Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...


കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌

എല്‍.ഡി.എഫിന് നേതൃത്വം കൊടുക്കുന്ന സി.പി.എമ്മിന് വിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നേരമില്ല; കാലവര്‍ഷമെത്തുംമുമ്പ് തന്നെ ഇടതുമുന്നണിയില്‍ കാറുംകോളും ; ജൂണ്‍ നാലിന് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ മുന്നണിക്കുള്ളില്‍ മിന്നലും ഇടിയും വെട്ടും പേമാരി പെയ്തിറങ്ങും

31 MAY 2024 10:32 AM IST
മലയാളി വാര്‍ത്ത

More Stories...

കോൺഗ്രസിനകത്ത് സ്ഥാനാർത്ഥികളാവാൻ അർഹരായ നിരവധി നേതാക്കന്മാരുണ്ട്; പാലക്കാട് എൽഡിഫ് സ്വതന്ത്ര സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നു; സിപിഎം-ബിജെപി അജണ്ടയാണ് പാലക്കാട് നടപ്പിലാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ എംപി

ആരോഗ്യമന്ത്രി പറയുന്ന സിസ്റ്റത്തിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയും എത്രയോ പേരെ ദുരിതത്തിലാക്കി; ആരോഗ്യ മേഖലയെ പിണറായി സര്‍ക്കാര്‍ പത്ത് വര്‍ഷത്തെ ഭരണത്തിലൂടെ തകര്‍ത്തെറിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കോൺഗ്രസും ബിജെപിയും തമ്മിലുള്ള ഈ വോട്ട് കച്ചവടം നേമത്തെ പ്രബുദ്ധരായ ജനങ്ങൾ തിരിച്ചറിയും; ജനങ്ങളെ വഞ്ചിച്ചുകൊണ്ട് കോൺഗ്രസും ബിജെപിയും തമ്മിൽ ഉണ്ടാക്കിയിരിക്കുന്ന വോട്ട് കച്ചവടം ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളി; ആഞ്ഞടിച്ച് നേമം എൽ ഡി എഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടി

കോൺഗ്രസ് പരാജയ ഭീതിയിൽ മുൻ‌കൂർ ജാമ്യം എടുക്കുന്നു; നിയമസഭ തിരഞ്ഞെടുപ്പിൽ പാലക്കാട് ബിജെപിയെ പ്രതിപക്ഷ നേതാവ് ഇപ്പോഴേ ജയിപ്പിച്ചുവെന്ന് ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ

നോമ്പുതുറക്കാൻ മുസ്ലിം സഹോദരങ്ങൾക്ക് ഹൈന്ദവ ക്ഷേത്രമുറ്റം ഒരുങ്ങുന്ന മതാതീതമായ സ്നേഹസാഹോദര്യങ്ങളുടെ മാതൃകയാണ് കേരളം ലോകത്തിനു മുന്നിൽ വയ്ക്കുന്നത് ; പെരുന്നാൾ ആശംസകൾ നേർന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ

കാലവര്‍ഷമെത്തും മുമ്പ് തന്നെ ഇടതുമുന്നണിയില്‍ കാറുംകോളും രൂപപ്പെട്ടിരുന്നു. ജൂണ്‍ നാലിന് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ മുന്നണിക്കുള്ളില്‍ മിന്നലും ഇടിയും വെട്ടും പേമാരി പെയ്തിറങ്ങും അത്രയ്ക്ക് സംഘര്‍ഷഭരിതമാണ് കാര്യങ്ങള്‍. എല്‍.ഡി.എഫിന് നേതൃത്വം കൊടുക്കുന്ന സി.പി.എമ്മിന് വിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നേരമില്ല. ഇതില്‍ ഭൂരിപക്ഷവും മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ കുടുംബത്തെയും സംബന്ധിച്ചാണ്. അതേക്കുറിച്ച് പ്രതികരിക്കാന്‍ പോലും നേതാക്കള്‍ക്ക് മടിയാണ്. ശക്തവും സത്യസന്ധവുമായ നിലപാട് എടുത്തിരിക്കുന്നത് സിപിഐയാണ്. അവരീ വിഷയങ്ങളിലൊന്നും ഇടപെടുന്നില്ല.

 

എല്ലാം നോക്കികണ്ട് കാര്യങ്ങള്‍ വിലയിരുത്തുകയും ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്യും. ഇ.പി ജയരാജന്‍ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടതിനെ കുറിച്ച് വളരെ ശക്തമായ പ്രതികരണമാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയത്. സി.പി.എമ്മില്‍ മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാരെ കുറിച്ചൊന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വലിയ മതിപ്പില്ല. എല്ലാവരും പിണറായി വിജയന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവരായി അധപ്പതിച്ചിരിക്കുന്നു. സ്വന്തം നിലപാട് പോലും പലര്‍ക്കും വ്യക്തമാക്കാനാകുന്നില്ല. അതുകൊണ്ടാണ് എക്‌സൈസ് വകുപ്പ് തീരുമാനിക്കേണ്ട മദ്യനയത്തിന്റെ യോഗം ടൂറിസം വകുപ്പ് വിളിച്ച് ചേര്‍ത്തിട്ടും മന്ത്രി എംബി രാജേഷിന് ഒന്നും പ്രതികരിക്കാനില്ലായിരുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്താകുമ്പോള്‍ തിരുവനന്തപുരത്തും തൃശൂരും സിപിഐ തോറ്റാല്‍ വലിയ അടിയായിരിക്കും മുന്നണിയിലുണ്ടാവുക. ബിജെപിയും സിപിഎമ്മും തമ്മില്‍ ഈ മണ്ഡലങ്ങളില്‍ അന്തര്‍ധാരയുണ്ടെന്ന വാര്‍ത്ത വളരെ സജീവമായിരുന്നു. അത് ശരിവയ്ക്കുന്ന പല സംഭവങ്ങളും അരങ്ങേറുകയും ചെയ്തു. ഇഡിയും എസ്എഫ്‌ഐഓയും മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ കേസെടുത്തിട്ടും അറസ്റ്റ് ചെയ്യുന്നത് പോയിട്ട് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് പോലുമില്ല.

കരുവന്നൂര്‍ ബാങ്ക് വായ്പാ തട്ടിപ്പില്‍ മുന്‍ മന്ത്രി എസി മൊയ്തീന്‍, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പികെ ബിജു തുടങ്ങിയവര്‍ക്ക് പങ്കുണ്ടെന്ന ആക്ഷേപം ശക്തമായിരുന്നെങ്കിലും ഒരു ചുക്കും സംഭവിച്ചില്ല. തിരുവനന്തപുരത്ത് ജയിച്ചില്ലെങ്കിലും രണ്ടാംസ്ഥാനത്തെങ്കിലും എത്തിയില്ലെങ്കില്‍ മുന്നണിക്ക് നാണക്കേടാകും. തെരഞ്ഞെടുപ്പ് പ്രചരണത്തിന് തിരുവനന്തപുരം ജില്ലയിലെ സിപിഎം നേതാക്കളുടെ അഭാവം ചര്‍ച്ചയായിരുന്നു. അവരുടെ ജില്ലാ സെക്രട്ടറി വി.ജോയി ആറ്റിങ്ങലില്‍ സ്ഥാനാര്‍ത്ഥിയായത് അവരെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമായിരുന്നു.

