Widgets Magazine
09
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭയിലും തോറ്റ് തുന്നംപാടാന്‍ കച്ചകെട്ടി സിപിഎം; സംസ്ഥാനത്ത് ആണവനിലയം സ്ഥാപിക്കാനുള്ള നീക്കം സിപിഎമ്മിന്റെ മാത്രമല്ല ഇടതുപക്ഷത്തിന്റെ തന്നെ അടിത്തറയിളക്കും

01 AUGUST 2024 03:28 PM IST
മലയാളി വാര്‍ത്ത

More Stories...

കോണ്‍ഗ്രസുകാരനായതിന്റെ പേരില്‍ മാത്രം വന്നുചേരാത്ത ഒന്നിനെയും നഷ്ടങ്ങളായി കാണാത്ത ധൈര്യത്തിന്റെ കൂടി പേരായിരുന്നു സലിം കുമാർ; അനുശോചനം രേഖപ്പെടുത്തി കെ.സി വേണുഗോപാല്‍ എം.പി

ക്രിമിനല്‍ക്കുറ്റം ചെയ്ത മകളെ സംരക്ഷിക്കാന്‍ പിണറായി വിജയന്‍ സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു; സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് വി.മുരളീധരന്‍ എംഎല്‍.എ

ക്രമക്കേടിന്റെ പേരില്‍ പാര്‍ട്ടിയേയും അക്കാലത്ത്‌ ജില്ലാ സെക്രട്ടറിമാരായിരുന്നവരേയും പ്രതിചേര്‍ക്കുന്നത്‌ കേട്ടുകേള്‍വിയില്ലാത്ത സംഭവം; കരുവന്നൂര്‍ സഹകരണ ബാങ്ക്‌ ക്രമക്കേടിന്റെ പേരിൽ വേട്ടയാടൽ നടക്കുന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌

സബ് ഇന്‍സ്പക്ടര്‍ റാങ്ക് ലിസ്റ്റില്‍പ്പെടുന്ന 43 പേര്‍ക്ക് നിയമനം ലഭ്യമാക്കാന്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശം; കാലാവധിതീരാന്‍ കേവലം ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് ഉത്തരവ്

പാർട്ടിക്ക് വേണ്ടി നിസ്വാർത്ഥം പൊരുതുന്ന ഏതൊരു സഖാവിന്റെയും ഹൃദയം തൊട്ടറിയുന്ന ഒരു നേതാവുണ്ടായിരുന്നു; പാർട്ടിക്കും സഖാക്കൾക്കും നേരെയുള്ള അക്രമങ്ങളെ ഉയിര് കൊടുത്ത് പ്രതിരോധിക്കാൻ സഖാക്കൾക്ക് ആവേശവും ഊർജ്ജവും ധൈര്യവും നൽകിയിരുന്നു നേതാവ്; പി ജയരാജനെ വാഴ്ത്തി അർജുൻ ആയങ്കി

ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭയിലും തോറ്റ് തുന്നംപാടാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് സിപിഎം. സംസ്ഥാനത്ത് ആണവനിലയം സ്ഥാപിക്കാനുള്ള നീക്കം സിപിഎമ്മിന്റെ മാത്രമല്ല ഇടതുപക്ഷത്തിന്റെ തന്നെ അടിത്തറയിളക്കും. അതുകൊണ്ട് സിപിഐ ശക്തമായ എതിപ്പുമായി രംഗത്തെത്തിയത്. ആണവനിലയങ്ങളെ ഇതുവരെ എതിര്‍ത്ത ചരിത്രമാണ് സിപിഎമ്മിനുള്ളത്.

അമേരിക്കയുമായി ഒന്നാം യുപിഎ സര്‍ക്കാര്‍ ആണവ കരാര്‍ ഉണ്ടാക്കിയതിന്റെ പേരിലാണ് സിപിഎം പിന്തുണ പിന്‍വലിച്ചത്. പാര്‍ട്ടിക്ക് എതിര്‍പ്പാണെന്ന് പറയുമ്പോഴും ഉദ്യോഗസ്ഥതലത്തില്‍ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനുമായി ആണവനിലയം സ്ഥാപിക്കുന്നതിന്റെ സാധ്യതകളും മറ്റുകാര്യങ്ങളും സംബന്ധിച്ചു ചര്‍ച്ച നടക്കുകയാണ്. സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമമാണ് നയംമാറ്റാന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത്. ശാസത്രസാഹിത്യ പരിഷത്തും മറ്റ് പരിസ്ഥിതി സംഘടനകളും ഈ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. 

സംസ്ഥാനത്ത് ആണവ നിലയം സ്ഥാപിക്കാനാകുമോ എന്ന് അന്വേഷിച്ച് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്‍പതിനു വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി കേന്ദ്രമന്ത്രി ആര്‍.കെ.സിങ്ങിനു കത്തയച്ചിരുന്നു.  കേരള തീരത്തു വലിയ തോതില്‍ തോറിയം നിക്ഷേപമുണ്ടെന്നും ഇത് ഉപയോഗിച്ചുള്ള വൈദ്യുത ഉല്‍പാദന സാധ്യത പഠിക്കണമെന്നും ആയിരുന്നു കത്തിലെ പ്രധാന ആവശ്യം.

മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാതെ മന്ത്രി കൃഷ്ണന്‍കുട്ടി കേന്ദ്രത്തിനു കത്തയയ്ക്കില്ല.  ഇടതുമുന്നണിയോ സി.പി.എമ്മോ മന്ത്രിസഭയോ ആണവ നിലയം സംബന്ധിച്ച് ഔദ്യോഗികമായി ചര്‍ച്ച ചെയ്തിട്ടില്ല. വാര്‍ത്ത പുറത്തായതോടെ സിപിഎമ്മില്‍ പലരും ഞെട്ടിത്തരിച്ചു. കേരളം പോലെ ജനസാന്ദ്രതയുള്ള സംസ്ഥാനത്ത് ആണവനിലയം സ്ഥാപിക്കുക എന്ന് പറഞ്ഞാല്‍, അഗ്നിപര്‍വതത്തിന് താഴെ താമസിക്കുന്നതിന് തുല്യമാണ്. എന്നിട്ടും സിപിഎം നേതാക്കളെല്ലാം ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനുമായി ഉദ്യോഗസ്ഥ തലത്തില്‍ പലവട്ടം ചര്‍ച്ച നടന്നിട്ടുണ്ട്. ഇനിയും ചര്‍ച്ച നടത്തുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. രണ്ട് നൂറ്റാണ്ട് കാലം രാജ്യം മുഴുവന്‍ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള  തോറിയം കേരളത്തിന്റെ കൈവശമുണ്ട്. ഒരു യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ചെലവ് വളരെ കുറവാണ്. ഇതു ഗ്രീന്‍ എനര്‍ജികൂടിയാണ്- എന്നാണ് വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടി കത്തില്‍ പറയുന്നത്.

തോറിയം ഉപയോഗിച്ചു കല്‍പാക്കത്ത് 32 മെഗാവാട്ട് വൈദ്യുതോല്‍പാദനം നടക്കുന്ന കാര്യം മന്ത്രി കൃഷ്ണന്‍കുട്ടിയുടെ കത്തില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. കേരളം പോലുള്ള സ്ഥലത്ത് തോറിയത്തിന്റെ ലഭ്യത വളരെ കൂടുതലായതുകൊണ്ട് കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നും കത്തില്‍ ഉണ്ടായിരുന്നു. വൈദ്യുത നിലയം എവിടെ സ്ഥാപിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. താരതമ്യേന ജനവാസം കുറഞ്ഞ കാസര്‍ഗോഡ് ജില്ലയിലെ ചീമേനി, തൃശൂര്‍ ജില്ലയിലെ അതിരപ്പിള്ളി എന്നിവിടങ്ങളില്‍ ഈ നിലയം സ്ഥാപിക്കാനാവുമോ എന്നാണ് പരിശോധിക്കുന്നത്. ഇവിടങ്ങളിലെല്ലാം പരിസ്ഥിതി സംഘടനകള്‍ ശക്തമായ എതിര്‍പ്പുമായി എത്തുമെന്നുറപ്പാണ്.

ആതിരപ്പള്ളി പദ്ധതിക്കെതിരെ നടന്ന സമരം സിപിഎമ്മിന് നന്നായി അറിയാം. സിപിഐയും എതിര്‍പ്പുമായി രംഗത്തുണ്ടായിരുന്നു. കാസര്‍കോട് ആണെങ്കില്‍ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ പിടിയില്‍ നിന്ന് ഇതുവരെ മോചിതരായിട്ടില്ല. അണക്കെട്ടുകള്‍ അടക്കമുള്ള ജലവൈദ്യുതി ഉല്‍പാദനം കൂട്ടാനുള്ള സാധ്യത കുറവാണ്. പുതിയ ജലവൈദ്യുത പ്രോജക്റ്റുകള്‍ ആരംഭിക്കാനുള്ള സാധ്യത തീരെയില്ല. അതുകൊണ്ട് തോറിയം അല്ലാതെ മറ്റ് വഴികളില്ലെന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥരടക്കം പറയുന്നത്. 

തമിഴ്‌നാട്ടിലെ കൂടംകുളം ആണവ പദ്ധതിക്കെതിരെ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്‍ അടക്കം രംഗത്തെത്തിയിരുന്നു. ഇതേ വിഎസ് 2006ല്‍ മുഖ്യമന്ത്രിയായപ്പോള്‍ കാസര്‍ഗോഡ് ജില്ലയിലെ ചീമേനിയില്‍ കല്‍ക്കരി ഉപയോഗിച്ച് താപനിലയം സ്ഥാപിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച വന്നിരുന്നു. എന്നാല്‍ സിപിഎം അതിനെ എതിര്‍ത്തു. കേരളത്തിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ കെ.കരുണാകരന്റെ കാലത്ത് കൊണ്ടുവന്ന പദ്ധതി സിപിഎം തകര്‍ത്ത് തരിപ്പണമാക്കിയ കഥയുമുണ്ട്. 1991-94ല്‍ ആണ് സംഭവം. പി.വി.നരസിംഹറാവു അന്ന് പ്രധാനമന്ത്രിയായിരുന്നു.

