Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...


കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌

ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭയിലും തോറ്റ് തുന്നംപാടാന്‍ കച്ചകെട്ടി സിപിഎം; സംസ്ഥാനത്ത് ആണവനിലയം സ്ഥാപിക്കാനുള്ള നീക്കം സിപിഎമ്മിന്റെ മാത്രമല്ല ഇടതുപക്ഷത്തിന്റെ തന്നെ അടിത്തറയിളക്കും

01 AUGUST 2024 03:28 PM IST
മലയാളി വാര്‍ത്ത

More Stories...

തറവാട്ടിലേക്കുള്ള മടക്കമോ!! കാരാട്ട് റസാഖ് മുസീം ലീ​ഗിലേക്ക്

കോൺഗ്രസിനകത്ത് സ്ഥാനാർത്ഥികളാവാൻ അർഹരായ നിരവധി നേതാക്കന്മാരുണ്ട്; പാലക്കാട് എൽഡിഫ് സ്വതന്ത്ര സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നു; സിപിഎം-ബിജെപി അജണ്ടയാണ് പാലക്കാട് നടപ്പിലാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ എംപി

ആരോഗ്യമന്ത്രി പറയുന്ന സിസ്റ്റത്തിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയും എത്രയോ പേരെ ദുരിതത്തിലാക്കി; ആരോഗ്യ മേഖലയെ പിണറായി സര്‍ക്കാര്‍ പത്ത് വര്‍ഷത്തെ ഭരണത്തിലൂടെ തകര്‍ത്തെറിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കോൺഗ്രസും ബിജെപിയും തമ്മിലുള്ള ഈ വോട്ട് കച്ചവടം നേമത്തെ പ്രബുദ്ധരായ ജനങ്ങൾ തിരിച്ചറിയും; ജനങ്ങളെ വഞ്ചിച്ചുകൊണ്ട് കോൺഗ്രസും ബിജെപിയും തമ്മിൽ ഉണ്ടാക്കിയിരിക്കുന്ന വോട്ട് കച്ചവടം ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളി; ആഞ്ഞടിച്ച് നേമം എൽ ഡി എഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടി

കോൺഗ്രസ് പരാജയ ഭീതിയിൽ മുൻ‌കൂർ ജാമ്യം എടുക്കുന്നു; നിയമസഭ തിരഞ്ഞെടുപ്പിൽ പാലക്കാട് ബിജെപിയെ പ്രതിപക്ഷ നേതാവ് ഇപ്പോഴേ ജയിപ്പിച്ചുവെന്ന് ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ

ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭയിലും തോറ്റ് തുന്നംപാടാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് സിപിഎം. സംസ്ഥാനത്ത് ആണവനിലയം സ്ഥാപിക്കാനുള്ള നീക്കം സിപിഎമ്മിന്റെ മാത്രമല്ല ഇടതുപക്ഷത്തിന്റെ തന്നെ അടിത്തറയിളക്കും. അതുകൊണ്ട് സിപിഐ ശക്തമായ എതിപ്പുമായി രംഗത്തെത്തിയത്. ആണവനിലയങ്ങളെ ഇതുവരെ എതിര്‍ത്ത ചരിത്രമാണ് സിപിഎമ്മിനുള്ളത്.

അമേരിക്കയുമായി ഒന്നാം യുപിഎ സര്‍ക്കാര്‍ ആണവ കരാര്‍ ഉണ്ടാക്കിയതിന്റെ പേരിലാണ് സിപിഎം പിന്തുണ പിന്‍വലിച്ചത്. പാര്‍ട്ടിക്ക് എതിര്‍പ്പാണെന്ന് പറയുമ്പോഴും ഉദ്യോഗസ്ഥതലത്തില്‍ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനുമായി ആണവനിലയം സ്ഥാപിക്കുന്നതിന്റെ സാധ്യതകളും മറ്റുകാര്യങ്ങളും സംബന്ധിച്ചു ചര്‍ച്ച നടക്കുകയാണ്. സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമമാണ് നയംമാറ്റാന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത്. ശാസത്രസാഹിത്യ പരിഷത്തും മറ്റ് പരിസ്ഥിതി സംഘടനകളും ഈ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. 

സംസ്ഥാനത്ത് ആണവ നിലയം സ്ഥാപിക്കാനാകുമോ എന്ന് അന്വേഷിച്ച് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്‍പതിനു വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി കേന്ദ്രമന്ത്രി ആര്‍.കെ.സിങ്ങിനു കത്തയച്ചിരുന്നു.  കേരള തീരത്തു വലിയ തോതില്‍ തോറിയം നിക്ഷേപമുണ്ടെന്നും ഇത് ഉപയോഗിച്ചുള്ള വൈദ്യുത ഉല്‍പാദന സാധ്യത പഠിക്കണമെന്നും ആയിരുന്നു കത്തിലെ പ്രധാന ആവശ്യം.

മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാതെ മന്ത്രി കൃഷ്ണന്‍കുട്ടി കേന്ദ്രത്തിനു കത്തയയ്ക്കില്ല.  ഇടതുമുന്നണിയോ സി.പി.എമ്മോ മന്ത്രിസഭയോ ആണവ നിലയം സംബന്ധിച്ച് ഔദ്യോഗികമായി ചര്‍ച്ച ചെയ്തിട്ടില്ല. വാര്‍ത്ത പുറത്തായതോടെ സിപിഎമ്മില്‍ പലരും ഞെട്ടിത്തരിച്ചു. കേരളം പോലെ ജനസാന്ദ്രതയുള്ള സംസ്ഥാനത്ത് ആണവനിലയം സ്ഥാപിക്കുക എന്ന് പറഞ്ഞാല്‍, അഗ്നിപര്‍വതത്തിന് താഴെ താമസിക്കുന്നതിന് തുല്യമാണ്. എന്നിട്ടും സിപിഎം നേതാക്കളെല്ലാം ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനുമായി ഉദ്യോഗസ്ഥ തലത്തില്‍ പലവട്ടം ചര്‍ച്ച നടന്നിട്ടുണ്ട്. ഇനിയും ചര്‍ച്ച നടത്തുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. രണ്ട് നൂറ്റാണ്ട് കാലം രാജ്യം മുഴുവന്‍ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള  തോറിയം കേരളത്തിന്റെ കൈവശമുണ്ട്. ഒരു യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ചെലവ് വളരെ കുറവാണ്. ഇതു ഗ്രീന്‍ എനര്‍ജികൂടിയാണ്- എന്നാണ് വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടി കത്തില്‍ പറയുന്നത്.

തോറിയം ഉപയോഗിച്ചു കല്‍പാക്കത്ത് 32 മെഗാവാട്ട് വൈദ്യുതോല്‍പാദനം നടക്കുന്ന കാര്യം മന്ത്രി കൃഷ്ണന്‍കുട്ടിയുടെ കത്തില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. കേരളം പോലുള്ള സ്ഥലത്ത് തോറിയത്തിന്റെ ലഭ്യത വളരെ കൂടുതലായതുകൊണ്ട് കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നും കത്തില്‍ ഉണ്ടായിരുന്നു. വൈദ്യുത നിലയം എവിടെ സ്ഥാപിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. താരതമ്യേന ജനവാസം കുറഞ്ഞ കാസര്‍ഗോഡ് ജില്ലയിലെ ചീമേനി, തൃശൂര്‍ ജില്ലയിലെ അതിരപ്പിള്ളി എന്നിവിടങ്ങളില്‍ ഈ നിലയം സ്ഥാപിക്കാനാവുമോ എന്നാണ് പരിശോധിക്കുന്നത്. ഇവിടങ്ങളിലെല്ലാം പരിസ്ഥിതി സംഘടനകള്‍ ശക്തമായ എതിര്‍പ്പുമായി എത്തുമെന്നുറപ്പാണ്.

ആതിരപ്പള്ളി പദ്ധതിക്കെതിരെ നടന്ന സമരം സിപിഎമ്മിന് നന്നായി അറിയാം. സിപിഐയും എതിര്‍പ്പുമായി രംഗത്തുണ്ടായിരുന്നു. കാസര്‍കോട് ആണെങ്കില്‍ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ പിടിയില്‍ നിന്ന് ഇതുവരെ മോചിതരായിട്ടില്ല. അണക്കെട്ടുകള്‍ അടക്കമുള്ള ജലവൈദ്യുതി ഉല്‍പാദനം കൂട്ടാനുള്ള സാധ്യത കുറവാണ്. പുതിയ ജലവൈദ്യുത പ്രോജക്റ്റുകള്‍ ആരംഭിക്കാനുള്ള സാധ്യത തീരെയില്ല. അതുകൊണ്ട് തോറിയം അല്ലാതെ മറ്റ് വഴികളില്ലെന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥരടക്കം പറയുന്നത്. 