വടകര അടക്കമുള്ള ചിലമണ്ഡലങ്ങളില്‍ സിപിഎം നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായ ചില തന്ത്രങ്ങള്‍ പാളിപ്പോയി. കെകെ ശൈലജ ടീച്ചര്‍ക്കെതിരായ അധിക്ഷേപ ആരോപണം അത്തരത്തിലുള്ളതാണ്. അതിന് പിന്നാലെ ഷാഫി പറമ്പിലിനെതിരെ കാഫിര്‍ പ്രയോഗം ഉയര്‍ന്ന് വന്നതും സിപിഎമ്മിന് തലവേദനയായി. 70 ശതമാനം ഹിന്ദുക്കളുള്ള മണ്ഡലത്തില്‍ ഇത്തരത്തിലൊരു വര്‍ഗീയ നീക്കം നടത്തിയതിനെ കുറിച്ച് വ്യക്തമായ അന്വേഷണം നടത്താന്‍ പൊലീസ് മടിക്കുന്നതിലും പ്രതിപക്ഷത്തിന് സംശയമുണ്ട്. വടകരയില്‍ സംഘര്‍ഷത്തിന്റെ മേഘങ്ങള്‍ ഇപ്പോഴും ഉരുണ്ടുകൂടി കിടപ്പുള്ളത് കൊണ്ടാണ് തെരഞ്ഞെടുപ്പ് ആഘോ, പരിപാടികള്‍ വേണ്ടെന്ന റിപ്പോര്‍ട്ട് പോലീസ് നല്‍കിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം സിപിഎമ്മിന് വലിയതിരിച്ചടിയായിരിക്കാനാണ് സാധ്യത. ശക്തമായ ഭരണവിരുദ്ധവികാരവും മുഖ്യമന്ത്രി പിണറായി വിജയനോടുള്ള എതിര്‍പ്പുമാണ് ഇതിന് പ്രധാന കാരണം. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് പിന്നാലെയാണ് രാജ്യസഭാ ഇലക്ഷന്‍. ബിനോയി വിശ്വം, എളമരം കരീം, ജോസ് കെ.മാണി എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്. പകരം ആര് മത്സരിക്കും എന്നതാണ് ഇടതുമുന്നണിക്ക് മുന്നിലുള്ള മറ്റൊരു വെല്ലുവിളി. എളമരം കരീമിന് പകരം ഏതെങ്കിലും മുതിര്‍ന്ന നേതാവിനെ സിപിഎം കളത്തിലിറക്കും.

രണ്ടാമത്തെ സീറ്റ് സിപിഐക്ക് കൊടുക്കാനാണ് ധാരണ. മൂന്ന് പേര് മത്സരിച്ചാല്‍ ഒരാള് പരാജയപ്പെടും. അതുകൊണ്ട് രണ്ടാം സീറ്റിന് അവകാശവാദവുമായി ആര്‍ജെഡി നേതാവ് ശ്രേയാംസ് കുമാറും കേരളാ കോണ്‍ഗ്രസിന്റെ നേതാവുമായ ജോസ് കെ.മാണിയും രംഗത്തെത്തി. സിപിഎമ്മിന് സിപിഐക്ക് സീറ്റ് നല്‍കണമെന്നാണ് ആഗ്രഹം. ജോസ് കെ. മാണിയെ പിണക്കാനും പറ്റില്ല.

വടകരയിലും കോഴിക്കോട്ടും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ആര്‍ജെഡിക്ക് സീറ്റ് നല്‍കണമെന്നാണ് ശ്രേയാംസ്‌കുമാറിന്റെ വാദം. രാജ്യസഭയിലും ലോകസഭയിലും പ്രാതിനിത്യമില്ലാതെ മുന്നോട്ട് പോകാനൊക്കില്ലെന്നും ശ്രേയാംസ് പറയുന്നു. തര്‍ക്കംമുറുകുമ്പോള്‍ എങ്ങനെ പരിഹരിക്കുമെന്നത് പറയാനാകില്ല. ആര്‍ജെഡിക്ക് മന്ത്രിമാര്‍ പോലുമില്ല, ഇനി കിട്ടുമെന്ന് പ്രതീക്ഷയുമില്ല. അതുകൊണ്ട് രാജ്യസഭാ സീറ്റ് കിട്ടണമെന്ന് ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ വലിയ നേട്ടമാകുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് എല്ലാവരും രാജ്യസഭാ സീറ്റിന് കടിപിടി കൂടുന്നത്. കേന്ദ്രമന്ത്രിയാകാനുള്ള സുവര്‍ണവസരവും പലരും പ്രതീക്ഷിക്കുന്നു.

അങ്ങനെ തെരഞ്ഞെടുപ്പ് ഫലവും രാജ്യസഭാ സീറ്റ് തര്‍ക്കവും ഇടതിനെ വരിഞ്ഞുമുറുക്കും. മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരായ പ്രശ്‌നങ്ങള്‍ ഉടന്‍ അവസാനിക്കില്ലെന്നും ഇടയ്ക്കിടെ ക്യാപ്‌സ്യൂള്‍ പോലെ കേന്ദ്ര ഏജന്‍സികള്‍ ഇത് ഉയര്‍ത്തിക്കൊണ്ടുവരും. അതില്‍ വലിയ കാര്യമുണ്ടാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. മുന്നണിയുടെ പ്രതിച്ഛായയെ ബാധിക്കുകയും ചെയ്യും. അതുകൊണ്ട് തദ്ദേശ തെരഞ്ഞെടുപ്പിലും പിന്നീട് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് ദുര്‍ബലമാകാനുള്ള എല്ലാസാധ്യതകളുമുണ്ട്. അതിന് വഴി വെട്ടിയതാകട്ടെ സാക്ഷാല്‍ പിണറായി വിജയനും.

   

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രയേലില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പീഡനം ആരോപിച്ച് വിരമിക്കാന്‍ 10 ദിവസം ബാക്കിനില്‍ക്കെ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി  (3 hours ago)

ലിവിങ് ടുഗതര്‍ പങ്കാളിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയില്‍  (4 hours ago)

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (4 hours ago)

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കോഴിക്കോട്ടേക്ക്  (4 hours ago)

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം  (7 hours ago)

തിരഞ്ഞെടുപ്പ് ചൂടിലമര്‍ന്ന പാലക്കാട്ട് യുഡിഎഫ് ക്യാമ്പിനെ ആവേശത്തിലാഴ്ത്തി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അപ്രതീക്ഷിത എന്‍ട്രി  (7 hours ago)

പ്രവാസികൾക്ക് ആശ്വാസം 44 സർവീസുകൾ തുടങ്ങി....! TVM -DUBAI 40000 രൂപ.. പ്രവാസി മരിച്ചു കണ്ണീരോടെ ഭരണാധികാരി  (7 hours ago)

നാറ്റം സഹിക്കാൻ വയ്യ, വീടിന് ചുറ്റും പുഴു...!ഉഉളൂർ വീട്ടിൽ പുഴുവരിച്ച നിലയിൽ 2മൃതദേഹം, അവസാനമായി കണ്ടത്ത് വളർത്തുമകൻ  (8 hours ago)

ഇരകളോടും അടിച്ചമര്‍ത്തപ്പെട്ടവരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉത്സ ഹസാരികയുടെ 'യന്ത്ര'  (10 hours ago)

മർകസ് റൈഹാൻവാലി വിദ്യാർഥിയുടെ കഥാസമാഹാരം കവർ പ്രകാശനം ചെയ്തു...  (10 hours ago)

ക്വീര്‍ കലാപ്രവര്‍ത്തനങ്ങള്‍, വര്‍ക്ക് ഷോപ്പുമായി കൊച്ചി ബിനാലെ...  (10 hours ago)

ക്രാഫ്റ്റ്സ് വില്ലേജില്‍ 'കലപില' സമ്മര്‍ ക്യാമ്പിലേക്ക് അപേക്ഷിക്കാം...  (10 hours ago)

എംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും സൗജന്യ എഐ പരിശീലനം ഒരുക്കി ഐസിസി കേരളയും ഗെറ്റ് എഐ ഫൗണ്ടേഷനും  (10 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?  (10 hours ago)

Malayali Vartha Recommends