Widgets Magazine
07
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് വഴയിലയിൽ കെഎസ്ആർടിസി ബസിന്‍റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം...


ശബരിമല സ്വർണക്കൊള്ളക്കേസിലെ ഏഴാം പ്രതിയായ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ.... ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...

കേന്ദ്രത്തിന്റെ നീക്കം വെട്ടിനിരത്തി കെ സുധാകരന്‍ ; പിണറായി വിജയനെയും എംവി ഗോവിന്ദനെയും നേരിടാന്‍ നാക്കും തോക്കുമുള്ള കെപിസിസി പ്രസിഡന്റ് വരാതെ പറ്റില്ലെന്ന അഭിപ്രായമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക്

07 MAY 2025 11:39 AM IST
മലയാളി വാര്‍ത്ത

More Stories...

ഇടതുസര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ ഏറ്റവും ഒടുവിലത്തെ ഇര; സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് മരണമൊഴി വരെ നല്‍കേണ്ട ദയനീയാവസ്ഥ; കേരളത്തിന്റെ ആരോഗ്യരംഗം കൂപ്പുകുത്തിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

ശബരിമലയുടെ സംരക്ഷണത്തിന് പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി ബി ജെ പി; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒപ്പുശേഖരണം

മോദി സര്‍ക്കാരിന്റെ സബ്കാ സാത്ത് സബ്കാ വികാസ് സന്ദേശം എല്ലാ വിഭാഗം ജനങ്ങൾക്കും പകര്‍ന്നു നല്‍കും; ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വിശ്വാസം വളര്‍ത്തിയെടുക്കാന്‍ ബിജെപി; മുസ്ലീം ഔട്ട്‌റീച്ച് പ്രോഗ്രാം നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

ഐക്യകേരളത്തിൻ്റെ മുഖ്യമന്ത്രിയും നവോത്ഥാന നായകനുമായ ആർ. ശങ്കറിൻ്റെ പ്രതിമയോട് അനാദരവ്; കോർപറേഷനെ കൊണ്ടും അതിൻ്റെ ഭരണാധികാരികളെ കൊണ്ടും മറുപടി പറയിക്കുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

അഭ്യസ്തവിദ്യരായ സ്ത്രീകൾക്ക് പദ്ധതിയിലൂടെ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കാൻ കുടുംബശ്രീക്ക് കഴിഞ്ഞു; നവീന കൃഷി രീതികളിലേക്ക് കുടുംബശ്രീ ചുവടുറപ്പിക്കണമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

നായ  തിന്നുകയുമില്ല തീറ്റിക്കുകയുമില്ല എന്നതാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രത്യേകത. ആന്റോ ആന്റണിയും സണ്ണി ജോസഫും കെപിസിസി പ്രസിഡന്റാകാന്‍ കുപ്പായം തുന്നിയിരിക്കെ നിലവിലെ പ്രസിഡന്റ് കെ സുധാകരന്‍ കേന്ദ്രത്തിന്റെ നീക്കം വെട്ടിനിരത്തി. ആന്റോയോ സണ്ണിയോ കോണ്‍ഗ്രസ് പ്രസിഡന്റായാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ വെടി തീരുമെന്ന് കേരളത്തിലെ ഒന്‍പത് എംപിമാരും 20 എംല്‍എമാരും രാഹുല്‍ ഗാന്ധിയെ നേരില്‍ വിളിച്ച് പറഞ്ഞതോടെ കളി ആകെ മാറി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ആന്റോ ആന്റണിയെ കെപിസിസി പ്രസിഡന്റായി പ്രഖ്യാപിക്കാനിരിക്കെയാണ് ആന്റോയ്‌ക്കെതിരെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നാകെ പടവെട്ടിയത്.

