ഇന്നു മുതല്‍ സൗദി എംബസി അറ്റസ്റ്റേഷന്‍ നോര്‍ക്ക റൂട്ട്‌സ് വഴി
ഇന്നുമുതൽ സൗദി എംബസി അറ്റസ്റ്റേഷൻ നോർക്ക റൂട്ട്സ് വഴിയാക്കി. കേരളത്തിൽ നിന്ന് സൗദിയിലേക്ക് പോകുന്ന ഉദ്യോഗാർഥികൾക്കായുള്ള സൗദി എംബസി അറ്റസ്റ്റേഷൻ സേവനങ്ങള്‍ ആണ് ഇന്നുമുതൽ നോർക്ക റൂട്ട്സിന്റെ ഓഫീസുകൾ വഴി ലഭ്യമാകുക
നോർക്ക റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം,കോഴിക്കോട്, റീജ്യണൽ ഓഫീസുകളിൽ സൗദി എംബസി അറ്റസ്റ്റേഷൻ സേവനം ഇന്നു മുതൽ ലഭ്യമാകും
ഒരു സർട്ടിഫിക്കറ്റിന് 3500 രൂപയാണ് അറ്റസ്റ്റേഷന്‍ ഫീസായി ഈടാക്കുന്നത്. ഇതിനു പുറമെ അതാത് സർവ്വകലാശാലകളുടെ പരിശോധനാ ഫീസും നോർക്കയുടെ സർവീസ് ചാർജും ഈടാക്കും.
കേരളത്തിലെ സർവ്വകലാശാലകളുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളാണ് നോർക്ക വഴി അറ്റസ്റ്റ് ചെയ്യുന്നത്. നിലവിൽ അറ്റസ്റ്റേഷന് വേണ്ടി ഉദ്യോഗാർത്ഥികൾ സ്വകാര്യ ഏജൻസികളെയോ സൗദി എംബസിയെയോ സമീപിക്കുകയായിരുന്നു പതിവ് . ഇത് സമയ നഷ്ടത്തിന് പുറമെ ചെലവ് കൂടുതൽ ആകാനും സാധ്യത ഏറെ ഉള്ളതായിരുന്നു.
അറ്റസ്റ്റേഷൻ നോർക്ക റൂട്ട്സ് വഴി ലഭ്യമാകുന്നതോടെ ഇനി കുറഞ്ഞ ചിലവിലും കൂടുതല്‍ വേഗത്തിലും അറ്റസ്റ്റേഷൻ പൂർത്തിയാക്കാൻ കഴിയും എന്നാണു പ്രതീക്ഷിക്കുന്നത് .
ഹാജരാക്കേണ്ട രേഖകൾ ഇവയാണ്. :
1. ഒറിജിനൽ സർട്ടിഫിക്കറ്റ്
2. അവസാനവർഷ മാർക്ക് ലിസ്റ്റ്
3.പൂരിപ്പിപ്പിച്ച സത്യാ വാങ് മൂലം
4. P A N /ആധാർ കോപ്പി
5. പാസ്‌പോർട്ടിന്റെ കോപ്പി
6. ഓഫ്ഫർ ലെറ്ററിന്റെ പകർപ്പ്
7. വിസ പകർപ്പ്
എന്നിവയാണ് അറ്റസ്റേഷന് നോർക്കയിൽ സമർപ്പിക്കേണ്ട രേഖകൾ .
കൂടുതൽ വിവരങ്ങൾ നോർക്കയുടെ www.norkaroots.net എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
https://www.facebook.com/Malayalivartha