കൊറോണ വൈറസ് ഗൾഫ് രാഷ്ട്രങ്ങളിൽ പിടിമുറുക്കുമ്പോൾ; ഒമാനിൽ സാമൂഹ്യവ്യാപനം കണ്ടത്തി, യുഎ ഇയിൽ വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ഏറെയും ഇന്ത്യക്കാർ; കണക്കുകൾ ഇങ്ങനെ

കൊറോണ ജാഗ്രത കൂടുതൽ നിലനിൽക്കുന്ന ഗള്‍ഫില്‍ ഇന്ന് മൂന്ന് പേര്‍ മരിച്ചു. എന്നാൽ കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം ഉണ്ടായ ഗള്‍ഫ് രാജ്യമാണ് ഒമാന്‍ അതീവ ജാഗ്രതയിലേക്ക്. ഒപ്പം ഒമാനില്‍ ആദ്യ കൊറോണ മരണം സ്ഥിരീകരിച്ചു. എഴുപത്തി രണ്ടു വയസുള്ള സ്വദേശിയാണ് മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. ഇതിനാൽ തന്നെ ആളുകള്‍ പുറത്തിറങ്ങുന്നതിന് ഇന്ന് മുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഒമാന്‍ . മരണസംഖ്യ 21ആയി ഉയർന്നു. ഇതോടൊപ്പം തന്നെ ഏപ്രില്‍ പകുതിയോടു കൂടി രോഗ ബാധിതരുടെ എണ്ണം ഉയരുമെന്ന് ഒമാന്‍ ആരോഗ്യ വകുപ്പ് അറിയിച്ചു. മുഴുവന്‍ കമ്പനികളും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെന്ന് ഖത്തര്‍ ഉത്തരവിടുകയുണ്ടായി.
അതേസമയം സ്വദേശിവത്കരണം മൂലം നേരത്തെ തന്നെ പ്രതിസന്ധിയിലായ സൗദിയുള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികകള്‍ക്ക് ഇപ്പോഴത്തെ മഹാമാരി കനത്ത ആഘാതമായി മാറിയിട്ടുണ്ട്. പലര്‍ക്കും ജോലിയും ശംബളവും നിലക്കുകയും മറ്റുള്ളവര്‍ക്ക് പുറത്ത് പോയി നാട്ടിലേക്ക് പണം അയക്കാന്‍ സാധിക്കാത്ത സാഹചര്യവും ഉരുവായിട്ടുണ്ട്. സൗദി അറേബ്യയില്‍ രണ്ട് വിദേശികളും യുഎഇയില്‍ ഒരു ഏഷ്യന്‍ പൗരനുമാണ് ഇന്ന് മരിച്ചത് എന്നാണ് റിപ്പോർട്ട്. ഇതോടെ ഗള്‍ഫിലെ മരണ സംഖ്യം 21 ആയി ഉയർന്നു. സൗദിയില്‍ 110 പേര്‍ക്കും, യുഎഇയില്‍ 31 ഇന്ത്യക്കാരടക്കം 53, ഖത്തര്‍ 59, കുവൈത്ത് 19, ഒമാന്‍ 13 പേര്‍ക്കും ഇന്നു പുതുതായി കൊവിഡ് സ്ഥിരീകരിക്കുകയുണ്ടായി. രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയിരിക്കുകയാണ്. അതോടൊപ്പം തന്നെ ദുബായില്‍ മലയാളികളടക്കമുള്ള വിദേശികള്‍ ഏറെ താമസിക്കുന്ന ദേരയിലെ അല്‍റാസ് മേഖലയിലേക്ക് ഇന്ന് മുതല്‍ രണ്ടാഴ്ച പ്രവേശന വിലക്കേര്‍പ്പെടുത്തി.
കർശന നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ അല്‍റാസിലേക്കുള്ള റോഡുകളും സിഗ്‌നലുകളും അടച്ചിട്ടു.അതേസമയം മാര്‍ച്ച് ഒന്നിന് ശേഷം കാലാവധി അവസാനിച്ച താമസവിസകള്‍ മൂന്ന് മാസത്തേക്ക് കൂടി സൗജന്യമായി നീട്ടി നല്‍കാന്‍ യു എ ഇ തീരുമാനിക്കുകയുണ്ടായി. കാലാവധി അവസാനിക്കുന്ന മറ്റ് വാണിജ്യ രേഖകളും മൂന്ന് മാസത്തേക്ക് നീട്ടുന്നതായിരിക്കും. എന്നാൽ താമസ വിസകള്‍ പുതുക്കുന്നതിന് തൊഴിലാളികളുടെ മേലോ സ്ഥാപനത്തിന്റെ പേരിലോ ഉള്ള പിഴകള്‍ തടസമാകില്ല. വൈറസ്‌നിറെ സാമൂഹ്യ വ്യാപനം ആരംഭിച്ചിട്ട് ഒരാഴ്ച പിന്നിടുമ്പോൾ രാജ്യത്തെ രോഗബാധിതരുടെ എണ്ണം ഉയരുമെന്നാണ് ഒമാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
അതോടൊപ്പം തന്നെ വിദേശ രാജ്യങ്ങളില്‍ നിന്നും ധാരാളം സ്വദേശി വിദ്യാര്‍ത്ഥികള്‍ മടങ്ങിയെത്തിയ സാഹചര്യത്തില്‍ വരുന്ന രണ്ടു ആഴ്ച നാര്‍ണായകമാണെന്നും ആരോഗ്യ മന്ത്രി ഡോക്ടര്‍ അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സൈദി വ്യക്തമാക്കുകയുണ്ടായി. കൊവിഡ് പശ്ചതലത്തില്‍ കമ്പനികള്‍ പ്രതിസന്ധി നേരിടുന്നെങ്കിലും ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തിരിക്കണമെന്ന് ഖത്തര്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. ഒപ്പം ആവശ്യമെങ്കില്‍ ലോണ്‍ ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha