കുവൈറ്റിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു; മരിച്ചത് ഇന്ത്യക്കാരൻ
ഗൾഫ് രാഷ്ട്രങ്ങളിൽ ഇന്ത്യക്കാരുടെ മരണം ഏറുന്നു. ദുബായിലായിരുന്നു പ്രവാസിയുടെ ആദ്യ മരണം രേഖപ്പെടുത്തിയത്.ശേഷം സൗദയിൽ ഒരു പ്രവാസിമലയാളിയുടെ മരണം കൂടി രേഖപ്പെടുത്തുകയുണ്ടായി. ഇപ്പോഴിതാ കുവൈത്തില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള ആദ്യ മരണം രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. തുടർന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ റായ് ദിനപത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്. അതോടൊപ്പം തന്നെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഇന്ത്യക്കാരനാണു മരണമടഞ്ഞതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടൊപ്പം രാജ്യത്തെ ആദ്യ കൊറോണ വൈറസ് മരണമാണു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
വൈറസ് ബാധയെ തുടര്‍ന്ന് കുവൈറ്റിൽ മരിച്ച പ്രവാസിയായ ജാബിര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അതോടൊപ്പം തന്നെ ഇയാളുടെ ആരോഗ്യ നില മെച്ചപ്പെട്ടുവരികയായിരുന്നു. ഇതിനിടയില്‍ കഴിഞ്ഞ ദിവസം വൈകീട്ട് അപ്രതീക്ഷിതമായി ആരോഗ്യ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം.അതേസമയം ഇന്ന് ഗൾഫ് രാഷ്ട്രങ്ങളിൽ നിന്ന് വന്ന കണക്ക് പ്രകാരം രണ്ട് ഇന്ത്യക്കാരാണ് മരിച്ചത്. അതിൽ സൗദിയിൽ മരിച്ചത് കണ്ണൂർ സ്വദേശിയാണെന്ന വിവരം ലഭിച്ചിരുന്നു.
സൗദിയിൽ കൊറോണ ബാധയെ തുടർന്ന് മരിച്ച കണ്ണൂർസ്വദേശി ഷബ്നാസിന് 28 വയസ്സുണ്ട് . ലീഗ് അനുഭാവ സംഘടനയായ കെഎംസിസി ഭാരവാഹികളാണ് മരണവാര്‍ത്ത ബന്ധുക്കളിൽ എത്തിച്ചത്.എന്നാൽ ജനുവരിയിലായിരുന്നു ഷബ്നാസിന്‍റെ വിവാഹം നടന്നത് തന്നെ. ഒപ്പം കല്യാണത്തിനായി ലീവെടുത്ത് നാട്ടിലെത്തിയ ഇദ്ദേഹം മാര്‍ച്ച് പത്തിനാണ് സൗദിക്ക് തിരിച്ച് പോയത്.
തുടർന്ന് പിന്നീടാണ് അസുഖ ബാധിതനായത് എന്നാണ് അധികൃതർ വെളിപ്പെടുത്തിയത്. ശേഷം കടുത്ത പനിയെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് ഷബ്നാസിനെ മദീനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് അധികൃതർ വ്യകത്മാക്കിയിരിക്കുന്നത്.എന്നാൽ തന്നെയും മരണവാർത്ത കുടുംബത്തെ ഏറെ തളർത്തുകയുണ്ടായി. ഒരു നോക്ക് കാണുവാൻ പോലുമാകാതെ അന്ത്യയാത്ര എന്നത് പ്രവാസികളും ഏറെ വേദനയോടെയാണ് ഉൾക്കൊണ്ടത്.
https://www.facebook.com/Malayalivartha