Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...


സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന വാതിൽ പാളി യഥാർത്ഥ സ്വർണ്ണപ്പാളിയാണോ..? കിടുക്കി ഹൈക്കോടതിയുടെ ചോദ്യം.! ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ചേർന്ന് സംശയകരമായ ഇടപാടുകൾ നടത്തിയതായി സൂചന: ഒരു മുറിക്ക് 20000 രൂപ ദിവസ വാടകയുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ ദേവസ്വം ഉദ്യോഗസ്ഥർ തങ്ങിയത് ദിവസങ്ങളോളം...


വർഷങ്ങൾക്കുശേഷം ഒരു കേരള മുഖ്യമന്ത്രി നടത്തുന്ന ആദ്യ സന്ദർശനം... മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തി...

അടുത്ത പ്രധാനമന്ത്രി കേരളത്തില്‍നിന്നോ? സാധ്യതകളെ തള്ളിക്കളയാനാവില്ല; ഇന്ത്യാ മുന്നണി ദേശീയതലത്തില്‍ അധികാരത്തിലെത്തുകയും കോണ്‍ഗ്രസിന് നൂറിലേറെ സീറ്റുകള്‍ ലഭിക്കുകയും ചെയ്താല്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് നേതൃത്വം

01 JUNE 2024 05:36 PM IST
മലയാളി വാര്‍ത്ത

More Stories...

മാറി മാറി ഭരിച്ച ഇടതു മുന്നണിയും വലത് മുന്നണിയും നാടിനെ പറ്റിച്ചു; ബി ജെ പി ലക്ഷ്യം വികസിത കേരളവും, വികസിത അനന്തപുരിയുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

തെളിവ് നശിപ്പിക്കുന്നതിന് സമയവും സാഹചര്യവും നൽകിയത് ഗുരുതര വീഴ്ചയാണ്; ശബരിമല സ്വർണ്ണ കൊള്ളയിൽ സർക്കാർ പ്രതികളെ സംരക്ഷിക്കുകയാണെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ

ദ്വാരപാലക ശിൽപങ്ങളുടെ അറ്റകുറ്റപണികൾക്ക് അനാവശ്യ തിടുക്കം; ഹൈക്കോടതി കണ്ടെത്തലിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ബിജെപിയുടെ വികസിത അനന്തപുരി സന്ദേശ പദയാത്രയ്ക്ക് തുടക്കം; ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു

അതിദാരിദ്രം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണ്, ഔദാര്യമല്ല; അതിദാരിദ്ര മുക്ത കേരള പ്രഖ്യാപനത്തിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

അടുത്ത പ്രധാനമന്ത്രി കേരളത്തില്‍നിന്നോ. അങ്ങനെ സംഭവിക്കാനുള്ള സാധ്യതകളെ തള്ളിക്കളയാനാവില്ല. ഇന്ത്യാ മുന്നണി ദേശീയതലത്തില്‍ അധികാരത്തിലെത്തുകയും കോണ്‍ഗ്രസിന് നൂറിലേറെ സീറ്റുകള്‍ ലഭിക്കുകയും ചെയ്താല്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുകയാണ് കോണ്‍ഗ്രസ് നേതൃത്വം. ഇന്ത്യാ മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ രാഹുല്‍ ഗാന്ധിതന്നെ പ്രധാമനന്ത്രിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഹെഗ്‌ഡെ ഇതോടകം പ്രഖ്യാപിച്ചുകഴിഞ്ഞു. കോണ്‍ഗ്രസിനുള്ളില്‍ രാഹുല്‍ ഗാന്ധിയെ തള്ളിപ്പറയാന്‍ ഒരു നേതാവും നിലവിലില്ലെന്നതാണ് വസ്തുത.

ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയായിരിക്കെ ഓരോ ഘട്ടത്തിലും കോണ്‍ഗ്രസിന്റെയും ഇന്ത്യാ മുന്നണിയുടെയും പ്രതീക്ഷകള്‍ വര്‍ധിച്ചുവരികയാണ്. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നൂറു മുതല്‍ 120 വരെ സീറ്റുകള്‍ ദേശീയതലത്തില്‍ നേടുമെന്ന വിലയിരുത്തലാണ് ഇപ്പോള്‍ ദേശീയമാധ്യമങ്ങള്‍ നടത്തുന്നത്. പ്രീ പോള്‍ ഫലങ്ങളില്‍നിന്ന് തുലോം വ്യത്യസ്തമായിരിക്കും നാലാം തീയതി പുറത്തുവരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.