രാജ്യത്ത് നടപ്പാക്കിയ ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് പിന്നാലെ കണ്ണൂരില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ താപ വൈദ്യുത നിലയം സ്ഥാപിക്കാന്‍ പ്രശസ്ത ടെക്നോക്രാറ്റ് കെ.പി.പി. നമ്പ്യാരുടെ നേതൃത്വത്തില്‍ നീക്കങ്ങള്‍ തുടങ്ങി. കണ്ണൂര്‍ പവര്‍ പ്രോജക്റ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചു. കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ പ്രാഥമിക അനുമതി വരെ നേടി. ഇതോടെ എതിര്‍പ്പുമായി സിപിഎം രംഗത്തെത്തി. വി.എസ്. അച്യുതാനന്ദനായിരുന്നു മുന്നില്‍. കെ.പി.പി.നമ്പ്യാര്‍ 'സഫലം കലാപഭരിതം' എന്ന ആത്മകഥയില്‍ ഇക്കാര്യം പറയുന്നുണ്ട്.

പദ്ധതിയുമായി ബന്ധപ്പെട്ടു വി.എസിന്റെ മകന്‍ അരുണ്‍ കുമാര്‍ ഇടനിലക്കാരന്‍ വഴി പണം ആവശ്യപ്പെട്ടെന്നും മറ്റും ആത്മകഥയില്‍ എഴുതിയതു വന്‍ വിവാദമായിരുന്നു. നമ്പ്യാരുടെ വെളിപ്പെടുത്തലിനെതിരേ വി.എസ് മാനനഷ്ടക്കേസ് കൊടുത്തിരുന്നു. 1999ല്‍ അധികാരത്തിലുണ്ടായിരുന്ന ഇ.കെ.നായനാര്‍ മന്ത്രിസഭയിലെ വൈദ്യുതി മന്ത്രി എസ്.ശര്‍മ്മ, സംസ്ഥാന സര്‍ക്കാരിനു കണ്ണൂര്‍ പവര്‍ പ്രോജക്റ്റ് പദ്ധതിയില്‍ താല്‍പര്യമില്ലെന്നു കേന്ദ്രസര്‍ക്കാരിനെ രേഖാമൂലം അറിയിച്ചു. അതോടെ അമേരിക്കന്‍ കമ്പനിയയായ എന്‍ട്രോണുമായി  ചേര്‍ന്നു തുടങ്ങാനിരുന്ന താപവൈദ്യുത നിലം ചാപിള്ളയായി.



തങ്ങള്‍ അധികാരത്തിലേറുമ്പോള്‍ എന്ത് പദ്ധതിയും നടപ്പാക്കാനും പ്രതിപക്ഷത്തിരിക്കുമ്പോള്‍ എതിര്‍ക്കുകയും ചെയ്യുന്നത് സിപിഎമ്മിന്റെ കൂടപ്പിറപ്പാണ്. വിഴിഞ്ഞം പദ്ധതിയിലും അത് നാം കണ്ടതാണ്. നെടുമ്പാശേരി വിമാനത്താവളത്തെ ശക്തിയുക്തം എതിര്‍ത്തവരാണ് സിപിഎമ്മുകാര്‍. പാടം നികത്തി വിമാനത്താവളം പണിയുന്നതിനെതിരെ സമരം നടത്തി. സമരത്തിന് മുന്നില്‍ നിന്നവരൊക്കെ പിന്നീട് എയര്‍പോര്‍ട്ടിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗങ്ങളായി എന്നതാണ് ചരിത്രം. എന്നാല്‍ ആണവ നിലയം സ്ഥാപിക്കാനുള്ള നീക്കം തിരിച്ചടിയാകുമെന്ന് സിപിഎമ്മില്‍ പലര്‍ക്കും ബോധ്യമായിട്ടുണ്ട്. അതുകൊണ്ട് വലിയ രീതിയില്‍ ചര്‍ച്ചയാക്കാതെ പ്രശ്‌നം അവസാനിപ്പിക്കാനാണ് നീക്കം. അല്ലെങ്കില്‍ സില്‍വര്‍ ലൈനേക്കാള്‍ വലിയ പ്രക്ഷോഭമായിരിക്കും സംഭവിക്കുക. അത് വഴി വീണ്ടും പണിയെടുക്കാതെ സതീശനും സുധാകരനും ഞെളിയാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കരുതെന്നാണ് പല നേതാക്കളും ആവശ്യപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (45 minutes ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (1 hour ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (1 hour ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (1 hour ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (1 hour ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (1 hour ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (1 hour ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (2 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (2 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (5 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (5 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (5 hours ago)

ഇന്ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യത  (6 hours ago)

മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനെതിരെ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി  (6 hours ago)

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (9 hours ago)

Malayali Vartha Recommends