പ്രിയങ്കാ ഗാന്ധിയുടെയും ഭര്‍ത്താവ് റോബര്‍ട്ട് വധേരയുടെയും പിന്തുണയിലാണ് ആന്റോ ആന്റണി കെപിസിയിലെ ചാരുകസേര  ഉറപ്പിച്ചത്. ഈ സമ്മര്‍ദത്തെ സോണിയാ ഗാന്ധിയും പിന്‍തുണച്ചെങ്കിലും ആന്റോയുടെ പേര് അവസാന നിമിഷം വെട്ടിപ്പോയി. ഗാന്ധി കുടുംബത്തിലെ പ്രധാന സഹായിയും ഉപദേശകനുമായ കെസി വേണുഗോപാല്‍ പരമാവധി പയറ്റിയെങ്കിലും ആന്റോയ്ക്ക് അത് ഗുണകരമായില്ല. സണ്ണി ജോസഫിന്  പഞ്ചായത്ത് പ്രസിഡന്റായിരിക്കാന്‍പോലും യോഗ്യതയും കഴിവുമില്ലെന്നാണ് കേരളത്തിലെ ചില കോണ്‍ഗ്രസ് എംപിമാര്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചത്.

കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയാകാന്‍ ഉടുപ്പു തുന്നിയിരിക്കുന്ന വിഡി സതീശനും രമേശ് ചെന്നിത്തലയും ശുദ്ധ നായന്‍മാരായതിനാല്‍ അടുത്ത കെപിസിസി പ്രസിഡന്റ് ഒരു നസ്രാണിയാവട്ടെയെന്ന മട്ടിലാണ് ആന്റോയും സണ്ണിയും പയറ്റിനോക്കിയത്. കേരളത്തിലെ നസ്രാണി ബിഷപ്പുമാര്‍ ഒരാളുടെയും പിന്തുണ രണ്ടു പേര്‍ക്കും കിട്ടിയില്ലെന്നത് വേറെ കഥ. ഇരു കൂട്ടരും പല മെത്രാന്‍മന്ദിരങ്ങളും കയറിയിറങ്ങിയെങ്കിലും കാറ്റ് അനുകൂലമായില്ല.

മാത്രവുമല്ല കത്തോലിക്കമായ ആന്റോ ആന്റണിയും കുടുംബവും പെന്തക്കോസ്ത് സഭയുടെ അടുപ്പക്കാരും അഭ്യുദയകാംക്ഷികളുമാണെന്ന കിംവദന്തിയില്‍ കഴമ്പുണ്ടെന്ന ചില തീവ്രകത്തോലിക്കന്‍മാര്‍ അപവാദം പറഞ്ഞു പരുത്തുകയും ചെയ്തു. ഈഴവ സമുദായക്കാരനായ കെ സുധാകരന്‍തന്നെ കെപിസിയില്‍ തുടരട്ടെ എന്ന നിലപാടിലേക്ക് നീക്കങ്ങള്‍ ശക്തമാവുകയും ചെയ്തു. തനിക്കു രോഗമൊന്നുമില്ലെന്നും മൂലയ്ക്കിരുത്താന്‍ ഒരുത്തനും നോക്കേണ്ടെന്നുമൊക്കെ കെ സുധാകരന്‍ പലരെയും നോക്കി വച്ചനത്തുകയും ചെയ്തു. കെ സുധാകരനെ കെപിസിസി അധ്യക്ഷപദവിയില്‍ നിന്നു പറിക്കാന്‍ ഏറെക്കാലമായി ആത്മാര്‍ഥമായി പണിയെടുത്തുവരുന്ന ദേശീയനേതാവാണ് കെസി വേണുഗോപാല്‍.

പിണറായി വിജയനെയും എംവി ഗോവിന്ദനെയും നേരിടാന്‍ നാക്കും തോക്കുമുള്ള കെപിസിസി പ്രസിഡന്റ് വരാതെ പറ്റില്ലെന്ന അഭിപ്രായമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഏറെപ്പേര്‍ക്കും. നസ്രാണിയെയാണ് കോണ്‍ഗ്രസ് പ്രസിഡന്റായി പരിഗണിക്കുന്നതെങ്കില്‍ മാത്യു കുഴന്‍നാടനുണ്ടെന്നും അയാള്‍ക്കുള്ള വീറും വാശിയും വേറൊരു നേതാവിനുമില്ലെന്നുമാണ് കോണ്‍ഗ്രസിലെ വിവരമുള്ള നേതാക്കളുടെയും അണികളുടെയും അഭിപ്രായം. ഒരാളെയും കിട്ടിയില്ലെങ്കില്‍ റോജി എം ജോണിനെ പ്രസിഡന്റാക്കാന്‍വരെ ചില ജ്ഞാനികള്‍ പറഞ്ഞത് റോജിയോടുള്ള താല്‍പര്യംകൊണ്ടല്ല മറിച്ച് ആന്റോ  ആന്റണിയോടും സണ്ണി ജോസഫിനൊടുമുള്ള എതിര്‍പ്പുകൊണ്ടാണ്.

കുമ്പക്കുടി സുധാകരന്‍ എന്ന കെ സുധാകരനു പകരം കോണ്‍ഗ്രസിന് നയിക്കാന്‍ ഇന്നു ത്രാണിയും തന്റേടവുമുള്ള ഏക നേതാവ് കെ കരുണാകരന്റെ മകനായ കെ മുരളീധരനാണ്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ചിലരുടെ പാരകള്‍ക്ക് ഇരയായി തൃശൂരില്‍ തോല്‍പ്പിക്കപ്പെട്ട മുരളീധരനെ അനുനയിപ്പിക്കാന്‍ പറ്റിയ കസേരയാണ് കെപിസിസി പ്രസിഡന്റ് സ്ഥാനമെന്നു പറഞ്ഞപ്പോള്‍ അതു വെട്ടിയതും കെസി വേണുഗോപാലാണ്.

ഫോട്ടോ കണ്ടാല്‍ തിരിച്ചറിയുന്ന ആളായിരിക്കണം കെപിസിസി പ്രസിഡന്റ്  എന്ന  കെ മുരളീധരന്‍  റഞ്ഞതില്‍ പല കാര്യമുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ആറു മാസം ബാക്കിനില്‍ക്കെ കൊള്ളാവുന്നയാള്‍ കോണ്‍ഗ്രസിന്റെ അമരത്ത് വന്നില്ലെങ്കില്‍ എല്‍ഡിഎഫ് പഴയതുപോലെ കേരളം തൂത്തുവാരും.തല്ലിത്തീരുന്ന തറവാടാണ് കേരളത്തിലെ കോണ്‍ഗ്രസ്. അധികാരക്കൊതി മാറാത്ത കുറെ നേതാക്കന്‍മാരും അവരുടെയും സ്ഥാനമോഹവും കയ്യിട്ടുവാരലുമാണ് കേരളത്തില്‍ കോണ്‍ഗ്രസിനെ തറപറ്റിക്കുന്നത്. കെ കരുണാകരന്റെയും എകെ ആന്റണിയുടെയും കാലം മുതല്‍ തല്ലും കാലുവാരലും അടിയും പിടിയും കോണ്‍ഗ്രസില്‍ പുതുമയുള്ള കാര്യമല്ല. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ കൂട്ടയടി മുതല്‍ തെറിവിളി വരെ പലപ്പോഴും നടന്നിട്ടുമുണ്ട്.

കേരളത്തിലെ കോണ്‍ഗ്രസില്‍ നേതാക്കള്‍ക്ക് കുറവില്ലെങ്കിലും കൊള്ളാവുന്ന നേതാക്കള്‍ നന്നേ കുറഞ്ഞുവരികയാണ്. കഴിവും പ്രാപ്തിയുമുള്ള ചെറുപ്പക്കാരെ വളര്‍ത്തിക്കൊണ്ടുവരാന്‍ തലമുതിര്‍ന്ന നേതാക്കള്‍ സമ്മതിക്കുന്നുമില്ല. 50 കൊല്ലം കോണ്‍ഗ്രസിനെ വിഴുങ്ങിയ ശേഷം കെവി തോമസ് പിണറായിയുടെ പിന്നാലെ അധികാരം തേടി പോയതുപോലെ ഒരു സംഭവങ്ങളാണ് ഈ പാര്‍ട്ടിയില്‍ അരങ്ങേറുന്നത്. മൂക്കില്‍ പല്ലു കിളിര്‍ത്ത കിളവന്‍മാര്‍വരെ അധികാരത്തിനു വേണ്ടി കടിപിടി പൂട്ടുന്ന ഗതികേടാണ് കോണ്‍ഗ്രസില്‍ നടമാടുന്നത്.

കോണ്‍ഗ്രസില്‍ നേതാക്കളുടെ എണ്ണം കൂടിവരുമ്പോഴും  പ്രവര്‍ത്തകരുടെ എണ്ണം നന്നേ കുറയുകയാണ്. കോണ്‍ഗ്രസിലെ നല്ലൊരു ശതാമാനം നായന്‍മാരും സവര്‍ണജാതിക്കാരും സമീപകാലത്ത് ബിജെപിയിലേക്കു പോയി. ഒരു വിഭാഗം നസ്രാണികള്‍ മാണിയുടെ കൊടി പിടിച്ച് എല്‍ഡിഎഫിലേക്ക് പോയി. അധികാരമൊന്നുമില്ലാതെ പത്തു കൊല്ലമായി ഗതികെട്ടു നടക്കുന്ന മുസ്ലീം ലീഗില്‍ നിന്നും അണികളുടെ ചോര്‍ച്ച ചെറുതൊന്നുമല്ല. മലപ്പുറം ജില്ലയില്‍പോലും ലീഗിന്റെ കാല്‍ക്കീഴില്‍ നിന്ന് മണ്ണൊലിച്ചുപോകുന്നുണ്ടെന്ന് കുഞ്ഞാലിക്കുട്ടിക്കും പാണക്കാട് തങ്ങള്‍ക്കും നന്നായി അറിയാം. കേരളത്തില്‍ കോണ്‍ഗ്രസിന് വാര്‍ഡു കമ്മിറ്റിയോ ബ്ലോക്ക് കമ്മിറ്റിയോ ഇല്ലാത്ത പ്രദേശങ്ങള്‍ പലതായിരിക്കെ താഴേത്തട്ടില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താതെ ഈ പ്രസ്ഥാനം കേരളത്തില്‍ രക്ഷപ്പെടുകയില്ല.

യുഡിഎഫില്‍ കോണ്‍ഗ്രസ് കഴിഞ്ഞാല്‍പിന്നെ ലീഗിനാണ് ശക്തിയുള്ളത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ജോസഫും മോന്‍സ് ജോസഫും കുറെ നേതാക്കളുണ്ടെന്നല്ലാതെ പല ജില്ലകളിലും ജില്ലാ കമ്മിറ്റിപോലുമില്ലെന്ന വിവരം വിവരമുള്ള മലയാളികള്‍ക്കൊക്കെ അറിയാം. ജനങ്ങളുമായി ബന്ധമോ ജനകീയപ്രശ്‌നങ്ങളില്‍ ഇടപെടലോ നടത്താതെ കോണ്‍ഗ്രസ് കേരളത്തില്‍ ഇനിയൊരിക്കലും രക്ഷപ്പെടില്ല.

നിലവിലെ സാഹചര്യത്തില്‍ ജനവിരുദ്ധതകൊണ്ട് ജനങ്ങളെ വെറുപ്പിച്ചവനാണെങ്കിലും പിണറായി വിജയന്‍തന്നെ വീണ്ടും അധികാരിത്തിലെത്താനുള്ള സാഹചര്യമാണ്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ വിഡി സതീശന്‍ കാര്യമായ വിജയമൊന്നുമില്ല. ഒച്ചയും വായും വച്ചിട്ടു കാര്യമില്ല ശക്തമായ ജനകീയ പ്രക്ഷോഭം നടത്തി ജനങ്ങളെ ഉണര്‍ത്തുന്ന ഒരു പരിപാടിയും വിജയിപ്പിക്കാന്‍ വിഡി സതീശന് കഴിഞ്ഞിട്ടില്ല. ഒറ്റയാള്‍ പ്രകടനംകൊണ്ടൊന്നും കേരളത്തില്‍ പിണറായിയെ വിറപ്പിക്കാന്‍ കഴിയില്ലെന്ന് സതീശന്‍ ഇപ്പോഴും മനസിലാക്കിയിട്ടില്ല.


 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയതലത്തില്‍ ശ്രദ്ധനേടി കുളനട കുടുംബാരോഗ്യ കേന്ദ്രം; നൂറില്‍ 98.64 ശതമാനം സ്‌കോറോടെ എന്‍.ക്യു.എ.എസ്  (11 minutes ago)

ഇടതുസര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ ഏറ്റവും ഒടുവിലത്തെ ഇര; സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് മരണമൊഴി വരെ നല്‍കേണ്ട ദയനീയാവസ്ഥ; കേരളത്തിന്റെ ആരോഗ്യരംഗം കൂപ്പുകുത്തിയെന്ന് കെപിസിസി പ്രസിഡന്റ്  (2 hours ago)

ശബരിമലയുടെ സംരക്ഷണത്തിന് പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി ബി ജെ പി; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒപ്പുശേഖരണം  (2 hours ago)

മോദി സര്‍ക്കാരിന്റെ സബ്കാ സാത്ത് സബ്കാ വികാസ് സന്ദേശം എല്ലാ വിഭാഗം ജനങ്ങൾക്കും പകര്‍ന്നു നല്‍കും; ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വിശ്വാസം വളര്‍ത്തിയെടുക്കാന്‍ ബിജെപി; മുസ്ലീം ഔട്ട്‌റീച്ച് പ്രോഗ്രാം നടത്ത  (2 hours ago)

ആദ്യമായിട്ടാണ് ഞങ്ങൾ പിരിഞ്ഞ് നിൽക്കുന്നത്; ആദില പുറത്തായതിന് പിന്നാലെ ബി​ഗ് ബോസ് വീട്ടിൽ ആ രഹസ്യം പൊട്ടിച്ച് ദുഃഖത്തോടെ നൂറ  (2 hours ago)

അടിമാലിയിൽ ഉണ്ടായ മണ്ണിടിച്ചിൽ; വീട് പൂർണ്ണമായി നഷ്ടപ്പെട്ടവർക്കും ദുരിതാശ്വാസക്യാമ്പിൽ താമസിക്കുന്നവർക്കും സംസ്ഥാന നാഷണൽ സർവീസ് സ്കീം സമാശ്വാസമെത്തിച്ചെന്ന് മന്ത്രി ആർ ബിന്ദു  (3 hours ago)

അത്യാഹിത ഘട്ടങ്ങളിൽ രോഗികൾക്ക് ഉടനടി വിദഗ്ധ ചികിത്സ നൽകാൻ പുതിയ കാഷ്വാലിറ്റി വിഭാഗം; നേമം മണ്ഡലത്തിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (4 hours ago)

ദേശീയപാതയടക്കം റോഡുകളിൽ നിന്ന് കന്നുകാലികൾ, നായ്ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണം; റോഡുകളിൽ നിന്നും പൊതുവിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്ന് സുപ്രീംകോടതി  (4 hours ago)

നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

ഐക്യകേരളത്തിൻ്റെ മുഖ്യമന്ത്രിയും നവോത്ഥാന നായകനുമായ ആർ. ശങ്കറിൻ്റെ പ്രതിമയോട് അനാദരവ്; കോർപറേഷനെ കൊണ്ടും അതിൻ്റെ ഭരണാധികാരികളെ കൊണ്ടും മറുപടി പറയിക്കുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (4 hours ago)

അഭ്യസ്തവിദ്യരായ സ്ത്രീകൾക്ക് പദ്ധതിയിലൂടെ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കാൻ കുടുംബശ്രീക്ക് കഴിഞ്ഞു; നവീന കൃഷി രീതികളിലേക്ക് കുടുംബശ്രീ ചുവടുറപ്പിക്കണമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ  (5 hours ago)

പാലക്കാട്ടു നിന്നു ഗൂഡല്ലൂരിലേക്ക് ബസ് സർവീസ് വേണമെന്ന യാത്രക്കാരുടെ തുടർച്ചയായ ആവശ്യം; ബസ് സർവീസിന്റെ ഫ്ലാഗ് ഓഫ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിർവഹിച്ചു  (5 hours ago)

വോട്ട് ചോദിക്കാനെത്തിയപ്പോൾ കണ്ട 'ആ കാഴ്ച'..! ടാർപോളിൻ ഷീറ്റ് മറച്ച വീടുകളിൽ മനുഷ്യർ; എം എൽ എ കസേരയിൽ കയറി തിരിച്ചെത്തിവാഗ്ദാനം പാലിച്ച് രാഹുൽ..!!! ഏറെ ശ്രദ്ധ നേടി സ്മൈൽ ഭവന പദ്ധതി  (5 hours ago)

ദേഷ്യം വന്നത് കൊണ്ട് കൊന്നു; ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മൂമ്മയുടെ മൊഴിയിൽ ഞെട്ടി  (6 hours ago)

ഈ വർഷം ഇത് രണ്ടാം തവണ! രാമേശ്വരത്ത് ഓർ മത്സ്യം മുന്നറിയിപ്പ് നൽകി പേടിപ്പിച്ച്  (8 hours ago)

Malayali Vartha Recommends