ ഗൂഢാലോചന കേസില്‍ 7 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (6 hours ago)

ധര്‍മ്മടത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍  (6 hours ago)

യുദ്ധം അവസാനിക്കുന്നു മൊജ്തബയുടെ ഖബറിന് ആണിയടിച്ച് ചെങ്കീരികൾ... മിസൈൽ കോട്ട ഖേഷം പിളർത്തി  (7 hours ago)

അൽ നഹ്യാന്റെ പ്രഖ്യാപനം..! പ്രവാസികൾ കരുതിയിരിക്കൂ; ദേ പ്രവചനം എത്തി..! AIR INDIA സർവീസ് തുടങ്ങി  (7 hours ago)

ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് യുവതികളുടെ സ്വര്‍ണാഭരണവുമായി മുങ്ങുന്ന യുവാവ് അറസ്റ്റില്‍  (7 hours ago)

സാറേ ആ തള്ളയെ പുറത്തിറക്കല്ലേ സാറേ...! സ്‌റ്റേഷന് മുന്നിൽ നിലവിളിച്ച് ശാന്തയുടെ മകൻ...! കാലത്തിയെ കൊണ്ടുവരല്ലേ..!ആൺമക്കൾ സൂക്ഷിക്കുക..!  (9 hours ago)

സിനിമാവേദിയില്‍ ജാതി പറഞ്ഞ് സ്വയം പരിചയപ്പെടുത്തി പാര്‍ഥിപന്‍  (9 hours ago)

മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു  (10 hours ago)

മണ്ണുത്തിയില്‍ പൊലീസിനുനേരെ ഗുണ്ടാ ആക്രമണം  (10 hours ago)

മാദ്ധ്യമങ്ങള്‍ എല്ലാ ദിവസവും രാവിലെ ഓരോരുത്തരുടെ പേരിടും 'എന്റെ അനന്തരവന്റെ പേര് കൂടിയേ പറയാന്‍ ബാക്കിയുള്ളു'; മറിയ ഉമ്മന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍  (10 hours ago)

ഏപ്രില്‍ 23ന് പ്രാദേശിക അവധി  (10 hours ago)

ഹരിദാസിൻ്റെ ഡാൻസാഫിൽ പുതിയ രൂപത്തിലും, ഭാവത്തിലും ഷൈൻ ടോം ചാക്കോ!!!!  (11 hours ago)

പ്രവാസികൾ കരുതിയിരിക്കൂ യുദ്ധത്തിന് പിന്നാലെ മറ്റൊന്ന് കൂടി..വൈകാതെ അന്തരീക്ഷം മാറിമറിയും!! യുഎഇ നിവാസികൾ അറിയാൻ  (11 hours ago)

വെറിപിടിച്ച് ഇറാഖിൽ തീതുപ്പി ഇറാൻ..വിക്ടോറിയ ബേസ് തകർത്തു ഇസ്രായേലിലേക്കും ഡ്രോണ്‍ വര്‍ഷം വ്യോമപാത അടച്ച് യുഎഇ  (11 hours ago)

പി ജയരാജൻ ശ്യാമളെ എടുത്ത് തോട്ടിൽ കളഞ്ഞു..! അച്ചികൾക്ക് ഒരു സീറ്റ് തീപ്പന്തമായി..!കണ്ണൂരിൽ കലാപം  (11 hours ago)

Malayali Vartha Recommends