അഴകിയ രാവണന്‍ സിനിമയില്‍ ശ്രീനിവാസന്‍ തന്റെ നേവലില്‍ പറയുന്നതു പോലെ ഒരിടത്ത് പാല് കാച്ച് ഒരിടത്ത് കല്യാണം. അവിടെ കല്യാണം .. ഇവിടെ പാലുകാച്ച് ..കേരളക്കര ഇന്നും നെഞ്ചിലേറ്റുന്ന ശ്രീനി സ്റ്റൈല്‍ സംഭാഷണം പോലെയാണ് സിപിഎമ്മിന്റെ അവസ്ഥ. കാസര്‍ കോഡ് പാര്‍ട്ടി പ്രതിരോധ യാത്ര മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്ഘാടനം ചെയ്യുന്ന അതേ സമയത്താണ് കണ്ണൂര്‍ തില്ലങ്കേരിയില്‍ പാര്‍ട്ടിയ്ക്കായി പി.ജയരാജന്‍ ന്യായീകരണ പണി നടത്തിയതും

അഴകിയ രാവണന്‍ സിനിമയില്‍ ശ്രീനിവാസന്‍ തന്റെ നേവലില്‍ പറയുന്നതു പോലെ ഒരിടത്ത് പാല് കാച്ച് ഒരിടത്ത് കല്യാണം. അവിടെ കല്യാണം .. ഇവിടെ പാലുകാച്ച് ..കേരളക്കര ഇന്നും നെഞ്ചിലേറ്റുന്ന ശ്രീനി സ്റ്റൈല്‍ സംഭാഷണം പോലെയാണ് സിപിഎമ്മിന്റെ അവസ്ഥ. കാസര്‍ കോഡ് പാര്‍ട്ടി പ്രതിരോധ യാത്ര മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്ഘാടനം ചെയ്യുന്ന അതേ സമയത്താണ് കണ്ണൂര്‍ തില്ലങ്കേരിയില്‍ പാര്‍ട്ടിയ്ക്കായി പി.ജയരാജന്‍ ന്യായീകരണ പണി നടത്തിയതും. രണ്ടും അര്‍ത്ഥത്തില്‍ ഒന്നു തന്നെയാണ് പ്രതിരോധം. മുഖ്യമന്ത്ര വര്‍ഗ്ഗീയതെയ കുറിച്ച് പറയുമ്പോള്‍ ജയരാജന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ക്വട്ടേഷന്‍ സംഘത്തെയാണ് പ്രതിരോധിക്കുന്നത്. എന്തായാലും പേര് പ്രതിരോധം തന്നെയാണ്.
സിപിഎം നയം എന്താണെന്നറിയാത്ത മാധ്യമങ്ങളാണ് പാര്‍ട്ടിക്ക് നേരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് തെളിയിച്ചു കൊണ്ട് അനുയായികളെ കൂടെ നിറുത്താനുള്ള നടപടികളുമായി സിപിഎം മുന്നേറുകയാണ്. സിപിഎം ന്റെ നയപരിപാടികളില്‍ തില്ലങ്കേരി സഖാക്കള്‍ കരടായി തുടങ്ങിയിട്ട് നാളുകളേറേയായി. ആ കരടുകളെ വളര്‍ത്തിയ പി.ജയരാജനെ തന്നെ പൊതുമധ്യത്തിലിറക്കി എല്ലാറ്റിനേയും പടിക്ക് പുറത്താക്കാനുള്ള നടപടികള്‍ എത്രമാത്രം വിജയിച്ചെന്ന് വരും ദിവസങ്ങളില്‍ അറിയാന്‍ കഴിയും. ആകാശ് തില്ലങ്കേരിയെന്ന മുന്‍ സിപിഎം നേതാവ് എടയന്നൂര്‍ ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയാണ്. അന്ന് പാര്‍ട്ടി സംരക്ഷിച്ചെങ്കിലും സ്വര്‍ണ്ണം വെട്ടിക്കല്‍ കേസില്‍ പെട്ടതോടെ ആകാശ് തില്ലങ്കേരിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.
എന്നാല്‍ പി ജയരാജന്റെ അനുയായികളെന്ന അര്‍ത്ഥത്തില്‍ അവര്‍ നിരന്തരം സൈബറിടങ്ങളില്‍ പാര്‍ട്ടിക്കാരുമായി ഏറ്റുമുട്ടിക്കൊണ്ടിരുന്നു. എല്ലാം അമര്‍ച്ച ചെയ്യുന്നതിനായാണ് തില്ലങ്കേരിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പൊതുസമ്മേളനം നടത്തിയത്. സമ്മേളനത്തില്‍ ആകാ ശ് തില്ലങ്കേരിയ്ക്കും കൂട്ടുകാര്‍ക്കും പി.ജയരാജന്‍ നല്കിയ പേരാണ് മുഷ്‌ക്കര സംഘം. എന്നാല്‍ സിപിഎം പ്രതിരോധ ജാഥ ഉത്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനും ത്രയസഖ്യത്തെ കുറിച്ച് പറഞ്ഞു. അത് തില്ലേങ്കേരി സഖാക്കളെയല്ല. കോണ്‍ഗ്രസ്, മുസ്ലീംലീഗ്, വെല്‍ഫയര്‍ പാര്‍ട്ടി എന്ന ത്രയ സഖ്യം ആര്‍ എസു എസുമായി സഖ്യമുണ്ടാക്കാന്‍ ചര്‍ച്ച നടത്തുവെന്നാണ് പിണറായി വിജയന്റെ സഖ്യം അര്‍ത്ഥമാക്കുന്നത്. മുഷ്‌ക്കര സംഘം മുഷ്‌ക്കുള്ളവരുടെ സംഘമെന്ന് സൈദ്ധാന്തിക നിലവാരത്തില്‍ വിലയിരുത്താം. എന്നാലീ ത്രയ സഖ്യത്തില്‍ ആര്‍ എസ് എസിനെ ഉള്‍പ്പെടുത്തിയിട്ടില്ല. സഖ്യത്തിലേയ്ക്ക് ആര്‍ എസ് എസിനെ കൊണ്ടു വരാനാണ് ശ്രമിക്കുന്നതെന്നാണ് മുഖ്യന്റെ വിലിയിരുത്തല്‍. അപ്പോള്‍ ത്രയ സംഖ്യത്തിന് പകരം മറ്റൊരു പേര് കണ്ടുപിടിയ്ക്കുമായിരിക്കും മുഖ്യന്‍ അല്ലെങ്കില്‍ സിപിഎം സഖാക്കള്‍ എന്ന കാര്യത്തില്‍ സംശയമില്ല.
പാര്‍ട്ടി അംഗമായ ആകാശ് തില്ലങ്കേരിയുടെ പിതാവ് സി.രവീന്ദ്രനെ വേദിക്ക് മുന്നിലിരുത്തി കൊണ്ടാണ് ആകാശിന്റെ സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഏര്യ സെക്രട്ടറി സംസാരിച്ചത്. പിതാവ് എന്നതല്ല മുഖ്യം പാര്‍ട്ടിയെ തളര്‍ത്താന്‍ നോക്കുന്നവര്‍ ആരായാലും എതിര്‍ക്കുന്നതിന് ബന്ധങ്ങള്‍ തടസ്സമാവില്ലെന്ന സന്ദേശം കൂടിയാണിവിടെ സിപിഎം വെളിപ്പെടുത്തുന്നത്. എന്നാല്‍ മകന്റെ ജീവന്‍ പാര്‍ട്ടിക്കാരാല്‍ നഷ്ടപ്പെടാതിരിക്കാനാണ് ആ പാവം മനുഷ്യന്‍ മുന്‍നിരയില്‍ തന്നെ സ്ഥാനം പിടിച്ചിരുന്ന് സ്വന്തം മകനെതിരെയുള്ള ആക്രോശങ്ങള്‍ കേട്ടതെന്നും ആരോപണമുയരുന്നുണ്ട്.
പാര്‍ട്ടിയുടെ മുഖം ക്വട്ടേഷന്‍ സംഘമാണെന്ന് വരുത്തി തീര്‍ക്കുന്നത് മാധ്യമങ്ങളാണെന്ന് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനെ വിശ്വസിപ്പിക്കാനുള്ള ശ്രമമാണ് നടന്നു കൊണ്ടിരിക്കുന്നത്. ചില മാധ്യമങ്ങളെ പേരെടുത്ത് പറഞ്ഞ് ആക്ഷേപിക്കാന്‍ പി.ജയരാജന്‍ തയ്യാറായതും ശ്രദ്ധേയമാണ്.
തില്ലങ്കേരിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ണൂര്‍ ലൈനിലേയ്ക്ക് കൊണ്ടു വരാന്‍ പി.ജയരാജനെ ഇറക്കി മുഷ്‌ക്കര സംഘത്തെ തള്ളി പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ കാസര്‍കോഡ് പിണറായി വിജയന്‍ കേരള ജനതയെ പ്രതിരോധത്തിന്റൈ ബാലപാഠങ്ങള്‍ പഠിപ്പിക്കുകയായിരുന്നു. കേരളത്തില്‍ സിപിഎമ്മും ഇടതു പക്ഷവു ഒഴികെ എല്ലാ കക്ഷികളേയും പ്രതിരോധിക്കാനുള്ള ജാഥയാണ് എം.വി.ഗോവിന്ദന്‍ നടത്തുന്നതെന്ന മുഖ്യമന്ത്രി പറഞ്ഞു.
ആര്‍ എസ് എസിനെ പ്രതിരോധിക്കണമെന്ന് പറയുന്നതിന് പകരം വളഞ്ഞ് ചുറ്റിയെത്തിയ മുഖ്യന്റെ ത്രയസഖ്യം ഏറെ ചരിപടര്‍ത്തി. മുസ്ലീം ലീഗ് , കോണ്‍ഗ്രസ്, ജമാഅത്തെ ഇസ്ലാമി എന്നിവരുടെ ഗ്രൂപ്പുകളിലൂടെ സഖ്യമായി വളരുന്ന ആര്‍ എസ് എസിനെ എതിര്‍ക്കണമെന്നാണ് മുഖ്യന്റെ നിലപാട് . മുസ്ലീം സമുദായത്തെ മൊത്തത്തില്‍ ആര്‍ എസ് എസ് കൂടാരത്തില്‍ കെട്ടാനൊരുങ്ങുനെന്ന പിണറായിയുടെ പ്രസ്താവന തീക്കൊള്ളി കൊണ്ട് തലചൊറിയുന്നതിന് തുല്യമായി മാറുമെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ന്യൂനപക്ഷങ്ങള്‍ ഇടത് പക്ഷത്തിന് മുന്‍പെങ്ങുമില്ലാത്ത പിന്‍തുണയാണ് നല്കിയത്. അത് മലബാര്‍ ഉള്‍പ്പടെയുള്ള മേഖലകളില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുകയും ചെയ്തത് നാം കണ്ടതാണ്.
ഇതൊക്കെ പാര്‍ട്ടിക്ക് മനസിലായതു കൊണ്ടാണ് പരസ്യ പ്രസ്താവനകളും സൈബര്‍ പോരാട്ടങ്ങളും വിലക്കിയത്. കണ്ണൂരിലെ കൊലയും രക്തസാക്ഷികളുമില്ലെങ്കില്‍ എന്ത് പാര്‍ട്ടി ? എന്ത് സ്‌നേഹം?. എന്തായാലും സിപിഎം ഉരുകുകയാണ് ഉള്ളാലെ അലട്ടുന്ന പ്രശ്‌നങ്ങള്‍ പുറത്തിങ്ങനെ ലേപനം പുരട്ടി മായ്ക്കാനാവില്ലെന്ന് കണ്ണൂര്‍ ലോബിക്കറിയാം. .
https://www.facebook.com/Malayalivartha