Widgets Magazine
18
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെട്ടിലായി കോണ്‍ഗ്രസ്... ദില്ലിയിൽ മാരത്തൺ ചർച്ചകൾ, കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഇന്ന് പൂർത്തിയാകും; സീറ്റ് വേണമെന്ന നിലപാടിലുറച്ച് കെ സുധാകരൻ, സണ്ണി ജോസഫിന്‍റെ പേരാവൂരിൽ നിറയെ സുധാകരൻ അനുകൂല ഫ്ലക്സ്; സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണും


ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി


പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ


ഈദ് ഗാഹുകളോ തുറന്ന സ്ഥലങ്ങളിലെ നമസ്കാരമോ ഉണ്ടാവില്ല.. യുഎഇയിൽ ഈദ് പ്രാർഥനകൾ പള്ളികളിൽ മാത്രമായിരിക്കുമെന്ന് അറിയിപ്പ്.... ഖത്തറിലും സമാന നിർദേശം നൽകി


യൂട്യൂബർമാരും നിരീക്ഷണത്തിൽ! കവടിയാർ കൊട്ടാരത്തിലെ ലോക്കർ തകർത്ത് കവർന്നത് കോടികൾ; നടുക്കത്തിൽ രാജകുടുംബം...

വെള്ളപൊക്ക ദുരിതാശ്വാസ ഫണ്ട് വെട്ടിച്ച് സിപിഎമ്മും പാര്‍ട്ടി സഖാക്കളും തഴച്ചു വളര്‍ന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലോകായുക്ത വിധി പറയാനായി മാറ്റി വെച്ചിരിക്കുന്നത്. അതു പോലെ ആയിരം മുതല്‍ കോടികള്‍ വരെ ദുരിതം അനുഭവിക്കുന്നവര്‍ക്കായി നല്കിയ വിദേശ മലയാളികള്‍ പിണറായിയ്ക്കും ഇടതു പക്ഷത്തിനും വോട്ട് ചെയ്തതില്‍ പശ്ചാതാപം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. ഇത്രയധികം അഴിമതിയും ധൂര്‍ത്തും സ്വജനപക്ഷപാതവും നടത്തിയ ഭരണം കേരളം നാളിതുവരെ കണ്ടിട്ടില്ലെന്നാണ് വിദേശ മലയാളികളും പറയുന്നത്.

25 FEBRUARY 2023 10:12 AM IST
മലയാളി വാര്‍ത്ത

More Stories...

എൽ.ഡി.എഫ് എന്ന മുങ്ങുന്ന കപ്പലിൽ നാണംകെട്ട് അള്ളിപ്പിടിച്ചിരുന്ന് അപമൃത്യു വരിക്കണമോയെന്ന് ഗാഢമായി ചിന്തിക്കണം; കോൺഗ്രസ് വിട്ടവരെ തിരിച്ചു വിളിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

ദുര്‍ഭരണത്തിന് അന്ത്യം കുറിച്ച് കേരളത്തിലെ ജനങ്ങള്‍ പുതുയുഗ പിറവിയ്ക്ക് തുടക്കമിടും; നൂറിലധികം സീറ്റുകളുമായി കേരളത്തില്‍ ടീം യു.ഡി.എഫ് അധികാരത്തിലേക്ക് തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ശബരിമല സ്ത്രീപ്രവേശന വിഷയം; അടിയന്തരമായി സുപ്രീം കോടതിയിൽ നൽകിയ ഈ റിട്ടൺ സബ്മിഷൻ പിൻവലിക്കണം; മുൻ ഉമ്മൻചാണ്ടി സർക്കാർ നൽകിയ സത്യവാങ്മൂലം പൂർണ്ണമായും അംഗീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഈ തെരെഞ്ഞെടുപ്പില്‍ ആത്മവിശ്വാസത്തിന്റെയോ അമിത ആത്മവിശ്വാസത്തിന്റെയോ പ്രശ്‌നമില്ല; തെരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ്പൂര്‍ണ്ണ സജ്ജമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

കൃഷ്ണപിള്ള സ്മാരകം തകർത്തതിന് പിന്നിൽ ആരാണ്? പോരാട്ടം പൊളിറ്റിക്കൽ ക്രിമിനലുകൾക്ക് എതിരെയാണെങ്കിൽ ജി സുധാകരൻ അത് വെളിപ്പെടുത്തണമെന്ന് സന്ദീപ് വാചസ്പതി

ബീഡി തൊഴിലാളിയായ ജനാര്‍ദ്ദനന്‍ ചേട്ടന്‍ വെളളപ്പൊക്ക ദുരന്ത സമയത്ത് കേരളീയര്‍ക്ക് പ്രചോദനത്തിന്റെ ദൈവദൂതനായിരുന്നു. അകാലത്തില്‍ അന്തരിച്ച ഭാര്യ വര്‍ഷങ്ങളോളം ബീഡി തിറുത്തതിന് ലഭിച്ച ഗ്രാറ്റിവിറ്റി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്കി പിണറായി വിജയനും സിപിഎമ്മിനും കൈതാങ്ങായി മാറിയ ജനാര്‍ദ്ദനന്‍ ചേട്ടന്‍ ഇനി തലയില്‍ കൈവെച്ച് ശപിക്കുകയാണ്. ജനാര്‍ദ്ദനന്‍ ചേട്ടനെ പോലെ ആയിരങ്ങളാണ് ലോകത്തിന്റെ നാനാഭാഗത്തു നിന്നും തങ്ങളുടെ അധ്വാനത്തിന്റെ ഒരു വിഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്കി. സേന്േഹനിധിയായ ആട്ടിന്‍കുട്ടിയെ വിറ്റും, കുടുക്കകള്‍ പൊട്ടിച്ചും അവാര്‍ഡ് തുകകള്‍ നല്കിയും ദുരിതാശ്വാസ നിധിയെ ജനകീയി ആശ്വാസമാക്കി മാറ്റി .

വെള്ളപൊക്ക ദുരിതാശ്വാസ ഫണ്ട് വെട്ടിച്ച് സിപിഎമ്മും പാര്‍ട്ടി സഖാക്കളും തഴച്ചു വളര്‍ന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലോകായുക്ത വിധി പറയാനായി മാറ്റി വെച്ചിരിക്കുന്നത്. അതു പോലെ ആയിരം മുതല്‍ കോടികള്‍ വരെ ദുരിതം അനുഭവിക്കുന്നവര്‍ക്കായി നല്കിയ വിദേശ മലയാളികള്‍ പിണറായിയ്ക്കും ഇടതു പക്ഷത്തിനും വോട്ട് ചെയ്തതില്‍ പശ്ചാതാപം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. ഇത്രയധികം അഴിമതിയും ധൂര്‍ത്തും സ്വജനപക്ഷപാതവും നടത്തിയ ഭരണം കേരളം നാളിതുവരെ കണ്ടിട്ടില്ലെന്നാണ് വിദേശ മലയാളികളും പറയുന്നത്. എല്ലാം മാധ്യന സൃഷ്ടിയെന്ന് പറഞ്ഞൊഴിയാന്‍ കഴിയാത്ത തരത്തിലുള്ള തെളിവുകളാണ് വിജിലന്‍സ് പുറത്തു കൊണ്ടു വന്നരിക്കുന്നത്. ദുരിതാശ്വാസ നിധി തട്ടിപ്പില്‍ സിപഎംന്റെ നേതാക്കളും പ്രവര്‍ത്തകരും പ്രതികളാകുമെന്ന് വന്നാല്‍ വിജിലന്‍സിന് മൂക്കുകയറിട്ട് നിറുത്തുമോയെന്നതാണ് ഇപ്പോളത്തെ സംശയം.

സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രവാസി വ്യവസായി കെ.ജി. ഏബ്രഹാം രംഗത്തെത്തി. പ്രളയ ദുരിതാശ്വാസത്തിനായി പ്രവാസികളില്‍നിന്ന് സ്വരൂപിച്ച പണം അര്‍ഹരില്‍ എത്തിയില്ലെന്നും ഇടതുപക്ഷത്തിന് വോട്ടു ചെയ്തതില്‍ പശ്ചാത്തപിക്കുന്നുവെന്നും കെ.ജി. ഏബ്രഹാം പറയുന്നു.ഇനി രാഷ്ട്രീയ നേതാക്കള്‍ക്കു സംഭാവന നല്‍കില്ല. പ്രളയ ദുരിതാശ്വാസത്തിനായി പ്രവാസികളില്‍നിന്നു സ്വരൂപിച്ച ഫണ്ട് അര്‍ഹരില്‍ എത്തിയില്ല. രാഷ്ട്രീയക്കാര്‍ പ്രവാസികളെ ചൂഷണം ചെയ്യുകയാണ്. ഇടതുപക്ഷത്തിനു വോട്ട് ചെയ്തതില്‍ പശ്ചാത്താപിക്കുന്നു. പ്രവാസികള്‍ നാട്ടില്‍ നിക്ഷേപിക്കുന്ന പണത്തിന് സുരക്ഷിതത്വമില്ല. അടച്ചിട്ട വീടുകള്‍ക്ക് അധിക നികുതി ചുമത്തിയത് അഹങ്കാരമാണ്'' പിണറായി സര്‍ക്കാരിന് വിദേശ മലയാളികളുടേതുള്‍പ്പടെ വലിയ സഹായ ങ്ങള്‍ ചെയ്തു കൊടുത്തിട്ടുള്ള ആളാണ് കെ.ജി. എബ്രഹാം എന്ന വ്യവസായി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നടന്ന വ്യാപക തട്ടിപ്പ് നാടിനെ ഞെട്ടിക്കുന്നതിനൊപ്പം ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുമുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം അത്രത്തോളം മൂല്യമുള്ള ഈ നിധിയില്‍ തട്ടിപ്പുകാര്‍ കയ്യിട്ടുവാരിയതിന്റെ കാരണം അതു സൂക്ഷിക്കേണ്ടവരുടെ നോട്ടക്കുറവും അശ്രദ്ധയും നിരുത്തരവാദിത്തവും തന്നെയല്ലേ? പിണറായി വിജയനും അദ്ദേഹത്തിന്റെ ഓഫീസും സ്വര്‍ണ്ണക്കടത്ത് , ഡോളര്‍ കടതത് സംഭവങ്ങള്‍ ഒ്ന്നും അറിഞ്ഞില്ലെന്ന് പറഞ്ഞ് കയ്യൊഴിയുംപോലെ ഇത് ഒഴിയാനാകില്ല. കാരണം എല്ലാം ഫയലിലും മുഖ്യമന്ത്രി തന്നെയാണ് ഒപ്പിട്ടിരിക്കുന്നത്.

ദുരിതാശ്വാസനിധിയില്‍ നടന്നതു വന്‍ തട്ടിപ്പാണെന്നു ബോധ്യപ്പെട്ടെന്നും വ്യാപ്തി കണ്ടെത്താന്‍ അപേക്ഷകരുടെ വീടുകളിലും കൂടുതല്‍ റവന്യു ഓഫിസുകളിലും പരിശോധന നടത്തുമെന്നും ഡോക്ടര്‍മാരെ ചോദ്യം ചെയ്യുമെന്നും വിജിലന്‍സ് പറയുന്നു. സമര്‍പ്പിക്കുന്ന മെഡിക്കല്‍, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ പലതും വ്യാജമെന്നാണു പ്രധാന കണ്ടെത്തല്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും ഏജന്റുമാരും ഉള്‍പ്പെടുന്ന സംഘം തട്ടിപ്പിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. കാര്യമായ രോഗങ്ങളില്ലാത്തവരും രാഷ്ട്രീയ ശുപാര്‍ശയുമായി എത്തിയവരും ഉള്‍പ്പെടെ വ്യാപകമായി സഹായം തട്ടിയതായി കണ്ടെത്തുകയുണ്ടായി. ഒരു ഡോക്ടര്‍ ഒറ്റയടിക്ക് 1500 മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായാണു കണ്ടെത്തിയത്.

കുടുംബ വാര്‍ഷിക വരുമാനം 2 ലക്ഷം രൂപ വരെയുള്ളവര്‍ക്കു നേരിട്ടോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ എംപിമാരുടെയോ എംഎല്‍എമാരുടെയോ ഓഫിസ് മുഖേനയോ മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു തപാല്‍ മുഖേനയോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അപേക്ഷ നല്‍കാം. നിധിയില്‍നിന്നുള്ള ആശ്വാസത്തിനായി അപേക്ഷ നല്‍കിയിട്ടും സാങ്കേതിക നൂലാമാലകളുടെ പേരില്‍ എത്രയോ അര്‍ഹര്‍ കുരുങ്ങിക്കിടക്കുമ്പോഴാണ് തട്ടിപ്പുകാര്‍ അനായാസം നിധിയില്‍ കയ്യിട്ടുവാരുന്നത് എന്നതുകൂടി ഓര്‍മിക്കേണ്ടതുണ്ട്.

ദുരിതാശ്വാസനിധിയില്‍നിന്ന് അനര്‍ഹര്‍ക്കു ധനസഹായം ലഭ്യമാക്കാന്‍ ശ്രമിച്ചവര്‍ക്കും അതിനു കൂട്ടുനിന്നവര്‍ക്കുമെതിരെ ദാക്ഷിണ്യമില്ലാതെ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുകയുണ്ടായി. അനര്‍ഹര്‍ സഹായം നേടിയെടുക്കുന്നതായുള്ള പരാതികള്‍ ശ്രദ്ധയില്‍പെട്ടപ്പോഴാണ് അന്വേഷിക്കാന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പറയുന്നു. കൃത്രിമം കാട്ടിയവരെയെല്ലാം നിയമത്തിനു മുന്നില്‍കൊണ്ടുവരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പറയുന്നുണ്ട്.

ഇതൊക്കെ നല്ലതുതന്നെ. എന്നാല്‍, ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം പകരാനായി സ്വരുക്കൂട്ടുന്ന നിധിയിലെ ഓരോ പൈസയ്ക്കും വിലയുണ്ടെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ ഇങ്ങനെ തട്ടിപ്പുകാര്‍ക്കായി വാതില്‍ തുറന്നുകൊടുക്കുമായിരുന്നോ ? നിധി കാക്കേണ്ടവരുടെ ജാഗ്രതക്കുറവിന്റെ ഫലമാണ് ഈ കൊടുംതട്ടിപ്പെന്നു മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറയാത്തത് എന്തുകൊണ്ടാണ്? ദുരിതാശ്വാസനിധിയിലേക്കു വന്നുചേരുന്ന പണം അര്‍ഹതപ്പെട്ടവര്‍ക്കു ലഭിക്കാതെവരികയും തട്ടിപ്പുകാരുടെ കീശ വീര്‍പ്പിക്കുകയും ചെയ്താല്‍ പിന്നെ ആ ദൗത്യത്തിനുതന്നെ എന്തര്‍ഥമാണുള്ളത്? സിപിഎമ്മിനു വേണ്ടപ്പെട്ടവര്‍ തട്ടിപ്പിനു പിന്നിലുണ്ടെന്ന പ്രതിപക്ഷാരോപണം തീര്‍ച്ചയായും ഗൗരവമുള്ളതാണ്. അതേസമയം, പല ആരോപണങ്ങളും യാഥാര്‍ഥ്യമാണെന്നു തെളിയുമ്പോഴും, തങ്ങളെ ചോദ്യം ചെയ്യരുതെന്ന ധാര്‍ഷ്ട്യ മനോഭാവം പുലര്‍ത്തുന്നത് ഒരു ജനാധിപത്യ സര്‍ക്കാരിനു ഭൂഷണമല്ല എന്ന കാര്യം പിണറായി വിജനും സിപിഎമ്മും ഓര്‍ക്കുന്നതാണ് നല്ലത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിതരണത്തിലെ ക്രമക്കേടുകള്‍ വിജിലന്‍സ് പരിശോധനയില്‍ പുറത്തുവരുമ്പോള്‍ ഇതേ നിധി ദുര്‍വിനിയോഗം ചെയ്‌തെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ ലോകായുക്തയിലുള്ള പരാതിയില്‍ വിധി നീളുന്നുവെന്നതു മറ്റൊരു യാഥാര്‍ഥ്യം. ഇപ്പോഴത്തെ വ്യാപക തട്ടിപ്പില്‍ ആരോപിക്കപ്പെട്ട പാര്‍ട്ടിബന്ധം ഇക്കാര്യത്തിനു കൂടുതല്‍ ഗൗരവം നല്‍കുന്നു. നിധിസൂക്ഷിപ്പില്‍ അധികൃതരില്‍നിന്നുണ്ടായ അശ്രദ്ധയും അലംഭാവവും ഒരു കാരണവശാലും ആവര്‍ത്തിക്കാന്‍ പാടില്ലാത്തതാണ്..

അപേക്ഷ നല്‍കിയില്ലെങ്കിലും കൊല്ലം പടിഞ്ഞാറേ കല്ലട സ്വദേശിക്കു പ്രകൃതി ക്ഷോഭത്തില്‍ വീടു നശിച്ചെന്ന പേരില്‍ അനുവദിച്ചത് 4 ലക്ഷം രൂപയും, ഉദര രോഗത്തിന്റെ മെഡിക്കല്‍ രേഖയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശിക്കു ഹൃദ്രോഗ ചികിത്സയ്ക്കു ധനസഹായം ലഭിച്ചതും വെളിയില്‍ വരുന്ന വിവരങ്ങളാണ്.കൊല്ലം തൊടിയൂര്‍ വില്ലേജ് ഓഫിസില്‍ സമര്‍പ്പിച്ച പല അപേക്ഷകളിലും ഒരേ കയ്യക്ഷരമായിരുന്നു. അടൂര്‍ ഏനാദിമംഗലം വില്ലേജില്‍ 61 അപേക്ഷകളില്‍ ഒരാളുടെ ഫോണ്‍ നമ്പര്‍ തന്നെ രേഖപ്പെടുത്തിയതായും വിജിലന്‍സ് കണ്ടെത്തി.

തൊടുപുഴ താലൂക്കില്‍ 2001 മുതല്‍ 2023 വരെ ലഭിച്ച 70 അപേക്ഷകളിലും അപേക്ഷകന്റെ ഫോണ്‍ നമ്പര്‍ ഒന്നായിരുന്നു. ഇവയെല്ലാം ഒരേ അക്ഷയ സെന്റര്‍ വഴി സമര്‍പ്പിച്ചതാണെന്നും കണ്ടെത്തി. വിജിലന്‍സ് ഐജി ഹര്‍ഷിത അട്ടെല്ലൂരി, എസ്പി ഇ.എസ്.ബിജുമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ വിജിലന്‍സ് യൂണിറ്റുകളും തുടര്‍ പരിശോധനയിലും പങ്കെടുക്കുന്നു.ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കു വിജിലന്‍സ് ശുപാര്‍ശ ചെയ്തിരിക്കകുയാണ്.

