Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..


മരുമകളുടെ ക്രൂരത..അമ്മായിയച്ഛനെ അതിക്രൂരമായി കൊന്ന് മരുമകളുടെ വാടകക്കൊലയാളികൾ..ഷാലുവിന്റെ നീക്കങ്ങൾ സദാ നിരീക്ഷിക്കാനായി സി സി ടി വികൾ..


80-കളിലെ ലുക്കിൽ പാറിപ്പറന്ന് സോഷ്യൽ മീഡിയ..ഇന്‍സ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലും ഇപ്പോള്‍ പഴയ കാല ചിത്രങ്ങള്‍ നിറയുകയാണ്...‘എന്നാൽ പിന്നെ ഞാനും’ എന്ന ക്യാപ്ഷനോടെ രമേശ് ചെന്നിത്തല..


മുഖ്യമന്ത്രി വിഡി സതീശന് മേൽ രാഷ്ട്രീയ സമ്മർദ്ദം..സി പി എമ്മിന്റെ കേന്ദ്ര നേതൃത്വമാണ് ഇക്കാര്യത്തിൽ രംഗത്തിറങ്ങിയത്... ഇന്ത്യാ മുന്നണിയുടെ ദേശീയ നേതാക്കളിലാണ് സി പി എം നേതാക്കൾ സമ്മർദ്ദം ചെലുത്തുന്നു..

കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ ഇടപാടു കേസില്‍ ചോദ്യം ചെയ്യലിനിടെ മര്‍ദ്ദിച്ചു എന്ന സിപിഎം നേതാവിന്റെ ആരോപണം പൊളിച്ചടുക്കാനാണ് ഇഡിയുടെ തീരുമാനം. സിപിഎമ്മിന്റെ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷന്റെ ആരോപണം മുഖ്യസാക്ഷി ജിജോര്‍ തള്ളിയിട്ടും സിപിഎം വീണ്ടും മര്‍ദ്ദനം പറഞ്ഞ് വിലപിക്കുകയാണ്

23 SEPTEMBER 2023 06:18 PM IST
മലയാളി വാര്‍ത്ത

More Stories...

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച വനിതാ മാധ്യമപ്രവർത്തകയ്ക്ക് എതിരെ കേസ്; മതമൗലികവാദ ശക്തികൾക്ക് യുഡിഎഫ് സർക്കാർ കീഴടങ്ങിയതിന്റെ തെളിവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

ഡൽഹിയിലേക്ക് മുങ്ങിയ രമ്യ പാലക്കാട് പൊങ്ങി; KCയെ സോപ്പിട്ട് വീടെത്തും മുമ്പ് അടുത്ത ബോംബ് ‌ പൊട്ടിച്ച് പാളയം പ്രദീപ്

സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് സംസ്ഥാന സർക്കാർ; ഇച്ഛാശക്തിയുള്ള ഒരു സർക്കാരിന് എന്തും സാധ്യമാണെന്ന് രേന്ദ്രമോദി സർക്കാർ തെളിയിച്ചതായി വി.മുരളീധരൻ എംഎൽഎ

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്

കണ്ണുതുറന്നിരിക്കുന്ന 24 സിസിടിവി ക്യാമറകളേക്കാള്‍ മാരകമായ കാഴ്ച ശേഷിയാണ് തനിക്കുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ തെളിയിച്ചിരിക്കുകയാണ്. കരുവന്നൂര്‍ ബാങ്ക് കുംഭകോണത്തിലെ പ്രതികളെ ചോ്ദ്യം ചെയ്ത ഇഡി സംഘം പ്രതികളെ മര്‍ദ്ദിക്കുന്ന സംഭവം കണ്ടതും അതു പുറത്ത് പ്രചരിപ്പിച്ചതും പാര്‍ട്ടി തന്നെയാണ്. ഇ.ഡി ഓഫീസിലും ചോദ്യം ചെയ്യല്‍ മുറിയിലുമായി 24 സിസിടിവി ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഈ ക്യാമറകള്‍ കാണാത്ത സംഭവങ്ങളാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പോലും പറയുന്നത്.

കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ ഇടപാടു കേസില്‍ ചോദ്യം ചെയ്യലിനിടെ മര്‍ദ്ദിച്ചു എന്ന സിപിഎം നേതാവിന്റെ ആരോപണം പൊളിച്ചടുക്കാനാണ് ഇഡിയുടെ തീരുമാനം.  സിപിഎമ്മിന്റെ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷന്റെ ആരോപണം മുഖ്യസാക്ഷി ജിജോര്‍ തള്ളിയിട്ടും സിപിഎം വീണ്ടും മര്‍ദ്ദനം പറഞ്ഞ് വിലപിക്കുകയാണ്. ചോദ്യം ചെയ്യലിനായി ഒന്‍പതു ദിവസത്തോളം ഉണ്ടായിരുന്നെങ്കിലും ആരെയും മര്‍ദിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നാണ് ജിജോര്‍ പറയുന്നത്.എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെ എല്ലാ ക്യാബിനിലും സിസിടിവി ക്യാമറകളുണ്ട്. ഇഡി ഉദ്യോഗസ്ഥര്‍ ഒരിക്കല്‍ പോലും ചീത്ത വാക്ക് പ്രയോഗിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്തിട്ടില്ല. തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ചോദ്യം ചെയ്യലാണ് നടന്നത്. അരവിന്ദാക്ഷന്റെ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും ജിജോര്‍ ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു.

തന്നെ ഇഡി ഉദ്യോഗസ്ഥര്‍ ചൂരല്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചുവെന്നും ചില പേരുകള്‍ പറയാന്‍ നിര്‍ബന്ധിച്ചുവെന്നുമായിരുന്നു സിപിഎം കൗണ്‍സിലറുടെ ആരോപണം. പിന്നീട് താ
ന്‍ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും അരവിന്ദാക്ഷന്‍ പറഞ്ഞു. കേസില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്റെയും മന്ത്രി കെ രാധാകൃഷ്ണന്റെയും പേരു പറയാന്‍ ആവശ്യപ്പെട്ട് ഇഡി ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചു എന്നാണ് അരവിന്ദാക്ഷന്‍ ആരോപിച്ചത്. അരവിന്ദാക്ഷന്‍ പിന്നീട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേരള പൊലീസ് ഇഡി ഓഫീസില്‍ എത്തി പരിശോധന നടത്തിയത്.

അതേസമയംം കരുവന്നൂര്‍ തട്ടിപ്പില്‍, പാര്‍ട്ടിക്ക് ബന്ധമുണ്ടെന്ന് തെളിവുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആരോപിച്ചത്. എസി മൊയ്തീന്‍ ചാക്കില്‍ പണം കെട്ടി കൊണ്ടുപോകുന്നത് കണ്ടുവെന്ന് പറയാന്‍ കൗണ്‍സിലര്‍മാരെ ഇഡി ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുകയാണ്. ഉത്തരേന്ത്യയില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഭീഷണിപ്പെടുത്തുന്നത്. നേരത്തെ സ്വര്‍ണക്കടത്തു കേസ് അന്വേഷണ വേളയിലും സമാനമായ സമ്മര്‍ദ്ദം ഉദ്യോഗസ്ഥര്‍ക്കു നേരെയുണ്ടായിരുന്നു. അതിനു സമാനമായ സാഹചര്യം മാത്രമാണ് ഇപ്പോഴത്തേതെന്നാണ് ഇഡിയുടെ വിലയിരുത്തല്‍. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഉന്നതരായ പല നേതാക്കള്‍ക്കെതിരെയും മൊഴികളും തെളിവുകളും ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച അന്വേഷണവും റെയ്ഡുകളും നടക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കി സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നതെന്നാണ് ഇഡിയുടെ നിഗമനം.

എ.സി.മൊയ്തീനില്‍ നിന്ന് അന്വേഷണം മറ്റ് നേതാക്കളിലേയ്ക്കും എത്തുമെന്ന് സിപിഎം ഭയക്കുന്നുണ്ട്. എത്താതിരിക്കാന്‍ നിര്‍വ്വാഹമില്ല കാരണം,2012 ലാണ് കരുവന്നൂര്‍ ബാങ്കില്‍ തട്ടിപ്പ് നടക്കുന്നുവെന്ന പരാതി ഉയരുന്നത്. എ.സി.മൊയ്തീന്‍ സഹകരണ വകുപ്പ് മന്ത്രിയായി എത്തിയിട്ടും ബാങ്കില്‍ നടന്ന ക്രമക്കേടുകളെ കുറിച്ച് കണ്ടെത്താനോ പരിഹരിക്കാനോ തയ്യാറായില്ലെന്നു മാത്രമല്ല കുറ്റക്കാരെ സംരക്ഷിക്കുന്ന രീതിയാണ് പിന്‍തുടര്‍ന്നത്. പാര്‍ട്ടി ചതിച്ചു എന്ന് മുന്‍ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ പോലും പരസ്യമായി പ്രതികരി്ച്ചു തുടങ്ങിയിരിക്കുന്നു. ഭരണസമിതി അംഗങ്ങളുടെ വീടുകള്‍ പോലും നഷ്ടപ്പെടുമെന്ന് സ്ഥിതിയാണ്. പാര്‍ട്ടിയുടെ ഉറ്റബന്ധുവായ കൊള്ളപ്പലിശക്കാരന്‍ സതീഷ് കുമാറിനെ മറച്ചു പിടിക്കുന്നതിനായാണ് ആയിരക്കണക്കിന് നിക്ഷേപകരെ വഞ്ചിച്ചത്. കേരള പോലീസും, ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും സതീഷ്‌കുമാര്‍ നടത്തിയ നിക്ഷേപങ്ങളെ കുറിച്ചോ എടുത്ത വായ്പകളെ കുറിച്ചോ യാതൊരു പരാമര്‍ശവുമുണ്ടായിട്ടില്ല.

