Widgets Magazine
02
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടൽക്ഷോഭം...തിരുവനന്തപുരം മുതലപ്പൊഴിയിൽ നിന്നും വിഴിഞ്ഞത്ത് നിന്നും കാണാതായ നാല് മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു...


ഓഗസ്റ്റ് 2 ഞായർ: ഈ രാശിക്കാർക്ക് അപ്രതീക്ഷിത ധനയോഗവും പദവിയും!


സെറ്റ് പരീക്ഷ മാറ്റിവെച്ചു....പുതുക്കിയ തിയതി പിന്നീട് അറിയിക്കും, ഉദ്യോഗാർഥികൾക്ക് പിഎസ്‍സി പരീക്ഷ എഴുതാൻ വീണ്ടും അവസരം


സംസ്ഥാനത്ത് കനത്ത മഴ... 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു...മലയോരമേഖലകളിലും തീരപ്രദേശങ്ങളിലും ജാഗ്രത തുടരണം...  


രാവിലെ 8.10നു കയറാൻ സീറ്റ് ബുക്ക് ചെയ്ത യാത്രക്കാരനെ പുലർച്ചെ 4.38 മുതൽ കണ്ടക്ടർ വിളിച്ച് ഉണർത്തി..ആത്മാർത്ഥത ഇത്രയും ഉണ്ടോ..

കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ ഇടപാടു കേസില്‍ ചോദ്യം ചെയ്യലിനിടെ മര്‍ദ്ദിച്ചു എന്ന സിപിഎം നേതാവിന്റെ ആരോപണം പൊളിച്ചടുക്കാനാണ് ഇഡിയുടെ തീരുമാനം. സിപിഎമ്മിന്റെ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷന്റെ ആരോപണം മുഖ്യസാക്ഷി ജിജോര്‍ തള്ളിയിട്ടും സിപിഎം വീണ്ടും മര്‍ദ്ദനം പറഞ്ഞ് വിലപിക്കുകയാണ്

23 SEPTEMBER 2023 06:18 PM IST
മലയാളി വാര്‍ത്ത

More Stories...

ജനങ്ങളെ സേവിക്കുക, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് ബി.ജെ.പിയുടെ രാഷ്ട്രീയം; ഞങ്ങളുടെ ഒരേയൊരു ലക്ഷ്യവും അതുതന്നെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ

മതന്യൂനപക്ഷങ്ങളെ ഭയാശങ്കയിലാക്കി വോട്ട് പെട്ടിയിലാക്കാമെന്ന വ്യാമോഹത്തിലാണ് പിണറായി സർക്കാർ ഒപ്പുവെച്ച പി. എം. ശ്രീ പദ്ധതി നടപ്പാക്കുന്നതു നിർത്തിവെച്ചത്; കേരളത്തിലെ പ്രധാനപ്പെട്ട ന്യൂനപക്ഷ പാർട്ടിയായ ലീഗിന്റെ വിദ്യാഭ്യാസ മന്ത്രി തന്നെ പി. എം. ശ്രീ നടപ്പാക്കും -കെ സുരേന്ദ്രൻ

രാജ്യത്തിന്റെ ശാസ്ത്രീയ പുരോഗതിക്കും ഗവേഷണ മേഖലയ്ക്കും സംഭാവന നൽകുന്ന വ്യക്തിത്വങ്ങളെ വ്യക്തിപരമായി അധിക്ഷേപിക്കുകയും അവരുടെ നേട്ടങ്ങളെ നിസാരവത്കരിക്കുകയും ചെയ്യുന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തം; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

ഒരാളും ഇന്ന് അയോഗ്യനാവില്ലെന്ന് വിവിആർ!! കാപ്പ കേസിൽ കുരുങ്ങിയ വാഴോട്ടുകോണം കൗൺസിലർ ആർ.സുഗതന്റെ കാര്യത്തിൽ VVRന് 200% കോൺഫിഡൻസ്.. സു​ഗതന്റെ കൗൺസിലർ സ്ഥാനം തെറിക്കുമോ എന്നത് ഇന്നറിയാം..

ആര്യ രാജേന്ദ്രനെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റാക്കാൻ.. സിപിഎമ്മിലെയും ഡിവൈഎഫ്‌ഐയിലെയും ഒരു വിഭാഗം സംസ്ഥാന നേതാക്കൾ നടത്തിയ ശ്രമം പരാജയപ്പെട്ടു...

കണ്ണുതുറന്നിരിക്കുന്ന 24 സിസിടിവി ക്യാമറകളേക്കാള്‍ മാരകമായ കാഴ്ച ശേഷിയാണ് തനിക്കുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ തെളിയിച്ചിരിക്കുകയാണ്. കരുവന്നൂര്‍ ബാങ്ക് കുംഭകോണത്തിലെ പ്രതികളെ ചോ്ദ്യം ചെയ്ത ഇഡി സംഘം പ്രതികളെ മര്‍ദ്ദിക്കുന്ന സംഭവം കണ്ടതും അതു പുറത്ത് പ്രചരിപ്പിച്ചതും പാര്‍ട്ടി തന്നെയാണ്. ഇ.ഡി ഓഫീസിലും ചോദ്യം ചെയ്യല്‍ മുറിയിലുമായി 24 സിസിടിവി ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഈ ക്യാമറകള്‍ കാണാത്ത സംഭവങ്ങളാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പോലും പറയുന്നത്.

കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ ഇടപാടു കേസില്‍ ചോദ്യം ചെയ്യലിനിടെ മര്‍ദ്ദിച്ചു എന്ന സിപിഎം നേതാവിന്റെ ആരോപണം പൊളിച്ചടുക്കാനാണ് ഇഡിയുടെ തീരുമാനം.  സിപിഎമ്മിന്റെ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷന്റെ ആരോപണം മുഖ്യസാക്ഷി ജിജോര്‍ തള്ളിയിട്ടും സിപിഎം വീണ്ടും മര്‍ദ്ദനം പറഞ്ഞ് വിലപിക്കുകയാണ്. ചോദ്യം ചെയ്യലിനായി ഒന്‍പതു ദിവസത്തോളം ഉണ്ടായിരുന്നെങ്കിലും ആരെയും മര്‍ദിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നാണ് ജിജോര്‍ പറയുന്നത്.എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെ എല്ലാ ക്യാബിനിലും സിസിടിവി ക്യാമറകളുണ്ട്. ഇഡി ഉദ്യോഗസ്ഥര്‍ ഒരിക്കല്‍ പോലും ചീത്ത വാക്ക് പ്രയോഗിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്തിട്ടില്ല. തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ചോദ്യം ചെയ്യലാണ് നടന്നത്. അരവിന്ദാക്ഷന്റെ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും ജിജോര്‍ ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു.

തന്നെ ഇഡി ഉദ്യോഗസ്ഥര്‍ ചൂരല്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചുവെന്നും ചില പേരുകള്‍ പറയാന്‍ നിര്‍ബന്ധിച്ചുവെന്നുമായിരുന്നു സിപിഎം കൗണ്‍സിലറുടെ ആരോപണം. പിന്നീട് താ
ന്‍ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും അരവിന്ദാക്ഷന്‍ പറഞ്ഞു. കേസില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്റെയും മന്ത്രി കെ രാധാകൃഷ്ണന്റെയും പേരു പറയാന്‍ ആവശ്യപ്പെട്ട് ഇഡി ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചു എന്നാണ് അരവിന്ദാക്ഷന്‍ ആരോപിച്ചത്. അരവിന്ദാക്ഷന്‍ പിന്നീട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേരള പൊലീസ് ഇഡി ഓഫീസില്‍ എത്തി പരിശോധന നടത്തിയത്.

അതേസമയംം കരുവന്നൂര്‍ തട്ടിപ്പില്‍, പാര്‍ട്ടിക്ക് ബന്ധമുണ്ടെന്ന് തെളിവുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആരോപിച്ചത്. എസി മൊയ്തീന്‍ ചാക്കില്‍ പണം കെട്ടി കൊണ്ടുപോകുന്നത് കണ്ടുവെന്ന് പറയാന്‍ കൗണ്‍സിലര്‍മാരെ ഇഡി ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുകയാണ്. ഉത്തരേന്ത്യയില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഭീഷണിപ്പെടുത്തുന്നത്. നേരത്തെ സ്വര്‍ണക്കടത്തു കേസ് അന്വേഷണ വേളയിലും സമാനമായ സമ്മര്‍ദ്ദം ഉദ്യോഗസ്ഥര്‍ക്കു നേരെയുണ്ടായിരുന്നു. അതിനു സമാനമായ സാഹചര്യം മാത്രമാണ് ഇപ്പോഴത്തേതെന്നാണ് ഇഡിയുടെ വിലയിരുത്തല്‍. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഉന്നതരായ പല നേതാക്കള്‍ക്കെതിരെയും മൊഴികളും തെളിവുകളും ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച അന്വേഷണവും റെയ്ഡുകളും നടക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കി സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നതെന്നാണ് ഇഡിയുടെ നിഗമനം.

എ.സി.മൊയ്തീനില്‍ നിന്ന് അന്വേഷണം മറ്റ് നേതാക്കളിലേയ്ക്കും എത്തുമെന്ന് സിപിഎം ഭയക്കുന്നുണ്ട്. എത്താതിരിക്കാന്‍ നിര്‍വ്വാഹമില്ല കാരണം,2012 ലാണ് കരുവന്നൂര്‍ ബാങ്കില്‍ തട്ടിപ്പ് നടക്കുന്നുവെന്ന പരാതി ഉയരുന്നത്. എ.സി.മൊയ്തീന്‍ സഹകരണ വകുപ്പ് മന്ത്രിയായി എത്തിയിട്ടും ബാങ്കില്‍ നടന്ന ക്രമക്കേടുകളെ കുറിച്ച് കണ്ടെത്താനോ പരിഹരിക്കാനോ തയ്യാറായില്ലെന്നു മാത്രമല്ല കുറ്റക്കാരെ സംരക്ഷിക്കുന്ന രീതിയാണ് പിന്‍തുടര്‍ന്നത്. പാര്‍ട്ടി ചതിച്ചു എന്ന് മുന്‍ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ പോലും പരസ്യമായി പ്രതികരി്ച്ചു തുടങ്ങിയിരിക്കുന്നു. ഭരണസമിതി അംഗങ്ങളുടെ വീടുകള്‍ പോലും നഷ്ടപ്പെടുമെന്ന് സ്ഥിതിയാണ്. പാര്‍ട്ടിയുടെ ഉറ്റബന്ധുവായ കൊള്ളപ്പലിശക്കാരന്‍ സതീഷ് കുമാറിനെ മറച്ചു പിടിക്കുന്നതിനായാണ് ആയിരക്കണക്കിന് നിക്ഷേപകരെ വഞ്ചിച്ചത്. കേരള പോലീസും, ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും സതീഷ്‌കുമാര്‍ നടത്തിയ നിക്ഷേപങ്ങളെ കുറിച്ചോ എടുത്ത വായ്പകളെ കുറിച്ചോ യാതൊരു പരാമര്‍ശവുമുണ്ടായിട്ടില്ല.

ബാങ്ക് ജീവനക്കാരും , ഭരണസമിതിയുമാണ് കുറ്റക്കാരെന്ന് കണ്ടെത്തി ക്രൈംബ്രാഞ്ചിനെ കൊണ്ട് സിപിഎം തന്നെ ഫയല്‍മടക്കിയപ്പോഴാണ് ഇടത്തീ പോലെ ഇഡിയുട ഇടപെടല്‍. ഇഡി വന്നപാടെ പൊക്കിയത് സിപിഎം ഒളിച്ചു നിറുത്തിയിരുന്ന സതീഷ്‌കുമാറിനെയും സംഘത്തേയുമാണ്. കോടികള്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ചത് നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും കള്ളപ്പണമാണെന്ന് കണ്ടെത്തിയതോട നേതാക്കള്‍ കൂട്ടയോട്ടം തുടങ്ങി. സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന പതിവ് ശൈലി പ്രസ്താവനകളുമായി രംഗത്തിറങ്ങിയെങ്കിലും ഇഡി ഇതൊന്നും മുഖവിലയ്‌ക്കെടുത്തില്ല. ഇഡി അന്വേഷണം രാ്ഷട്രീയ പ്രേരിതമാണെന്ന ആരോപണവും കരുവന്നൂര്‍ കേസില്‍ അപ്രസക്തമാകുന്ന കാഴ്ചയാണുള്ളത്. ഇഡി കണ്ടെത്തിയതും അന്വേഷണവും ശരിയായി ദിശയിലാണെന്ന് മുന്‍ഭരണ സമിതി അംഗങ്ങള്‍ കൂടി പറഞ്ഞതോടെ സിപിഎമ്മിന്റെ സഹകരണ മേഖല തകര്‍ക്കല്‍ പ്രസ്താവനകള്‍ നിലംതൊടാതെ പോവുകയും ചെയ്തു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷന്‍മാരുടെ ട്രിപ്പിള്‍ ജംപില്‍ ഇന്ത്യക്ക് ഇരട്ട മെഡല്‍...  (4 minutes ago)

കടൽക്ഷോഭം...തിരുവനന്തപുരം മുതലപ്പൊഴിയിൽ നിന്നും വിഴിഞ്ഞത്ത് നിന്നും കാണാതായ നാല് മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു...  (15 minutes ago)

അതിതീവ്ര മഴ...പമ്പയാർ കരകവിഞ്ഞൊഴുകി, നിറപുത്തരി ചടങ്ങുകൾക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളിൽ ശബരിമല ദർശനം നടത്താൻ തീരുമാനിച്ചിട്ടുള്ള ഭക്തർ കഴിവതും യാത്ര ഒഴിവാക്കണമെന്ന് അധികൃതർ  (26 minutes ago)

ഓഗസ്റ്റ് 2: സൂക്ഷിക്കേണ്ട രാശികളും നേട്ടം കൊയ്യുന്ന രാശികളും!  (34 minutes ago)

യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിക്കൊന്ന് കൊലപ്പെടുത്തിയ കേസ്;_ *_പ്രതികൾക്കെതിരെ കുറ്റം ചുമത്തി_*  (41 minutes ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് സ്വീകരിച്ച മുന്നൊരുക്കങ്ങളും മുൻകരുതലുകളും വിലയിരുത്തി ആരോഗ്യവകുപ  (48 minutes ago)

സിറാജ് ദിനപത്രബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ് ...വിചാരണ തുടങ്ങി, ഒന്നാം സാക്ഷി സിറാജ് ദിനപ്പത്ര യൂണിറ്റ് മാനേജർ സെയ്ഫുദീൻ ഹാജിയെ വിസ്തരിച്ചു , ദൃക്സാക്ഷി ഡെലിവറി ബോയ് വിദേശത്ത് ആയതിനാൽ ഹാജരായില്ല,  (1 hour ago)

സെറ്റ് പരീക്ഷ മാറ്റിവെച്ചു....പുതുക്കിയ തിയതി പിന്നീട് അറിയിക്കും, ഉദ്യോഗാർഥികൾക്ക് പിഎസ്‍സി പരീക്ഷ എഴുതാൻ വീണ്ടും അവസരം  (1 hour ago)

സംസ്ഥാനത്ത് കനത്ത മഴ... 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു...മലയോരമേഖലകളിലും തീരപ്രദേശങ്ങളിലും ജാഗ്രത തുടരണം...    (1 hour ago)

യുഎഇയില്‍ ചൂട് അതിരൂക്ഷമാകുന്നു  (9 hours ago)

കനത്ത മഴ തുടരുന്നതിനാല്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്  (11 hours ago)

ക്ഷേത്രത്തില്‍ പോയി മടങ്ങിവരവേ യുവാവിനെ തല്ലിച്ചതച്ച് പ്രതിശ്രുത വധുവിനെ കൂട്ടബലാത്സംഗം ചെയ്തു  (11 hours ago)

സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയില്ലെന്ന് പിണറായി വിജയന്‍  (12 hours ago)

സ്വര്‍ണവില വീണ്ടും കുറഞ്ഞു  (13 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ; താമരശ്ശേരി ചുരം വഴിയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍  (13 hours ago)

Malayali Vartha Recommends