നാടിന്റെ വികസനക്കുതിപ്പിനെ തുരങ്കം വെക്കാൻ നുണപ്രചരണങ്ങളുമായി ഇറങ്ങിത്തിരിച്ചവർക്ക് മറുപടി നൽകാൻ ആലപ്പുഴ ഒരുങ്ങിക്കഴിഞ്ഞു; ആലപ്പുഴയുടെ മണ്ണ് എപ്പോഴും ഇടതുപക്ഷത്തിനൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഐതിഹാസികമായ പുന്നപ്ര-വയലാർ സമരത്തിന്റെ സ്മരണകൾ ഉറങ്ങുന്ന ആലപ്പുഴയുടെ മണ്ണ് എപ്പോഴും ഇടതുപക്ഷത്തിനൊപ്പമാണ് നിലകൊണ്ടിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിന്റെ ഫേസ്‍ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;-
ആ ബന്ധം കൂടുതൽ ദൃഢമാക്കുന്ന കാഴ്ചയാണ് ഈ തെരഞ്ഞെടുപ്പ് കാലത്തും ദൃശ്യമാകുന്നത്. നാടിന്റെ വികസനക്കുതിപ്പിനെ തുരങ്കം വെക്കാൻ നുണപ്രചരണങ്ങളുമായി ഇറങ്ങിത്തിരിച്ചവർക്ക് മറുപടി നൽകാൻ ആലപ്പുഴ ഒരുങ്ങിക്കഴിഞ്ഞു. വികസനത്തുടർച്ച എന്ന ലക്ഷ്യത്തിലേക്ക് കരുത്തോടെ മുന്നേറാൻ നമുക്ക് ഒരുമിച്ച് നിൽക്കാം. നാടിന്റെ വികസന മുന്നേറ്റം ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ എൽഡിഎഫ് സ്ഥാനാർത്ഥികളെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കേണ്ടതുണ്ട്.
ചെങ്ങന്നൂരിൽ സ. സജി ചെറിയാൻ, ചേർത്തലയിൽ സ. പി. പ്രസാദ്, ആലപ്പുഴയിൽ സ. പി. പി. ചിത്തരഞ്ജൻ, മാവേലിക്കരയിൽ സ. എം. എസ്. അരുൺ കുമാർ, ഹരിപ്പാട് സ .ടി. ടി. ജിസ്മോൻ, അമ്പലപ്പുഴയിൽ സ. എച്ച്. സലാം, അരൂരിൽ സ. ദലീമ ജോജോ, കുട്ടനാട്ടിൽ ശ്രീ. തോമസ് കെ. തോമസ്, കായംകുളത്ത് സ. അഡ്വ. യു. പ്രതിഭ തുടങ്ങിയ നമ്മുടെ സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പുവരുത്തണം. കരുത്തുറ്റ കേരളത്തിനായി, വികസനത്തുടർച്ചയ്ക്കായി മറ്റാരുണ്ട്, എൽഡിഎഫ് അല്ലാതെ..
https://www.facebook.com/Malayalivartha


























