ഓർക്കണം നിയമം ലംഘിച്ചാൽ യുഎഇയിൽ പൊള്ളിക്കും പിഴ; പകൽ സമയം കറങ്ങി നടക്കേണ്ട, രാത്രികളിൽ സൽക്കാരങ്ങൾ വേണ്ട; പ്രവാസികൾ ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കണം
കൊറോണ വൈറസിന്റെ വ്യാപനത്തെ തടയാൻ ഗൾഫ് രാഷ്ട്രങ്ങൾ വളരെ വേഗത്തിൽ പ്രവർത്തനങ്ങൾ നടത്തി വരികയാണ്. ഇതേതുടർന്ന് കർശന നടപടികൾ സ്വീകരിച്ചുപോരുകയാണ് യുഎഇ. അണുനശീകരണ പ്രവർത്തനങ്ങൾ നടക്കുന്ന രാത്രിയിൽ പുറത്തിറങ്ങേണ്ടെന്ന നിർദേശം പകൽ കറങ്ങി നടക്കാനുള്ള അനുമതിയായി കരുതേണ്ട എന്ന കർശന താക്കെത്താൻ നൽകുന്നത്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങിയാൽ പിടിവീഴാവുന്നതുമാണെന്ന് ഓർക്കണം. ഒപ്പം ലോകമെങ്ങും കോവിഡ് ഭീഷണി വർധിച്ചുവരുന്ന സാഹചര്യത്തിൽ അത്യാവശ്യങ്ങളും അനാവശ്യങ്ങളും ഓരോ വ്യക്തിയും തിരിച്ചറിയുന്നതാണു സമൂഹ സുരക്ഷയ്ക്കാവശ്യം. ആയതിനാൽ തന്നെ നിത്യോപയോഗ സാധനങ്ങളോ മരുന്നോ മറ്റ് അത്യാവശ്യ സാധനങ്ങളോ വാങ്ങാനല്ലാതെ പുറത്തിറങ്ങാതെ ഇരിക്കുന്നതാണു സുരക്ഷിതം.
അതേസമയം ഒരു കാര്യവുമില്ലാതെ കറങ്ങി നടന്നാൽ 2,000 ദിർഹം പിഴചുമത്തും. റസ്റ്ററന്റുകൾ, ഹോട്ടലുകൾ, കഫേറ്റിരിയകൾ എന്നിവയെല്ലാം തന്നെ അടഞ്ഞുകിടക്കുകയാണ്. ഒപ്പം ഹോം ഡെലിവറി എല്ലാ സ്ഥാപനങ്ങളിലുമില്ല. തുടർന്ന് മാളുകൾ, ഉല്ലാസ കേന്ദ്രങ്ങൾ എന്നിവയും പ്രവർത്തിക്കുന്നില്ല. യാത്രകളും സൗഹൃദ സദസുകളും പരമാവധി ഒഴിവാക്കുന്നതാണു സുരക്ഷിതമെന്ന് ആരോഗ്യവിദഗ്ധരും ഓർമിപ്പിക്കുകയാണ്. ഊർജം, വാർത്താവിനിമയം, ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷ, പൊലീസ്, സൈന്യം, തപാൽ, ഷിപ്പിങ്, ഫാർമസ്യുട്ടിക്കൽസ്, വെള്ളം, ഭക്ഷണം, സിവിൽ വ്യോമയാനം, ബാങ്കിങ്-ധനകാര്യം, പാചകവാതകം, നിർമാണം എന്നീ മേഖലകളിൽ േജാലി ചെയ്യുന്നവർക്കു പുറത്തിറങ്ങാൻ ഒരു വിലക്കും ഏർപ്പെടുത്തിയിട്ടില്ല. ഞായർ വരെയാണു രാത്രി നിയന്ത്രണം ഉണ്ടായിരിക്കുക.
ആയതിനാൽ തന്നെ രാത്രി 8 മുതൽ രാവിലെ 6 വരെ പുറത്തിറങ്ങാതിരിക്കുക. ഒപ്പം അടിയന്തര സാഹചര്യങ്ങളിൽ മുൻകൂട്ടി അനുമതി വാങ്ങണം. എന്നാൽ ഭക്ഷണമോ മരുന്നോ വാങ്ങാനോ മറ്റ് അടിയന്തര ആവശ്യങ്ങൾക്കോ പുറത്തിറങ്ങണമെങ്കിൽ ദുബായിലെ താമസക്കാർ വെബ്സൈറ്റ് വഴി അപേക്ഷിക്കണം. എമിറേറ്റ്സ് ഐഡി, കാർ റജിസ്ട്രേഷൻ നമ്പർ, പോകുന്ന സ്ഥലം, സമയം, ആവശ്യം എന്നിവഎല്ലാം തന്നെ നൽകണം. നടപടികൾ പൂർത്തിയാക്കിയാൽ അനുമതി നൽകുന്ന എസ്എംഎസ് സന്ദേശം എത്തുകായും ചെയ്യും. അപേക്ഷിക്കേണ്ട സൈറ്റ്: move.gov.ae.
എന്നാൽ എല്ലാവരും ഓർത്തുകൊള്ളുക രോഗമില്ലെന്ന് ഉറപ്പ് വരുത്തേണ്ടതും സമൂഹത്തിൽ വ്യാപിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കേണ്ടതും ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണ്. രോഗബാധിതനായ വ്യക്തി ആശുപത്രിയിൽ പോകാതിരിക്കുകയോ മരുന്നു കഴിക്കാതിരിക്കുകയോ ചെയ്താൽ 50,000 ദിർഹമാണു പിഴ ഈടാക്കുന്നത്. ആശുപത്രിയിൽ മെഡിക്കൽ ടെസ്റ്റിനു വിസമ്മതിച്ചാൽ 5,000 ദിർഹം നൽകുകയും ചെയ്യണം. അതോടൊപ്പം തന്നെ ക്വാറന്റീനിൽ കഴിയുന്ന വ്യക്തി പുറത്തിറങ്ങിയാൽ 50,000 പിഴ ദിർഹം.
https://www.facebook.com/Malayalivartha