ബാങ്ക് ജീവനക്കാരും , ഭരണസമിതിയുമാണ് കുറ്റക്കാരെന്ന് കണ്ടെത്തി ക്രൈംബ്രാഞ്ചിനെ കൊണ്ട് സിപിഎം തന്നെ ഫയല്‍മടക്കിയപ്പോഴാണ് ഇടത്തീ പോലെ ഇഡിയുട ഇടപെടല്‍. ഇഡി വന്നപാടെ പൊക്കിയത് സിപിഎം ഒളിച്ചു നിറുത്തിയിരുന്ന സതീഷ്‌കുമാറിനെയും സംഘത്തേയുമാണ്. കോടികള്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ചത് നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും കള്ളപ്പണമാണെന്ന് കണ്ടെത്തിയതോട നേതാക്കള്‍ കൂട്ടയോട്ടം തുടങ്ങി. സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന പതിവ് ശൈലി പ്രസ്താവനകളുമായി രംഗത്തിറങ്ങിയെങ്കിലും ഇഡി ഇതൊന്നും മുഖവിലയ്‌ക്കെടുത്തില്ല. ഇഡി അന്വേഷണം രാ്ഷട്രീയ പ്രേരിതമാണെന്ന ആരോപണവും കരുവന്നൂര്‍ കേസില്‍ അപ്രസക്തമാകുന്ന കാഴ്ചയാണുള്ളത്. ഇഡി കണ്ടെത്തിയതും അന്വേഷണവും ശരിയായി ദിശയിലാണെന്ന് മുന്‍ഭരണ സമിതി അംഗങ്ങള്‍ കൂടി പറഞ്ഞതോടെ സിപിഎമ്മിന്റെ സഹകരണ മേഖല തകര്‍ക്കല്‍ പ്രസ്താവനകള്‍ നിലംതൊടാതെ പോവുകയും ചെയ്തു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലസ്ഥാനത്ത് വ്യാപക പരിശോധന  (2 minutes ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (8 minutes ago)

IRAN - US ഇറാന് അമേരിക്കയുടെ ഇരട്ടി പ്രഹരം  (12 minutes ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (18 minutes ago)

FATHER IN LAW ഭർതൃപിതാവിനോട് സഹിക്കാനാവാത്ത പക;  (22 minutes ago)

ഫുള്‍ 80s വൈബ്!  (35 minutes ago)

ദൂരദർശൻ മലയാളം വാർത്തയുടെ ആദ്യ ന്യൂസ് എഡിറ്റർ ഇ കെ കൃഷ്ണൻ നായർ അന്തരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി... സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന സുകൃതഹോമം വഴിപാട് ശീട്ടാക്കാന്‍ ഭക്തര്‍ക്കും അവസരം...  (1 hour ago)

മുതിർന്ന മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു...  (2 hours ago)

മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ നിയമ പരിശോധന നടത്തി തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി  (2 hours ago)

യാത്രക്കാർ ദുരിതത്തിൽ... ഗുരുവായൂർ– എറണാകുളം പാസഞ്ചർ ട്രെയിൻ വൈകുന്നതിനാൽ യാത്രക്കാർ ദുരിതത്തിൽ....  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്... പവന് 760 രൂപയുടെ കുറവ്  (2 hours ago)

സതീശനെ ഹൈക്കമാന്റിന് വിശ്വസിക്കാനാവില്ല.  (2 hours ago)

ഇ.ഡിയുടെ കത്ത് ലഭിച്ചതായി രമേശ് ചെന്നിത്തല,  (3 hours ago)

Malayali Vartha Recommends