പ്രവാസികളോട് എന്തിനീ ക്രൂരത; ഉറ്റവർക്ക് ഒരു നോക്ക് കാണാൻ അവസാനം വഴിയൊരുങ്ങുമ്പോൾ സംഭവിക്കുന്നത്, അഷ്‌റഫ് താമരശ്ശേരിയുടെ ഫേസ്ബുക് പോസ്റ്റ്
കോവിഡ്–19 പൊട്ടിപ്പുറട്ട ശേഷം രാജ്യാന്തര വിമാനങ്ങൾ എല്ലാം തന്നെ നിർത്തിവച്ചതിനു പിന്നാലെ യുഎഇയിൽ മരിച്ച മലയാളികളടക്കം ഒട്ടേറെ പേരുടെ മൃതദേഹങ്ങൾ ഇവിടെ തന്നെ അടക്കം ചെയ്യുകയും ദഹിപ്പിക്കുകയും ചെയ്തിരുന്നു. കെവി എക്സ്പോർട് കമ്പനിയുടെ റഫീഖിന്റെ സഹായത്തോടെ എമിറേറ്റ്സിന്റെ കാർഗോ വിമാനത്തിലാണ് ഇൗ പ്രശ്നത്തിന് പരിഹാരം ഉണ്ടായത്. അതോടൊപ്പം തന്നെ ഇദ്ദേഹത്തിന്റെ കമ്പനിയിൽ നിന്ന് ദുബായിലേയ്ക്ക് പച്ചക്കറികൾ കൊണ്ടുവരുന്ന കാർഗോ വിമാനത്തില്‍ മൃതദേഹങ്ങൾ കൊണ്ടുപോകാനുള്ള സൗകര്യം ഏർപ്പെടുത്തുകയായിരുന്നു. തുടർന്ന് കോവിഡ് 19 കാലത്ത് യുഎഇയിൽ മരിക്കുന്ന പ്രിയപ്പെട്ടവരുടെ മുഖം അവസാനമായി ഒരു നോക്കു കാണാൻ കേരളത്തിലെ ബന്ധുക്കൾക്ക് അവസരമൊരുങ്ങിയിരുന്നു. അങ്ങനെ തിരുവനന്തപുരത്തേക്കുള്ള മൃത ദേഹങ്ങൾ കയറ്റിയച്ചതിനുപിന്നാലെ സംഭവിച്ചത് മറ്റൊന്നായിരുന്നു...
പ്രവാസലോകത്തുള്ള മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാൻ ഏറെ പ്രയത്നത്തിന് ശേഷം ദുബായിൽനിന്ന് ചരക്ക് വിമാനം തയാറായപ്പോൾ നെടുമ്പാശ്ശേരിയിൽനിന്ന് ആരോഗ്യവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ തടസ്സവാദം ഉയർന്നത്. ഇതുകാരണം ചൊവ്വാഴ്ച ഇതിനായി പ്രവർത്തിച്ച പൊതുപ്രവർത്തകർക്ക് നേരിടേണ്ടി വന്നത് വളരെ വലിയ പ്രയാസമായിരുന്നു. പൊതുപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി തന്റെ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്,
പ്രവാസികളോട് എന്തിനീ ക്രൂരത....
കഴിഞ്ഞ ദിവസം തിരുവന്തപുരത്തേക്ക് രണ്ട് മൃതദേഹം കയറ്റി വിട്ടിരുന്നു. ഇന്ന് കൊച്ചിയിലേക്ക് പോകേണ്ട നാല് മൃതദേഹത്തോട് അനീതി കാണിച്ചിരിക്കുന്നു. അവിടുത്തെ ഹെൽത്ത് ഇൻസ്‌പെക്ടർ അനുമതി നൽകാതെ തടഞ്ഞുവച്ചു.
മരണപ്പെട്ടാലും പ്രവാസികളോട് അധികാരി വർഗ്ഗം അസഹിഷ്ണുത കാണിക്കുന്നു.
ഒടുവിൽ തിരുവനന്തപുരത്ത് നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസും കണ്ണൂർ എം.പി. കെ. സുധാകരനും ഇടപെട്ടതോടെ ബുധനാഴ്ച നാല് മൃതദേഹങ്ങൾ കൊണ്ടുപോകാനുള്ള സംവിധാനം ഒരുങ്ങി.
ചരക്ക് വിമാനത്തിൽ അയക്കുന്ന മൃതദേഹങ്ങൾ അണുവിമുക്തമാണോയെന്ന സംശയത്തെത്തുടർന്നായിരുന്നു കൊച്ചിയിൽനിന്നുള്ള തടസ്സവാദങ്ങൾ ഉയർന്നത്. എന്നാൽ കഴിഞ്ഞദിവസം ഇതുപോലെ തിരുവനന്തപുരത്തേക്ക് മൃതദേഹങ്ങൾ അയച്ചിരുന്നുവെന്ന കാര്യമൊന്നും അവർക്ക് സ്വീകാര്യമായിരുന്നില്ല. ഇതേതുടർന്ന് സന്നദ്ധപ്രവർത്തകർ നാട്ടിൽ ഉന്നത കേന്ദ്രങ്ങളിൽ വിളിച്ചും സമ്മർദം ചെലുത്തിയുമൊക്കെയാണ് കാര്യങ്ങൾ ശരിയാക്കിയതെന്ന് കൂടെയുണ്ടായിരുന്ന അഡ്വ. ടി.കെ. ആഷിഖ് പറഞ്ഞു.
അഷ്‌റഫ് താമരശ്ശേരി, റിയാസ് കൂത്തുപറമ്പ് എന്നിവരുടെ ശ്രമഫലമായാണ് മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കാൻ ചരക്കുവിമാനങ്ങൾ പ്രവാസികളുടെ കുടുംബാംഗങ്ങൾക്കായി ലഭ്യമായത്. എന്നാൽ മൃതദേഹവും അടക്കം ചെയ്ത പെട്ടിയുമെല്ലാം പൂർണമായും അണുവിമുക്തമാണെന്ന സർട്ടിഫിക്കറ്റ് യു.എ.ഇ.യിലെ ബന്ധപ്പെട്ടവർ നൽകിയാൽ മാത്രമേ വിമാനത്താവളത്തിലേക്ക് കൊണ്ടുപോകാനുള്ള അനുമതി ലഭിക്കാറുള്ളൂ. ഇതെല്ലാം നൽകിയിട്ടും മൃതദേഹങ്ങൾ നെടുമ്പാശ്ശേരിയിൽ ഇറക്കുന്നതിന് ആരോഗ്യവകുപ്പിലെ ചില ഉദ്യോഗസ്ഥർ വൈമനസ്യം കാണിച്ചുവെന്ന് അഡ്വ. ആഷിഖ് വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha