തൊഴിലാളികളെ സ്വന്തം കുടുംബാംഗത്തെ പോലെ കരുതുന്ന മുതലാളിമാര്‍ക്ക് ദുബായ് സര്‍ക്കാര്‍ നല്‍കുന്ന അവാർഡ് ഇത്തവണയും അരോമ ഇന്റര്‍നാഷനല്‍ ബില്‍ഡിങ് കോണ്‍ട്രാക്ടിങ് കമ്പനിയ്ക്ക്
തൊഴിലാളികളെ സ്വന്തം കുടുംബാംഗത്തെ പോലെ കരുതുന്ന മുതലാളിമാര്‍ക്ക് ദുബായ് സര്‍ക്കാര്‍ നല്‍കുന്ന അവാർഡ് ഇത്തവണയും അരോമ ഇന്റര്‍നാഷനല്‍ ബില്‍ഡിങ് കോണ്‍ട്രാക്ടിങ് കമ്പനിയ്ക്ക് . തുടർച്ചയായി മൂന്നാം തവണയാണ് മലയാളിയുടെ ഉടമസ്ഥതയിലുള്ള ഈ കമ്പനിക്ക് തഖ് ദീര്‍ അവാര്‍ഡ് കിട്ടുന്നത്
ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനും കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തില്‍ ദ് മെയ് ദാന്‍ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമില്‍ നിന്ന് മാനേജിങ് ഡയറക്ടര്‍ കൊല്ലം പൂയപ്പള്ളി സ്വദേശി പികെ സജീവും ജീവനക്കാരും ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
2016 ല്‍ തഖ് ദീര്‍ അവാര്‍ഡ് ആരംഭിച്ചതുമുതല്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷവും ഈ പുരസ്‌ക്കാരം സ്വന്തമാക്കിയ ഏക ഇന്ത്യന്‍ കെട്ടിട നിര്‍മാണ സ്ഥാപനവും അരോമയാണ്.
തൊഴിലാളികള്‍ക്കുള്ള അവകാശസംരക്ഷണം, മികവാര്‍ന്ന താമസസൗകര്യം, ആരോഗ്യസുരക്ഷാ വേതന കാര്യങ്ങളിലെ പ്രതിബദ്ധത തുടങ്ങി ഒരു സ്ഥാപനം ശ്രദ്ധ വയ്‌ക്കേണ്ട ഒട്ടുമിക്ക കാര്യങ്ങളിലും അരോമ മുൻപന്തിയിലാണ് . തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുവേണ്ട സാഹചര്യമൊരുക്കാൻ മാനേജ്‌മെന്റ് എപ്പോഴും ശ്രദ്ധിക്കുന്നുവെന്നു തൊഴിലാളികൾ സഖ്യപ്പെടുത്തുന്നു.
സൗഹൃദപൂര്‍ണമായ അന്തരീക്ഷം നിലനിർത്തുന്നതിൽ അരോമ പ്രതിജ്ഞാബദ്ധമാണെന്ന് മാനേജിങ് ഡയറക്ടര്‍ പികെ സജീവ് പറഞ്ഞു.
തന്റെ തൊഴിലാഴളികളില്‍ നിന്ന് മോശമായ ഒരനുഭവവും തനിക്ക് ഉണ്ടായിട്ടില്ലെന്നും സജീവ് കൂട്ടിച്ചേർത്തു. . ഇരുപതു വര്‍ഷത്തിലേറെയായി ദുബായില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയിൽ 3500ലേറെ പേര്‍ ജോലി ചെയ്യുന്നു.
കെട്ടിട നിര്‍മാണ മേഖലയിൽ തൊഴില്‍ തര്‍ക്കങ്ങള്‍ സാധാരണമാണ്. എന്നാൽ തൊഴിലാളികളുമായി ഊഷ്മള ബന്ധം പുലർത്തുന്നതിനാൽ അരോമയിൽ തൊഴിൽ തർക്കങ്ങളൊന്നും ഉണ്ടാകാറില്ല.
ഇന്ത്യക്കാരടക്കം എട്ടു രാഷ്ട്രങ്ങളില്‍നിന്നുള്ള തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. . ഓരോ തൊഴിലാളിക്കും അവരുടെ ദൈനംദിന പ്രശ്‌നങ്ങളില്‍ ഏറ്റവും വേഗത്തില്‍ പരിഹാരവും സഹായവും എത്തിക്കുന്നതില്‍ തങ്ങള്‍ മുന്നിലാണെന്ന് സജീവ് പറഞ്ഞു. .
https://www.facebook.com/Malayalivartha