തമിഴ്‌നാട്ടിലെ കൂടംകുളം ആണവ പദ്ധതിക്കെതിരെ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്‍ അടക്കം രംഗത്തെത്തിയിരുന്നു. ഇതേ വിഎസ് 2006ല്‍ മുഖ്യമന്ത്രിയായപ്പോള്‍ കാസര്‍ഗോഡ് ജില്ലയിലെ ചീമേനിയില്‍ കല്‍ക്കരി ഉപയോഗിച്ച് താപനിലയം സ്ഥാപിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച വന്നിരുന്നു. എന്നാല്‍ സിപിഎം അതിനെ എതിര്‍ത്തു. കേരളത്തിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ കെ.കരുണാകരന്റെ കാലത്ത് കൊണ്ടുവന്ന പദ്ധതി സിപിഎം തകര്‍ത്ത് തരിപ്പണമാക്കിയ കഥയുമുണ്ട്. 1991-94ല്‍ ആണ് സംഭവം. പി.വി.നരസിംഹറാവു അന്ന് പ്രധാനമന്ത്രിയായിരുന്നു.

രാജ്യത്ത് നടപ്പാക്കിയ ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് പിന്നാലെ കണ്ണൂരില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ താപ വൈദ്യുത നിലയം സ്ഥാപിക്കാന്‍ പ്രശസ്ത ടെക്നോക്രാറ്റ് കെ.പി.പി. നമ്പ്യാരുടെ നേതൃത്വത്തില്‍ നീക്കങ്ങള്‍ തുടങ്ങി. കണ്ണൂര്‍ പവര്‍ പ്രോജക്റ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചു. കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ പ്രാഥമിക അനുമതി വരെ നേടി. ഇതോടെ എതിര്‍പ്പുമായി സിപിഎം രംഗത്തെത്തി. വി.എസ്. അച്യുതാനന്ദനായിരുന്നു മുന്നില്‍. കെ.പി.പി.നമ്പ്യാര്‍ 'സഫലം കലാപഭരിതം' എന്ന ആത്മകഥയില്‍ ഇക്കാര്യം പറയുന്നുണ്ട്.

പദ്ധതിയുമായി ബന്ധപ്പെട്ടു വി.എസിന്റെ മകന്‍ അരുണ്‍ കുമാര്‍ ഇടനിലക്കാരന്‍ വഴി പണം ആവശ്യപ്പെട്ടെന്നും മറ്റും ആത്മകഥയില്‍ എഴുതിയതു വന്‍ വിവാദമായിരുന്നു. നമ്പ്യാരുടെ വെളിപ്പെടുത്തലിനെതിരേ വി.എസ് മാനനഷ്ടക്കേസ് കൊടുത്തിരുന്നു. 1999ല്‍ അധികാരത്തിലുണ്ടായിരുന്ന ഇ.കെ.നായനാര്‍ മന്ത്രിസഭയിലെ വൈദ്യുതി മന്ത്രി എസ്.ശര്‍മ്മ, സംസ്ഥാന സര്‍ക്കാരിനു കണ്ണൂര്‍ പവര്‍ പ്രോജക്റ്റ് പദ്ധതിയില്‍ താല്‍പര്യമില്ലെന്നു കേന്ദ്രസര്‍ക്കാരിനെ രേഖാമൂലം അറിയിച്ചു. അതോടെ അമേരിക്കന്‍ കമ്പനിയയായ എന്‍ട്രോണുമായി  ചേര്‍ന്നു തുടങ്ങാനിരുന്ന താപവൈദ്യുത നിലം ചാപിള്ളയായി.



തങ്ങള്‍ അധികാരത്തിലേറുമ്പോള്‍ എന്ത് പദ്ധതിയും നടപ്പാക്കാനും പ്രതിപക്ഷത്തിരിക്കുമ്പോള്‍ എതിര്‍ക്കുകയും ചെയ്യുന്നത് സിപിഎമ്മിന്റെ കൂടപ്പിറപ്പാണ്. വിഴിഞ്ഞം പദ്ധതിയിലും അത് നാം കണ്ടതാണ്. നെടുമ്പാശേരി വിമാനത്താവളത്തെ ശക്തിയുക്തം എതിര്‍ത്തവരാണ് സിപിഎമ്മുകാര്‍. പാടം നികത്തി വിമാനത്താവളം പണിയുന്നതിനെതിരെ സമരം നടത്തി. സമരത്തിന് മുന്നില്‍ നിന്നവരൊക്കെ പിന്നീട് എയര്‍പോര്‍ട്ടിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗങ്ങളായി എന്നതാണ് ചരിത്രം. എന്നാല്‍ ആണവ നിലയം സ്ഥാപിക്കാനുള്ള നീക്കം തിരിച്ചടിയാകുമെന്ന് സിപിഎമ്മില്‍ പലര്‍ക്കും ബോധ്യമായിട്ടുണ്ട്. അതുകൊണ്ട് വലിയ രീതിയില്‍ ചര്‍ച്ചയാക്കാതെ പ്രശ്‌നം അവസാനിപ്പിക്കാനാണ് നീക്കം. അല്ലെങ്കില്‍ സില്‍വര്‍ ലൈനേക്കാള്‍ വലിയ പ്രക്ഷോഭമായിരിക്കും സംഭവിക്കുക. അത് വഴി വീണ്ടും പണിയെടുക്കാതെ സതീശനും സുധാകരനും ഞെളിയാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കരുതെന്നാണ് പല നേതാക്കളും ആവശ്യപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴക്കുവെടിയിലും രക്ഷയില്ല. വയനാട് ജനവാസ മേഖലയിൽ ഭീതിപരത്തി മുട്ടിക്കൊമ്പൻ  (17 minutes ago)

അക്ഷതിന്റെ ആത്മഹത്യയ്ക്കു ശേഷം വീടു വിട്ടിറങ്ങിയ അശ്വതി; മക്കൾക്ക് വിഷം നൽകി, കൊച്ചിയിൽ അഞ്ച് പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്  (32 minutes ago)

കാരാട്ട് റസാഖ് മുസീം ലീ​ഗിലേക്ക്  (1 hour ago)

തിരു.മെഡിക്കൽ കോളേജ് തീപ്പിടുത്തം; രോ​ഗികളെ മാറ്റിയത് സുരക്ഷ ഉറപ്പാക്കി; ആരോപണങ്ങൾ തള്ളി ആശുപത്രിയുടെ റിപ്പോർട്ട്  (1 hour ago)

വീട്ടിലെ പ്രസവം; യുവതിയുടെ മരണകാരണം പുറത്ത്, ഭർത്താവിന് കുരുക്ക്  (1 hour ago)

ഹോർമുസ് കടലിടുക്ക് അതിവേ​ഗം തുറക്കാൻ യുഎസിന്റെ അന്ത്യശാസനം  (1 hour ago)

ഇസ്രയേലില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പീഡനം ആരോപിച്ച് വിരമിക്കാന്‍ 10 ദിവസം ബാക്കിനില്‍ക്കെ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി  (9 hours ago)

ലിവിങ് ടുഗതര്‍ പങ്കാളിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയില്‍  (10 hours ago)

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (10 hours ago)

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കോഴിക്കോട്ടേക്ക്  (10 hours ago)

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം  (13 hours ago)

തിരഞ്ഞെടുപ്പ് ചൂടിലമര്‍ന്ന പാലക്കാട്ട് യുഡിഎഫ് ക്യാമ്പിനെ ആവേശത്തിലാഴ്ത്തി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അപ്രതീക്ഷിത എന്‍ട്രി  (13 hours ago)

പ്രവാസികൾക്ക് ആശ്വാസം 44 സർവീസുകൾ തുടങ്ങി....! TVM -DUBAI 40000 രൂപ.. പ്രവാസി മരിച്ചു കണ്ണീരോടെ ഭരണാധികാരി  (13 hours ago)

നാറ്റം സഹിക്കാൻ വയ്യ, വീടിന് ചുറ്റും പുഴു...!ഉഉളൂർ വീട്ടിൽ പുഴുവരിച്ച നിലയിൽ 2മൃതദേഹം, അവസാനമായി കണ്ടത്ത് വളർത്തുമകൻ  (13 hours ago)

Malayali Vartha Recommends