Widgets Magazine
02
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുട്ടിനും അവഗണിച്ചു.. മോദിയും പുട്ടിനും ഒരുമിച്ചു സംസാരിച്ചു നടന്നുപോയപ്പോൾ അടുത്തുനിന്ന ഷരീഫ് നോക്കിനിൽക്കുകയായിരുന്നു..


ലോകത്തിന്റെ കണ്ണുകൾ മുഴുവൻ ചൈനയിലേക്ക്.. ഉച്ചകോടിയുടെ ഫോട്ടോസെഷന് തൊട്ടുമുൻപ് അസാധാരണമായ ചർച്ച..റഷ്യൻ പ്രസിഡന്റ് പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻ‌ പിംഗ് എന്നിവരോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി..


പാലക്കാട്ട് പ്രതിഷേധങ്ങള്‍ തുടരുവേ മറ്റൊരു നീക്കവുമായി കോണ്‍ഗ്രസും രംഗത്ത്..മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ എംഎം ഹസ്സന്‍ പിന്തുണച്ച് രംഗത്തെത്തി..ഷാഫി പറമ്പിലിനെ തടഞ്ഞാല്‍ കയ്യും കെട്ടി നോക്കിനില്‍ക്കില്ല..


എല്ലാം എല്ലാം അയ്യപ്പന്‍... ആഗോള അയ്യപ്പ സംഗമം ചരിത്ര സംഭവമാക്കാന്‍ ദേവസ്വം ബോര്‍ഡ്, ബിജെപിയുടെ എതിര്‍പ്പ് വകവയ്ക്കാതെ എന്‍എസ്എസും എസ്എന്‍ഡിപിയും; ശബരിമലയില്‍ സെപ്റ്റംബറില്‍ ആഗോള അയ്യപ്പ സംഗമം, 3000 പേരെ പങ്കെടുപ്പിക്കും


എല്ലാം എല്ലാം അയ്യപ്പന്‍... ആഗോള അയ്യപ്പ സംഗമം ചരിത്ര സംഭവമാക്കാന്‍ ദേവസ്വം ബോര്‍ഡ്, ബിജെപിയുടെ എതിര്‍പ്പ് വകവയ്ക്കാതെ എന്‍എസ്എസും എസ്എന്‍ഡിപിയും; ശബരിമലയില്‍ സെപ്റ്റംബറില്‍ ആഗോള അയ്യപ്പ സംഗമം, 3000 പേരെ പങ്കെടുപ്പിക്കും

അരിപ്പയിൽ സമരം നടത്തുന്ന അഞ്ഞൂറോളം പട്ടികജാതി-പട്ടികവര്‍ഗ്ഗകുടുംബങ്ങള്‍ക്ക് ഭൂമി അനുവദിക്കാൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല

11 MARCH 2025 04:50 PM IST
മലയാളി വാര്‍ത്ത

More Stories...

പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്ന പദ്ധതി അപ്രായോഗികമാണ്; വയനാട് തുരങ്കപാതയുടെ നിർമാണോദ്ഘാടനം ആഘോഷമാക്കുന്നവർ മുണ്ടക്കൈ ദുരന്തം മറന്നോ എന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ

പിണറായി വിജയൻ സർക്കാരിന്റെ നിർദേശപ്രകാരംഅയ്യപ്പ ഭക്തരെ വഞ്ചിച്ച ദേവസ്വം ബോർഡിന്റെ പഴയ ചെയ്തികൾ വിശ്വാസിസൂഹം മറന്നെന്ന് കരുതരുത്; തിരുവിതാംകൂർ ദേവസ്വം ബോർഡ് ആഗോള അയ്യപ്പഭക്ത സംഗമം നടത്തും മുമ്പ് നിലപാട് തിരുത്തണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കല്യാണത്തിന് പൊളിറ്റിക്സ് ഇല്ലല്ലോ; കല്യാണത്തിന് പങ്കെടുക്കാൻ എത്തിയ ഷാഫി പറമ്പിൽ എംപിയെ വളഞ്ഞ് മാധ്യമങ്ങൾ

ലോക മാരിടൈം മേഖലയെത്തന്നെ വിസ്മയിപ്പിച്ച് വിഴിഞ്ഞം; നമുക്കെല്ലാവർക്കും അഭിമാനത്തോടെ ഓണം ആഘോഷിക്കാനുള്ള ഒരു ലോകോത്തര നേട്ടം കൈവരിച്ചിരിക്കുകയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖമെന്ന് മന്ത്രി വി എന്‍ വാസവന്‍

ഒരു പഴയ ആരോപണം കുത്തിപ്പൊക്കി കൊണ്ടുവന്ന് സ്വയം അപഹാസ്യനാവുകയാണ് വി. ഡി സതീശൻ; വിമർശിച്ച് എംടി രമേശ്

അരിപ്പയിൽ സമരം നടത്തുന്ന അഞ്ഞൂറോളം പട്ടികജാതി-പട്ടികവര്‍ഗ്ഗകുടുംബങ്ങള്‍ക്ക്  ഭൂമി അനുവദിക്കാൻ അടിയന്തരമായി  നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല നിയമസഭയിൽ സർക്കാരിനോടാവശ്യപ്പെട്ടു. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയ്ക്കടുത്തുള്ള അരിപ്പയില്‍, അവര്‍ കുടില്‍ കെട്ടി സമരം ആരംഭിച്ചിട്ട് വര്‍ഷങ്ങളായി.

പട്ടികജാതിക്കാര്‍ക്ക് 50 സെന്റ് ഭൂമിയും, ആദിവാസിവിഭാഗത്തിന് ഒരേക്കര്‍ ഭൂമിയും  മറ്റുള്ളവര്‍ക്ക് 25 സെന്റ് ഭൂമിയും ആവശ്യപ്പെട്ടുകൊണ്ടാണ് അവിടെ സമരം നടത്തുന്നത്. 9-10-2018-ല്‍ റെവന്യൂ വകുപ്പുമന്ത്രി വിളിച്ചുകൂട്ടിയ യോഗത്തില്‍വച്ച് , മൂന്നു മാസത്തിനുള്ളില്‍ അവിടെ താമസിക്കുന്ന ആദിവാസികൾക്ക് ഭൂമി നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഹെെക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍                      91 പേരെക്കൂടി പിന്നീട് ഉള്‍പ്പെടുത്തി.  മുന്നൂറോളം കുടുംബങ്ങള്‍ ഗുണഭോക്തൃ ലിസ്റ്റിലുള്‍പ്പെട്ടിട്ടുണ്ട്. അരിപ്പയില്‍ ഇപ്പോൾ താമസിക്കുന്നവര്‍ക്ക് അവിടെത്തന്നെ ഭൂമി നല്‍കണമെന്നതാണ് സമരക്കാരുടെ ആവശ്യം. കോവിഡുകാലത്ത് ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട വിഭാഗമാണവര്‍. അവര്‍ക്ക് യാതാെരു സഹായവും കിട്ടിയില്ലെന്നുമാത്രമല്ല,   അവര്‍ അവിടെ വലിയ ദുരന്തങ്ങളെയാണ്  നേരിട്ടത്.

ധാരാളം ആളുകള്‍ക്ക് പ്രയാസങ്ങളും ദുരിതങ്ങളും നേരിടേണ്ടിവന്നു. സമരഭൂമിയില്‍ 2017 വരെ നെല്‍ക്കൃഷിയും പയര്‍ക്കൃഷിയും നടത്തി അവര്‍ ജീവിച്ചുവന്നതാണ്. എന്നാല്‍  കൃഷി വിധ്വംസക പ്രവര്‍ത്തനമാണെന്നു പറഞ്ഞ് റെവന്യൂ അധികൃതര്‍ കൃഷി തടസ്സപ്പെടുത്തി. ഇപ്പോള്‍ കൃഷിയും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണവര്‍ക്കുള്ളത്. അരിപ്പ ഭൂസമരം പരിഹരിക്കാമെന്ന പേരില്‍               2017-ല്‍ റവന്യൂ വകുപ്പ് കണക്കെടുപ്പ് നടത്തുകയുണ്ടായി. 2018 ഒക്ടോബറില്‍ റെവന്യൂ-വനം വകുപ്പുമന്ത്രിമാര്‍ സമരക്കാരുമായി ചര്‍ച്ച നടത്തി. കണക്കെടുപ്പ് പൂര്‍ത്തിയാക്കിയ കുടുംബങ്ങളുടെ ജാതി, ഭൂവുടമസ്ഥരുടെ പരിശോധന എന്നിവയ്ക്കുശേഷം മൂന്നുമാസത്തിനകം ഭൂമി നല്‍കാമെന്ന് അറിയിച്ചു.

