Widgets Magazine
10
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവചിച്ച 2 കാര്യങ്ങൾ സംഭവിച്ചു; 2026 അവസാനിക്കും മുൻപ് ലോകത്തെ കാത്തിരിക്കുന്നത് മറ്റ് 3 വൻ ദുരന്തങ്ങളോ? ബാബ വംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചകളിൽ...


നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണി, ഒരേദിവസം 14കാരികളായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു; ഇൻസ്റ്റഗ്രാം വില്ലനായ കേസിൽ 23-കാരൻ ജയിലിലേക്ക്...


പിടിക്കാമെങ്കിൽ പിടിക്ക്’ എന്ന് വെല്ലുവിളിച്ചു; ഒടുവിൽ അമ്മയെ ചോദ്യം ചെയ്തതോടെ ആയങ്കി വിറച്ചു; താളിക്കാവിലെ അപ്പാർട്ട്മെന്റ് വളഞ്ഞ് കണ്ണൂർ സ്ക്വാഡിന്റെ മിന്നൽ ഓപ്പറേഷൻ...


മഴ കുറഞ്ഞെങ്കിലും കളി മാറും! ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി; ഈ തീയതികളിൽ കേരളത്തിൽ വൻ മഴ മുന്നറിയിപ്പ്...


മോഷണം ഭയന്ന് പാടത്ത് ഒളിപ്പിച്ചു; കർഷകൻ കുഴിച്ചിട്ട 5 ലക്ഷം രൂപ ഒരു വർഷത്തിന് ശേഷം തുറന്നപ്പോൾ ഞെട്ടൽ....

വെള്ളപൊക്ക ദുരിതാശ്വാസ ഫണ്ട് വെട്ടിച്ച് സിപിഎമ്മും പാര്‍ട്ടി സഖാക്കളും തഴച്ചു വളര്‍ന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലോകായുക്ത വിധി പറയാനായി മാറ്റി വെച്ചിരിക്കുന്നത്. അതു പോലെ ആയിരം മുതല്‍ കോടികള്‍ വരെ ദുരിതം അനുഭവിക്കുന്നവര്‍ക്കായി നല്കിയ വിദേശ മലയാളികള്‍ പിണറായിയ്ക്കും ഇടതു പക്ഷത്തിനും വോട്ട് ചെയ്തതില്‍ പശ്ചാതാപം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. ഇത്രയധികം അഴിമതിയും ധൂര്‍ത്തും സ്വജനപക്ഷപാതവും നടത്തിയ ഭരണം കേരളം നാളിതുവരെ കണ്ടിട്ടില്ലെന്നാണ് വിദേശ മലയാളികളും പറയുന്നത്.

25 FEBRUARY 2023 10:12 AM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

ബീഡി തൊഴിലാളിയായ ജനാര്‍ദ്ദനന്‍ ചേട്ടന്‍ വെളളപ്പൊക്ക ദുരന്ത സമയത്ത് കേരളീയര്‍ക്ക് പ്രചോദനത്തിന്റെ ദൈവദൂതനായിരുന്നു. അകാലത്തില്‍ അന്തരിച്ച ഭാര്യ വര്‍ഷങ്ങളോളം ബീഡി തിറുത്തതിന് ലഭിച്ച ഗ്രാറ്റിവിറ്റി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്കി പിണറായി വിജയനും സിപിഎമ്മിനും കൈതാങ്ങായി മാറിയ ജനാര്‍ദ്ദനന്‍ ചേട്ടന്‍ ഇനി തലയില്‍ കൈവെച്ച് ശപിക്കുകയാണ്. ജനാര്‍ദ്ദനന്‍ ചേട്ടനെ പോലെ ആയിരങ്ങളാണ് ലോകത്തിന്റെ നാനാഭാഗത്തു നിന്നും തങ്ങളുടെ അധ്വാനത്തിന്റെ ഒരു വിഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്കി. സേന്േഹനിധിയായ ആട്ടിന്‍കുട്ടിയെ വിറ്റും, കുടുക്കകള്‍ പൊട്ടിച്ചും അവാര്‍ഡ് തുകകള്‍ നല്കിയും ദുരിതാശ്വാസ നിധിയെ ജനകീയി ആശ്വാസമാക്കി മാറ്റി .

വെള്ളപൊക്ക ദുരിതാശ്വാസ ഫണ്ട് വെട്ടിച്ച് സിപിഎമ്മും പാര്‍ട്ടി സഖാക്കളും തഴച്ചു വളര്‍ന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലോകായുക്ത വിധി പറയാനായി മാറ്റി വെച്ചിരിക്കുന്നത്. അതു പോലെ ആയിരം മുതല്‍ കോടികള്‍ വരെ ദുരിതം അനുഭവിക്കുന്നവര്‍ക്കായി നല്കിയ വിദേശ മലയാളികള്‍ പിണറായിയ്ക്കും ഇടതു പക്ഷത്തിനും വോട്ട് ചെയ്തതില്‍ പശ്ചാതാപം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. ഇത്രയധികം അഴിമതിയും ധൂര്‍ത്തും സ്വജനപക്ഷപാതവും നടത്തിയ ഭരണം കേരളം നാളിതുവരെ കണ്ടിട്ടില്ലെന്നാണ് വിദേശ മലയാളികളും പറയുന്നത്. എല്ലാം മാധ്യന സൃഷ്ടിയെന്ന് പറഞ്ഞൊഴിയാന്‍ കഴിയാത്ത തരത്തിലുള്ള തെളിവുകളാണ് വിജിലന്‍സ് പുറത്തു കൊണ്ടു വന്നരിക്കുന്നത്. ദുരിതാശ്വാസ നിധി തട്ടിപ്പില്‍ സിപഎംന്റെ നേതാക്കളും പ്രവര്‍ത്തകരും പ്രതികളാകുമെന്ന് വന്നാല്‍ വിജിലന്‍സിന് മൂക്കുകയറിട്ട് നിറുത്തുമോയെന്നതാണ് ഇപ്പോളത്തെ സംശയം.

സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രവാസി വ്യവസായി കെ.ജി. ഏബ്രഹാം രംഗത്തെത്തി. പ്രളയ ദുരിതാശ്വാസത്തിനായി പ്രവാസികളില്‍നിന്ന് സ്വരൂപിച്ച പണം അര്‍ഹരില്‍ എത്തിയില്ലെന്നും ഇടതുപക്ഷത്തിന് വോട്ടു ചെയ്തതില്‍ പശ്ചാത്തപിക്കുന്നുവെന്നും കെ.ജി. ഏബ്രഹാം പറയുന്നു.ഇനി രാഷ്ട്രീയ നേതാക്കള്‍ക്കു സംഭാവന നല്‍കില്ല. പ്രളയ ദുരിതാശ്വാസത്തിനായി പ്രവാസികളില്‍നിന്നു സ്വരൂപിച്ച ഫണ്ട് അര്‍ഹരില്‍ എത്തിയില്ല. രാഷ്ട്രീയക്കാര്‍ പ്രവാസികളെ ചൂഷണം ചെയ്യുകയാണ്. ഇടതുപക്ഷത്തിനു വോട്ട് ചെയ്തതില്‍ പശ്ചാത്താപിക്കുന്നു. പ്രവാസികള്‍ നാട്ടില്‍ നിക്ഷേപിക്കുന്ന പണത്തിന് സുരക്ഷിതത്വമില്ല. അടച്ചിട്ട വീടുകള്‍ക്ക് അധിക നികുതി ചുമത്തിയത് അഹങ്കാരമാണ്'' പിണറായി സര്‍ക്കാരിന് വിദേശ മലയാളികളുടേതുള്‍പ്പടെ വലിയ സഹായ ങ്ങള്‍ ചെയ്തു കൊടുത്തിട്ടുള്ള ആളാണ് കെ.ജി. എബ്രഹാം എന്ന വ്യവസായി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നടന്ന വ്യാപക തട്ടിപ്പ് നാടിനെ ഞെട്ടിക്കുന്നതിനൊപ്പം ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുമുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം അത്രത്തോളം മൂല്യമുള്ള ഈ നിധിയില്‍ തട്ടിപ്പുകാര്‍ കയ്യിട്ടുവാരിയതിന്റെ കാരണം അതു സൂക്ഷിക്കേണ്ടവരുടെ നോട്ടക്കുറവും അശ്രദ്ധയും നിരുത്തരവാദിത്തവും തന്നെയല്ലേ? പിണറായി വിജയനും അദ്ദേഹത്തിന്റെ ഓഫീസും സ്വര്‍ണ്ണക്കടത്ത് , ഡോളര്‍ കടതത് സംഭവങ്ങള്‍ ഒ്ന്നും അറിഞ്ഞില്ലെന്ന് പറഞ്ഞ് കയ്യൊഴിയുംപോലെ ഇത് ഒഴിയാനാകില്ല. കാരണം എല്ലാം ഫയലിലും മുഖ്യമന്ത്രി തന്നെയാണ് ഒപ്പിട്ടിരിക്കുന്നത്.

ദുരിതാശ്വാസനിധിയില്‍ നടന്നതു വന്‍ തട്ടിപ്പാണെന്നു ബോധ്യപ്പെട്ടെന്നും വ്യാപ്തി കണ്ടെത്താന്‍ അപേക്ഷകരുടെ വീടുകളിലും കൂടുതല്‍ റവന്യു ഓഫിസുകളിലും പരിശോധന നടത്തുമെന്നും ഡോക്ടര്‍മാരെ ചോദ്യം ചെയ്യുമെന്നും വിജിലന്‍സ് പറയുന്നു. സമര്‍പ്പിക്കുന്ന മെഡിക്കല്‍, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ പലതും വ്യാജമെന്നാണു പ്രധാന കണ്ടെത്തല്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും ഏജന്റുമാരും ഉള്‍പ്പെടുന്ന സംഘം തട്ടിപ്പിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. കാര്യമായ രോഗങ്ങളില്ലാത്തവരും രാഷ്ട്രീയ ശുപാര്‍ശയുമായി എത്തിയവരും ഉള്‍പ്പെടെ വ്യാപകമായി സഹായം തട്ടിയതായി കണ്ടെത്തുകയുണ്ടായി. ഒരു ഡോക്ടര്‍ ഒറ്റയടിക്ക് 1500 മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായാണു കണ്ടെത്തിയത്.

കുടുംബ വാര്‍ഷിക വരുമാനം 2 ലക്ഷം രൂപ വരെയുള്ളവര്‍ക്കു നേരിട്ടോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ എംപിമാരുടെയോ എംഎല്‍എമാരുടെയോ ഓഫിസ് മുഖേനയോ മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു തപാല്‍ മുഖേനയോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അപേക്ഷ നല്‍കാം. നിധിയില്‍നിന്നുള്ള ആശ്വാസത്തിനായി അപേക്ഷ നല്‍കിയിട്ടും സാങ്കേതിക നൂലാമാലകളുടെ പേരില്‍ എത്രയോ അര്‍ഹര്‍ കുരുങ്ങിക്കിടക്കുമ്പോഴാണ് തട്ടിപ്പുകാര്‍ അനായാസം നിധിയില്‍ കയ്യിട്ടുവാരുന്നത് എന്നതുകൂടി ഓര്‍മിക്കേണ്ടതുണ്ട്.

ദുരിതാശ്വാസനിധിയില്‍നിന്ന് അനര്‍ഹര്‍ക്കു ധനസഹായം ലഭ്യമാക്കാന്‍ ശ്രമിച്ചവര്‍ക്കും അതിനു കൂട്ടുനിന്നവര്‍ക്കുമെതിരെ ദാക്ഷിണ്യമില്ലാതെ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുകയുണ്ടായി. അനര്‍ഹര്‍ സഹായം നേടിയെടുക്കുന്നതായുള്ള പരാതികള്‍ ശ്രദ്ധയില്‍പെട്ടപ്പോഴാണ് അന്വേഷിക്കാന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പറയുന്നു. കൃത്രിമം കാട്ടിയവരെയെല്ലാം നിയമത്തിനു മുന്നില്‍കൊണ്ടുവരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പറയുന്നുണ്ട്.

ഇതൊക്കെ നല്ലതുതന്നെ. എന്നാല്‍, ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം പകരാനായി സ്വരുക്കൂട്ടുന്ന നിധിയിലെ ഓരോ പൈസയ്ക്കും വിലയുണ്ടെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ ഇങ്ങനെ തട്ടിപ്പുകാര്‍ക്കായി വാതില്‍ തുറന്നുകൊടുക്കുമായിരുന്നോ ? നിധി കാക്കേണ്ടവരുടെ ജാഗ്രതക്കുറവിന്റെ ഫലമാണ് ഈ കൊടുംതട്ടിപ്പെന്നു മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറയാത്തത് എന്തുകൊണ്ടാണ്? ദുരിതാശ്വാസനിധിയിലേക്കു വന്നുചേരുന്ന പണം അര്‍ഹതപ്പെട്ടവര്‍ക്കു ലഭിക്കാതെവരികയും തട്ടിപ്പുകാരുടെ കീശ വീര്‍പ്പിക്കുകയും ചെയ്താല്‍ പിന്നെ ആ ദൗത്യത്തിനുതന്നെ എന്തര്‍ഥമാണുള്ളത്? സിപിഎമ്മിനു വേണ്ടപ്പെട്ടവര്‍ തട്ടിപ്പിനു പിന്നിലുണ്ടെന്ന പ്രതിപക്ഷാരോപണം തീര്‍ച്ചയായും ഗൗരവമുള്ളതാണ്. അതേസമയം, പല ആരോപണങ്ങളും യാഥാര്‍ഥ്യമാണെന്നു തെളിയുമ്പോഴും, തങ്ങളെ ചോദ്യം ചെയ്യരുതെന്ന ധാര്‍ഷ്ട്യ മനോഭാവം പുലര്‍ത്തുന്നത് ഒരു ജനാധിപത്യ സര്‍ക്കാരിനു ഭൂഷണമല്ല എന്ന കാര്യം പിണറായി വിജനും സിപിഎമ്മും ഓര്‍ക്കുന്നതാണ് നല്ലത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിതരണത്തിലെ ക്രമക്കേടുകള്‍ വിജിലന്‍സ് പരിശോധനയില്‍ പുറത്തുവരുമ്പോള്‍ ഇതേ നിധി ദുര്‍വിനിയോഗം ചെയ്‌തെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ ലോകായുക്തയിലുള്ള പരാതിയില്‍ വിധി നീളുന്നുവെന്നതു മറ്റൊരു യാഥാര്‍ഥ്യം. ഇപ്പോഴത്തെ വ്യാപക തട്ടിപ്പില്‍ ആരോപിക്കപ്പെട്ട പാര്‍ട്ടിബന്ധം ഇക്കാര്യത്തിനു കൂടുതല്‍ ഗൗരവം നല്‍കുന്നു. നിധിസൂക്ഷിപ്പില്‍ അധികൃതരില്‍നിന്നുണ്ടായ അശ്രദ്ധയും അലംഭാവവും ഒരു കാരണവശാലും ആവര്‍ത്തിക്കാന്‍ പാടില്ലാത്തതാണ്..

