സൗദിയിൽ കൊറോണ ബാധിച്ച് മരിച്ചത് 6പേർ; ആശങ്കയൊഴിയാതെ കുവൈറ്റിലെ ഇന്ത്യക്കാർ,ഇനിയുള്ള ദിനങ്ങൾ നിർണായകം
ഗൾഫ് രാഷ്ട്രങ്ങളിലും കൊറോണ വൈറസ് ബാധ മൂലമുള്ള മരണം ദിനംപ്രതി വർധിക്കുകയാണ്. ബുധനാഴ്ച സൗദി അറേബ്യയിൽമാത്രം ആറുപേരാണ് മരിച്ചത് എന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ഒമാനിലും ഖത്തറിലും ഓരോ മരണം രേഖപ്പെടുത്തിയിരുന്നു. എന്നാൽ തന്നെയും കുവൈത്തിൽ ഇന്ത്യക്കാർ കൂടുതലുള്ള പ്രദേശങ്ങളിൽ രോഗവ്യാപനം കൂടുന്നു എന്നത് ഇന്ത്യൻ സമൂഹത്തെ ആശങ്കപ്പെടുത്തുന്നുണ്ട്.
അത്‍ടൊപ്പം തന്നെ ചൊവ്വാഴ്ച യു.എ.ഇ.യിൽ കൊറോണ വൈറസ് രോഗബാധമൂലം മരിച്ചത് തൃശ്ശൂർ സ്വദേശി തേപ്പറമ്പിൽ പരീദ് (67) ആണെന്ന് ബന്ധുക്കൾ അറിയിക്കുകയുണ്ടായി. ഒപ്പം സൗദിയിൽ ബുധനാഴ്ച 157 പേരിലാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 1750 ആയി ഉയർന്നിരിക്കുകയാണ്. അതേസമയം ആകെ മരിച്ചവരുടെ എണ്ണം പതിനാറായി.
സമൂഹവ്യാപനം കണ്ടെത്തിയ ഒമാനിൽ 18 പേർക്കാണ് ഇന്നലെ മാത്രം പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതിൽ നാലുമലയാളികൾ ഒമാനിൽ ചികിത്സയിലുണ്ട്. 72 വയസ്സായ ഒരു സ്വദേശി കൊറോണ ബാധിച്ച് മരിക്കുകയുണ്ടായി. എന്നാൽ ഒമാനിലെ ആദ്യ മരണമാണിത്. ഇതേതുടർന്ന് മസ്കറ്റിലെ മത്ര പ്രവിശ്യ പൂർണമായും അടച്ചു. കൊറോണയുടെ സാമൂഹിക വ്യാപനമുണ്ടായതോടെയാണ് ഈ നടപടി സ്വീകരിച്ചത്. അനാവശ്യമായി പുറത്തിറങ്ങുന്നത് ഒമാൻ പൂര്ണമായും വിലക്കിയിരിക്കുകയാണ്. സായുധസേനയും രംഗത്ത് സജീവമാണ്. ഒപ്പം ആയിരക്കണക്കിന് മലയാളികൾ താമസിക്കുന്ന റൂവി, ദാർസൈത്, വാദി കബീർ, ഹമറിയ തുടങ്ങിയ പ്രദേശങ്ങൾ പൂർണമായും അടച്ചിരിക്കുകയാണ്.
അതോടപ്പം തന്നെ ഖത്തറിൽ പുതുതായി 88 പേരിലാണ് രോഗം കണ്ടെത്തിയത്. അണുനശീകരണം നടക്കുന്ന രാത്രിസമയങ്ങളിൽ ഇതുവരെ യാത്രചെയ്യാൻ നൽകിയ പ്രത്യേക അനുമതി യു.എ.ഇ. പിൻവലിക്കുകയുണ്ടായി. ഇതിനായി നേരത്തേ തയ്യാറാക്കിയ വെബ്‌സൈറ്റും ഇതിനോടകം തന്നെ പിൻവലിച്ചു. രാത്രി പുറത്തിറങ്ങിയാൽ കനത്ത പിഴ നൽകേണ്ടിവരുമെന്നാണ് മുന്നറിയിപ്പ് നൽകുന്നത്. ഒപ്പം പകൽ അനാവശ്യമായി പുറത്തിറങ്ങിയാലും പിഴയുണ്ട്. വൈറസ് വ്യാപനം ഭയപ്പെടുന്ന, ധാരാളം മലയാളികളുള്ള ദുബായിലെ ദേര അൽ റാസ് മേഖലയിൽ ബുധനാഴ്ചയും വിശദമായ ആരോഗ്യപരിശോധനകൾ ഇന്നലെ നടത്തുകയുണ്ടായി. ദുബായ് ഹെൽത്ത് അതോറിറ്റി ഉദ്യോഗസ്ഥർക്കുമാത്രമാണ് ഇവിടേക്ക് പ്രവേശനം നൽകിയിട്ടുള്ളത്. ഒപ്പം ഇവിടെയുള്ള താമസക്കാർക്ക് ഭക്ഷണവും മരുന്നും അധികൃതർ എത്തിച്ചുനൽകുന്നുണ്ട്.
https://www.facebook.com/Malayalivartha