നാലംഗ കമാൻഡോകളുടെ ആക്രമണം.. ലിബിയൻ ഏകാധിപതിയുടെ മകൻ സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫി വെടിയേറ്റ് കൊല്ലപ്പെട്ടു.. ആസൂത്രിതമായ കൊലപാതകം..

കൊല്ലപ്പെട്ട ലിബിയൻ ഏകാധിപതിയുടെ മകൻ സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫി വെടിയേറ്റ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ലിബിയൻ ഏകാധിപതി മുഅമ്മർ ഗദ്ദാഫിയുടെ മകനും ഒരു കാലത്ത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പിൻഗാമിയായി കരുതപ്പെട്ടിരുന്നയാളുമായ സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫി കൊല്ലപ്പെട്ടതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലിബിയയിലെ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടയിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 53കാരനായ സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫി ചൊവ്വാഴ്ചയാണ് കൊലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ വിശദമാക്കുന്നത്.
ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തതയില്ലെന്നും സിൻറ്റാൻ നഗരത്തിലെ വീട്ടിൽ വച്ചാണ് കൊലപാതകമെന്നുമാണ് സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫിയുടെ അഭിഭാഷകൻ വിശദമാക്കുന്നത്. നാലംഗ കമാൻഡോകളാണ് ആക്രമിച്ചതെന്നും അഭിഭാഷകൻ കൂട്ടിച്ചേർക്കുന്നത്. ഇതൊരു ആസൂത്രിതമായ കൊലപാതകമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു.ചൊവ്വാഴ്ച അദ്ദേഹത്തിൻ്റെ പൊളിറ്റിക്കൽ ഓഫീസ് മേധാവിയാണ് മരണവാർത്ത സ്ഥിരീകരിച്ചത്.
എന്നാൽ ആരാണ് ഈ കൊലപാതകത്തിന് പിന്നിലെന്നോ ആക്രമണത്തിന്റെ ഉദ്ദേശമെന്താണെന്നോ ഉള്ള കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.
അതേസമയം, അൾജീരിയൻ അതിർത്തിക്ക് സമീപമാണ്അദ്ദേഹം കൊല്ലപ്പെട്ടതെന്ന് സൈഫിൻ്റെ സഹോദരി ലിബിയൻ ടെലിവിഷനോട് പറഞ്ഞു.ലിബിയയുടെ പ്രക്ഷുബ്ധമായ രാഷ്ട്രീയ ചരിത്രത്തിൻ്റെ ഭാഗമായിരുന്നു സൈഫ് അൽ ഇസ്ലാമിന്റെ ജീവിതം. പിതാവിന്റെ ഭരണകാലത്ത് ഏറ്റവും സ്വാധീനമുള്ള വ്യക്തിയായിരുന്ന അദ്ദേഹം, 2011-ൽ ഗദ്ദാഫി ഭരണകൂടത്തെ താഴെയിറക്കിയ വിപ്ലവത്തിന് ശേഷം ഒളിവിൽ പോവുകയായിരുന്നു. അൾജീരിയുടെ അതിർത്തിയിലാണ് സിൻറ്റാൻ നഗരം. മുഅമ്മർ ഗദ്ദാഫിക്ക് ശേഷം ലിബിയയിലെ ഏറ്റവും ശക്തനും സ്വാധീന ശേഷിയുള്ള വ്യക്തിയുമായാണ് സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫിയെ വിലയിരുത്തിയിരുന്നത്.
1969 മുതൽ 40 വർഷത്തോളം ലിബിയയെ ഭരിച്ച മുഅമ്മർ ഗദ്ദാഫി 2011ലാണ് കൊല്ലപ്പെട്ടത്. പിതാവിന്റെ മരണത്തിന് പിന്നാലെ സെയ്ഫ് അൽ ഇസ്ലാം ഏറെക്കാലം ഒളിവിൽ കഴിയുകയായിരുന്നു. 2011 നവംബറിൽ സഹാറ മരുഭൂമിയിൽ വെച്ച് പിടിക്കപ്പെട്ട അദ്ദേഹം വർഷങ്ങളോളം സായുധ സംഘങ്ങളുടെ തടവിലായിരുന്നു. പിന്നീട് മോചിതനായ അദ്ദേഹം, 2021-ൽ ലിബിയയിൽ നടക്കാനിരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചുകൊണ്ട് സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചിരുന്നു.ഇത് ലിബിയയിലെ വിവിധ രാഷ്ട്രീയ ചേരികൾക്കിടയിൽ വലിയ ചർച്ചകൾക്കും തർക്കങ്ങൾക്കും കാരണമായിരുന്നു.
https://www.facebook.com/Malayalivartha


