കഴിഞ്ഞദിവസം ഞാന്‍ ഈ സമരഭൂമി സന്ദര്‍ശിച്ചിരുന്നു. അവരുടെ സ്ഥിതി വളരെ ദയനീയമാണ്. മെഡിക്കല്‍ സൗകര്യങ്ങളില്ല. നേരത്തെ മെഡിക്കല്‍ ടീം വന്ന് അവരെ പരിശോധന നടത്തുമായിരുന്നു. ഇപ്പോള്‍ അതുമില്ല. അവിടെ വെെദ്യുതിയില്ല.മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ് കുട്ടികള്‍ പഠിക്കുന്നത്.  2024 നവംബര്‍ 14-ന് റെവന്യൂ വകുപ്പുമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും ഇതുവരെ അവരുടെ ലിസ്റ്റ് തയ്യാറായിട്ടില്ല. അരിപ്പ സമരഭൂമിയില്‍ ഒന്നാം ക്ലാസ് മുതല്‍ ഡിഗ്രി വരെ പഠിക്കുന്ന കുട്ടികള്‍ക്ക് ഒരു സഹായവുമില്ല,  അവര്‍ വളരെയേറെ ബുദ്ധിമുട്ടുകയാണ് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂട്ടറില്‍ നിന്ന് റോഡില്‍ വീണ 24കാരന്റെ ദേഹത്ത് ബസ് കയറിയിറങ്ങി ദാരുണാന്ത്യം  (4 hours ago)

ഓണാഘോഷ പരിപാടിക്കിടെ ഡാന്‍സ് ചെയ്യുന്നതിനിടെ നിയമസഭാ ജീവനക്കാരന്‍ കുഴഞ്ഞു വീണു മരിച്ചു  (5 hours ago)

സര്‍ക്കാര്‍ ആശുപത്രികളുടെ സ്ഥാനത്ത് മറ്റ് ചിലരെ പ്രതിഷ്ഠിക്കാന്‍ ശ്രമമെന്ന് മന്ത്രി വീണാ ജോര്‍ജ്  (6 hours ago)

പുതിയ സൗകര്യങ്ങള്‍ രോഗീ പരിചരണത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരും  (6 hours ago)

കാരുണ്യത്തിന്റെയും മനുഷ്യ സ്‌നേഹത്തിന്റെയും മാതൃകകളായ രണ്ടു വ്യക്തികളെ ആദരിച്ച് കളക്ടറേറ്റിലെ ജീവനക്കാര്‍  (7 hours ago)

കെട്ടിട പെര്‍മിറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ആക്രമം നടത്തിയത്  (7 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ പ്രത്യേക സംഘത്തെ നിയോഗിച്ചു  (8 hours ago)

കുടുംബത്തില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ട് പതിനാല് വര്‍ഷത്തോളമായെന്ന് ദിയ സന  (8 hours ago)

നടന്‍ സൗബിന്‍ ഷാഹിറിന് വിദേശയാത്ര വിലക്കി കോടതി  (9 hours ago)

85 ലക്ഷം മുക്കി; തിരുവനന്തപുരം കോർപ്പറേഷന് ഉള്ളിൽ സംഭവിക്കുന്നത്  (10 hours ago)

മോദിയും ഷെഹ്ബാസ് ഷെരീഫും  (11 hours ago)

ഡോ. പി.സരിനെ പരിഹസിച്ചവർക്ക് മറുപടിയുമായി ഡോ. സൗമ്യ സരിൻ.  (11 hours ago)

മോദി-ഷി ജിൻപിംഗ്-പുടിൻ ചർച്ച,  (11 hours ago)

Rahul-Mamkootathil പരാതികളെല്ലാം മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍  (11 hours ago)

ജിം ട്രെയ്നറായ ആൺസുഹൃത്തിന്റെ വീട്ടിൽ യുവതി ആത്മഹത്യ ചെയ്തു  (11 hours ago)

Malayali Vartha Recommends