Widgets Magazine
11
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ് ഡെവലപ്‌മെന്റ് സെന്റർ (സിഡാക്) ൽ ഒഴിവുകൾ. മാനേജർ, പ്രോജക്ട് അസോസിയേറ്റ് ഉൾപ്പെടെ 646 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബി ടെക്/ ബി ഇ, എം ഇ/എം.ടെക്, എം സി എ, എം ഫിൽ/പി എച്ച് ഡി എന്നിവയാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യതകൾ


ഒമാനിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനുള്ള വമ്പൻ റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ച് കേരള സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സ് ലിമിറ്റഡ് (ഒഡെപെക്) . ഇംഗ്ലീഷ്, ഫിസിക്സ്, മാത്സ്, ഐസിടി, ഫിസിക്കൽ എജ്യൂക്കേഷൻ എന്നീ വിഷയങ്ങളിലെ അധ്യാപകർക്കാണ് അവസരം. സ്ത്രീകൾക്ക് മുൻഗണന നൽകുന്ന ഈ നിയമനത്തിൽ 5 ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾ 2025 ഒക്ടോബർ 15-നകം അപേക്ഷിക്കണമെന്ന് ഒഡെപെക് അറിയിച്ചു.


ഹമാസ് ഇസ്രായേൽ സംഘർഷങ്ങളുടെ നാൾവഴികൾ ..1989ലാണ് ഇസ്രയേലിനെതിരെ ഹമാസിന്റെ ആദ്യ ആക്രമണം.ഇപ്പോൾ 2025 ലും ഗാസ ഇനി ആര് ഭരിക്കും എന്ന ചോദ്യം ബാക്കി !!


മോഹൻലാലിന്റെ ഷോ ഉൾപ്പെടെ, താരങ്ങളെ വിമർശിച്ച് എംഎൽഎ, യു പ്രതിഭയുടെ വിവാദ പ്രസംഗം; നാട്ടിൽ ഉദ്ഘാടനങ്ങൾക്ക് ഇപ്പോൾ തുണിയുടുക്കാത്ത താരങ്ങളെ മതി: എല്ലാവരും ഇടിച്ച് കയറുകയാണ്; അത് നിർത്താൻ പറയണം: ഇത് സദാചാരം എന്ന് പറഞ്ഞ് തന്റെ നേരെ വരരുത്...


മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് വിദേശകാര്യമന്ത്രാലയം

കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു പൊതുശല്യമായി മാറിയിരിക്കുകയാണ് . പൊതുജനം എത്രയൊക്കെ പരാതിപെട്ടിട്ടും മുഖ്യന്റെ ചക്രവര്‍ത്തി സമാനമായ യാത്രകള്‍ക്ക് യാതൊരു നിയന്ത്രണവുമില്ല. ഏതെങ്കിലും മുക്കിലോ മൂലയിലോ നിന്ന് രണ്ട് പിള്ളാര്‍ കരിങ്കൊടി കാണിക്കുന്നതിനെ ഭയന്ന് മുഖ്്യന്‍ ഭയന്നോടുന്നുവെന്ന ധാരണ തെറ്റാണ്. സിപിഎം എല്ലാകാലത്തും പ്രയോഗിക്കുന്ന അടവുനയത്തിന്റെ ഭാഗമാണ് മുഖ്യന്റെ സുരക്ഷയും ഓട്ടവും.

23 FEBRUARY 2023 01:53 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിക്ക് ബുർജ് ഖലീഫയുടെ അത്രയും പൊക്കം ഉണ്ടോ? മുഖ്യമന്ത്രിയുടെ ബോഡി ഷേമിങ് പരാമർശത്തിനെതിരെ ആഞ്ഞടിച്ച് എട്ടാം ക്ലാസുകാരി

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം എൽ എമാർ രു കുറ്റവും ചെയ്തിട്ടില്ല; സി.പി.എമ്മുകാരെ പോലെ സഭാ നടപടികള്‍ തടസപ്പെടുത്തുന്ന ഒരു അക്രമമവും കാട്ടിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ചീഫ് മാര്‍ഷലിനെ ആരും ആക്രമിച്ചിട്ടില്ല; സഭയിലെ എല്ലാ കാര്യങ്ങളും സഭാ ടിവി സംപ്രേഷണം ചെയ്യുന്നില്ല; മര്‍ദ്ദനം നടന്നാല്‍ കാണില്ലെ? പൊട്ടിത്തെറിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

എക്സിക്യൂട്ടിവിന്റെ നിരുത്തരവാദപരവും നിഷേധാത്മകവുമായ നിലപാട്; നിയമസഭാ സാമാജികർ സഭയിൽ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമില്ല; പ്രതിഷേധിച്ച് രമേശ് ചെന്നിത്തല

യഥാര്‍ഥ പ്രതികളെ പിടികൂടണമെങ്കില്‍ സത്യസന്ധമായ അന്വേഷണം നടക്കണം; ദേവസ്വം മന്ത്രി സ്ഥാനമൊഴിയണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

എം.വി.ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കണ്ണൂര്‍ ജില്ലയില്‍ നിന്നും വയനാട് ജില്ലയിലേയ്ക്ക് പ്രവേശിച്ചു കഴിഞ്ഞു. വയനാട് ചുരം കയറുന്നതിന് മുന്‍പ് എം.വി.ഗോവിന്ദന്‍ കരിങ്കൊടി പ്രതിഷേധക്കാരെ ചാവേറുകളെന്ന് വിളിച്ച് മുന്‍കൂര്‍ ജാമ്യമെടുത്തിരിക്കുന്നത് കേരളത്തില്‍ നടക്കാന്‍ പോകുന്ന കൊലപാതകങ്ങളുടെ മുന്നോടിയായിട്ടാണോയെന്ന സംശയം ഉയരുകയാണ്.
 കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു പൊതുശല്യമായി മാറിയിരിക്കുകയാണ് . പൊതുജനം എത്രയൊക്കെ പരാതിപെട്ടിട്ടും മുഖ്യന്റെ ചക്രവര്‍ത്തി സമാനമായ യാത്രകള്‍ക്ക് യാതൊരു നിയന്ത്രണവുമില്ല. ഏതെങ്കിലും മുക്കിലോ മൂലയിലോ നിന്ന് രണ്ട് പിള്ളാര്‍ കരിങ്കൊടി കാണിക്കുന്നതിനെ ഭയന്ന് മുഖ്്യന്‍ ഭയന്നോടുന്നുവെന്ന ധാരണ തെറ്റാണ്. സിപിഎം എല്ലാകാലത്തും പ്രയോഗിക്കുന്ന അടവുനയത്തിന്റെ ഭാഗമാണ് മുഖ്യന്റെ സുരക്ഷയും ഓട്ടവും. പാര്‍ട്ടിക്കെതിരെ വരുന്ന വിഷങ്ങളില്‍ നിന്ന് ്ജനശ്രദ്ധ തിരിച്ചു വിടാന്‍ മറ്റെന്തെങ്കിലും എടുത്തിട്ടങ്ങ് അലക്കും. അതിന് ഏറെ മിടുക്കു കാട്ടിയാതാകട്ടെ സാക്ഷാല്‍ ഇ എംഎസ് നമ്പൂതിരിപാടും. ഇപ്പോള്‍ പിണറായി വിജയനും , ഗോവിന്ദന്ും ഒക്കെ മാറി മാറി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ് ജനത്തെ വഴി തെറ്റിക്കാന്‍ അതിന്റെ ഒരു ഭാഗമാണ ്മുഖ്യമന്ത്രിയുടെ ആഡംബര യാത്ര.

യാത്രയില്‍ കരിങ്കൊടി കാണിക്കുന്നവരെ ആദ്യം ഗോവിന്ദന്‍ മാസ്റ്റര്‍ വിശേഷിപ്പിച്ചത് ആത്മഹത്യാ സ്‌ക്വാഡെന്നാണ്. മുഖ്യമന്ത്രിയുടെ വാഹനത്തിന് കുന്നില്‍ ചാടി ആത്മഹത്്യ ചെയ്യാന്‍  മടക്കുന്ന യൂത്ത കോണ്‍ഗ്രസുകാരെ ഭയന്നാണ് മുഖ്യമന്ത്രിക്ക് വലിയ സുരക്ഷ നല്കുന്നതെന്നാണ് അദ്ദേഹം നാളിതുവരെ പറഞ്ഞു നടന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം മുഖ്യന്റെ വാഹനവ്യൂഹം കരിങ്കൊടി കാണിച്ച യുവാവിന്റെ നെഞ്ചത്തേയ്ക്ക് ഇടിച്ചു കയറ്റാന്‍ ശ്രമിച്ചതില്‍ നിന്നും വലിയ വിപത്തിലേയ്ക്കാണ് മുഖ്യന്റെ പേക്കെന്ന് മനസിലാക്കാന്‍ കഴിയുന്നു.

അതിന് ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് മുന്നിലേക്ക് ചാടി പ്രതിക്ഷേധിക്കുന്നത് ചാവേര്‍ സംഘം തന്നെയെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു തുടങ്ങിയത്.. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നില്‍ ചാടി മരിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. അത് തടയാനാണ് പോലീസ് ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറയുന്നു . ചാവേറുകളെന്ന് വിളിച്ച് തുടങ്ങിയതോടെ കരിങ്കൊടിയുമായി ചാടി വീഴുന്നവരുടെ ജീവന് യാതൊരു സുരക്ഷിതത്വവുമില്ലെന്ന പ്രഖ്യാപനമാണ് ഗോവിന്ദന്‍ നടത്തിയിരിക്കുന്നത്. ഇനി വണ്ടി മുട്ടിയോ പോലീസ് അതിക്രമത്തിലോ ആരെങ്കിലും മരിച്ചാല്‍ അതെല്ലാം ചാവേറുകളുടെ ഗണത്തിലേയ്ക്ക് മാറ്റുമെന്നാണ് ഗോവിന്ദന്‍ മാഷിന്റെ പ്രസ്താവനയില്‍ നിന്ന് വ്യക്തമാകുന്നത്.

ഇ പി ജയരാജന്റെ അസാന്നിധ്യം ചൂണ്ടികാട്ടിയപ്പോഴും ഗോവിന്ദന് മരുപടിയുണ്ടായിരുന്നുജാഥയില്‍ നിന്ന് ആരും വിട്ട് നിന്നിട്ടില്ല. ഇ പി ജയരാജന്‍ ജാഥയില്‍ പങ്കെടുക്കും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ ആര്‍എസ്എസ് - സിപിഎം ചര്‍ച്ചയില്‍ രഹസ്യമില്ല. സംഘര്‍ഷമുള്ള സമയത്ത് ലഘൂകരിക്കാനാണ് ശ്രമിച്ചതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. നാളിതുവരെ ആര്‍ എസ് എസ് ചര്‍ച്ചയെന്നു കേട്ടാല്‍ സിപിഎം മുഖം തിരിച്ചിരുന്നു. എന്നാല്‍ എല്ലാ ഭാഗത്തു നിന്നും തെളിവു സഹിതം വിവരങ്ങള്‍ പുറത്തു വന്നതോടെ ആര്‍ എസ് എസ് ചര്‍ച്ചയെ കുറിച്ച് അദ്ദേഹത്തിന് സമ്മതിക്കേണ്ടി വന്നു.ജയരാജന്‍ ശരീരത്തിലെ ഉണ്ടയ്ക്ക് ചികിത്സയിലാണെന്നാണ് ഗോവിന്ദന്റെ അടുത്ത വീരസ്യം.

ആര്‍എസ്എസ് - ജമാഅത്തെ ഇസ്ലാമി ചര്‍ച്ച ഡല്‍ഹിയില്‍ എവിടെയോ നടത്തിയത് എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ജാഥ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി കോണ്‍ഗ്രസിനോട് ചോദിച്ചത് പ്രസക്തമായ കാര്യമാണ്. ആര്‍എസ്എസ്, ജമാഅത്തെ ഇസ്ലാമി, കോണ്‍ഗ്രസ് കൂട്ടുകെട്ട് ഞങ്ങള്‍ തുറന്ന് കാട്ടുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ആര്‍ എസ് എസ് . ജമാഅത്തെ ഇസ്ലമി ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെ വലിച്ചിട്ടതെന്തിന് എന്ന ചോദ്യത്തിന് ഗോവിന്ദന്‍ മാഷോ സിപിഎം നേതാക്കളോ വ്യക്തമായ മറുപടി പറയുന്നില്ല.

 ജമാഅത്തെ ഇല്‌സാമിയുടെ ചര്‍ച്ച എന്തായിരുന്നു എന്ന് വ്യക്തമായി മറുപടി പറേണ്ടത് സിപിഎം മാത്രമാണ്. ഭരണവും ഇന്റലിജന്‍സ് സംവിധാനങ്ങളുമൊല്ലാം കൈകാര്യം ചെയ്യുന്ന സിപിഎം മറുപടി പറയാതെ കോണ്‍ഗ്രസിനെ അതിലേയ്ക്ക വലിച്ചിട്ടത് ജാഥയില്‍ നിന്നും ജനകീയ വിഷയങ്ങളെ അകറ്റി നിറുത്താനാണ്.

പകരം വര്‍ഗ്ഗീയതയുടെ ചക്രങ്ങളുരുട്ടിയാണ് സിപിഎം ന്റെ ജനകീയ പ്രതിരോധ ജാഥ തിരുവനന്തപുരത്തേയക്ക് വരുന്നത്. പെട്രോള്‍, ഡീസന്‍ സെസ്, വൈദ്യുതി ഉള്‍പ്പെടയുള്ളവയുടെ നികുതി വര്‍ധന, വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി ഇവയൊന്നും കേരള സര്‍ക്കാരോ സിപിഎമ്മേ അറിയുന്നില്ലെന്നാണ് പിണറായി വിജയന്‍ പറയുന്നത്. പകരം ജമാഅത്തെ ഇസ്ലമിക്കാരുടെ ചര്‍ച്ചയാണ് കേരളം ചര്‍ച്ച ചെയ്യേണ്ടതെന്ന് സിപിഎം തീരുമാനിക്കുകയാണ്. വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയ ജനതയ്ക്ക് ബദല്‍ മാര്‍ഗ്ഗം നേടാന്‍ അവസരമില്ലെന്നറിഞ്ഞു കൊണ്ടാണ് ഇടതുപക്ഷത്തിന്റെ ഈ കള്ളക്കളികള്‍.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുമുറ്റത്തുവച്ച് വീട്ടമ്മയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണം  (3 hours ago)

താമരശ്ശേരിയിലെ ഒന്‍പത് വയസുകാരിയുടെ മരണം ; കാരണം അമീബിക് മസ്തിഷ്‌ക ജ്വരം ബാധ തന്നെ  (3 hours ago)

തെരുവുകളില്‍ നിന്നും ജാതിപ്പേരുകള്‍ എടുത്ത് മാറ്റാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍  (3 hours ago)

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ സുരേഷ് ഗോപിയുടെ വാദം തള്ളി ദേവന്‍; ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തണമെന്ന് ദേവന്‍  (3 hours ago)

സിനിമതാരങ്ങളുടെ വീടുകളിലെ ഇഡി റെയ്ഡ്: ശബരിമല സ്വര്‍ണപ്പാളി വിവാദം മുക്കാനാകുമെന്ന് സുരേഷ് ഗോപി  (4 hours ago)

എല്‍ഡിഎഫ്- യുഡിഎഫ് റാലിക്കിടെ സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംപിക്ക് പരുക്ക്  (4 hours ago)

മകന്റെ തലയില്‍ കമ്പിപ്പാര കൊണ്ട് അടിച്ച് പിതാവ്; 22 കാരന്‍ മാതാപിതാക്കളെ ആക്രമിക്കാന്‍ ശ്രമിച്ചത് ചെറുക്കുന്നതിനിടെയാണ് സംഭവം  (4 hours ago)

വാഹനാപകടത്തില്‍ മഹാധമനിക്ക് ഗുരുതര പരിക്കേറ്റ തമിഴ്‌നാട് സ്വദേശിക്ക് എന്‍ഡോ വാസ്‌ക്കുലാര്‍ ചികിത്സ വഴി പുതുജീവന്‍; അഭിമാനത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ്  (4 hours ago)

മെഡിറ്ററേനിയന്‍ കടലില്‍ മിലിട്ടറി ബേസ് ; ഇസ്രയേലിന് ട്രംപിന്റെ ഉരുക്കുകോട്ട  (5 hours ago)

യുവതിയുടെ ജീവന്‍ തിരിച്ചുകിട്ടിയത് എസ്‌ഐയുടെ അവസരോചിത ഇടപെടലില്‍  (6 hours ago)

സിഡാക് - ൽ ഒഴിവുകൾ  (6 hours ago)

ഒമാനിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനുള്ള വമ്പൻ റിക്രൂട്ട്മെന്റ്  (6 hours ago)

തര്‍ക്കത്തിനിടെ മലയാളി യുവാവിനെ ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തി  (6 hours ago)

സമാധാനത്തിനുള്ള നൊബേല്‍ മരിയ കൊറീന മചാഡോയ്ക്ക്  (6 hours ago)

ഹമാസ് ഇസ്രായേൽ സംഘർഷങ്ങളുടെ നാൾവഴികൾ  (7 hours ago)

Malayali Vartha Recommends