അപേക്ഷ നല്‍കിയില്ലെങ്കിലും കൊല്ലം പടിഞ്ഞാറേ കല്ലട സ്വദേശിക്കു പ്രകൃതി ക്ഷോഭത്തില്‍ വീടു നശിച്ചെന്ന പേരില്‍ അനുവദിച്ചത് 4 ലക്ഷം രൂപയും, ഉദര രോഗത്തിന്റെ മെഡിക്കല്‍ രേഖയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശിക്കു ഹൃദ്രോഗ ചികിത്സയ്ക്കു ധനസഹായം ലഭിച്ചതും വെളിയില്‍ വരുന്ന വിവരങ്ങളാണ്.കൊല്ലം തൊടിയൂര്‍ വില്ലേജ് ഓഫിസില്‍ സമര്‍പ്പിച്ച പല അപേക്ഷകളിലും ഒരേ കയ്യക്ഷരമായിരുന്നു. അടൂര്‍ ഏനാദിമംഗലം വില്ലേജില്‍ 61 അപേക്ഷകളില്‍ ഒരാളുടെ ഫോണ്‍ നമ്പര്‍ തന്നെ രേഖപ്പെടുത്തിയതായും വിജിലന്‍സ് കണ്ടെത്തി.

തൊടുപുഴ താലൂക്കില്‍ 2001 മുതല്‍ 2023 വരെ ലഭിച്ച 70 അപേക്ഷകളിലും അപേക്ഷകന്റെ ഫോണ്‍ നമ്പര്‍ ഒന്നായിരുന്നു. ഇവയെല്ലാം ഒരേ അക്ഷയ സെന്റര്‍ വഴി സമര്‍പ്പിച്ചതാണെന്നും കണ്ടെത്തി. വിജിലന്‍സ് ഐജി ഹര്‍ഷിത അട്ടെല്ലൂരി, എസ്പി ഇ.എസ്.ബിജുമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ വിജിലന്‍സ് യൂണിറ്റുകളും തുടര്‍ പരിശോധനയിലും പങ്കെടുക്കുന്നു.ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കു വിജിലന്‍സ് ശുപാര്‍ശ ചെയ്തിരിക്കകുയാണ്.

പിണറായി വിജയനെ കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാന ചുമതലകളിലിരിക്കുന്നവരൊക്കെ സിപിഎ സംസ്ഥാന കമ്മിറ്റി അംഗങ്ങളും അതിന് മുകളിലുള്ളവരുമാണ്. അക്കാദമിക് , ഭരണ രംഗങ്ങളില്‍ മെച്ചപ്പെട്ട കഴിവുള്ളവരെയാണ് സിപിഎം മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നല്കിയിത്. എന്നിട്ടും ദുരിതാശ്വാസ നിധിയില്‍ നടന്ന തട്ടിപ്പുകള്‍ അറിയാതെ പറ്റിയ പിഴവെന്ന് പറഞ്ഞൊഴിയാനാകില്ല. അങ്ങനെയെങ്കില്‍ ഇത്രയും കഴിവ് കെട്ട സകല വിദ്വാന്‍മാരെയും മാറ്റി മുഖ്യന്‍ പുതിയ ആള്‍ക്കാരെ നിയമിക്കുകയാകും ഉചിതം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നും ഉരിയാടാതെ പ്രതിപക്ഷ നേതാവ്.. ആയങ്കി കഴിഞ്ഞാൽ ലിസ്റ്റിൽ ഗോവിന്ദനും പിണറായിയും  (10 minutes ago)

ബാബ വംഗയുടെ പ്രവചനം അച്ചട്ടായി... ഭൂമി വിറപ്പിച്ച് ഭൂചലനം കൊടും മഴ ചുഴറ്റി അടിക്കുന്നു..! നവംബറിൽ അതും നടക്കും മുന്നറിയിപ്പ്..!  (16 minutes ago)

