ബഹ്‌റൈനിൽ കൊറോണ സ്ഥിരീകരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടിവരുന്നു; യുഎഇയും കുവൈറ്റും മുന്നിൽ തന്നെ, പ്രവാസികളിൽ ആശങ്ക
ലോകമെമ്പാടും കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഗൾഫ് രാഷ്ട്രങ്ങളിൽ സ്ഥിരീകരിച്ചതിനു പിന്നാലെ കനത്ത ജാഗ്രതയാണ് പുലർത്തിപ്പോരുന്നത്. എന്നാൽ തന്നെയും ഒട്ടുമിക്ക പ്രദേശങ്ങളിലും പ്രവാസികളിൽ സ്വദേശികളേക്കാൾ കൂടുതൽ കൊറോണ വൈറസ് സ്ഥിരീകരിക്കുന്നതിനാൽ ആശങ്ക വർധിക്കുകയാണ്. യുഎഇ കുവൈറ്റ് എന്നിവിടങ്ങളിൽ കൂടുതൽ പ്രവാസികൾക്ക് രോഗം സ്ഥിരീകരിക്കുകയുണ്ടായി. ഒപ്പം ഗൾഫ് രാഷ്ട്രങ്ങളിൽ മൂന്ന് പ്രവാസികളുടെ മരണം സ്ഥിരീകരിച്ചത് ആശങ്ക വർധിപ്പിക്കുകയാണ്.
എന്നാൽ ഇപ്പോഴിതാ ബഹ്റൈനിൽ 97 ഇന്ത്യക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് ബഹ്റൈനിൽ കോവിഡ് -19 സ്ഥിരീകരിച്ചവരിൽ ഇന്ത്യക്കാരുടെ എണ്ണം കൂടി വരുകയാണ് എന്നാണ് റിപ്പോർട്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ഒടുവിൽ പ്രസിദ്ധീകരിച്ച വിവരപ്രകാരം 97 ഇന്ത്യക്കാർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത് തന്നെ. ഒപ്പം ഇവരിൽ രണ്ടുപേർ രോഗമുക്തരായിട്ടുണ്ട്. കഴിഞ്ഞ ദിവസം സൽമാബാദിലെ താമസ സ്ഥലത്ത് ക്വാറൻറീനിൽ കഴിഞ്ഞിരുന്ന 113 തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിക്കുകയുണ്ടായി. ഇതേത്തുടർന്നാണ് പ്രവാസികളായ ഇന്ത്യക്കാരുടെ എണ്ണത്തിൽ വർധന ഉണ്ടായത്. അതോടൊപ്പം തന്നെ ഫെബ്രുവരി 24നാണ് രാജ്യത്ത് ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ രോഗബാധിതരിൽ 382 പേർ സുഖം പ്രാപിച്ചു. നിലവിൽ ബഹ്‌റൈനിൽ 286 പേരാണ് ചികിത്സയിൽ കഴിയുന്നത്.
അതോടൊപ്പം തന്നെ ബഹ്റൈനിൽ പ്രവാസികളായ തൊഴിലാളികളുടെ പ്രതിമാസ എൽ.എം.ആർ.എ ലേബർ ഫീസ് ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസത്തേക്ക് നിർത്തിവെക്കും. രാജ്യത്തെ കോവിഡ് രോഗ ബാധയുടെ പശ്ചാത്തലത്തിൽ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റിയുടെതാണ് തീരുമാനം എന്നത്. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതിന് വേണ്ട നടപടികൾ സ്വകീരിക്കുമെന്നും അതോറിറ്റി അറിയിക്കുകയുണ്ടായി.
തൊഴിൽ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് കഴിയുന്നവർക്ക് തിരുത്തൽ നടപടികൾക്കായി ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അധിക സമയം അനുവദിക്കുകയും ചെയ്തു. ഈ വർഷം അവസാനം വരെയാണ് സമയം നൽകിയിട്ടുള്ളത് തന്നെ. കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിലാണ് തീരുമാനം എന്നത്. തുടർന്ന് നിയമം ലംഘിച്ച് കഴിയുന്ന എല്ലാ തൊഴിലാളികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് എൽ.എം.ആർ.എ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha