Widgets Magazine
12
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മികച്ച പോളിം​ഗോടെ പൂർത്തിയായി.... എല്ലാ ജില്ലകളിലും പോളിം​ഗ് 70 ശതമാനം കടന്നു, ഏറ്റവും കൂടുതൽ പോളിം​ഗ് രേഖപ്പെടുത്തിയത് വയനാട്


15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ: കേസ് കോടതിയുടെ മുമ്പിൽ: സത്യം പുറത്ത് വരും... ഞെട്ടിച്ച് രാഹുലിന്റെ റീ-എൻട്രി


പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് രണ്ടാം പ്രതി ജോബി ജോസഫ്: മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയിലായിരുന്നു: തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ...


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം

കോറോണയ്ക്ക് പിന്നാലെ സാമ്പത്തികം വഷളാകുന്ന അമേരിക്ക; ഗൾഫ് രാഷ്ട്രങ്ങൾളുടെ തിരിച്ചടി ഒരു കനത്ത പ്രഹരമായേക്കുമെന്ന് വിദഗ്ധർ

04 APRIL 2020 03:45 PM IST
മലയാളി വാര്‍ത്ത

അമേരിക്ക കൊറോണ വൈറസ് വ്യാപനത്തൽ ഉഴലുകയാണ്. ഫലപ്രദമായ നടപടികൾ കൃത്യമായി കൈകൊള്ളാത്തതിനുള്ള പ്രതിഫലനമാണ് ദിനംപ്രതി ഉയരുന്ന മരണസംഖ്യകൾ. അതോടൊപ്പം തന്നെ ദിനംപ്രതി കൊറോണ വ്യാപനം ഉയരുന്നതായാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്. ഒരുദിവസത്തിൽ തന്നെ ആയിരത്തിലേറെപ്പേരാണ് കൊറോണ ബാധിച്ച് മരണത്തിന് കീഴടങ്ങുന്നത്. അങ്ങനെ ഒരു ഭാഗത്ത് കൊറോണ വരിഞ്ഞ് മുറുക്കുമ്പോഴും മറ്റൊരു ഭാഗത്ത് അമേരിക്കന്‍ സാമ്പത്തിക രംഗം കൂടുതല്‍ വഷളാകുകയാണ്. ഇതിനോടകം തന്നെ ഒട്ടേറെ അമേരിക്കന്‍ എണ്ണ കമ്പനികള്‍ പ്രതിസന്ധിയിലായിരിക്കുന്നു.

അതേസമയം സൗദി അറേബ്യയും റഷ്യയും തുടരുന്ന പോരിനിടെ എണ്ണവില കുറഞ്ഞതാണ് അമേരിക്കന്‍ എണ്ണ കമ്പനികളെ ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. എന്നാൽ മറ്റൊരു അറബ് രാജ്യം കൂടി അമേരിക്കക്ക് ഭീഷണി സൃഷ്ടിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ഈ പ്രതിസന്ധികളില്‍ നിന്നെല്ലാം മറികടക്കാന്‍ പ്രസിഡന്റ് ട്രംപ് ഒരു വെളിപ്പെടുത്തല്‍ നടത്തുകയുണ്ടായി. എന്നാൽ അടുത്താഴ്ച സുപ്രധാന കരാര്‍ നിലവില്‍ വരുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത് തന്നെ. വിശദാംശങ്ങള്‍ ഇങ്ങനെയാണ്....കൊറോണ വൈറസ് ഭീതി വ്യാപിച്ചതോടെ ലോക രാജ്യങ്ങളില്‍ മിക്കതും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയുണ്ടായി. അങ്ങനെ ഇന്ത്യയുള്‍പ്പെടെ പ്രധാന എണ്ണ ഉപഭോക്തൃരാജ്യങ്ങള്‍ നിശ്ചലമായതോടെ എണ്ണയ്ക്ക് ആവശ്യം കുറഞ്ഞു. ഇതോടെ വില ഇടിയാന്‍ തുടങ്ങിയിരുന്നു. പക്ഷേ, ഉല്‍പ്പാദനത്തില്‍ കുറവ് വരുത്താന്‍ ഒപെക് രാജ്യങ്ങള്‍ തയ്യാറായിരുന്നില്ല.

ആയതിനാൽ തന്നെ വില സമീപകാല ചരിത്രത്തില്‍ ആദ്യമായി 30 ഡോളറില്‍ താഴെ വന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ ഉല്‍പ്പാദനം കുറയ്ക്കണമെന്ന് സൗദി ആവശ്യപ്പെട്ടെങ്കിലും റഷ്യ അംഗീകരിച്ചിട്ടുമില്ല. ഒപ്പം ഒപെകില്‍ അംഗങ്ങളല്ലാത്ത എണ്ണ രാജ്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് റഷ്യയാണ്. ഈ സാഹചര്യത്തില്‍ സൗദി നിലപാട് കടുപ്പിക്കുകയുണ്ടായി. ഇതിനകൾ തന്നെ ഏപ്രില്‍ മുതല്‍ കൂടുതലായി എണ്ണ ഉല്‍പ്പാദിപ്പിക്കാന്‍ സൗദി തീരുമാനിച്ചുകഴിഞ്ഞു. എന്നാല്‍ ഇതോടെ ഇനിയും വില കുറയുമെന്ന് ഉറപ്പായി. അങ്ങനെ സംഭവിച്ചാല്‍ തങ്ങള്‍ ഇല്ലാതാകുമെന്ന് അമേരിക്കയിലെ എണ്ണ കമ്പനികള്‍ പ്രസിഡന്റ് ട്രംപിനെ അറിയിച്ചിക്കുകയും ചെയ്തു. ഇതോടെ പ്രശ്‌നപരിഹാരത്തിന് അദ്ദേഹം ചില നീക്കങ്ങള്‍ നടത്തുകയാണ് ട്രംപ് ഭരണകൂടം.