ഇന്ത്യാ മുന്നണിയില്‍ എല്ലാ ഘടകക്ഷികളും അംഗീകരിക്കുന്ന നേതാവും രാഹുല്‍ ഗാന്ധി മാത്രമാണ്. അതേ സമയം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും പ്രധാനമന്ത്രി പദത്തില്‍ അവകാശവാദം ഉന്നയിക്കുമോ എന്നതില്‍ ഇന്ത്യാ മുന്നണിയില്‍ തന്നെ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടകം, തെലുങ്കാന, ഛത്തീസ്ഗഡ്, പഞ്ചാബ്, ഹരിയാന, ഡല്‍ഹി സംസ്ഥാനങ്ങളില്‍നിന്ന് കോണ്‍ഗ്രസിന് 70 സീറ്റുകള്‍ വരെ ലഭിച്ചാല്‍ ബിജെപിയുടെ പ്രതീക്ഷകള്‍ അപ്പാടെ അസ്ഥാനത്തായിത്തീരും.

 

ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടിയുണ്ടാകുന്ന സാഹചര്യമുണ്ടായാല്‍ കോണ്‍ഗ്രസ് അപ്രതീക്ഷിതമായി നേട്ടമുണ്ടാക്കുകയും ചെയ്താല്‍ കോണ്‍ഗ്രസ് 120 സീറ്റുകള്‍ക്ക് മുകളില്‍ നേട്ടമുണ്ടാക്കുമെന്ന സാഹചര്യമാണ്. ബിജെപിയെ ഭയപ്പെടുത്തുന്നതും ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ തിരിച്ചടിയുണ്ടാകുമോ എന്നതാണ്.

ഉത്തര്‍പ്രദേശില്‍ എസ്പി-കോണ്‍ഗ്രസ് സഖ്യം 30 സീറ്റുകള്‍ പിടിച്ചാല്‍ ബിജെപിക്ക് ഭരണത്തുടര്‍ച്ച അസാധ്യമാകും എന്നതാണ് സാഹചര്യം. മധ്യപ്രദേശിലെ 12 സീറ്റുകളില്‍ ബിജെപിക്ക് അവസാനഘട്ടത്തില്‍ വലിയ തിരിച്ചടിയാണുണ്ടായിരിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്ന് കോണ്‍ഗ്രസിന് എട്ട് സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്നാണ് നിലവിലെ സൂചന. മിസോറാം, മണിപ്പൂര്‍, നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നില മെച്ചപ്പെടുത്താനാണ് സാധ്യതകള്‍. മണിപ്പൂര്‍ കലാപം ഗോത്രവാസികളില്‍ പൊതുവെ ബിജെപി വിരുദ്ധ വികാരം അവിടെ സൃഷ്ടിച്ചുണ്ടെന്ന് തീര്‍ച്ചയാണ്.

ദക്ഷിണേന്ത്യയില്‍തന്നെ ഗോവയിലും ആന്ധ്രയിലും പ്രതീക്ഷിക്കാത്ത നേട്ടം കോണ്‍ഗ്രസ് നേടിയാല്‍ ഇന്ത്യാ മുന്നണിക്ക് വലിയ കരുത്തയി മാറും. അങ്ങനെയൊരു സാഹചര്യത്തില്‍ ഇന്ത്യാ മുന്നണിയിലെ എല്ലാ ഘടകകക്ഷികള്‍ക്കും രാഹുല്‍ ഗാന്ധിയെ പിന്‍തുണയ്ക്കാതെ തരമില്ലാത്ത സാഹചര്യമുണ്ടാകും. തമിഴ് നാട്ടില്‍ ഡിഎംകെയും പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ഡല്‍ഹി, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ആം ആദ്മിയും ഉത്തര്‍പ്രദേശില്‍ സമാജ് വാദിയും ഗണ്യമായി സീറ്റുകള്‍ പിടിക്കുമെന്ന് തീര്‍ച്ചയാണ്. ഇന്ത്യാ മുന്നണിയിലെ ഈ ഘടകകക്ഷികള്‍ക്കു മാത്രം 60 സീറ്റുകള്‍ വരെ ലഭിക്കുന്ന സാഹചര്യമുണ്ടായാല്‍ ബിജെപിയുടെ എല്ലാ പ്രതീക്ഷകളും തകിടംമറിയും.

കേവലം 200 സീറ്റുകളിലേക്ക് ബിജെപി കൂപ്പുകുത്തുന്ന സാധ്യതയാണ് തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ പുറത്തുവരുന്നത്. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലും കേരളത്തില്‍ വയനാട്ടിലും രാഹുല്‍ ഗാന്ധി വിജയിക്കുന്ന സാഹചര്യമുണ്ടായാല്‍ വയനാട് സീറ്റ് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കാനാണ് സാധ്യത.

