യുഎഇയിൽ കൊറോണ ബാധിതർ ഇന്ത്യക്കാർ ഉൾപ്പടെ 1000 കടന്നു; ഖത്തറിൽ പ്രവാസിയുൾപ്പടെ മൂന്ന്പേർ മരിച്ചു
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് യുഎഇയിൽ കനത്ത ജാഗ്രതയാണ് നിലനിൽക്കുന്നത്. നിയന്ത്രണങ്ങൾ മറികടക്കുന്നവർക്ക് 2 കോടി വരെ പിഴ ഈടാക്കുമെന്നുവരെ അധികൃതർ പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ ഏറെ സങ്കീര്ണതകളിലേക്കാണ് ഇപ്പോൾ യുഎഇ കടന്നുപോകുന്നത്. നിലവിൽ ലഭ്യമാകുന്ന കണക്ക് പ്രകാരം കോവിഡ് ബാധിതരുടെ എണ്ണം 1000 കവിഞ്ഞു. ഏറ്റവും ഒടുവിൽ 210 പേർക്കാണ് ഇതിനോടകം തന്നെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 1024 ആയി ഉയരുകയുണ്ടായി. 35 പേർ രോഗമുക്തി നേടിയിരുന്നു. ഇതുവരെ 96 പേരാണ് സുഖംപ്രാപിച്ച് ആശുപത്രി വിട്ടത് തന്നെ. എന്നാൽ ഒരു മലയാളി അടക്കം 8 പേർ മരിക്കുകയും ചെയ്തു.
അതോടൊപ്പം തന്നെ പുതുയായി രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ നില തൃപ്തികരമെന്ന് അധികൃതർ അറിയിച്ചു. അതേ സമയം പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗവും മതിയായ സുരക്ഷാ മുൻകരുതലെടുക്കാതെ രോഗികളുമായി അടുത്തിടപഴകിയവരും സാമൂഹിക അകലം പാലിക്കാത്തവരുമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിൽ വിദേശരാജ്യങ്ങൾ സന്ദർശിച്ച് തിരിച്ചെത്തിയവരുമുണ്ട്. എന്നാൽ തന്നെയും ഇവരിൽ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
അതോടൊപ്പം തന്നെ ഖത്തറില്‍ കോവിഡ്-19 മരണസംഖ്യ മൂന്നായി ഉയർന്നിരിക്കുകയാണ്. ഇതേതുടർന്ന് രോഗബാധിതരുടെ എണ്ണം 949 ആയി ഉയര്‍ന്നു. 58 കാരനായ പ്രവാസിയാണ് മരണമടഞ്ഞത് എന്നാണ് ലഭ്യമാകുന്ന വിവരം. ഇദ്ദേഹത്തിന് ഗുരുതരമായി ന്യൂമോണിയ ബാധിച്ചിരുന്നു. ഒപ്പം കോവിഡ് സ്ഥിരീകരിച്ചതോടെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആയിരുന്നു.
ഇന്നലെമാത്രം 114 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗവിമുക്തി നേടിയവരുടെ എണ്ണം 72 ആയിഉയർന്നു. എന്നാൽ 877 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 26,260 പേരില്‍ ഇതുവരെ കോവിഡ്-19 പരിശോധന നടത്തിയിരുന്നു. ഇന്നലെ മാത്രം 1,435 പേരിലാണ് പരിശോധന നടത്തിയത് തന്നെ. പുതിയ സാങ്കേതിക വിദ്യയിലുള്ള മെഷീന്‍ ഉപയോഗിച്ചാണ് രോഗനിര്‍ണയനം എന്നതിനാല്‍ കൂടുതല്‍ പേരുടെ പരിശോധനാഫലം വേഗത്തില്‍ അറിയാന്‍ കഴിയുന്നതാണ് രോഗസംഖ്യ ദിനംപ്രതി ഉയരാന്‍ കാരണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
അതേസമയം വിദേശയാത്ര കഴിഞ്ഞ് ഖത്തറില്‍ തിരികെ എത്തിയവരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. രാജ്യത്തെ ജനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെടുകയുണ്ടായി.
https://www.facebook.com/Malayalivartha