ഇതിനായി കൃത്യമായി രണ്ട് മാര്‍ഗങ്ങളാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. സൗദി-റഷ്യ തര്‍ക്കം പരിഹരിക്കുകയാണ് ഒരു മാർഗം എന്നത്. ഒപ്പം മറ്റൊന്ന് സൗദിയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ചെയ്യുമ്പോള്‍ അമേരിക്കയില്‍ താരിഫ് വര്‍ധിപ്പിക്കുക. രണ്ടാമത്തെ നീക്കം സൗദിയുമായുള്ള പിണക്കത്തിലേക്ക് നയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അങ്ങനെ ഈ സാഹചര്യത്തിലാണ് സൗദിയും റഷ്യയും തമ്മിലുള്ള പ്രശ്‌ന പരിഹാരത്തിന് അമേരിക്ക ശ്രമിച്ചത്. ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ സൗദിയും റഷ്യയും തീരുമാനിച്ചിരിക്കുന്നുവെന്നാണ് ട്രംപ് തന്റെ ട്വീറ്റിലൂടെ നൽകുന്ന വിവരം. ഇതേ തുടര്‍ന്ന് എണ്ണയ്ക്ക് വിപണിയില്‍ വില ഉയരാന്‍ തുടങ്ങിയിരുന്നു. തുടർന്ന് സംഭവിച്ച കാര്യങ്ങൾ മുൻനിർത്തി അടുത്ത തിങ്കളാഴ്ചയാണ് എണ്ണ മേഖലയില്‍ കരാറുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍.

ഒപ്പം നിലവിലെ പശ്ചാത്തലത്തില്‍ സൗദി-റഷ്യ ചര്‍ച്ച വിജയിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കരാര്‍ നടപ്പില്‍ വരുമെന്നാണ് ട്രംപ് വെളിപ്പെടുത്തുന്നത്. എന്നാല്‍ സൗദിയും റഷ്യയും വിട്ടുവീഴ്ചയ്ക്ക് പതിവ് പോലെ തയ്യാറായില്ലെങ്കില്‍ ചര്‍ച്ച പൊളിയും എന്നതിൽ സംശയമില്ല. ഒപ്പം കരാര്‍ നടപ്പാകുകയുമില്ല.അതേസമയം, സൗദി ഉല്‍പ്പാദനം കൂട്ടുന്നത് മാത്രമല്ല ഇപ്പോള്‍ എണ്ണ വിപണി നേരിടുന്ന പ്രശ്‌നം എന്നത്. എന്നാൽ ഇറാഖ് ഉല്‍പ്പാദനം കൂട്ടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒപെക് രാജ്യങ്ങളുടെ കൂട്ടായ്മയില്‍ ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇറാഖ് എന്നത് ചിരപരിചിതമായ കാര്യം തന്നെയാണ്. ഇറാഖ് ഇനിയും ഉല്‍പ്പാദനം കൂട്ടിയാല്‍ വില പിടിച്ചുനിര്‍ത്താനുള്ള ശ്രമങ്ങള്‍ പൊളിയുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രൂപക്ക് റെക്കോഡ് തകർച്ച...  (26 minutes ago)

കൂറ്റന്‍ ദിശാ ഫലകത്തിന്റെ ലോഹപാളി വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്റെ ...  (29 minutes ago)

‌മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ നിർത്തിയിട്ടിരുന്ന തടി ലോറിയിലേക്ക് ഇടിച്ചു കയറി വിദ്യാർഥിനിക്ക് ദാരുണാന്ത്യം  (39 minutes ago)

പ്രതികളിൽ പലരും പൊട്ടിക്കരഞ്ഞു ദയ യാചിച്ചും ജഡ്ജിക്കു മുന്നിൽ...  (1 hour ago)

രജനീകാന്തിന് ഇന്ന് 75ാം പിറന്നാൾ.  (1 hour ago)

സ്വർണവിലയിൽ വർദ്ധനവ്....  (1 hour ago)

ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് വിധി  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ അടൂരിലെ വീട്ടിലേക്ക്? ഹൈക്കോടതി നിലപാട് നിർണായകം; വീട്ടിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു  (1 hour ago)

ബസ് അപകടത്തില്‍ ഒമ്പതുമരണം...  (2 hours ago)

യുവാവ് ഹൃദയാഘാതം മൂലം മരിച്ചു....  (2 hours ago)

കനത്ത മൂടൽമഞ്ഞിന് സാധ്യത  (2 hours ago)

മുൻകൂർ ജാമ്യ ഹർജിയിൽ 17 ന് പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്  (3 hours ago)

ശിവരാജ് പാട്ടീൽ അന്തരിച്ചു  (3 hours ago)

രാഹുല്‍ ഈശ്വര്‍ ഇപ്പോഴും അകത്ത് തന്നെ... ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, മുന്‍കൂര്ർ ജാമ്യം നിഷേധിച്ചല്‍ രാഹുല്‍ വീണ്ടും ഒളിവിലാകും  (3 hours ago)

നടിയെ ആക്രമിച്ച കേസിലെ പ്രതികളെ വിയ്യൂർ  (3 hours ago)

Malayali Vartha Recommends