യുഎഇയിൽ ഒറ്റദിവസം 150പേർക്ക് കൊറോണ; നിത്യ ചെലവിനുപോലും കാശില്ലാതെ ഒമാനിൽ പ്രവാസികൾ; ഗൾഫ് രാഷ്ട്രങ്ങളിൽ പ്രവാസികൾ ദുരിതത്തിൽ
യു.എ.ഇയില്‍ 150 പേര്‍ക്കുകൂടി ഇന്നലെ മാത്രം കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 814 ആയി ഉയറുകയുണ്ടായി. ഇതോടൊപ്പം തന്നെ രണ്ട് പേര്‍ മരിച്ചതായും ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. 62 വയസ്സുള്ള ഏഷ്യന്‍ സ്വദേശിയും 78 വയസ്സുള്ള അറബ് പൗരനുമാണ് ഇന്നലെ മരണത്തിന് കീഴടങ്ങിയത്. നേരത്തെ ഹൃദയസംബന്ധമായ അസുഖമുള്ളവരായിരുന്നു ഇവര്‍ എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇതോടെ വൈറസ്ബാധയാല്‍ മരിച്ചവരുടെ എണ്ണം എട്ടായി ഉയർന്നു. അതോടൊപ്പം തന്നെ വിദേശ യാത്രകള്‍ നടത്തിയവരെയും നേരത്തെ വൈറസ് ബാധിതരായ വ്യക്തികളുമായി അടുത്തിടപഴകിയവരെയും പരിശോധിച്ചപ്പോഴുമാണ് പുതിയ കേസുകള്‍ കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരിലും വിവിധ രാജ്യക്കാര്‍ ഉള്‍പ്പെടുന്നു. എന്നാൽ എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണ് എന്നാണ് ലഭ്യമാകുന്ന വിവരം. വൈറസ് ബാധ വ്യാപിക്കുന്നത് ഒഴിവാക്കാനാവശ്യമായ മുന്‍കരുതലുകള്‍ എല്ലാവരും സ്വീകരിക്കണമെന്നും അധികൃതര്‍ അറിയിക്കുകയുണ്ടായി.
എന്നാൽ സാമൂഹിക വ്യാപനം കണ്ടെത്തിയ ഒമാനിൽ കർശന നിയന്ത്രണങ്ങളാണ് പുലർത്തിപ്പോരുന്നത്. ഇതേതുടർന്ന് ഒമാനിലെ പ്രവാസികളായ ചെറുകിട കച്ചവടക്കാരുടെ വരുമാനം പൂര്‍ണമായും നിലയ്ക്കുകയുണ്ടായി. നിത്യ ചെലവിനു പോലും പണമില്ലാത്ത അവസ്ഥയിലാണ് നൂറ് കണക്കിന് പ്രവാസികള്‍ കഴിഞ്ഞുപോരുന്നത്. കോവിഡ് വൈറസ് ഒമാനിൽ സാമൂഹ്യ വ്യാപനമായതോടു കൂടി രാജ്യത്തെ പ്രധാന വിപണികളെല്ലാം തന്നെ ഒഴിഞ്ഞിരുന്നു. എന്നാൽ മസ്കറ്റ് ഗവര്‍ണറേറ്റിലാണ് രാജ്യത്തെ ഏറ്റവും കൂടുതൽ കോവിഡ് വയറസ്സ് ബാധ റിപ്പോർട് ചെയ്തിട്ടുള്ളത്. കൊവിഡ് വ്യാപിക്കാതിരിക്കാനുള്ള കർശന നിയന്ത്രണങ്ങൾ രണ്ടാഴ്ച പിന്നിട്ടപ്പോൾ തന്നെ റൂവിയിലും പരിസരത്തുമുള്ള പ്രവാസികൾ ഉൾപ്പടെയുള്ള ചെറുകിട കച്ചവടക്കാർക്ക് പിടിച്ചു നിൽക്കുവാൻ കഴിയാത്ത അവസ്ഥയാണ് ഉരുവായിരിക്കുന്നത്.
ഒപ്പം ചെറിയ കോഫി ഷോപ്പുകളും ഭക്ഷണശാലകളും പ്രവർത്തിച്ചിരുന്നുവെങ്കിലും നിബന്ധനകളോട് കൂടി മാത്രമേ ആഹാര സാധനങ്ങൾ വിളമ്പുവാൻ കഴിഞ്ഞിരുന്നുള്ളൂ. കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന ഭൂരിപക്ഷം പ്രവാസികളും അത്യാവശ്യം ചിലവിനുള്ള പണം കൈവശം കരുതിയിട്ടു ബാക്കി തുക മുഴുവനും നാട്ടിലേക്ക് അയക്കുന്നവർ ആയതിനാൽ തന്നെ നിലനില്പിനെ തന്നെ ബാധിക്കുന്ന അവസ്ഥയാണ് ഉരുവായത്. ഇവരൊക്കെ ഇപ്പോള്‍ പണമില്ലാതെ കുടുങ്ങിക്കിടക്കുകയാണ്. അതോടൊപ്പം നിരവധി ആവശ്യങ്ങൾക്കായി നാട്ടിലെ ബാങ്കുകളിൽ നിന്നും ഇവർ ആഭരണങ്ങൾ പണയം വെച്ചും, വട്ടിപലിശക്കാരിൽ നിന്നും പണം വായ്പ്പ എടുത്ത സാധാരണ ഇപ്പോൾ വളരെയധികം ആശങ്കയിലാണുള്ളത്.
https://www.facebook.com/Malayalivartha