വിവാഹം കഴിഞ്ഞയുടൻ സൗദിയിലേക്ക് എത്തിയ പ്രവാസി മലയാളിക്ക് കൊറോണ; വേദനയോടെ പ്രവാസലോകം, മരിച്ചത് കണ്ണൂർ സ്വദേശി
കൊറോണ ബാധിച്ച് ഗൾഫ് രാഷ്ട്രങ്ങളിൽ മലയാളികളുടെ മരണം രണ്ടായിരിക്കുകയാണ്. കൊവിഡ് 19 ബാധിച്ച കണ്ണൂര്‍ സ്വദേശി സൗദി അറേബ്യയിൽ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിക്കുകയുണ്ടായി. പാനൂർ സ്വദേശി ഷബ്നാസ് ആണ് മരിച്ചത് എന്നാണ് റിപ്പോർട്ട്. അതോടൊപ്പം തന്നെ 28 വയസ്സുണ്ട് ഷബ്നാസിന്. ലീഗ് അനുഭാവ സംഘടനയായ കെഎംസിസി ഭാരവാഹികളാണ് മരണവാര്‍ത്ത ബന്ധുക്കളിൽ എത്തിച്ചത്.
എന്നാൽ ജനുവരിയിലായിരുന്നു ഷബ്നാസിന്‍റെ വിവാഹം നടന്നത് തന്നെ. ഒപ്പം കല്യാണത്തിനായി ലീവെടുത്ത് നാട്ടിലെത്തിയ ഇദ്ദേഹം മാര്‍ച്ച് പത്തിനാണ് സൗദിക്ക് തിരിച്ച് പോയത്. പിന്നീടാണ് അസുഖ ബാധിതനായത് എന്നാണ് അധികൃതർ വെളിപ്പെടുത്തിയത്. എന്നാൽ തന്നെയും മരണവാർത്ത കുടുംബത്തെ ഏറെ തളർത്തുകയുണ്ടായി. ഒരു നോക്ക് കാണുവാൻ പോലുമാകാതെ അന്ത്യയാത്ര എന്നത് പ്രവാസികളും ഏറെ വേദനയോടെയാണ് ഉൾക്കൊണ്ടത്.
അതോടൊപ്പം തന്നെ കടുത്ത പനിയെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് ഷബ്നാസിനെ മദീനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് അധികൃതർ വ്യകത്മാക്കിയിരിക്കുന്നത്. ഇന്നലെ രാത്രിയാണ് മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. മൃതദേഹം പ്രോട്ടോകോൾ പ്രകാരം സൗദിയിൽ തന്നെ സംസ്കരിക്കുന്നതായിരിക്കും. ആയതിനാൽ ഇതിനായി ഭാര്യയുടെ സമ്മതപത്രം സൗദി അധികൃതർക്ക് അയയ്ക്കുകയുണ്ടായി.
അതേസമയം സൗദിയിൽ പുതുതായി 157 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 2,039 ആയി ഉയരുകയുണ്ടായി. മറ്റുള്ള ഗൾഫ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഉയർന്ന കണക്കാണ് രേഖപ്പെടുത്തുന്നത്. പുതിയ രോഗികള്‍ ഏറെയും ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളിലാണ് ഉൾപ്പെടുത്തിട്ടുള്ളത്. ജിദ്ദ 30, മദീനയിൽ 34, മക്കയിൽ 21 എന്നിങ്ങനെയാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ച കണക്ക്. ഇന്ന് നാലു പേർ കൂടി മരിച്ചതോടെ രാജ്യത്തെ മൊത്തം കോവിഡ് 19 മരണം 25 ആയി ഉയരുകയുണ്ടായി.അതോടൊപ്പം തന്നെ 23 പേർ രോഗത്തിൽ നിന്ന് മുക്തി നേടിയതോടെ മൊത്തം സുഖം പ്രാപിച്ചവർ 351 ആയി ഉയർന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha