“പാർട്ടി പാർട്ടി” എന്ന് പറഞ്ഞു തല്ല് കൊള്ളാൻ നടന്നാൽ ആരും കൂടെ കാണില്ല എന്ന് പരിഹസിക്കുന്നവരോട്, പാർട്ടിക്ക് വേണ്ടി തല്ല് കൊണ്ടാൽ ചോദിക്കാൻ ഇവിടെ ഒരു പാർട്ടിയും പാർട്ടിയുടെ സർക്കാരും ഉണ്ട്; തുറന്നടിച്ച് മുൻ കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ

അന്ന് പ്രിയ സഹപ്രവർത്തകർ ജീവൻ പണയം വെച്ച് നടത്തിയ തെരുവിലെ പോരാട്ടത്തിന്റെ കൂടി ഭാഗമായി ഒരു സർക്കാർ അധികാരത്തിൽ വരുമ്പോൾ, അന്ന് ഞങ്ങൾക്ക് ധൈര്യം തന്നവർ മുഖ്യമന്ത്രിയായും മന്ത്രിമാരായും സർക്കാരിനെ നയിക്കുമ്പോൾ സഹപ്രവർത്തകർക്ക് നീതി കിട്ടുന്നത് ഒരു പ്രവർത്തകൻ എന്ന നിലയിൽ വലിയ അഭിമാനമാണ്. ഗൺമാൻമാരെ സസ്‌പെൻഡ് ചെയ്ത വിഷയത്തിൽ പ്രതികരിച്ച് മുൻ കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ .
രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപമിങ്ങനെ ; -
“പാർട്ടി പാർട്ടി” എന്ന് പറഞ്ഞു തല്ല് കൊള്ളാൻ നടന്നാൽ ആരും കൂടെ കാണില്ല എന്ന് പരിഹസിക്കുന്നവരോട്, പാർട്ടിക്ക് വേണ്ടി തല്ല് കൊണ്ടാൽ ചോദിക്കാൻ ഇവിടെ ഒരു പാർട്ടിയും പാർട്ടിയുടെ സർക്കാരും ഉണ്ട്. നവകേരള സദസ് എന്ന ആഡംബര അടിയന്തരാവസ്ഥയ്‌ക്കെതിരെ കരിങ്കൊടി പ്രതിഷേധം അന്ന് ആഹ്വാനം ചെയ്തതും നടത്തിയതും യൂത്ത് കോൺഗ്രസാണ്. കല്ല്യാശേരി മുതൽ കാട്ടാക്കട വരെ ക്രൂരമായ അക്രമമാണ് സഹപ്രവർത്തകർ നേരിട്ടത്. ചോര തെരുവിൽ ചിതറിയിട്ടും ഒരാൾ പോലും എവിടെയും പിന്മാറിയില്ല. ഈ സമരത്തിന്റെ ഭാഗമായി നടന്ന സെക്രട്ടേറിയറ്റ് മാർച്ചിനെ തുടർന്നാണ് അന്ന് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിൽ എന്നെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്. അന്ന് തല്ലിയ ഓരോ ഉദ്യോഗസ്ഥരുടെയും വീട്ടിലേക്ക് ആദ്യമായി മാർച്ച് നടത്തിയതാണ് ഞങ്ങൾ.
അന്ന് പ്രിയ സഹപ്രവർത്തകർ ജീവൻ പണയം വെച്ച് നടത്തിയ തെരുവിലെ പോരാട്ടത്തിന്റെ കൂടി ഭാഗമായി ഒരു സർക്കാർ അധികാരത്തിൽ വരുമ്പോൾ, അന്ന് ഞങ്ങൾക്ക് ധൈര്യം തന്നവർ മുഖ്യമന്ത്രിയായും മന്ത്രിമാരായും സർക്കാരിനെ നയിക്കുമ്പോൾ സഹപ്രവർത്തകർക്ക് നീതി കിട്ടുന്നത് ഒരു പ്രവർത്തകൻ എന്ന നിലയിൽ വലിയ അഭിമാനമാണ്. അന്ന് നീതിയില്ലാതെ പ്രവർത്തിച്ചവരുടെ കണക്ക് ഈ നാടും ഞങ്ങളും കൂട്ടിവെച്ചതാണ്. ഇത് കൊണ്ട് തീരുന്നില്ല. ഇനി ഉത്തരവിട്ടവന്മാർക്കുള്ളതാണ് അടുത്തത്. വിജയന് വേണ്ടി രക്ഷാ പ്രവർത്തനം നടത്തിയവരെ രക്ഷിക്കാൻ വിജയനില്ല. അവരും ഇനി വീട്ടിൽ പോയി ഇരിക്കട്ടെ…
“നീ കഴുകനെ പോലെ ഉയർന്ന് പറന്നാലും
നക്ഷത്രങ്ങൾക്കിടയിൽ കൂട് കൂട്ടിയാലും
അവിടെ നിന്നൊക്കെ നിന്നെ താഴെ ഇറക്കും.”
പാർട്ടി, സർക്കാർ അഭിമാനം
https://www.facebook.com/Malayalivartha


