പിണറായി വിജയനെ കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാന ചുമതലകളിലിരിക്കുന്നവരൊക്കെ സിപിഎ സംസ്ഥാന കമ്മിറ്റി അംഗങ്ങളും അതിന് മുകളിലുള്ളവരുമാണ്. അക്കാദമിക് , ഭരണ രംഗങ്ങളില്‍ മെച്ചപ്പെട്ട കഴിവുള്ളവരെയാണ് സിപിഎം മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നല്കിയിത്. എന്നിട്ടും ദുരിതാശ്വാസ നിധിയില്‍ നടന്ന തട്ടിപ്പുകള്‍ അറിയാതെ പറ്റിയ പിഴവെന്ന് പറഞ്ഞൊഴിയാനാകില്ല. അങ്ങനെയെങ്കില്‍ ഇത്രയും കഴിവ് കെട്ട സകല വിദ്വാന്‍മാരെയും മാറ്റി മുഖ്യന്‍ പുതിയ ആള്‍ക്കാരെ നിയമിക്കുകയാകും ഉചിതം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെട്ടിലായി കോണ്‍ഗ്രസ്... ദില്ലിയിൽ മാരത്തൺ ചർച്ചകൾ, കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഇന്ന് പൂർത്തിയാകും; സീറ്റ് വേണമെന്ന നിലപാടിലുറച്ച് കെ സുധാകരൻ, സണ്ണി ജോസഫിന്‍റെ പേരാവൂരിൽ നിറയെ സുധാകരൻ അനുകൂല ഫ്ലക്സ്;  (11 minutes ago)

ടുലിപ് പുഷ്പോത്സവത്തിന് ജമ്മു-കശ്മീരിലെ ഇന്ദിരാഗാന്ധി മെമ്മോറിയൽ ടുലിപ് പൂന്തോട്ടത്തിൽ തുടക്കം...  (14 minutes ago)

ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി  (22 minutes ago)

പാലും തൈരും കേടാകാതിരിക്കാൻ മുന്‍കരുതല്‍ നിര്‍ദേശങ്ങളുമായി മില്‍മ  (46 minutes ago)

മുൻവൈരാഗ്യത്തിന്റെ പേരിൽ സ്ത്രീയെ വെട്ടിയും കുത്തിയും കൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് ഏഴ് വർഷം കഠിന തടവും 10,000 രൂപ പിഴയും വിധിച്ചു  (1 hour ago)

ജെ​സ്‌​ന മ​രി​യ ജ​യിം​സി​ന്റെ തി​രോ​ധാ​ന​ത്തി​ൽ വീ​ണ്ടും സി.​ബി.​ഐ അ​ന്വേ​ഷ​ണം...  (1 hour ago)

  യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ... ഇന്ന് രാത്രി നടക്കുന്ന രണ്ടാം പാദ പ്രീ ക്വാർട്ടറുകളിൽ വിജയം തേടി മുൻ ചാമ്പ്യന്മാരായ ബാഴ്സലോണയും ലിവർപൂളും ബയേൺ മ്യൂണിക്കും മുൻ റണ്ണേഴ്സ് അപ്പ് അത്‌ലറ്റിക്കോ മാഡ്രിഡ  (2 hours ago)

തൊണ്ടിമുതൽ കേസിൽ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി... മുൻമന്ത്രി ആന്റണി രാജുവിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല  (2 hours ago)

കോഴിക്കോട് കൊയിലാണ്ടിയിൽ വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം‌  (2 hours ago)

സ്ഥാനക്കയറ്റവും ഐശ്വര്യവും! ഇടവം, ചിങ്ങം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി  (3 hours ago)

പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ  (3 hours ago)

ഈദ് ഗാഹുകളോ തുറന്ന സ്ഥലങ്ങളിലെ നമസ്കാരമോ ഉണ്ടാവില്ല.. യുഎഇയിൽ ഈദ് പ്രാർഥനകൾ പള്ളികളിൽ മാത്രമായിരിക്കുമെന്ന് അറിയിപ്പ്.... ഖത്തറിലും സമാന നിർദേശം നൽകി  (3 hours ago)

ഇന്ത്യയ്‌ക്കെതിരെ തീവ്രവാദ ഗൂഢാലോചന കേസില്‍ 7 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (10 hours ago)

ധര്‍മ്മടത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍  (11 hours ago)

Malayali Vartha Recommends