വയനാട് സീറ്റിലേക്ക് മുസ്ലീം ലീഗ് താല്‍പര്യം ഉന്നയിക്കും മുന്‍പ് പ്രിയങ്കാ ഗാന്ധിയെ കോണ്‍ഗ്രസ് വയനാട്ടില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുമെന്നതിലും സംശയമില്ല. ദേശീയതലത്തില്‍ ഇന്ത്യാ മുന്നണി അധികാരത്തിലെത്തുന്ന സാഹചര്യത്തില്‍ ബിജെപിക്കുള്ളില്‍ വലിയ പൊട്ടിത്തെറികള്‍ക്കാണ് സാധ്യത. നരേന്ദ്ര മോദിയുടെ അപ്രമാദിത്വത്തെ ബിജെപിക്കുള്ളില്‍ ചോദ്യം ചെയ്യുന്ന സാഹചര്യം സംജാതമാകും. 

നരേന്ദ്ര മോദിയുടെ വര്‍ഗീയ പ്രസംഗങ്ങളും ഗാന്ധി വിരുദ്ധ പ്രസ്താവനകളും ദേശീയതലത്തില്‍ മതേതര വാദികളെ ആശങ്കപ്പെടുത്തുന്നുണ്ട്. മോദി തുടരുന്നത് രാജ്യസുരക്ഷയ്ക്കും ന്യൂനപക്ഷ സുരക്ഷയ്ക്കും ഭീഷണിയെന്ന ചിന്ത പുതുതലമുറയെ ആശങ്കപ്പെടുത്തുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിറ്റ്‌നസ് പരിശീലകന്‍ മാധവിന്റെ മരണത്തില്‍ ദുരൂഹത  (1 hour ago)

സ്‌കൂളുകളില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച യുവതി അറസ്റ്റില്‍  (1 hour ago)

ശ്രീക്കുട്ടിയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല  (1 hour ago)

അപൂര്‍വ്വ ജനിതക രോഗം ബാധിച്ച അനീഷ അഷ്‌റഫിന് വീട്ടിലിരുന്ന് പരീക്ഷയെഴുതാന്‍ അനുമതി  (1 hour ago)

വേണു മരിച്ചതല്ല, ഒന്‍പതര വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ തകര്‍ത്തു തരിപ്പണമാക്കിയ ആരോഗ്യവകുപ്പും കുത്തഴിഞ്ഞ സംവിധാനങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

കടയില്‍ കയറി വയോധികയുടെ മാലപൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ പ്രതികളെ പൊലീസ് പിടികൂടി  (2 hours ago)

അതിരപ്പിള്ളി യാത്രി നിവാസ് മൂന്നാം ഘട്ട നിർമ്മാണ പ്രവൃത്തികള്‍ക്ക് 2.08 കോടി രൂപയുടെ ഭരണാനുമതി...  (2 hours ago)

മില്‍മയിലെ ഒഴിവുള്ള സ്ഥിരം തസ്തികകളിലേക്ക് നിയമന നടപടി ആരംഭിക്കും: മന്ത്രി ചിഞ്ചുറാണി: തിരുവനന്തപുരം മേഖലയില്‍ 198 ഉം മലബാര്‍ മേഖലയില്‍ 47 ഉം ഒഴിവുകളില്‍ വിജ്ഞാപനം  (3 hours ago)

ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ 850 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് യുഎഇയിലെ അല്‍ മര്‍സൂക്കി ഗ്രൂപ്പ്: മെറിഡിയന്‍ ടെക് പാര്‍ക്ക് പദ്ധതി 10,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും...  (3 hours ago)

പാനറ്റോണിയും എടയാര്‍ സിങ്ക് ലിമിറ്റഡും ചേര്‍ന്ന് 800 കോടിയുടെ, ഇന്‍ഡസ്ട്രിയല്‍ ലോജിസ്റ്റിക്സ് പാര്‍ക്ക് കൊച്ചിയില്‍ സ്ഥാപിക്കും...  (3 hours ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് 15 കാരിക്ക് ദാരുണാന്ത്യം  (3 hours ago)

കോവളം ബീച്ചില്‍ തെരുവുവിളക്കിനും സിസിടിവിയ്ക്കുമായി 1.19 കോടി രൂപയുടെ പദ്ധതിയ്ക്ക് അനുമതി...  (3 hours ago)

മതിയായ ചികിത്സ ലഭിച്ചില്ലെന്ന പരാതി: മന്ത്രി റിപ്പോര്‍ട്ട് തേടി...  (3 hours ago)

മെഡിക്കല്‍ കോളേജുകളിലെ സമഗ്ര സ്‌ട്രോക്ക് സെന്ററുകള്‍ക്ക് 18.87 കോടി: സ്‌ട്രോക്ക് ചികിത്സാ സംവിധാനങ്ങള്‍ ലോകോത്തര നിലവാരത്തിലെത്തിക്കുക ലക്ഷ്യം  (3 hours ago)

ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്  (3 hours ago)

Malayali Vartha Recommends