ഒറ്റദിവസത്തിൽ സൗദയിൽ കൊറോണ ബാധിതരുടെ കണക്കുകൾ കൂടുന്നു; മറ്റുള്ള ഗൾഫ് രാഷ്ട്രങ്ങളെ മുൻനിർത്തി സൗദിയിൽമാത്രം 21 പേരാണ് മരിച്ചത്, ഗൾഫ് രാഷ്ട്രങ്ങളിലെ നിലവിലെ കണക്കുകൾ ഇങ്ങനെ
സൗദി അറേബ്യയിൽ വ്യാഴാഴ്ചയിൽ മാത്രം അഞ്ചുപേർ കൊറോണ വൈറസ് ബാധിച്ച് മരിച്ചു. അതോടൊപ്പം തന്നെ എല്ലാ ഗൾഫ് നാടുകളിലും രോഗികളുടെ എണ്ണം കൂടുകയാണ്. ആയത്തിനാൽ തന്നെ എല്ലായിടത്തും ശക്തമായ നിയന്ത്രണങ്ങളും തുടരുന്നു. സൗദിയിൽ വ്യാഴാഴ്ച പുതുതായി 165 പേർക്കുകൂടി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ മറ്റുള്ള ഗൾഫ് രാഷ്ട്രങ്ങളെ മുൻനിർത്തി സൗദിയിൽമാത്രം 21 പേരാണ് മരിച്ചത്. രോഗബാധിതരായി മൊത്തം 1885 പേരാണുള്ളതെങ്കിൽ ഇതിനകം 328 പേർ രോഗവിമുക്തി നേടിയിട്ടുമുണ്ട് എന്നതും വലിയ ആശ്വാസമായി തീർന്നിട്ടുണ്ട്. അതേസമയം ഒമാനിൽ 21, കുവൈത്തിൽ 25, ബഹ്‌റൈനിൽ 66 എന്നിങ്ങനെയാണ് ഇതരരാജ്യങ്ങളിൽ വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.
സൗദിയിലെ മക്ക, മദീന എന്നിവിടങ്ങളിൽ കർഫ്യൂ 24 മണിക്കൂറാക്കി ഉയർത്തുകയുണ്ടായി. കുവൈത്തിൽ വൈറസിന്റെ സമൂഹവ്യാപനം തടയുന്നതിനായി രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളിൽ ഇന്ത്യൻ തൊഴിലാളികൾ താമസിക്കുന്ന ചില കെട്ടിടങ്ങൾ കർശനമായ നിരീക്ഷണത്തിലാണ്. എന്നാൽ ഇവിടെ സ്വദേശികൾ കഴിഞ്ഞാൽ ഏറ്റവുംകൂടുതൽ രോഗബാധിതരായിട്ടുള്ളത് ഇന്ത്യക്കാരാണ് എന്ന വാർത്ത ഏറെ അശാന്തയാണ് സൃഷ്ടിക്കുന്നത്. അതിനിടെ കൊറോണ വൈറസ് മനഃപൂർവം പടർത്താൻ ശ്രമിച്ചാൽ യു.എ.ഇ. 1,00,000 ദിർഹം (20 ലക്ഷം രൂപയോളം) പിഴയും അഞ്ചുവർഷം തടവുമുൾപ്പെടെ കടുത്തശിക്ഷ പ്രഖ്യാപിക്കുകയുണ്ടായി. രോഗബാധിതർ അനുമതിയില്ലാതെ ആശുപത്രിയിൽനിന്ന് പുറത്തിറങ്ങിയാലും കടുത്ത ശിക്ഷ ലഭിക്കുന്നതായിരിക്കും.
അതോടൊപ്പം തന്നെ ഖത്തറില്‍ ഇന്ന് ഒരാള്‍ കൂടി കൊറോണ വൈറസ് ബാധിച്ച് മരിച്ചു. കടുത്ത ന്യൂമോണിയ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 85 വയസ്സുകാരനായ പ്രവാസിയാണ് ഇന്നു മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. ഒപ്പം ബുധനാഴ്ചയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇതോടെ വൈറസ് ബാധ മൂലമുള്ള മരണം മൂന്നായി ഉയരുകയുണ്ടായി. ഇന്ന് 117 പേര്‍ക്കു കൂടി പുതുതായി രോഗം സ്ഥിരീകരിക്കുകയുണ്ടായി. തുടർന്ന് രോഗബാധിതരുടെ എണ്ണം 946 ആയി ഉയര്‍ന്നു.
https://www.facebook.com/Malayalivartha