ശാസ്തമംഗലം അജിത്തിന്റെ വാദങ്ങള്‍ പ്രോസിക്യൂഷന്‍ വിയർത്തൊലിച്ചു..T G-ക്ക് ജാമ്യം..! കോടതിയിൽ സംഭവിച്ചത് ഇത്  (24 minutes ago)

ബാബ വംഗയുടെ പ്രവചനം അച്ചട്ടായി... ഭൂമി വിറപ്പിച്ച് ഭൂചലനം കൊടും മഴ ചുഴറ്റി അടിക്കുന്നു..! നവംബറിൽ അതും നടക്കും മുന്നറിയിപ്പ്..!  (26 minutes ago)

വിദ്യാർത്ഥികൾക്കെതിരായ വിവാദ പരാമർശം: അറസ്റ്റിലായ ടി. ജി. മോഹൻദാസിന് വഞ്ചിയൂർ കോടതി ജാമ്യം അനുവദിച്ചു...  (1 hour ago)

കുസാറ്റ് അംഗീകൃത ഡിസൈൻ, ഡാറ്റാ സയൻസ് കോഴ്സുകള്‍ക്ക് 100% സ്‌കോളർഷിപ്പുമായി ഇൻസൈറ്റ് എജുക്കേഷണൽ ട്രസ്റ്റ്...  (2 hours ago)

നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണി, ഒരേദിവസം 14കാരികളായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു; ഇൻസ്റ്റഗ്രാം വില്ലനായ കേസിൽ 23-കാരൻ ജയിലിലേക്ക്...  (2 hours ago)

ബോട്ടുമറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി  (2 hours ago)

പ്രവചിച്ച 2 കാര്യങ്ങൾ സംഭവിച്ചു; 2026 അവസാനിക്കും മുൻപ് ലോകത്തെ കാത്തിരിക്കുന്നത് മറ്റ് 3 വൻ ദുരന്തങ്ങളോ? ബാബ വംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചകളിൽ...  (2 hours ago)

ആ അമ്മയുടെ സങ്കടം എന്റെ സ്വന്തം സങ്കടമാണ്, ഏതറ്റം വരെയും ഞാൻ പോകും!" ഗൗതമിന്റെ അമ്മയ്ക്ക് ഉറപ്പുനൽകി സുരേഷ് ഗോപി; രക്ഷാദൗത്യത്തിന് കൈത്താങ്ങായി അമൃതാനന്ദമയി മഠം...  (2 hours ago)

സിബിഎസ്ഇ തായ്ക്വണ്ടോ മത്സരത്തിനിടെ മലയാളി വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്  (2 hours ago)

ചെന്നൈയില്‍ കാറുകള്‍ കൂട്ടിയിടിച്ച് എ.ആര്‍ റഹ്മാന്റെ മകന്‍ അമീന് പരിക്ക്  (3 hours ago)

പിടിക്കാമെങ്കിൽ പിടിക്ക്’ എന്ന് വെല്ലുവിളിച്ചു; ഒടുവിൽ അമ്മയെ ചോദ്യം ചെയ്തതോടെ ആയങ്കി വിറച്ചു; താളിക്കാവിലെ അപ്പാർട്ട്മെന്റ് വളഞ്ഞ് കണ്ണൂർ സ്ക്വാഡിന്റെ മിന്നൽ ഓപ്പറേഷൻ...  (3 hours ago)

മഴ കുറഞ്ഞെങ്കിലും കളി മാറും! ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി; ഈ തീയതികളിൽ കേരളത്തിൽ വൻ മഴ മുന്നറിയിപ്പ്...  (3 hours ago)

മോഷണം ഭയന്ന് പാടത്ത് ഒളിപ്പിച്ചു; കർഷകൻ കുഴിച്ചിട്ട 5 ലക്ഷം രൂപ ഒരു വർഷത്തിന് ശേഷം തുറന്നപ്പോൾ ഞെട്ടൽ....  (3 hours ago)

Malayali Vartha Recommends