സർവീസുകൾ ഭാഗികമായി തുടങ്ങാൻ അനുമതി; പരിമിതമായ എമിരേറ്റ്സ് വിമാനങ്ങൾക്ക് യുഎഇ അധികൃതരുടെ പച്ചക്കൊടി
കൊറോണ വ്യാപനത്തെ തുടർന്ന് എല്ലാ ഗൾഫ് രാഷ്ട്രങ്ങളും വിമാന സർവീസുകൾ നിർത്തിവയ്ക്കയുകയുണ്ടായി. ഇതേതുടർന്ന് കനത്ത പ്രതിസന്ധിയാണ് വിമാനകമ്പനികൾ നേരിട്ട് വന്നിരുന്നത്. അതോടൊപ്പം തന്നെ മാർച്ച് 22മുതൽ ഇന്ത്യയും എല്ലാ രാജ്യാന്തര വിമാനങ്ങൾക്കും വിലക്കേർപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് എയര്‍ലൈന്‍സിന് യാത്രാ വിമാനങ്ങളുടെ സര്‍വീസ് ഭാഗികമായി തുടങ്ങാന്‍ അനുമതി. തുടർന്ന് പരിമിതമായ വിമാനങ്ങള്‍ക്കാണ് ഇപ്പോള്‍ യുഎഇ അധികൃതരുടെ അനുമതി ലഭിച്ചിരിക്കുന്നത്.
അതോടൊപ്പം തന്നെ ഏപ്രില്‍ ആറ് മുതല്‍ ഭാഗികമായി സര്‍വീസ് തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാൽ ആദ്യ ഘട്ടത്തില്‍ യുഎഇയില്‍ നിന്ന് പുറത്തേക്കുള്ള യാത്രക്കാര്‍ക്ക് വേണ്ടിയായിരിക്കും സര്‍വീസുകള്‍. വാണിജ്യമേഖലയെ ശക്തിപ്പെടുത്തുന്നതിനായി എയര്‍ കാര്‍ഗോയും ഈ വിമാനങ്ങളിലുണ്ടാകുമെന്നാണ് റിപ്പോർട്ട്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ ലഭ്യമാക്കുമെന്ന് എമിറേറ്റ്സ് ഗ്രൂപ്പ് ചെയര്‍മാനും സിഇഒയും ദുബായ് എയര്‍പോര്‍ട്ട്സ് സിഇഒയും ദുബായ് സിവില്‍ ഏവിയേഷന്‍ അതോരിറ്റി പ്രസിഡന്റുമായ ശൈഖ് അഹ്‍മദ് ബിന്‍ സഈദ് അല്‍ മക്തൂം വെളിപ്പെടുത്തുകയുണ്ടായി.
അതേസമയം യാത്രാ വിലക്കും വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണവും നീങ്ങുന്ന മുറയ്ക്ക് ക്രമേണ യാത്രാ വിമാനങ്ങളുടെ സര്‍വീസുകള്‍ പുനരാരംഭിക്കാനാണ് എമിറേറ്റ്സ് ശ്രമിക്കുന്നത്. യാത്രക്കാരുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷകൂടി ഉറപ്പുവരുത്തിക്കൊണ്ടായിരിക്കും ഇത് ആരംഭിക്കുക തന്നെ. ഒപ്പം സുരക്ഷയ്ക്കാണ് തങ്ങള്‍ എപ്പോഴും പ്രഥമ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha