യു പ്രതിഭയ്‌ക്കെതിരായ ലീഗ് നേതാവിന്റെ പരാമർശം ശുദ്ധ ഊളത്തരം; ചിലപ്പോൾ ഒക്കെ നമ്മൾ നടത്തുന്ന വാ വിട്ട വാക്ക് തിരിച്ച് നമ്മുടെ തലയിൽ തന്നെ കല്ലായി വീഴും ; ആഞ്ഞടിച്ച് സാമൂഹിക നിരീക്ഷക അഞ്ജു പാർവതി പ്രഭീഷ്

യു പ്രതിഭയ്‌ക്കെതിരായ ലീഗ് നേതാവിന്റെ പരാമർശത്തെ വിമർശിച്ച് സാമൂഹിക നിരീക്ഷക അഞ്ജു പാർവതി പ്രഭീഷ്. ഫേസ്‍ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;- ആശയത്തെ ആശയം കൊണ്ട് നേരിടുക എന്നതാണ് രാഷ്ട്രീയ മര്യാദ. അവിടെ അശ്ലീലമോ തോന്നിവാസമോ വിളമ്പിയാൽ അതിനെ ശക്തമായി എതിർക്കുക. ലീഗ് നേതാവ് വിളിച്ച് പറഞ്ഞത് ശുദ്ധ ഊളത്തരം. കമ്മി നേതാക്കൾ അറഞ്ചം പുറഞ്ചം നടത്തുന്ന അതേ ശൈലിയാണ് ശ്രീ ഇർഷാദിൽ നിന്ന് ഉണ്ടായത്. പാർട്ടി അതിനെതിരെ നടപടി എടുത്ത് എന്നറിയുന്നു. അത് തീർത്തും ഉചിതം.
പിന്നെ ഈ അവസരം വച്ച് ശുദ്ധ പുണ്യാളാളന്മാർ ചമയുന്ന, സ്ത്രീവിരുദ്ധത എന്ന വാക്ക് കേട്ടപ്പോൾ തന്നെ കിണറ്റിൽ ചാടാൻ ഓടുന്ന കമ്മികളെ കാണുമ്പോൾ ചിരി വരുന്നു. അവറ്റോളുടെ ചെന്താരകങ്ങൾ നീട്ടി പാടിയ അങ്ങേയറ്റത്തെ മ്ലേച്ഛമായ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ ഇങ്ങനെ നീണ്ടു നിവർന്ന് നിൽക്കുമ്പോൾ അതിന്റെ ഓരത്ത് ഒരു മൂലയിൽ ചടഞ്ഞു ഇരിപ്പുണ്ട് ഇർഷാദിന്റെ പരാമർശം.
എന്നിട്ട് അതിരുന്ന് സഖാവ് വിജയരാഘവന്റെ മുട്ടൻ പരാമർശത്തോട് ചോദിക്കുന്നുണ്ട് തെറ്റ് ചെയ്യാത്തവർ ആരുണ്ട് ഗോപൂന്ന്. അത് കേട്ട് ഊറി ചിരിപ്പുണ്ട് വാഴക്കുല സഖാത്തി കൊല്ലത്ത് കൂടി പാടി നടന്ന മറ്റേ വഷളൻ പരാമർശം.
85 വയസ്സുള്ള ഒരു അമ്മ സുരേഷ് ഗോപിയെന്ന നടനെ കണ്ടപ്പോൾ "പുളകിതയായി " എന്ന് പറഞ്ഞ ഊളത്തരത്തിന്റെ പേരാണ് കമ്മ്യൂണിസം. അത് പറഞ്ഞയാൾ പാർട്ടിക്ക് ഉള്ളിൽ അമർന്ന് ഇരുന്ന് സഖാവ് പ്രതിഭയ്ക്ക് നീതി വാങ്ങി കൊടുക്കാൻ മണ്ടുകയാണ്.
രമ്യ ഹരിദാസ്, കെ കെ രമ തുടങ്ങി അച്ചു ഉമ്മന് എതിരെ വരെ അങ്ങേയറ്റത്തെ വഷളത്തരം പറഞ്ഞ ചെറ്റത്തരം ചാരുതയാണത്രേ. ഇതേ എം എൽ എ യെ കുറിച്ച് സ്വന്തം പാർട്ടി അണികൾ തന്നെ ഏറ്റവും മോശം പരാമർശങ്ങൾ നടത്തിയ സംഭവം സോഷ്യൽ മീഡിയ ഒന്ന് ചികഞ്ഞാൽ കിട്ടും. ടീച്ചറമ്മയെ കുറിച്ച് എന്തോ പറഞ്ഞതിന് ആയിരുന്നു ആ സൈബർ കമ്മി പൊങ്കാല. തള്ള ചവിട്ടിയാൽ പിള്ളയ്ക്ക് കേട് ഇല്ലെന്ന് പറയും പോലെ സ്വന്തം പാർട്ടിക്കാർ ഇട്ട പൊങ്കാല കണ്ടിട്ടും എം എൽ എ യ്ക്ക് അന്ന് പൊട്ടിക്കരച്ചിൽ വന്നില്ല.
ഈ വിഷയത്തിൽ പ്രതിഭ എം എൽ എ യ്ക്ക് ഒപ്പം നിൽക്കുമ്പോഴും ഒരു കാര്യം പറയാതെ വയ്യ. ചിലപ്പോൾ ഒക്കെ നമ്മൾ നടത്തുന്ന വാ വിട്ട വാക്ക് തിരിച്ച് നമ്മുടെ തലയിൽ തന്നെ കല്ലായി വീഴും എന്ന ലോക തത്വം. മാധ്യമപ്രവർത്തകരെ ഒന്നടങ്കം ജനറലൈസ് ചെയ്ത് ഇതേ എം എൽ എ പറഞ്ഞ ബസ് സ്റ്റാൻഡ് പരാമർശം ഇപ്പോൾ ഓടി നടപ്പുണ്ട്. വാ വിട്ട പ്രയോഗം നടത്തുന്ന കാര്യത്തിൽ ആരും ആരേക്കാളും പിന്നോട്ട് അല്ല കേട്ടോ.
https://www.facebook.com/Malayalivartha























